SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 25 December 2018

ശാരദാ മഠം

1909-ലെ ചിങ്ങമാസത്തിലെ ചതയം നാളില്‍ ശിവഗിരിയിൽ ഗുരുദേവൻ " ശാരദാ " മഠത്തിനു തറകല്ലിട്ടു . 

ഇക്കാലത്താണ് " ജനനീനവരത്നമഞ്ജരി " എന്ന സ്തോത്രകൃതി ഗുരു രചിച്ചത് . അദ്ദേഹം സ്ഥാപിച്ച ആശ്രമങ്ങളിൽ ഒന്ന് ആലുവായിലെതും മറ്റു രണ്ട് ആശ്രമങ്ങൾ ശിവഗിരിയും , അരുവിപ്പുറവുമാണ് . അദ്വൈതാശ്രമങ്ങളിൽ ഗുരുദേവൻ ഒരു തത്ത്വം എഴുതി പ്രദർശിപ്പിച്ചിട്ടുണ്ട് . " ഒാം തത് സത് *ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമല്ലാതെ ഒാരോ വിഭാഗകാർക്കും വെവ്വെറെ ജാതിയും മതവും ദൈവവുമില്ലന്നാകുന്നു . " എന്നായിരുന്നു അത് .
ശ്രീനാരായണഗുരുദേവന്റെ ഏറ്റവും വലിയ സന്ദേശം അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു . സ്വകാര്യ ജീവിതമല്ലാതെ സ്വജീവിതത്തിൽ ആവിഷ്കരിച്ച ആദർശങ്ങൾ ഉപദേശിച്ചു ജീവിച്ച അദ്ദേഹം ഹിന്ദു മതത്തിന്റെ പുനരുദ്ധാരണം നടത്തി നവീന കേരളത്തിന്റെ അടിത്തറ പാകി .


വിജനമായ കുന്നുകളിലും കാടുകളിലും ധ്യാനനിരതനായി ഇരുന്നു ശ്രീനാരായണഗുരുദേവൻ മരുത്വാമലയിലെ പിള്ളത്തടം ഗുഹയിൽ വളരെ കാലം ഏകാന്തതധ്യാനത്തിൽ കഴിഞ്ഞു . ഇതിനു ശേഷം നിരവധി സുബ്രഹ്മണ്യ സ്തോത്രങ്ങൾ അദ്ദേഹം സംസ്കൃതത്തിലും , മലയാളത്തിലും രചിച്ചു 1888-ൽ മരുത്വാമലയിലെ ഏകാന്തധ്യാനം കഴിഞ്ഞ് ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തി . " ശിവശതകം " എന്ന സ്തോത്രം രചിച്ചതും ഇക്കാലത്താണ് .


by kprajesh978@gmail.com

എസ് . എൻ . ഡി . പി യോഗം സെക്രട്ടറിക്ക് 1084 - മേടം 28 - നു ശ്രീ നാരായണ ഗുരുദേവൻ അയച്ച സന്ദേശം .


( സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം. )
--------------------------------------------------------------------------------------------------------------------------------------------
" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,
സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.
മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം. അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
1 - ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും , ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.
2 - അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .
ആചാരം :-- തിരണ്ടുകുളി , പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.
1 - ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .
2 - ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .
3 - സ്ത്രീ പുരുഷന്മാര്‍ , വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ് . എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത് . അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു . വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം .
4 - ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .
5 - സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്ത സമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."
എന്ന്
ശ്രീ നാരായണ ഗുരു .


പോത്തേരി കുഞ്ഞമ്പു - 1857 - 1919 .

പോത്തേരി കുഞ്ഞമ്പു കണ്ണൂർ നഗരത്തിനടുതത് പളളികുന്നിലെ ഒരു സാധരണ തീയ്യ കുടുബതതിൽ ജനിച്ചു . അചഛ൯ ഒണക൯ നിയമപഠനം കഴിഞഞ് തളിപറബിലും കണ്ണൂരിലും പ്രാകടിസ് ചെയയതു . അറയ്ക്കൽ - ചിറയ്ക്കൽ തുടങ്ങിയ രാജവംശങ്ങളുടെ നിയമ ഉപദേശക൯ ആയി . പ്രവർത്തനമികവിന് രാജവംശം ഏക്കർ കണകിന് ഭൂമി പതിച്ചു നൽകി ഹരജനങ്ങൾക്കു വേണ്ടി അയ്യ ൯കാളി സകൂൾ സഥാപിക്കുന്നതിന് 30 വർഷം മു൯പ് സകൂൾ സഥാപിച്ചു . പിൽകാലത്ത് ചെവ്വ ഹയ൪ സെക്ക൯ഡറി സകൂൾ ആയി മാറി യിത് . ഹരിജ൯ പെൺകുട്ടികൾക് മാറ് മറയ്ക്കാൻ സൗജന്യമായി പെററികോട്ട് നൽകി . കുഞ്ഞമ്പുവിന്റെ മകൾ പാറു ഉത്തര കേരളത്തി ലെ തീയ്യ സമുദായതതിലെ ആദ്യഗൈനകോളജിസററ് ആണ് . കണ്ണൂർ പട്ടണത്തിൽ പോത്തേരി നേഴ്സിങ് സകൂൾ സഥാപിച്ചു . കണ്ണൂ രിൽ ആദ്യമായി ബാങ്കുതുടങ്ങി . അച്ചടി ശാല സഥാപിചു സരസ്വതിവിജയം തീയ്യർ തുടങ്ങിയ നോവൽ എഴുതി കുഞ്ഞമ്പുവിന്റെ മക൯ പോത്തേരി മാധവ൯ സ്വാതന്ത്ര്യ സമര സേനാനിയായിരുനനു . കണ്ണൂരിൽ വച്ച് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹം വാങ്ങി കണ്ണൂർ മട്ട നന്നൂർ റോഡിൽ മേലെ ചെവ്വയിൽ നിന്ന് 100 - മീററ൪ അകലെ പോത്തേരി കുഞ്ഞമ്പു വിന്റെ തറവാട് ഇന്നുമുണ്ട് . 1919 - ൽ ആ മഹാനുഭാവ൯ ഈ ലോകത്തോട് വിടവാങ്ങി 

[ ചതിയറിയാതെ പോയ " ചേകവകുലം". ]

കേരളത്തിന്റെ സാമൂഹ്യ ചരിത്രം നിഷ്പ്രയാസം കീഴ്‌മേല്‍ മറിക്കാനുള്ള ചരിത്ര സത്യങ്ങളുടെ കലവറയാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരെക്കുറിച്ചുള്ള വടക്കന്‍ പാട്ടിലൂടെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളും - കളരി ദൈവങ്ങളും - കളരിയോടനുബന്ധിച്ചുള്ള ചികിത്സകളും - ധാര്‍മ്മിക ബോധവും - കളരികളുടെ നാഥന്മാരായിരുന്ന " ചേകവന്മാര്‍ "
[ ചോവന്മാര്‍ - ചോൻ - ചോഗൻ - ചേകോൻ - ചേവകൻ - ചോഗവൻ, എന്നിങ്ങനെ ചേകവപദം കാലാന്തരത്തിൽ പ്രാദേശികമായി വക്രീകരിക്കുകയും ലോപിക്കുകയും ചെയ്തു ] എന്ന യോദ്ധാക്കളും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സമൂഹത്തില്‍ എങ്ങിനെയായിരുന്നു നിലനിന്നിരുന്നത് എന്നതിന്റെ വ്യക്തമായ ചരിത്ര ശേഷിപ്പാണ് വടക്കന്‍ പാട്ടിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
എന്നാല്‍ , വടക്കന്‍ പാട്ടുകളിലെ ചേകവ പ്രാമുഖ്യം കണ്ട് അത് ആ ജാതി സമൂഹത്തിന്റെ പൊങ്ങച്ച കഥയാണെന്ന മുന്‍ വിധിയിലേക്കെത്തി സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മലയാളികള്‍ പൊതുവെ പിന്തുടരുക എന്നു തോന്നുന്നു. അത്തരം മുന്‍ വിധിയെ തകര്‍ക്കാനായി ഒരു സത്യം പറയട്ടെ : വടക്കന്‍ പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നതും, അതു പാണന്മാരെക്കൊണ്ട് പ്രചരിപ്പിച്ചിരുന്നതും കേരളത്തിലെ ബ്രാഹ്മണ താല്‍പ്പര്യപ്രകാരം സ്ഥാപിതമായ ഭരണ വ്യവസ്ഥിതിയുടെ സവര്‍ണ്ണ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. [ വാഴുന്നവരുടെ വീട്ടില്‍ നിന്നുള്ള നായന്മാരും, വാഴുന്നോരും ചേകവരുടെ വീടന്വേഷിച്ചുള്ള യാത്രയില്‍ ഇടത്താവളമായി ഒരു വാര്യത്ത് തങ്ങുന്നുണ്ട്. വാര്യര്‍ കഥാപാത്രമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും, ആ വീട്ടിലെ വാര്യര്‍ക്ക് വടക്കന്‍ പാട്ടിന്റെ കര്‍തൃത്വത്തില്‍ പങ്കുണ്ടാകാം. ] സവര്‍ണ്ണ [ ജാതീയ ]സമൂഹത്തിന് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തടസ്സമായിരുന്ന കേരളത്തിലെ രണശൂരരായിരുന്ന " ചേകവന്മാരെ " അങ്കക്കോഴികളെപ്പോലെ പരസ്പ്പരം വെട്ടി ചാകാനുള്ള സാമൂഹ്യ സാഹചര്യം സംജാതമാക്കുക എന്ന ധര്‍മ്മമായിരുന്നു വടക്കന്‍ പാട്ടിന്റെ പ്രചാരത്തിലൂടെ ബ്രാഹ്മണ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ ഭരണവ്യവസ്ഥ ലക്ഷ്യംവച്ചിരുന്നത്.
ചേകവര്‍ക്കിടയില്‍ കുടുബ വൈരാഗ്യവും, പകയും ആവോളം ആളിക്കത്തിച്ച് നിരവധി കൊലപാതക പരമ്പരകള്‍ സംഘടിപ്പിച്ചതിന്റെ കഥകള്‍ വടക്കന്‍ പാട്ടുകളില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നുണ്ട്. ധര്‍മ്മിഷ്ടരും - ധീരരും - വിദ്യാഭ്യാസമുള്ളവരും - കര്‍ഷകരും - സംമ്പന്നരുമായ ചേകവ കുടുംബങ്ങളെ ഇങ്ങനെ കൊന്നൊടുക്കുക എന്ന ലക്ഷ്യം " ബ്രാമണർ " പൂർത്തീകരിച്ചു . സ്വന്തം നിലയില്‍ ആയുധമണിഞ്ഞുള്ള പ്രതിരോധ വ്യവസ്ഥയില്ലാതെ കേരളത്തിലെ ബ്രാഹ്മണ്യം ഏറെക്കാലം വളര്‍ച്ച മുരടിച്ചു നിന്നിട്ടുണ്ട്. ആ ദൌര്‍ബല്യം പരിഹരിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ധനുര്‍ വിദ്യ
[ അമ്പും വില്ലും ] അഭ്യസിപ്പിക്കുന്ന ശാലകള്‍ ഊള്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഈ പരാജയത്തില്‍ നിന്നും " ബ്രാഹ്മണ്യം " പുറത്തുകടന്നത് അക്കാലത്ത് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും, ആരാധനാലയങ്ങളുടേയും, സഞ്ചാരികളുടേയും രക്ഷാധികാരി സ്ഥാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായിരുന്ന " ചേകവന്മാരെ " നിസാര തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി കിഴിക്കണക്കിനു സ്വര്‍ണ്ണ നാണയങ്ങള്‍ അങ്കപ്പണമായി നല്‍കി, പല്ലക്കില്‍ ചുമന്നു കൊണ്ടുപോയി, മറ്റൊരു പ്രബല ചേകവനുമായുള്ള അങ്കത്തിലൂടെയോ ആസൂത്രിതമായ ചതിയിലൂടെയോ കൊല്ലിക്കുന്ന സമ്പ്രദായത്തിലൂടെയാണ്. ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്.
സവര്‍ണ്ണ ചരിത്രകാരന്മാരുടേയും, സാഹിത്യ ഗവേഷകരുടേയും ജന്മസിദ്ധമായ സവര്‍ണ്ണ രഷ്ട്രീയ ബോധം നിമിത്തം വടക്കന്‍ പാട്ടുകള്‍ കേവലം തച്ചോളി “പൈങ്കിളി” പാട്ടുകളായി സംരക്ഷിക്കപ്പെടുകയും, വടക്കന്‍ പാട്ടിലെ ധീരോദാത്തമായ ചരിത്ര രേഖയായ പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയ്യും ചെയ്യുന്ന പ്രവണത ഇന്നും തുടരുന്നു. 

[ ചേകവ രക്ത ചരിത്ര ]

Source https://www.facebook.com/821501354588886/photos/a.821503914588630/2163921343680207/?type=3&theater

നാരായണ ഗുരു പറയുന്നു .


തന്‍റെ അഭിപ്രായമാണ് ഏറ്റവും ശരിയെന്ന് പറയുന്നത് കേവലം അഹന്തയാലാണ് .
ഒരഭിപ്രായത്തിനും അതെത്രതന്നെ ഉച്ചത്തില്‍ ആവര്‍ത്തിച്ചാലും മുഴുവന്‍ സത്യത്തെയും വെളിപ്പെടുത്താനാവില്ല .
ആനയെക്കണ്ട അന്ധരുടെ കഥപോലെയാണത് .
ഏതെങ്കിലും ഒരു മതത്തെ ശരിയെന്നു സ്ഥാപിക്കാനുള്ള വാദം വെറും പ്രാണവ്യയമാണ് .
ഒരു അഭിപ്രായം മാത്രം നിലനിൽക്കുക എന്നത് പ്രകൃതിയുടെ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ല .
ഇത്ര ലളിതമായ സത്യം മനസ്സിലാക്കാതെയും മനുഷ്യരുടെ പ്രാഥമികാവശ്യങ്ങളെ മറന്നും ആളുകള്‍ വെറും വാക്കുകളെപ്രതി ചേരി തിരിഞ്ഞു പോരടിക്കുന്നു .
ഒരു മനുഷ്യന്‍റെ മതം അയാളുടെ വ്യക്തിപരമായ ബോദ്ധ്യത്തിന്‍റെ ഫലമാണ് . അത് ഓരോ മനുഷ്യന്‍റെയും വികാസ പരിണാമങ്ങള്‍ക്കൊത്ത് വ്യത്യസ്തമായിരിക്കും .
ആ നിലയ്ക്ക് ഓരോ മനുഷ്യനും ഓരോ മതമാണെന്നോ രണ്ടു മനുഷ്യര്‍ക്ക് ഒരേ മതം ഉണ്ടാകില്ലെന്നോ കരുതാം.
അതേ സമയം ലോകത്തിലെ എല്ലാ മതങ്ങളും അവയുടെ അന്തസത്തയില്‍ യോജിക്കുന്നു .
സത്യത്തിനും ധര്‍മ്മത്തിനുമായാണ് അവയെല്ലാം നിലകൊള്ളുന്നത് .
അവയ്ക്കെല്ലാം പൊതുവായ ലക്ഷ്യമാണുള്ളത് .
മനുഷ്യനെന്തിനാണ് തന്‍റെ വിശ്വാസത്തിനായി
പോരടിക്കുന്നത് ...... ?
അത് അജ്ഞതമൂലമാണ് . മനുഷ്യന്‍ അഭിപ്രായഭിന്നതകള്‍ക്ക് വശപ്പെടരുത് . മറിച്ച് എല്ലാവരും ആത്മസുഖത്തിനായാണ് പ്രയത്നിക്കുന്നതെന്നറിഞ്ഞ് ശാന്തരായി കഴിയണം .
ആളുകള്‍ പലതരം വസ്ത്രങ്ങള്‍ ധരിക്കുന്നു . ചിലര്‍ക്ക് താടി വയ്ക്കാന്‍ ഇഷ്ടമാണ് . മറ്റു ചിലര്‍ മുടി വടിച്ചവരാണ് . വിവരമുള്ളവര്‍ ഇതിന്‍റെയൊന്നും പേരില്‍ ശണ്ഠകൂടില്ല . അതുപോലെ ഭാഷകള്‍ വ്യത്യസ്തമായിരിക്കുന്നു . എങ്കിലും മനുഷ്യരാശി ഒന്നാണെന്നു കാണാന്‍ പ്രത്യേകിച്ചു തെളിവിന്‍റെയൊന്നും ആവശ്യമില്ല .
പിന്നെന്തിനാണ് മനുഷ്യന്‍ ഭിന്നിക്കുന്നതും വിദ്വേഷം പരത്തുന്നതും ...... ?
എല്ലാം വെറുതെ .... !
പോരടിക്കുന്നതുകൊണ്ട് നാശമേ ഉണ്ടാകൂ എന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .
ലളിതമായ ഈ സത്യം അറിഞ്ഞാല്‍ പിന്നെ അവന്‍ പോരടിക്കില്ല .
( നടരാജഗുരുവിന്‍റെ - '' ഗുരുവരുള്‍ ''
( The Word Of The Guru ) എന്ന ഗ്രന്ഥത്തിൽനിന്ന് . )

കള്ള്ചെത്തും ഈഴവനും: Eezhavas and their trade

കള്ള് ചെത്ത് ഈഴവന്റെ കുലത്തൊഴിലോ...???
ജാതിവ്യവസ്ഥ യുടെ ഉത്ഭവം മുതൽ തുടങ്ങാം...!
ആദ്യമേ പറഞ്ഞു കൊള്ളട്ടെ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ ക്കുറിച്ച് ചരിത്രകാരന്മാര് ആരും ഇതേവരെ വ്യക്തമായ ഒരു നിഗമനത്തിൽ എത്തിചെര്ന്നിട്ടില്ല... എങ്കിലും ഭൂരിഭാഗം ചരിത്ര കാരന്മാരും ആര്യ അധിനിവേശം അന്ഗീകരിക്കുന്നവരാന്... ആര്യ അധിനിവേശം മാറ്റി നിർത്തി കേരള ചരിത്രം രചിക്കുക സാധ്യമല്ല... എല്ലാ ചരിത്രകാരന്മാരും പൊതുവായി അന്ഗീകരിക്കുന്നത് ദളിതരാണ് ഈ മണ്ണിന്റെ ആദിമ അവകാശികൾ എന്നാണു... ബ്രാഹ്മണരെ അവർ ആര്യ കുടിയേറ്റക്കാരായി കാണുന്നു... നായര് ഈഴവ വിഭാഗങ്ങളിലാണ് പ്രധാന തര്ക്കം നിലനില്ക്കുന്നത്... ഈ ദളിതരുടെ സന്താന പരമ്പരകളാണ് ഈ വിഭാഗങ്ങള എന്ന് NK ജോസിനെയും CK കരീം നെയും പോലെയുള്ള ചരിത്രകാരന്മാർ വാദിക്കുന്നു... എന്നാൽ നരവംശ ശാസ്ത്രം ഇതിനു എതിരാണ്... ആര്യ കുടിയേറ്റക്കാരിൽ പെട്ടവരാണ് നായര് എന്ന EMS നെ പോലെ ഉള്ളവരുടെ വാദം അങ്ങീകരിക്കാനും നിവൃത്തി ഇല്ല്ല... ആചാരങ്ങളിലും ശാരീരികമായും ഈഴവരോട് വളരെ അധികം സാമ്യം പുലര്ത്തുന്ന നായര് വിഭാഗം ക്രിസ്തുവിനു ശേഷം മാസ് ആയ ഒരു കുടിയേറ്റം നടത്തി എന്നത് വിശ്വസനീയം അല്ല...! ഏറ്റവും പ്രബലമായ മറ്റൊരു വാദം... ചരിത്രാതീത കാലത്ത് എന്നോ മധ്യ ഇന്ത്യയിൽ നിന്ന് കുടിയേറിയ ദ്രാവിഡ വിഭാഗം ആണ് ഈഴവരും നായരും എന്നാണ് ... ആ സമയത്ത് ഇവിടെ ഉണ്ടായിരുന്ന ആദിമ നിവാസികളാണ് ദളിതർ.. വിവിധ തൊഴിലുകളിൽ എര്പ്പെട്ടു അവര് ഒറ്റ ജനതയായി ജീവിച്ചിരുന്നു...! ഈ നിഗമനത്തിൽ മുന്നോട്ടുപോയാൽ മാത്രമേ വ്യക്തമായ ഒരു ജാതി ചരിത്രം ലഭിക്കുകയുള്ളൂ...!
സന്ഖം കൃതികളിൽ നിന്ന് ലഭിക്കുന്ന അറിവ് വച്ച് കേരളത്തിൽ അഞ്ചാം നൂറ്റാണ്ട് വരെയെങ്കിലും ജാതി ഇല്ലായിരുന്നു... ! അതുവരെ ഹിന്ദു ദൈവങ്ങളെ ആരാധിചിരുന്നില്ല... പ്രാദേശിക ദൈവങ്ങൾ മാത്രം ആയിരുന്നു... അതെല്ലാം മരിച്ചു പോയ യോദ്ധാക്കളോ സ്ത്രീകളോ ആയിരുന്നു....അഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേക്കും ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു...! അവർ രാജാക്കന്മാർക്ക് വേണ്ടി യാഗങ്ങൾ നടത്തിയിരുന്നു... ആയ് രാജാക്കന്മാരുടെ കാലത്ത് ആണ്.. ഹിന്ദു മതം രാജാവിന്റെ പ്രോത്സഹനത്തോട് കൂടി പ്രചരിക്കാൻ തുടങ്ങിയത്...! അക്കാലത്ത് ബുദ്ധമതവും ജൈന മതവും ആയിരുന്നു ഇവിടെ പ്രചരിച്ചിരുന്ന പ്രബല മതങ്ങൾ... രാജാവിനു വേണ്ടി യാഗങ്ങൾ നടത്തുന്നതിലൂടെ രാജാവുമായി അടുത്ത ബന്ധം ഉള്ളവര് എന്ന നിലയിൽ ബ്രാഹ്മണരു സമൂഹത്തിൽ ഉയര്ന്ന സ്ഥാനത്ത് എത്തി...! അപ്പോഴും ഇവിടെ ചാതുർവർണ്യം ഇല്ലായിരുന്നു... അധികാര കേന്ദ്രങ്ങൾ ബ്രാഹ്മണർ കയ്യടക്കി തുടങ്ങിയതോടു കൂടി സനാധനധര്മ പ്രകാരം ഉള്ള ചാതുർവർണ്യം ക്രമേണ നിലവില വന്നു...! കേരളത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പുരാതന മായ " ഐതരേയ ആരണ്യകം " എന്ന സംസ്കൃത ഗ്രന്ഥത്തിൽ സനാതന നിയമങ്ങളെ ധിക്കരിച്ച മൂന്നു ജന വിഭാഗങ്ങളിൽ ഒന്ന് ആയി ആണ് " ചേരപാദരെ " ( ചെരമർ / ചെറുമർ ) അതായത് കേരളീയരെ വിശേഷിപ്പിക്കുന്നത്... സനാതന നിയമങ്ങളിലെ ഏറ്റവും പ്രധാനപെട്ടത് ചാതുർവർണ്യം ആയിരിക്കെ... കേരളത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നില്ല എന്നതിന് സന്ഖം സാഹിത്യങ്ങല്ക്ക് പുറമേ ഉള്ള ശക്തമായ തെളിവാണ് " ഐതരേയ ആരണ്യകം "
അശോകന്റെ കാലത്ത് തന്നെ ഇവിടെ ബുദ്ധമതം പ്രചരിച്ചിരുന്നു...! അശോകന്റെ ശിലാശാസനങ്ങളിൽ അത് വ്യക്തമാണ്...! അഞ്ചാം നൂറ്റാണ്ട് അവസാനിക്കുന്നതിനു മുൻപ് തന്നെ ബ്രാഹ്മണ സന്ഖങ്ങൾ നിലനിന്നിരുന്നു... രാജാക്കന്മാര് അവരെ കൊണ്ട് യാഗങ്ങൾ നടത്തിച്ചിരുന്നു...! സന്ഖ കാലത്തിനു ശേഷം ഇരുണ്ട നൂറ്റാണ്ടുകൾ എന്നാണ് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നത് അക്കാലത്തെ ചരിത്രം വ്യക്തമല്ല... 9 ആം നൂറ്റാണ്ടിന്റെ തിരശീല ഉയരുമ്പോൾ കേരളത്തിൽ ഹിന്ദു മതം ശക്തി പ്രാപിച്ചിരുന്നു...! രണ്ടാം ചേര സാമ്രാജ്യത്തിലെ രാജാക്കന്മാർ ഹിന്ദു മതത്തെ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നു... രാജാവുമായി അടുപ്പം പുലര്ത്തിയിരുന്ന ബ്രാഹ്മണർ ക്രമേണ അധികാര സ്ഥാനങ്ങൾ കയ്യടക്കി... ആദ്യ കാല ജനസ്ന്ഖ്യ അനുപാതം വച്ച് നോക്കുമ്പോൾ ബ്രാഹ്മണരുടെ മാസ് ആയ ഒരു കുടിയേറ്റ സാധ്യത പരിശോധിക്കേണ്ട ആവശ്യം ഇവിടെ വരുന്നില്ല...! ദക്ഷിണേന്ത്യൻ ചരിത്ര കോണ്ഗ്രസ്സിന്റെ അധ്യക്ഷനും പ്രസിദ്ധ ചരിത്രകാരനും ആയ "A ശ്രീധര മേനോൻ" ഈ വാദങ്ങളെ അന്ഗീകരിക്കുന്നതിനോടൊപ്പം... ആദ്യകാലത്ത് ബൌദ്ധികമായി ഉയര്ന്ന നിലവാരം പുല്ര്ത്തിയ തദ്ദെഷീയരെയും ബ്രാഹ്മണർ സ്വജാതിയിലേക്ക് ഉള്ക്കൊണ്ടിരിക്കാം എന്ന നിഗമനത്തിൽ എത്തുന്നു...! ബ്രാഹ്മണർ അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉറപ്പിച്ചതോട് കൂടി സനാതന നിയമം ആയ ചാതുർവർണ്യം നടപ്പിലായി തുടങ്ങി... രാജാവും ആയി ബന്ധപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ (യുദ്ധം, ഉദ്യോഗം, നാടുവാഴികൾ... തുടങ്ങിയവർ) ബ്രാഹ്മനര്ക്ക് താഴെ പ്രത്യേക ജാതി ആയി ഗണിക്കപ്പെടാൻ തുടങ്ങി... അതെ വിഭാഗത്തിലെ തന്നെ കൃഷി , മീന്പിടുത്തം, തെങ്ങുകയറ്റം , കള്ള് ചെത്തൽ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ അതിലും താഴ്ന്ന ജാതിയായി പരിഗണിക്കപ്പെട്ടു... ! ഇതിൽ ആദ്യം പറഞ്ഞ വിഭാഗങ്ങളിൽ പെട്ടവാരാണ് നായരും അതുപോലെ ഉള്ള ജാതികളും... രണ്ടാമത് പറഞ്ഞ വിഭാഗങ്ങളില് പെട്ടവരാണ്... ഈഴവരും അത് പോലെ ഉള്ള മറ്റു ജാതികളും...!
മറ്റു വാദങ്ങൾ
1 )ഹിന്ദു മതം സ്വീകരിച്ച രാജാവും സൈന്യവും അടിച്ചമർത്തിയ ബുദ്ധമതക്കാരാണ് ഈഴവര്
2) രണ്ടാം ചേര സാമ്രാജ്യത്തിലെ വൈഷ്ണവരായ ആഴ്വരന്മാർ ഈഴവരും 
ശൈവരായ നായനാർമാർ നായരും ആയി എന്നും കരുതാം...!!!
3) നേപ്പാളിൽ നിന്ന് വന്ന നാഗ വിഭാഗക്കാരു നായരായി എന്നും ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ടുവന്ന തൊഴിലാളികള ഈഴവരായി എന്നുമൊരു വാദം ഉണ്ട്...!
മുകളിൽ ജാതി വ്യവസ്ഥയുടെ ഉത്ഭവത്തെ കുറിച്ച് 4 വാദങ്ങൾ പറഞ്ഞു അതിൽ അവസാനത്തേത് ഒഴികെ ഉള്ള മറ്റു മൂന്നും... ഈഴവരും നായരും ഒരു ഒറ്റ ജനവിഭാഗമായിരുന്നു ( കുടിയേറ്റക്കാര് ആണെങ്കിൽ പോലും ) എന്ന് അംഗീകരിക്കുന്നു... തൊഴിലിൽ ഉള്ള വ്യത്യാസമോ... ഹിന്ദു മതം ശക്തിപ്രാപിച്ചപ്പോൾ ബ്രാഹ്മണ്യത്തെ അനുസരിക്കാതെ ഇരുന്ന ബുദ്ധമതക്കാരെ അടിമകളാക്കിയതോ ആവാം...!! എന്നാൽ നമ്മുടെ സവർണ ചരിത്രകാരന്മാര് പോമോട്ടു ചെയ്ത വാദം അല്പം പോലും യുക്തിക്ക് നിരക്കാത്ത ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ കൊണ്ട് വന്നവരാണ് ഈഴവര് എന്ന വാദമാണ്... കാരണം മ്ലെച്ചനായ ഈഴവനും സവർണനായ നായരും ഒരു ഒറ്റ ജനത ആയിരുന്നു എന്ന് അംഗീകരിക്കാൻ അവർ തയ്യാറായിരുന്നില്ല...!
കേരളത്തിൽ എക്കാലവും ഭൂരിപക്ഷം ഈഴവര് തന്നെ ആയിരുന്നു... ഇപ്പോഴും ജനസന്ഖ്യയുടെ നാലിലൊന്നോളം വരും ഈഴവര്...! കേരളത്തിൽ ഇന്ന് ഇസ്ലാമും ക്രിസ്ത്യാനിയും ആയതിൽ പകുതിയോളം ഈഴവ വിഭാഗങ്ങളിൽ നിന്നാണ് അതായത് 48% വരുന്ന മുസ്ലീം ക്രിസ്ത്യാനികളിൽ 20% പേരുടെ എങ്കിലും പൂർവികർ ഈഴവരായിരുന്നു...! 20% + 25% ആയിരുന്നിരിക്കണം പ്രാചീന കാലത്തെ ഈഴവ ജനസംഖ്യ... അതായത് കേരളത്തിലെ ജനസന്ഖ്യയിൽ പകുതിയോട് അടുത്തു ഈഴവര് ആയിരുന്നു എന്ന് കരുതാം... ഇത്രയും പേരെ തെങ്ങുകയറാൻ ശ്രീലങ്കയിൽ നിന്ന് കൊണ്ട് വന്നു എന്ന് പറയുന്നത് എത്രത്തോളം വിശ്വസനീയം ആണ്...?? ജനസന്ഖ്യയുടെ പകുതിപേര്ക്ക് തെങ്ങുകയറ്റം ആയിരുന്നോ ജോലി...?? ശ്രീലങ്കയിൽ നിന്ന് തെങ്ങ് കയറാൻ ആളിനെ കൊണ്ട് വന്നിരിക്കാം... അവർ പില്ക്കാലത്ത് ഈഴവരായി കാണാം... പക്ഷെ ജനസന്ഖ്യയുടെ പകുതിയോളം അവർ പെരുകി എന്ന് വരുന്നിടത്താണ് ആ വാദത്തിന്റെ കഴംബില്ലായ്മയും യുക്തിരാഹിത്യവും ... ഇതാണ് ഇന്നോളം സവർണ ചരിത്ര കാരന്മാരാൻ പാടി വന്നത്...!
ഇനി ഈഴവര് കേരളത്തിൽ എന്ത് തൊഴിലാണ് ചെയ്തു വന്നത്...???
1) അടിമ
2) കൃഷി ( വല്ലവന്റെയും പാടത്ത് )
3) നെയ്ത്ത്
4) മീൻ പിടുത്തം
5) കള്ള് ചെത്ത്
6)കയറു പിരിക്കൽ
7)വൈദ്യം
കള്ള് ചെത്ത് തൊഴിലായി സ്വീകരിച്ചിരുന്നത് ഈഴവരിലെ തന്നെ ഔ ന്യൂനപക്ഷം ആണ്... അത് എങ്ങനെ ഈഴന്റെ കുലത്തോഴിലാവും...??
ഇനിയുള്ള വാക്കുകൾ C കേശവൻ 1933 ജൂലൈ 31 നു ചേര്ത്തല വച്ച് നടത്തിയ ഒരു പ്രസംഗത്തിൽ നിന്നുള്ളതാണ്.. ( ജീവിത സമരം ) (മികച്ച പ്രാസങ്ങികനായ C കേശവനോട് കാണിക്കുന്ന അനാദരവ് ആണെങ്കിൽ കൂടി വായനയുടെ സൌകര്യത്തിനായി സാഹിത്യ ഭാഷ ഒഴിവാക്കുന്നു... )
" ഈഴവരുടെ സ്ഥിതി മറ്റു സമുദായങ്ങളെ അപേക്ഷിച്ച് വളരെ ശോചനീയം ആണ്... തിരുവിതാംകൂർ ജനസന്ഖ്യയുടെ ആറിലൊന്നിനു മുകളിലാണ് ഈഴവ ജനസംഖ്യ... അതായത് 8 ലക്ഷത്തിനു മുകളിൽ അതിൽ 60,000 പേരില് താഴെ മാത്രമേ ഏതെങ്കിലും മൂലധനത്തെ ആശ്രയിച്ചു ജീവിക്കുന്നുള്ളൂ... ഈ 60,000 കഴിച്ചുള്ളവരിൽ ബഹുഭൂരിപക്ഷവും കൂലി വേലക്കാരും കുറെ ആളുകള് വ്യവസായ ശാലകളിൽ ജോലികളിലും എര്പ്പെട്ടിരിക്കുന്നു എന്നാണു 1931 ലെ കാനേഷുമാരി ( സെന്സസ് ) കണക്കുകൾ കാണിക്കുന്നത്...! ഈ കണക്കിൽ ഈഴവന്റെ കുലവൃത്തി ആയി പറഞ്ഞിരിക്കുന്നത് തെങ്ങ് ചെത്ത് ആണ്... അതോടൊപ്പം 1000 ല് 38 ഈഴവരേ ഈ തൊഴിലിൽ എര്പ്പെട്ടിട്ടുള്ളൂ എന്നും കാണുന്നു...! 3. 8% മാത്രം ചെയ്യുന്ന ജോലി കുലവൃത്തി ആകുന്നതു എങ്ങനെ എന്ന യുക്തി അവിടെ നില്ക്കട്ടെ...
ഇതിനു സെന്സസ് കമ്മീഷണർ നല്കുന്ന വ്യാഖ്യാനം... "ഒരുകാലത്ത് ഈഴവരുടെ മുഴുവൻ കുലവൃത്തി തെങ്ങ് ചെത്തായിരുന്നു എന്നാൽ നവീന ആശയങ്ങൾ അവർക്കിടയിൽ പ്രചരിച്ചതോട് കൂടി ഈഴവര് അത് ഉപേക്ഷിക്കുകയും... നിലവിൽ ചെത്തുന്നവര് പോലും തൊഴിൽ അതാണ്‌ എന്ന് പറയാൻ മടിക്കുകയും ചെയ്യുന്നത് കൊണ്ടാണ് കുലത്തൊഴിൽ 3. 8% മാത്രം ആയിപോയത് എന്നാണു..."
എന്നാൽ 3. 8% പോലും ഊതി വീര്പ്പിച്ച കണക്കാണ്... 1000 ഇല് 38 ഈഴവർക്ക് കള്ള് ചെത്താണ് തൊഴിൽ എങ്കിൽ ആളൊന്നിനു 10 തെങ്ങുവീതം 3,32,500 ചെത്ത് തെങ്ങുകൾ തിരുവിതാംകൂറിൽ കാണണം...! ചെത്ത് തെങ്ങ് കരം ഇനത്തിൽ ഗവണ്മെന്റിനു ലക്ഷങ്ങൾ കിട്ടേണ്ടതാണ്... എന്നാൽ ഗവന്മേന്റ്റ് കണക്കിൽ ഇത്രയൊന്നും കിട്ടുന്നതായി കാണുന്നില്ല... അതായത് സെന്സസ് കമ്മീഷ്ണറുടെ ഈ കണക്കു പോലും ഈഴവന്റെ കുലവൃത്തി തെങ്ങുചെത്താണ് എന്ന സങ്കൽപ്പത്തിൽ നിന്ന് ഊഹിച്ചു എടുത്തു എഴുതിയതാണ് എന്ന് കാണാം..!
"ഈഴവരെല്ലാം കള്ള് ചെത്തുന്നവരായിരുന്നു" എന്ന സെന്സസ് കമ്മീഷണർ ഡോക്ടർ കുഞ്ഞൻപിള്ള യുടെ വാദവും ശുദ്ധ അസംബന്ധം ആണ്.. ഇന്നത്തെ മുസ്ലീമ്കളുടെയും കിസ്ത്യാനികളുടെയും പൂർവികരും അവശേഷിക്കുന്ന ഈഴവരും അടക്കം കേരള ജനസന്ഖ്യയുടെ വലിയ ഒരു ശതമാനം മുഴുവൻ കള്ള് ചെത്തുകാരായിരുന്നു എന്ന് വിശ്വസിക്കേണ്ടി വരും... ഇങ്ങനെ കള്ള് ചെത്തിയിരുന്നെങ്കിൽ ആ കള്ളിന്റെ ഒഴുക്കിൽ മറ്റു സമുദായങ്ങൾ മുങ്ങി ചാകുമായിരുന്നു..! കള്ള് ചെത്ത് കുലത്തൊഴിലാക്കിയ ഈഴവരു ഉണ്ട്... എന്ന് കരുതി ഈഴവരുടെ മുഴുവൻ കുലത്തൊഴിൽ കള്ള് ചെത്ത് ആയിരുന്നു എന്ന് പറയുന്നതിൽ എന്ത് അര്ധമാണ് ഉള്ളത്... അന്നും ഇന്നും ഒരിക്കലും ഈഴവരുടെ കുലത്തൊഴിൽ കള്ള് ചെത്ത് മാത്രമായിഉന്നില്ല... കൃഷിപ്പണിക്കാരുണ്ട്... നെയ്ത്തുകാരുണ്ട്... ഈ കാനേഷുമാരിയിൽ തന്നെ 9 ലക്ഷം വരുന്ന കൃഷി വേലക്കാരിൽ മഹാഭൂരിപക്ഷം ഈഴവരാണ്... ലക്ഷക്കണക്കിന്‌ ഈഴവർ കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന കൃഷിവേലയെ മാറ്റി നിർത്തി... വെറും 33,000 പേര് ചെയ്യുന്ന കള്ളുചെത്ത് ഈഴവന്റെ കുലത്തൊഴിലാക്കിയത് എത്ര നിരര്ത്ഥകം ആണ്...??
ആറ്റിങ്ങൽ റാണി ബിട്ടീശുകാരുമായി ഉണ്ടാക്കിയ വാണിജ്യ ഉടമ്പടിയിൽ... ബിട്ടീശുകാര്ക്ക് ആണ്ടു തോറും ഒരു ലക്ഷം " കച " നൽകികൊളാം എന്ന് സമ്മതിച്ചു നല്കിയത് അനിഷേധ്യ രേഖയാണ്... അന്നും ഇന്നും ആറ്റിങ്ങളിലും പരിസര പ്രദേശങ്ങളിലും നെയ്ത്ത് ഉള്ള ഔ വിഭാഗമേ ഉള്ളൂ... അത് ഈഴവരാണ്... നെയ്യാറ്റിങ്കര മുതൽ കൊല്ലം വരെ ഉള്ള അനേക ലക്ഷം ഈഴവരുടെ പ്രധാന തൊഴിൽ നെയ്ത്ത് ആയിരുന്നു എന്തുകൊണ്ട് ഈ നെയ്ത്ത് ഈഴവരുടെ കുലത്തൊഴിലായി ഗവന്മേന്റ്റ് കണക്കാക്കിയില്ല..??
നെല്ലും അരിയും വാങ്ങുന്നതിനായി വിദേശത്തേക്ക് പോകുന്ന നൂറു കോടിയോളം രൂപ ആണ്ടോട് ആണ്ടു തിരുവിതാംകൂറിലേക്ക് തിരിച്ചു കൊണ്ടുവരുന്നത് കയറു വ്യവസായം ആണെന്നും അത് ഈഴവരുടെ ഗൃഹവ്യവസായം ആണെന്നും തിരുവിതാംകൂര് ദിവാൻ ആയിരുന്ന ME വാര്ട്സ് പറഞ്ഞിട്ടുണ്ട്... ഇവയ്ക്കു എല്ലാം പുറമേ വൈദ്യവും , ജ്യോതിഷവും ഈഴന്റെ കുലവൃത്തി ആയിരുന്നു... ഈഴവര് കുലവൃത്തി ആയി സ്വീകരിച്ചിരുന്ന വലുതും ചെറുതും ആയ അനേകം തൊഴിലുകളെ മാറ്റിനിർത്തി... കള്ള് ചെത്ത് മാത്രം ഈഴവന്റെ കുലവൃത്തി ആക്കിയ ജാതി തിമിരത്തെ കുറിച്ച് പറയാനാണ് ഞാൻ ഇത്രയും പറഞ്ഞത്...!!"
( C കേശവൻ )
മറ്റു കുലവൃത്തികളെ മാറ്റി നിർത്തി കള്ള് ചെത്ത് ഈഴന്റെ കുല വൃത്തി ആയി സവർണ ഉദ്യോഗസ്ഥര് പ്രഖ്യാപിക്കുക ആയിരുന്നു...!!
Source : http://singulareditions.blogspot.com/2015/05/eezhavas-and-their-trade.html