Thursday 8 August 2013

ഗുരുധര്‍മ്മത്തിന്റെ പ്രായോഗികത - ഡോ. ടി.എസ്‌. വിജയന്‍

ഭാരതവര്‍ഷം ഗുരുക്കന്‍മാരെക്കൊണ്ട്‌ ഭരിതമാണ്‌. ലോകഹിതത്തിന്‌ പ്രാധാന്യം നല്‍കിക്കൊണ്ട്‌ ജീവിതം നയിച്ച ത്യാഗികളായ തപോധനന്‍മാരാണ്‌ നമ്മുടെ ഗുരുക്കന്‍മാര്‍. പ്രപഞ്ചസത്യത്തെ വേണ്ടവിധം ഗ്രഹിച്ച്‌ സത്യാധിഷ്ഠിതമായ ഒരു ജീവിതചര്യയെ ലോകഹിതാര്‍ത്ഥം നടപ്പില്‍ വരുത്തുകയാണ്‌ അവര്‍ ചെയ്തി'ുള്ളത്‌. അവരുടെ ഉപദേശസംഹിതയെ ആകെ സംഗ്രഹിച്ചാല്‍ " ധര്‍മ്മം ചര' എ ഉപദേശ സംഹിതയില്‍ സമന്വയിക്കാം. 

നാം ജീവിതത്തില്‍ ഐശ്വര്യാഭിവൃദ്ധികളും അക്ഷയ്യമായ സുഖവും ആഗ്രഹിക്കുവരാണ്‌. ഈ ലക്ഷ്യപ്രാപ്തിക്ക്‌ ധാര്‍മ്മിക മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ്‌ വേണ്ടത്‌ ഇതാണ്‌ ധര്‍മ്മം ചര എതുകൊണ്ടുദ്ദേശിക്കുത്‌. ഈ ലോകത്തെ നിലനിര്‍ത്തുതെന്തോ അതാണ്‌ ധര്‍മ്മം. ജ്ഞാനം, ദാനം, ശമം, ദമം എിവ ധര്‍മ്മാനുഷ്ഠാനത്തില്‍ പ്രമുഖങ്ങളാണ്‌. നമ്മുടെ അറിവിനെ ഭൌതികവും, ആത്മീയവുമായ മണ്ഡലങ്ങളിലേയ്ക്ക്‌ വ്യാപിപ്പിച്ചാല്‍ അത്‌ ധര്‍മ്മജ്ഞാനമാക്കും. നമ്മുടെ ജീവിതാദര്‍ശം ഉദാരവല്‍ക്കരിച്ചാല്‍ അത്‌ ദാനമാകും. 

ഭാരതീയാചാര്യന്‍മാരുടെ " വസുധൈവ കുടുംബകം" (ലോകമേതറവാട്‌) " ലോകാസ്സമസ്താഃ സുഖിനോഭവന്തു" (ലോകത്തിലെല്ലാര്‍ക്കും സൌഖ്യമുണ്ടാകെ') എീ ആദര്‍ശങ്ങള്‍ ഈ ആശയത്തെ മുന്‍നിര്‍ത്തിയുള്ളവയാണ്‌. ശമം എാല്‍ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക എതാണ്‌. നമ്മുടെ കണ്ണ്‌, മൂക്ക്‌, നാക്ക്‌, ത്വക്ക്‌, ചെവി എിവ ഓരോും അവയുടെ വിഷയസുഖങ്ങളുമായി ബന്ധപ്പെ'ിരിക്കുു. ഇവയെ വേണ്ടപോലെ നിയന്ത്രിക്കുില്ല എങ്കില്‍ വിഷയസുഖങ്ങളുടെ പിാലെയുള്ള ഒരു അലച്ചിലാകും ജീവിതം. മനസ്സിനെ സംബന്ധിക്കുതാണ്‌ ദമം. ആന്തരിന്ദ്രീയമായ മനസ്സിണ്റ്റെ നിയന്ത്രണമാകെ' സുപ്രധാനമാണ്‌. "മന ഏവ മനുഷ്യാണാം കാരണം സുഖദുഃഖയോ" എ്‌ മഹത്തുകള്‍ ഉപദേശിക്കുു (മനസ്സാണ്‌ മനുഷ്യരുടെ സുഖദുഃഖങ്ങളുടെ കാരണം) മനസ്സിണ്റ്റെ ചര്യകള്‍ക്ക്‌ പരിധിയില്ല. മനോനിയന്ത്രണം കൂടാതെ ഒരിക്കലും സ്വസ്ഥത കൈവരികയില്ല. പതഞ്ജലിയുടെ അഷ്ടാംഗയോഗവും, ബുദ്ധണ്റ്റെ അഷ്ടാംഗ മാര്‍ഗ്ഗങ്ങളും, മനോ നിയന്ത്രണത്തിനുള്ളവയാണ്‌. ഈ മൂല്യങ്ങള്‍ നിറഞ്ഞുനില്‍ക്കുതാണ്‌ ജീവിതത്തിലെ തുഷ്ടിയും പുഷ്ടിയും. ഇവയുടെ കുറവ്‌ രുഷ്ടവും കഷ്ടവുമായിരിക്കും. അവിടെയാണ്‌ ഗുരുക്കന്‍മാരുടെ പ്രസക്തി വര്‍ദ്ധിക്കുത്‌. സുതപ്തമായ പാനീയ ശൈത്യത്തെ വീണ്ടും പ്രാപിക്കുതുപോലെ ധര്‍മ്മനിഷ്ഠയും ക്രമേണ ശോഷിച്ചുവരും. ഈ അവസ്ഥ ഭയാനകമായിരിക്കും. കലിയുഗത്തെക്കുറിച്ച്‌ ധര്‍മ്മഹീനവും, അധര്‍മ്മ കലുഷിതവുമായ കാലമൊണ്‌ മനീഷികള്‍ പറയുത്‌. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം എീയമങ്ങള്‍ ഇപ്പോള്‍ ക്ഷയിച്ചുവരുു. ശൌചം, സന്തോഷം, തപസ്സ്‌, സ്വാധ്യായം, ഈശ്വരപ്രണിധാനം ഇവയും ജനസമൂഹത്തില്‍ നി്‌ അപ്രത്യക്ഷമാകുു. ഈ ഭയാനകമായ ഒരവസരത്തിലാണ്‌ മറ്റു ഗുരുക്കന്‍മാരെപ്പോലെ ഗുരുദേവണ്റ്റേയും ആവിര്‍ഭാവം "യദായദാ ഹിധര്‍മ്മസ്യ ഗ്ളാനിര്‍ഭവതി ഭാരത അഭ്യുത്ഥാന മധര്‍മ്മസ്യ തദാത്മാനം സൃജാമൃഹം പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധര്‍മ്മസംരക്ഷണാര്‍ത്ഥായ സംഭവാമി യുഗേ യുഗേ" എ ഗീതാ വചനം ഇതിനെ സൂചിപ്പിക്കുു. (ധര്‍മ്മച്യുതി അധികരിക്കുമ്പോള്‍ സാധുസംരക്ഷണാര്‍ത്ഥം ഞാന്‍ യുഗങ്ങള്‍ തോറും സംഭവിച്ചുകൊള്ളാം) ഗുരുദേവന്‌ മുന്‍പേയുള്ള കാലം നരകസമാനമായിരുു. (ഇും തികച്ചും വിഭിമെ്‌ പറയാന്‍ സാധിക്കയില്ല) ഗുരുവിണ്റ്റെ ജീവിതം, ഉപദേശങ്ങള്‍, കൃതികള്‍ എിവ ധര്‍മ്മസംസ്ഥാപനത്തിനുള്ള ഉപാധികളായി നമുക്ക്‌ കാണാന്‍ കഴിയും. ഏതൊരു പ്രവൃത്തിയുടേയും വിജയത്തിന്‌ വൈജ്ഞാനികമായ ഒരു പ്രസക്തിയും, തപോനിഷ്ഠമായ ഒരു പ്രവര്‍ത്തനവും ആവശ്യമാണെ്‌ ഗുരുചരിത വിചിന്തനം നമ്മെ ധരിപ്പിക്കുു. ഗുരുവിണ്റ്റെ പ്രായോഗികവും, പാരമ്പര്യാധിഷ്ഠിതവും, ലോകഹിതൈഷിയുമായ വൈജ്ഞാനികത അധര്‍മ്മനിര്‍മ്മാര്‍ജ്ജനത്തിനുള്ള മുഖ്യ പശ്ചാത്തലമായി നമുക്ക്‌ കാണാന്‍ കഴിയണം. സാമാജികമായി ഇത്തരം പശ്ചാത്തല വിജ്ഞാനം കൂടാതെ ഒരു സംഘടനക്കോ, സംഘാടകനോ മുറ്‍വാന്‍ സാധ്യമല്ല. അനന്തവും അജ്ഞാതവുമായ ഈ പ്രപഞ്ചം വൈരുധ്യാധിഷ്ഠിതമാണ്‌. എങ്കിലും ഒരു മഹാതപസ്സിന്‌ അസാധ്യമായ ഒുംതയ്ല്ല. ഇത്‌ ഗുരുദേവന്‌ കരായത്തമായിരുു. 'വിമല ന്യാശമേ മഹാസന്യാസമേ സമതബോധത്തില്‍ പരമപാകമേ". എ്‌ സഹോദരന്‍ പ്രകീര്‍ത്തിക്കുത്‌ ഈ സ്ഥിതിവിശേഷത്തെയാണ്‌. നമുക്ക്‌ വ്യക്തിഗതവും, സാമാജികവും, സംഘടനാത്മകവുമായി ഈ ത്യാഗബുദ്ധി ഉണ്ടാകണം. ത്യാഗത്തിന്‌ തയ്യാറാകാതെ ഒരു സംഘടനാ പ്രവര്‍ത്തനവും ഒരിക്കലും പുഷ്ടിയെ പ്രാപിക്കില്ല. 'ത്യാഗേനൈകേ അമൃതത്വമാനശുഃ" എ്‌ ഉപനിഷത്ത്‌ ഉപദേശിക്കുു (ത്യാഗത്തെക്കൊണ്ട്‌ മാത്രമേ അമരത്വത്തെ പ്രാപിക്കാന്‍ കഴിയൂ) ഇങ്ങനെ പരിപക്വമായ ഒരു ജീവിതം ലോകഹിതാര്‍ത്ഥം സമര്‍പ്പിക്കപ്പെ'പ്പോള്‍ നാം നിതാന്തബന്ധത്തില്‍ നിും സ്വതന്ത്രരായി ഇനി വരാന്‍ പോകു ആയിരത്താണ്ടുകള്‍ക്ക്‌ ഈ ഗുരുചരിതം മോചനമന്ത്രമായി. ഉപനിഷതാചാര്യന്‍മാരുടേയും, ദാര്‍ശനികന്‍മാരുടേയും, ഇതിഹാസ-പുരാണകാരന്‍മാരുടേയും എല്ലാം വചനങ്ങളുടെ ധാര്‍മ്മസംഹിതയിലെ സമാനതയും,സമാരംഭവും പോലെ ആധുനിക ഗുരുക്കന്‍മാരുടേയും വചോവിലാസങ്ങളും ചര്യകളും, ഗുരുധര്‍മ്മത്തില്‍ ആംശികമായെങ്കിലും സമാനതയും സമാരംഭവും ദര്‍ശിക്കാം. ഈ വീക്ഷണത്തോടെയുള്ള ചിന്തനവും പ്രവര്‍ത്തനവുമാണ്‌ നമുക്കിാവശ്യം. ഗുരുവിണ്റ്റെ ആദര്‍ശത്തെ നമുക്ക്‌ ഒരു ശ്ളോകത്തില്‍ സമന്വയിക്കാം. 'ധര്‍മ്മ ഏവ പരംദൈവം ധര്‍മ്മ ഏവ മഹാധനം ധര്‍മ്മസ്സര്‍വ്വത്ര വിജയീ ഭവതു ശ്രേയസേനൃണാം" (പരമദൈവവും മഹാധനവും സാര്‍വ്വത്രിക വിജയോപാധിയുമായ ധര്‍മ്മം മാനവ ശ്രേയസ്സിനായി'്‌ ഭവിക്കെ') ഈ ധര്‍മ്മം ഇ്‌ ക്ഷയിക്കുു എങ്കില്‍ നാമതിനെ നിലനിര്‍ത്തണം. ഇ്‌ സാര്‍വ്വത്രികമായി കണ്ടുവരു സാധുപീഡനം, കലാപങ്ങള്‍, വഞ്ചനങ്ങള്‍, കാമപീഡനങ്ങള്‍, അബോധചര്യകള്‍, ആക്രാമിക സംരംഭങ്ങള്‍, ഹിംസാത്മകത എിവ ശ്രീനാരാണ ധര്‍മ്മത്തിലൂടെ പരിഹരിക്കാവുതാണ്‌. ഗുരു അഞ്ച്‌ കാര്യങ്ങള്‍ക്ക്‌ പരമപ്രാധാന്യം കല്‍പിക്കുു. 'അഹിംസാ സത്യമസ്തേയം തഥൈപാവ്യഭിചാരിതാ മദ്യസ്യ വര്‍ജ്ജനംചൈവ പഞ്ചധര്‍മ്മാസ്സമാസത" (ഹിംസിക്കാതിരിക്കുക, സത്യനിഷ്ഠ പുലര്‍ത്തുക, മോഷണസ്വഭാവമില്ലായ്ക, കാമചാപല്യങ്ങള്‍ അരുതായ്ക, മദ്യവര്‍ജ്ജനം ഇവയാണ്‌. ചുരുക്കത്തില്‍ പഞ്ചധര്‍മ്മങ്ങള്‍) ഓരോ സജ്ജനങ്ങളും ഇവയെ ജീവിതവൃതമായി അംഗീകരിക്കണം. അഷ്ടാദശപുരാണസാരവും രണ്ടുകാര്യങ്ങളില്‍ പണ്ഡിതന്‍മാര്‍ സമന്വയിക്കുു. 'അഷ്ടാദശ പുരാണത്താല്‍ വ്യാസന്‍ ചൊതു രണ്ടുതാന്‍ പരോപകാരമേ പുണ്യം പാപമേ പരപീഡനം" ഇവിടെ അഹിംസയാണ്‌ ഉപദേശിക്കപ്പെടുത്‌. സത്യം ജയിക്കു സത്യം പറയണം, സത്യത്തില്‍ നിും വ്യതിചലിക്കരുത്‌ എീ ഗുരുവാക്യങ്ങള്‍ ശ്രദ്ധേയങ്ങളാണ്‌. എന്തിന്‌ നാം വിജയിക്കാത്ത അസത്യമാര്‍ഗ്ഗം അവലംബിക്കണം ? സാമ്പത്തികമായ മോഷണചൂഷണങ്ങള്‍ ലോകതലത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുു ഇതിന്‌ അറുതി വരുത്തേണ്ടത്‌ ഒരത്യാവശ്യമാണ്‌. 'ഈശന്‍ ജഗത്തിലെല്ലാമാവസിക്കുത്‌ കൊണ്ടുനീ ചരിക്ക മുക്തനായാശിക്കരുതാരുടേയും ധനം" എ ഗുരൂപദേശം കാലിക പ്രസക്തിയുള്ളതാണ്‌. ലോക സാമ്രാജ്യങ്ങള്‍ തകര്‍്‌ വീഴുതിണ്റ്റെ കാരണങ്ങളില്‍ മുഖ്യം അധാര്‍മ്മികധനമാണ്‌. അസ്തേയം ഇവിടെ അത്യന്തം പ്രസക്തമാണ്‌. ഇ്‌ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെ കാമചാപല്യങ്ങള്‍ വര്‍ദ്ധിച്ചുകാണുു. സ്ത്രീപീഡനങ്ങളുടെ തുടര്‍ച്ചയായിനി പുരുഷ പീഡനങ്ങളും അരങ്ങേറുമ്പോള്‍ ലോകസമാധാനം ഒരു മരീചികയായിത്തീരും. ഒരു മാതൃകാവിദ്യാര്‍ത്ഥി, മാതൃകാഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍, സന്യാസി എീ ചര്യാക്രമങ്ങള്‍ ശ്രീനാരായണ ധര്‍മ്മത്തില്‍ ഗുരുദേവന്‍ ഉപദേശിക്കുുണ്ട്‌. ഇതിനെക്കാളെല്ലാം അത്യന്തം ശ്രദ്ധേയമാണ്‌ മദ്യവര്‍ജ്ജനം എുള്ളത്‌. മനസ്സിനെ മയക്കു, വസ്തുക്കള്‍, ബുദ്ധിയെ ഭ്രമിപ്പിക്കു വസ്തുക്കള്‍ ഈ ക്രമം പിടിച്ച്‌ സാത്വികരെ ക്രൂരപാതകികളാക്കിത്തീര്‍ക്കു ആശയങ്ങള്‍ വരെ മദ്യത്തിലന്തര്‍ഭവിക്കുവയാണ്‌. ഇവയുടെ വര്‍ജ്ജനം കാലഘ'ത്തിണ്റ്റെ ഒരാവശ്യമാണ്‌. ലോകത്തെ കിടിലം കൊള്ളിക്കു ഭീകരതയുടേയും, ധ്വംസനങ്ങളുടേയും മുഖ്യ മൂലം മദ്യം എ ബോധമണ്ഡലത്തെ ഭ്രമിപ്പിക്കു വസ്തു + ആശയം മാത്രമാണ്‌. ഈ ധര്‍മ്മങ്ങളുടെ പാലനത്തിനായി ശരീരശുദ്ധി, വാക്ശുദ്ധി, മനശ്ശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എീ പഞ്ചശുദ്ധികള്‍ ഗുരു നിര്‍ദ്ദേശിക്കുു. പഞ്ചശുദ്ധികള്‍ സ്ഥലകാലഭേദമന്യേ ഏവരും പാലിക്കേണ്ടതാണ്‌. പഞ്ചശുദ്ധി വ്യക്തിയെ എപോലെ സമാജത്തേയും ശുദ്ധീകരിച്ച്‌ നിലനിര്‍ത്തുു. ധര്‍മ്മനിഷ്ഠ ഒരു ജീവിതത്തിലേയ്ക്ക്‌ സമഗ്രമായി സ്വീകരിക്കുമ്പോള്‍ പഞ്ചയജ്ഞങ്ങളുടെ പാലനവും അത്യാവശ്യമാണ്‌. ബ്രഹ്മയജ്ഞം എ ജപസ്വാധ്യായങ്ങള്‍ ഇതിനായി ഗുരുദേവകൃതികളെ ക്രമമായി സ്വീകരിക്കാം. ദേവയജ്ഞം എ ഈശ്വരാരാധനക്ക്‌ ഗുരുദേവന്‍ ചിരപുരാതനവും കാലാനുസൃതവുമായ ശുദ്ധീകരിച്ച പദ്ധതി ആവിഷ്കരിച്ചി'ുണ്ട്‌. ഈ മാര്‍ഗ്ഗം ദൈവീകകാര്യങ്ങളില്‍ സ്വീകരിക്കുതും ശ്രേയസ്കരമായിരിക്കും. അന്യഥാ നിക്കങ്ങള്‍ ഭയാനകവും പിതൃയജ്ഞം എത്‌ ഗുരുജനങ്ങളേയും പ്രായമായവരേയും ശുശ്രൂഷിക്കലും, ശ്രാദ്ധാദി പിതൃക്രിയകളുടെ നിര്‍വഹണവുമാണ്‌. ഈ വിഷയത്തിലും ശ്രീനാരായണമാര്‍ഗ്ഗം കാലിക പ്രസക്തിയുള്ളതാണ്‌. മനുഷ്യയജ്ഞം എ മാനവ ജീവിതചര്യകള്‍ ആത്മോപദേശ ശതകത്തിണ്റ്റെ ജീവനാഡിയാണ്‌. 'അവനവനാത്മസുഖത്തിനാചരിക്കുവ യപരുസുഖത്തിനായ്‌ വരേണം". എ ഗുരൂപദേശം മനുഷ്യജീവിതം സഹവര്‍ത്തിത്വം എിവ സഫലവും സ്വാര്‍ത്ഥകവുമാക്കു ജീവിത ദര്‍ശനമാണ്‌. പക്ഷിമൃഗാദികളേയും, വൃക്ഷലതാദികളേയും കൂടി വേണ്ട ജീവിത സൌകര്യങ്ങള്‍ നല്‍കി തുഷ്ടിയിലും പുഷ്ടിയിലുമെത്തിക്കുതുതെ ഭൂതയജ്ഞം എ അഞ്ചാമത്തെ ധര്‍മ്മാനുഷ്ഠാനം അനുകമ്പാദശകത്തിലെ 'ഒരു പീഡയെറുമ്പിനും വരുത്തരുത്‌" എ ഗുരൂപദേശം ഈ വിഷയത്തില്‍ അത്യന്തം പ്രാധാന്യമരുളുു. ഇങ്ങനെ സഹോദരണ്റ്റെ ഭാഷയില്‍ പറഞ്ഞാല്‍ ഗൃഹം, വസ്ത്രം, ദേഹം, അശനം, ആശയം ഇവകളിലെല്ലാം തികച്ചും ഒരു സമൂഹം ധര്‍മ്മനിഷ്ഠ പുലര്‍ത്താന്‍ പ്രയോജകീഭവിക്കുതാണ്‌ ശ്രീനാരായണധര്‍മ്മം. ഈ ധര്‍മ്മത്തെക്കുറിച്ചു അറിയുക, അറിയിക്കുക, അനുഷ്ഠിക്കുക എതാണ്‌ ഗുരുമാര്‍ഗ്ഗചാരികളായ ഏവരുടേയും കര്‍ത്തവ്യം ഒരു മാതൃകാസമൂഹത്തിന്‌ ഈ മഹദുദ്യമം സര്‍വ്വപ്രകാരത്തിലും പ്രയേജനപ്പെടുതാണ്‌. ആ സുകൃതസ്ഥിതിയെക്കുറിച്ച്‌ നമുക്ക്‌ ഗുരുദേവണ്റ്റെ ശിവശതകത്തിലൂടെ ചിന്തിച്ചൂപസംഹരിക്കാം. 'കുളിര്‍മതികൊണ്ടുകുളിര്‍ത്തു ലോകമെല്ലാം ഒളിചിതറുൊരു വെണ്ണിലാവുപൊങ്ങിക്കുളമതി-ലാമ്പല്‍ വിരിഞ്ഞുകാണണം മേ". ശുഭം

0 comments:

Post a Comment