SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Saturday 29 September 2012

Temples Installed by Narayana Guru


1. Shiva temple established at Aruvippuram, Thiruvananthapuram [1888 march 29 ][malatyalam - 1063 kumbham 29]

2. Vakkam Puthiyakavu Anandavallesvara Temple(Sumbramanya Temple) [1888][malayalam-1063]

3. Vakkam Subramnya Temple (Velayudan Nada) [1888][malayalam - 1063]

4. Vakkam Deveswaram Temple (Puthan Nada) [1889][malayalam-1064]

5. Mannanthala Devi Temple (Anandavalleswaram) [18889 - march 5][malayalam - 1064 - kumbham 22]
Mannanthala Post, Trivandrum Dist-695 015, ph - 0471 - 531904

6. Aayiram Thengu Pattathil Temple [1892][malayalam - 1067]

7 Kayikkara Sree Kapaleswara Temple [1893][malayalam - 1068]

8. Poothotta Sree Narayana Vallabha Temple.[1893 - februvary - 22][malayalam-1068 - kumbham - 10]

9 Kulathoor Kolathukara Siva Temple [1893 march 27][ malayalam -1068 meenam 13]

10. Velikkatu Sree Narayana Mangalam Karthikeya Temple [1893 april 5][malayalam - 1068 meenam 22]

11. Sree Narayana Bhuvaneswara Temple (Kunninazhikathu Bhagavathi Temple)[1894][1069].

12. Kayikkara Earuthu Sree Subramnya Temple (Dharma Sastha Temple) [1894 januvary 14][malayalam - 1069 makaram 1]

13. Kunnumpara Sree Subramnaya Temple [1896 - december 2][malayalam 1071 vrichikam 17].

14. Moothakunnam Sree Narayanamangalam Temple [1902 Februvary 2][malayalam makam 20]Monday

15. Prakkulam Sree Kumaramangalam Temple [1902][malayalam - 1078].

16. Kumarakam Sree kumaramangalam Temple [1905 march][malayalam 1080 meenam].

17. Vezhapra Sree Sakthipparambu Temple [1905 march][malayalam 1080 meenam].

18. Thallassery Sree Gagannatha Temple [1908 Frbruvary 13][malayalam 1083 kumbham 1].

19. Kumbalangi Ardhanareeswara Temple [1908 Februvary][Malayalam - 1083 Kubham].

20. Kottara Sree Palliyar Kovil [1908 April 13][1083 Medam 1]

21. Kozhikkodu Sree Kandeswara Temple [1910 april 13][malayalam 1085 medam 28].

22. Cherai Sree Gouriswara Temple [1912 january 22][Malayalam 1087 Makaram 9] [Monday].

23. Sivagiri Sree Saradha Mattom [1912 April 30][Malayalam 1087 Medam 18].

24. Kudroli Gokarnanatha Temple [1913 Februvary 21][1088 kumbham 10].

25. Yakkara Sree Visweswara Temple [1913 June 6][Malayalam 1088 Edavam 24].

26. Palluruthi Sree Bhavaneeswara Temple [1915 March 7][Malayalam 1090 Kumbham 24].

27. Anchuthengu Sree Gjnaneswara Temple.[1915 March 28][Malayalam 1090 Meenam 15].

28. Kadakkavoor Sree Ardhanareswara Temple [1916 Februvary 28][Malayalam 1091 Kumbham 15].

29 Kannoor Sree Sundareswara Temple. [1916 April 11][Malayalam 1091 Meenam 29].

30. Thrissur Sree Maheswara Temple [1916 September 12][Malayalam 1092 Chingam 28].

31. Perigottukara Sree Somasekara Temple [1919 Februvary 11][Malayalam 1094 Kumbham 9].

32. Karamukku Sree Chidambara Temple.[1921 may 13][Malayalam 1096 Edavam 2].

33. Panavalli Sree Kandeswara Mahadeva Temple.[1922 may 30][Malayalam 1097 Edavam 17].

34. Chempazhanathi Manakkal Temple [1925 december 23][Malayalam 1101 Dhanu 9].

35. Edappadi Sree Ananda Shanmuga Temple[1927 june 6 ][Malayalam 1102 Edavam 23].

36. Chennamangalam Siva Temple .[1927 June 13][1102 Edavam 30][Monday].

37. Kalavamkodam Ardhanareswara Temple [1927 june 14][Malayalam 1102 Edavam 31][Tuesday].

38. Ullala Onkareswara Temple [1927 June 25][Malayalam 1102 Midhunam 11].

ഗുരുവിന്റെ പ്രസംഗം.


കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം 1916 ജൂലായ് 16-ന്റെ ദേശാഭിമാനി പ്രസിദ്ധീകരിക്കുകയുണ്ടായി.  ആ റിപ്പോര്‍ട്ടില്] ഇങ്ങനെ കാണുന്നു.

ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.

സുമാദയ സംഗതികള്‍  മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും മതസ്വാതന്ത്രിത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്താപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.

ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ല മതങ്ങളും നമുക്കു സമ്മതമാണ്.

നാം ചില ക്ഷേത്രങ്ങള്‍  പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളില്‍  ചിലരുടെ ആഗ്രഹമനുസരിച്ചാണ്. ഇതുപോലെ മറ്റു മതക്കാര്‍  ആഗ്രഹിക്കുന്ന പക്ഷം അവര്‍ക്കെല്ലാം വേണ്ടത് ചെയ്യുവാന്] നമുക്ക് എപ്പോഴും സന്തോഷമാണ്.

നാം ജാതിഭേദങ്ങള്‍ വിട്ടിരിക്കുന്നു എന്ന് പറഞ്ഞതിന് നിലവിലുള്ള യാതൊരു ജാതിയോടും മതത്തോടും നമുക്ക് പ്രത്യേക മമത ഇല്ല എന്നേ അര്]ത്ഥമുള്ളൂ.

ആഞ്ഞിലിത്താനം ശ്രീ നാരായണ പാദുക പ്രതിഷ്ഠ കേഷ്ത്രം


ശ്രീ നാരായണ ഗുരുവിന്റെദ മെതിയടികള്‍ പ്രതിഷടയായി ആരാധിക്കുന്ന
ആഞ്ഞിലിത്താനം ഗുരു മന്ദിരം,ലോകത്ത് പാധുക പ്രതിഷടയുള്ള ഏക കേഷ്ത്രം എന്ന് കരുതപെട്ടുപോരുന്നു ഇവിടുത്തെ പ്രതിഷ്ഠ ഈ പാദുകം ആകുന്നു

ഗുരുദേവന്‍ എന്നും യുവമനസ്സുകള്‍ക്കൊപ്പം


ലോകത്തിന്റെ സമസ്തകോണുകളിലേക്കും മനസ്സിന്റെ ജാലകം തുറന്നുവയ്ക്കുന്ന സ്വതന്ത്രചിന്തയാണ് യുവത്വത്തിന്റെ പ്രതീകം. അവന്റെ മുന്നില്‍ വിശ്വാസങ്ങളും ആചാരങ്ങളും വേലികെട്ടിത്തിരിക്കുന്നില്ല. അവന്റെ പ്രണയത്തിനുപോലും മതത്തിന്റെയും ജാതിയുടെയും ദേശത്തിന്റെയും വേലക്കെട്ടുകളില്ല. നവമാധ്യമസംസ്കാരത്താല്‍ നയിക്കപ്പെടുന്ന ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏതൊരു യുവാവിനും കൈയെത്തും ദൂരെമാത്രമിരിക്കുന്ന സ്വാതന്ത്യ്രക്കനികളാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത ഒരു ഇരുണ്ടകാലം നമ്മുടെ അധികംപഴകാത്ത ഭൂതകാലത്തില്‍ ഉണ്ട്. ദേശവും മതവും ജാതിയും വേലികെട്ടിത്തിരിച്ച പന്തീരാണ്ടുസഭയുടെ ഭരണകാലം. അന്ന് വിശാലമായ ലോകത്തിന്റെ പ്രാണവായു നുകരാന്‍ കൊതിച്ച ഒരു പറ്റം ചെറുപ്പക്കാര്‍ ആശ്രയം തേടിയെത്തിയത് അവരേക്കാള്‍ പ്രായത്തില്‍ വളരെ മുമ്പിലല്ലാത്ത ഒരു മഹാതപസ്വിയുടെ അടുത്തായിരുന്നു. ലോകംകണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ ശ്രീനാരായണ ഗുരുവായിരുന്നു ആ പ്രതീക്ഷയുടെ തണല്‍ വൃക്ഷം.

അരുവിപ്പുറത്ത് നവസ്വാതന്ത്യ്രബോധത്തിന്റെ കാഹളം ഉണര്‍ത്തുമ്പോള്‍ ശ്രീനാരായണഗുരുവിന് വയസ് 32. യുവത്വം അതിന്റെ സകലധീരതയോടുംകൂടി ശരീരത്തിനു താങ്ങായി നില്‍ക്കുന്ന കാലം. ഹൃദയത്തില്‍ വിശാലതയ്ക്ക് ഇടംകൊടുക്കാന്‍ ആഗ്രഹിച്ചവരൊക്കെയും അക്കാലം ഭൂഗോളത്തിന്റെ സ്പന്ദനമറിയാന്‍ അരുവിപ്പുറത്തേക്ക് യാത്രപുറപ്പെട്ടു. അവര്‍ക്കിടയില്‍നിന്ന് വിശ്വമാനവികതയ്ക്ക് താന്‍ നല്‍കുന്ന പുതിയ നിര്‍വചനത്തിന് അപ്പോസ്തലന്‍മാരെ തേടുകയായിരുന്നില്ല ഗുരുദേവന്‍. സ്വന്തം ബുദ്ധിയെ ഉണര്‍ത്തി ചിത്തപ്രസാദംവരുത്തി അവനവനിലൂടെ സ്വയം ലോകത്തെ കണ്ടെത്താന്‍ എല്ലാവര്‍ക്കും അവസരം നല്‍കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ശിഷ്യഗണങ്ങളോടുപോലും അദ്ദേഹം അനുവര്‍ത്തിച്ച നയം ഇതായിരുന്നു. സ്വയംവളരാന്‍ ആ യുവാവ് ഒരുക്കിക്കൊടുത്ത പ്ളാറ്റ്ഫോമില്‍നിന്ന് ലോകത്തെ എത്തിപ്പിടിച്ച നിരവധി ചെറുപ്പക്കാരെ പിന്നീട് സമൂഹം അറിഞ്ഞു. കായിക്കരയിലെ ഒരു ദരിദ്രകുടുംബത്തില്‍ പകര്‍ച്ചവ്യാധിയില്‍ ജീവന്‍പൊലിഞ്ഞുപോകുമോ എന്ന് മരണഭീതിയോടെ കൌമാരം ചെലവിട്ട കായിക്കര കുമാരവില്‍ നിന്ന് ആധുനികമലയാളകവിത്രയങ്ങളില്‍ ഒന്നാമനായ കുമാരനാശാനെ സൃഷ്ടിച്ചത് ശ്രീനാരായണ ഗുരുവിന്റെ അവസരോചിതമായ ഇടപെടലാണ്. കുമാരന്റെ മേധാശക്തിയെ അതിരുകളില്ലാത്ത ലോകത്തേക്ക് വളരാന്‍വിടുകയായിരുന്നു ഗുരുദേവന്‍. ബാംഗ്ളൂരും ബംഗാളും കായിക്കര കുമാരുവിലെ കുമാരനാശാന്‍ എന്ന നവോത്ഥാന നായകനെ പരുവപ്പെടുത്തി. സംസ്കൃതവും തമിഴും പഠിച്ചുറച്ച ആശാന്റെ വിദ്യാസമ്പത്തിന്് ഇംഗ്ളീഷ് ഭാഷയിലൂടെ ലോകജാലകം തുറന്നിട്ടതിലൂടെ ഗുരുദേവന്‍ ഒരു നേട്ടം ലക്ഷ്യംകണ്ടു. ശൃംഗാര കവിതകള്‍ക്കായി പേറ്റുനോവറിഞ്ഞു തളര്‍ന്ന മലയാളഭാഷയ്ക്ക് നവകവിതയുടെ പുതുശോഭ ലഭിച്ചു എന്നതായിരുന്നു ആ നേട്ടം.

പഠിക്കാന്‍ ബുദ്ധിയും കഴിവുമുണ്ടായിട്ടും സാഹചര്യങ്ങള്‍ അനുകൂലമല്ലാതെ പഠനം മുടങ്ങുമെന്ന അവസരത്തിലാണ് സഹോദരന്‍ അയ്യപ്പനെന്ന കെ. അയ്യപ്പനെ ഗുരുദേവന്‍ കാണുന്നത്. അയ്യപ്പന്റെ പഠനം ഏറ്റെടുത്തുകൊണ്ട് ഗുരു കുമാരനാശാന് കൊടുത്തുവിട്ട കത്തില്‍ ഇങ്ങനെ പറഞ്ഞു. " അയ്യപ്പന് പണം നല്‍കുക . ആ പണം വിദ്യയാകും. അത് പിന്നെ സാമൂഹസേവനമാകും" എന്ന്. "മതംവേണ്ട ജാതി വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ കേരളക്കരയാകെ മനുഷ്യത്വത്തിന്റെ മഹനീയത പ്രചരിപ്പിച്ച് അയ്യപ്പന്‍ നിറഞ്ഞുനിന്നു. അയ്യപ്പന് വിദ്യനല്‍കിക്കൊണ്ട് ഗുരു നമ്പൂതിരിസമുദായത്തിലും പരോക്ഷമായി ഇടപെട്ടത് ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ബോധ്യമാകും. നമ്പൂതിരിസമുദായത്തിലെ യുവതലമുറയെ തളച്ചിട്ട അനാചാരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ വി. ടി. ഭട്ടതിരിപ്പാടിന് പ്രചോദനമായത് സഹോദരന്‍ അയ്യപ്പനുമായുണ്ടായിരുന്ന കൂട്ടുകെട്ടാണ്.

എം. എയും എല്‍. റ്റിയും ഒരുമിച്ച് ജയിച്ച വാര്‍ത്തയുമായി വീട്ടിലെത്തിയപ്പോഴാണ് ഡോക്ടര്‍ പല്പുവിന്റെ മകന്‍ നടരാജന് ഗുരുവിന്റെ വിളിയുണ്ടായത്. അന്ന് ഗുരുവിനൊപ്പം ജീവിതം ഉഴിഞ്ഞുവച്ചിറങ്ങിയ നടരാജനാണ് ലോകംമുഴുവന്‍ ഗുരുധര്‍മ്മം പ്രചരിപ്പിച്ച് പ്രശസ്തനായ നടരാജഗുരുവായി മാറിയത്. നടരാജനെ തന്റെ ഒപ്പം ശുശ്രൂഷാദികള്‍ക്ക് നിര്‍ത്താതെ അറിവിന്റെ വിശാലലോകത്തേക്ക് യാത്രയാക്കി ഗുരു. പാരീസിലെ സെര്‍ബോണ്‍ സര്‍വകലാശാലയിലേക്കാണ് അയച്ചത്. തന്നോടൊപ്പം ശിഷ്യത്വം കൊതിച്ചെത്തിയ ഓരോ യുവാവിലും അയാളുടെ വാസനയ്ക്ക് അനുസരിച്ചുളള വിദ്യാഭ്യാസം നല്‍കാന്‍ ഗുരു യത്നിച്ചിരുന്നു. ഇങ്ങനെ എത്രയോ കഥകള്‍ എടുത്തുപറയാം.

പരവൂര്‍ സ്വദേശിയായ കരുണാകരന്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയി അക്കാലത്ത്. അവിടെവച്ച് മാര്‍ഗരറ്റ് എന്ന ജര്‍മ്മന്‍ യുവതിയുമായി പ്രണയത്തിലായി. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഈ വിവാഹത്തെ എതിര്‍ത്തു. രക്ഷതേടി അവര്‍ എത്തിയത് ശിവഗരിക്കുന്നില്‍. "രണ്ടു സംസ്കാരങ്ങള്‍ ഒന്നാകുന്ന കാര്യമല്ലേ നമുക്ക് നടത്തിക്കളയാം" എന്നായിരുന്നു ഗുരുവിന്റെ നിലപാട്. കടല്‍താണ്ടിയുളള യാത്രപോലും നിഷിധമായിരുന്ന കാലത്താണ് ഗുരുവിന്റെ ഈ നിലപാടുകള്‍ എന്നോര്‍ക്കണം. ശിവഗിരിയിലെ ശാരദാക്ഷേത്രത്തിനുമുന്നില്‍ അവര്‍ ഗുരുവിന്റെ കാര്‍മ്മികത്വപുണ്യം നുകര്‍ന്ന് ജീവിത പങ്കാളികളായി. സംന്യാസം എന്നാല്‍ കാവിചുറ്റിയ പ്രഹസനമല്ലെന്ന് പറയാന്‍ ധൈര്യംകാട്ടിയ ഋഷിവര്യനായിരുന്നു ഗുരുദേവന്‍. അരുവിപ്പുറത്തും ആലുവയിലും സംസ്കൃതസ്കൂളുകള്‍ സ്ഥാപിച്ച ഗുരുദേവന്‍ തന്റെ ആസ്ഥാനമായ ശിവഗിരിയില്‍ തുടങ്ങിയത് ഇംഗ്ളീഷ് സ്കൂളായിരുന്നു. ഇത് സ്ഥാപിക്കാന്‍ ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാമൂര്‍ത്തിയായ ഗുരു നേരിട്ട് വെയിലേറ്റ് പരിവിനിറങ്ങിയ അനുഭവങ്ങള്‍ ഏതു യൌവനത്തെയും പുളകിതമാക്കുന്ന കഥകളാണ്. ഇംഗ്ളീഷ് വിദ്യാഭ്യാസമാണ് ലോകത്തെ അറിയാന്‍ നല്ലതെന്ന് ഗുരു പറഞ്ഞത് പില്‍ക്കാല സമൂഹം ശരിവച്ചു.

ഇസങ്ങള്‍ക്ക് അടിയവറവയ്ക്കാത്ത സ്വതന്ത്ര യുവത്വത്തിന് ഇന്നും ധൈര്യം പകരുന്ന സാന്നിദ്ധ്യമാണ് ഗുരുദേവന്‍. ആ ദര്‍ശനഗരിമയിലൂടെ സഞ്ചരിച്ചാല്‍ ലോകം കൈക്കുമ്പിളിലെന്നപോലെ തെളിഞ്ഞുവരും. ലോകയുവജനത ഇന്ന് ഗുരുവിന്റെ വഴി തിരിച്ചറിയുന്നു എന്നതിന് ഉദാഹരണങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെബ്ലോകത്തും കാണുന്നുണ്ട്. ഗുരുവിന്റെ ചിന്തകള്‍ ഷെയര്‍ ചെയ്യാനായി രൂപീകരിക്കപ്പെട്ട ഗ്രൂപ്പുകള്‍ ലോകത്താകമാനമുളള ഗുരുദേവവിശ്വാസികളായ യുവജനതയെ തമ്മിലിണക്കുന്നുണ്ട്. ഫേസ് ബുക്കിലും ട്വിറ്ററിലുമെല്ലാം ഈ ഗ്രൂപ്പുകള്‍ ഇന്ന് സജീവമാണ്. ഗുരുദര്‍ശനത്തെ പുതിയ കാഴ്ചപ്പാടില്‍ കാണാനും അവതരിപ്പിക്കാനും നവ മാധ്യമലോകത്ത് അവര്‍ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തെ ആശ്രയിച്ചാണ് ഇനി നവലോകത്തിന്റെ നിലനില്‍പ്പ്.

(കേരളകൌമുദിയുടെ 2011ലെ ശിവഗിരി തീര്‍ത്ഥാടന സ്പെഷ്യല്‍ മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം)

Friday 28 September 2012

SREE NARAYANA GURU


Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India. The Guru was born into an Ezhava family, in an era when people from backward communities like the Ezhavas faced much social injustices in the caste-ridden Kerala society. Gurudevan, as he was fondly known to his followers, led Reform movement in Kerala, revolted against casteism and worked on propagating new values of freedom in spirituality and of social equality, thereby transforming the Kerala society and as such he is adored as a prophet.

Nārāyana Guru is revered for his Vedic knowledge, poetic proficiency, openness to the views of others, non-violent philosophy and his unrelenting resolve to set aright social wrongs. Nārāyana Guru was instrumental in setting the spiritual foundations for social reform in today's Kerala and was one of the most successful social reformers who tackled caste in India. He demonstrated a path to social emancipation without invoking the dualism of the oppressed and the oppressor.

Guru stressed the need for the spiritual and social upliftment of the downtrodden by their own efforts through the establishment of temples and educational institutions. In the process he brushed aside the superstitions that clouded the fundamental Hindu religious convention of Chaturvarna.

Family and Early life

Narayana Guru was born on August 22, 1856, in the village of Chempazhanthi near Thiruvananthapuram, the son of Madan Asan, a farmer, and Kutti Amma. The boy was dotingly called Nanu. Madan was also a teacher ("Asan") who was learned in Sanskrit and proficient in Astrology and Ayurveda.He had three sisters. As a boy, Nānu would listen to his father with keen interest when he narrated stories from the Ramayana and the Mahabharata to the simple folks of his village. Nānu was initiated into the traditional formal education Ezhuthinirithal by Chempazhanthi Pillai, a local schoolmaster and a village officer. Besides schooling, young Nānu continued to be educated at home, under the guidance of both his father and uncle Krishnan Vaidyan who was a reputed Ayurvedic physician and a Sanskrit scholar, where he was taught the basics of the Tamil and Sanskrit languages and traditional subjects such as Siddharupam, Bālaprobhodhanam and Amarakosam.

As a child, Nanu was very reticent and was intensely drawn to worship at the local temple. He would criticise his own relatives for social discrimination and the apartheid-like practice of segregating children from, supposedly, lower castes. He preferred solitude and would be found immersed in meditation for hours on end. He showed strong affinity for poetics and reasoning, composing hymns and singing them in praise of God. He lost his mother when he was 15. Nānu spent the most part of his early youth assisting his father in tutoring, and his uncle in the practice of Ayurveda, while devoting the rest of his time for devotional practices at the temples nearby.

Transformation as master, yogi and seeker of truth

The young Nanu had a keen mind and was sent to a famous scholar, Kummampilli Rāman Pillai Asan at Karunagapally, a village fifty miles away from his home, at the age of 21. Living as a guest in a family house Varanapally near Kayamkulam, Nānu, along with other students, was taught Sanskrit language and poetry, drama and literary criticism, and logical rhetoric. He studied the Vedas and the Upanishads. He also began teaching in a near-by school. His knowledge earned him the respect of many and he came to be known as "Nanu Asan".

Nanu returned home to spend some time with his father, who was on the death bed. For a short period he ran a village school for the children of his neighbourhood. While continuing his quest for "the ultimate truth", Nanu would often spend time in the confines of temples, writing poems and hymns and lecturing to villagers on philosophy and moral values.

Married life

Under pressure from his family, Nanu married Kaliamma, the daughter of a traditional village doctor. The marriage was a simple affair with the groom's sisters themselves investing the bride with the 'Thaali' (wedding knot) on his behalf. The bride remained with her parents, since Nanu asan became a wanderer not long after.

'Parivrajaka' (A Spiritual Wanderer)

After the demise of his father and wife, Nanu Asan continued his life of a wandering Sanyasi. He became a 'Parivrajaka' (one who wanders from place to place in quest of Truth). It was during one of these days that Nanu met Kunjan Pillai, who later came to be known as Chattampi Swamikal. Kunjan Pillai, who discovered and appreciated Nānu Āśān’s philosophical genius and passion for Yoga, introduced him to Thycattu Ayyaavu, a 'Hatha yogi'. Under the Yogi, Nānu Āśān mastered various Yogic practices including Hatha Yoga. The exposure gained from this scholastic experiences had a lasting impact on the later life and philosophy of Nārāyana Guru.

Enlightenment and its poetic expression

Nānu moved to his hermitage deep inside the hilly forests of Maruthwāmala, where he led an austere life immersed in meditative thought and yoga and subjected himself to extreme sustenance rituals. This phase of solitude lasted for 8 long years. After an unpretentious life of over thirty years abounding in knowledge and harsh experiences, this epoch is considered the culmination of the meditative recluse; the point at which Nārāyana Guru is believed to have attained a state of Enlightenment.

Nārāyana Guru’s later literary and philosophical masterpiece Atmopadesa Satakam (one hundred verses of self-instruction, written in Malayalam circa 1897) is considered a fertile poetic expression, encapsulating the Guru’s philosophy of egalitarianism, emanating from the author’s attainment of an experienced state of primordial knowledge and quintessence of the Universe; and his ensuing ability to view the human race, from a dignified and elevated perspective, as nothing but one of a genus, in unqualified equality and without any racial, religious, caste or other discriminations whatsoever.

Consecration of Siva Lingam at Aruvippuram

Learning from the sacred books and the practice of Yoga did not quench the thirst of Nanu. He continued his wanderings in quest of Truth. By and by, he came to a beautiful place called Aruvippuram. It was a forest area. There were hills around. A gurgling rivulet (of river Neyyar) also flowed there. As more people sought him out for healing or advice, he and his disciples felt the need for a regular temple for worshipping Shiva. At a beautiful spot near the river, he had his followers build a small canopy of coconut leaves and mango leaves over an altar on a rock jutting out in the water. The year was 1888. They improvised lamps with shells and arranged them in rows. They were lighted at dusk and a piper began to play devotional tunes. The whole place was soon filled with pious village folk. Gurudevan, who had been sitting apart and meditating all night, stood at midnight and walked into the river. As thousands watched silently (If silence had music, the atmosphere was filled with it, wrote one correspondent) he descended into the river and then reemerged, holding an idol of Shiva. He stood beneath the canopy with it in his arms for three hours, totally lost in meditation, tears flowing down his cheeks. Finally, at three in the morning, he installed the idol on the pedestal. His action was equivalent of overturning the tables of the money changers, or refusing to give up a seat on the bus. From the beginning of time, so far as anyone knew, only Brahmins had ever installed an idol. Yet when Gurudevan performed the sacred rite it appeared so natural for him to pick up a small rock and install it. When Brahmins challenged his right to consecrate, he replied in his famous quote:This is not a Brahmin Siva, but an Ezhava Siva.To those who questioned the timing of the consecration saying it was not an astrologically auspicious time, he replied: Horoscope is to be cast after the birth of a child, not before. He instructed to place a plaque containing a motto on the temple wall which read as:

Devoid of dividing walls of Caste
Or hatred of rival faith,
We all live here
In Brotherhood,
Such, know this place to be!
This Model Foundation!

A new phase began in the Guru's life in 1904. He decided to give up his wandering life and settle down in a place to continue his Sadhana (spiritual practice). He chose Sivagiri, twenty miles north of Thiruvananthapuram. Goddess 'Amba' became his deity of worship.

Next, he started a Sanskrit school in Varkala. Poor boys and orphans were taken under his care. They were given education regardless of caste distinctions. Temples were built at different places - Thrissur, Kannur, Anchuthengu, Tellicherry, Calicut, Mangalore. A temple was built for Sharada Devi in 1912, at Sivagiri. Worship at such temples helped reduce to a large extent superstitious beliefs and practices.

One of the temples built in Thrissur is the Sri Narayana Temple at Koorkenchery. The temple has a school in its compound named Sri Narayana School. The School encourages students' talents by organizing talent competitions. These competitions, regularly held every year, have been a platform for youngsters to stand up and recognize their talents.

In 1913, he founded the Advaita Ashram at Aluva. This was an important event in his spiritual quest. This Ashram was dedicated to a great principle - Om Sahodaryam Sarvatra (all men are equal in the eyes of God). This became the motto of the new Ashram.

When Nārāyana Guru attained the age of sixty, his birth day was observed throughout the west-coast from Mangalore to Sri Lanka. Between 1918 and 1923 he visited Sri Lanka many times. In 1921, a Conference of Universal Brotherhood was held at Aluva. Again in 1924, a conference of all religions was held there. Guru stressed the need for a Brahma Vidyalaya for a comparative study of different religious faiths.

Sree Nārāyana Guru had many followers and disciples. Nataraja Guru, a notable disciple of Sree Nārāyana Guru, introduced Guru's visions and ideals to the western world. He established Narayana Gurukulam in 1923 in the Nilgiri Hills with the blessings of Nārāyana Guru.

Om Sahodaryam Sarvatra (The Brotherhood of All)

In 1913, the Guru founded an Ashram at Aluva. It was called the Advaita Ashram. This was an important event in the life of the Guru. The Ashram was dedicated to a great principle - Om Sahodaryam Sarvatra (all human beings are equal in the eyes of God). In 1921, a Conference of Universal Brotherhood was held at Aluva. Again in 1924, a conference of all religions was held there. The Guru stressed the need for a Brahma Vidyalayam for the comparative study of various religious faiths. An institution called Narayana Gurukulam was established in the Nilgiri Hills, Tamil Nadu by Bodhananda Swamikal and later handed over to Nataraja Guru.

Final Ceylon Journey

Gurudevan visited Ceylon again in 1926. He had some moving experiences while travelling in Tamil Nadu in connection with his journey to Ceylon. While he was in Sree Ganapathi temple in heavy rain he said, "If there is anyone writing my biography, these experiences should not be missed, they should be recorded."After that journey to Ceylon, Gurudevan did not want to return. He went back only after repeated requests of his disciples and devotees.

Message to Sree Narayana Dharma Paripalana (SNDP) Yogam

In a message to the Sree Narayana Dharma Paripalana Yogam in 1926 Gurudevan declared, No community can make progress except through organization. He further said in that message, The name Ezhava does not denote a caste or a religion and he made temple rights to everyone. Therefore people can be admitted to this organization without paying heed to differences of caste.

On June 14, 1927 Sree Narayana Guru consecrated a mirror - with the message "Om shanti" written on the surface - in a temple in Kalavankode. The prathishta of the mirror is symbolic in that Advaita Vedanta interpret the mirror as the visible symbol of the unity of the Finite and the Infinite. That was the last prathishta that the Guru would do. Schools rather than temples are to be preferred, he exhorted in a dramatic shift of focus. Gurudevan participated in the anniversary of the Sree Narayana Dharma Paripalana Yogam held at Palluruthy in 1927. It was a splendid meeting which demonstrated the sincere, devout faith of the people in Gurudevan. T. K. Madhavan was one of the chief architects of this meeting. In 1928 Gurudevan took part in the special meeting of the Sree Narayana Dharma Paripalana Yogam at Kottayam and gave away registration certificates to the branch organizations.

Even though Guru started SNDP as a forum to lead the activities for social equality and caste less society, eventually SNDP turned out to be a forum of Ezhava caste, which is a contradiction to Guru's vision. Various factions in the SNDP Yogam accuse others of financial irregularities and corruption. There are allegations that liquor barons are controlling the SNDP Yogam. It is an irony that today SNDP Yogam represents exactly those things/ideas which Guru opposed.

Sivagiri pilgrimage

Sivagiri pilgrimage was conceived by Vallabhasseri Govindan Vaidyar and T K Kittan Writer. It was duly approved by Gurudevan on January, 1928. The setting was SNDP's Nagambadam Shiva temple. It was 3 pm and Gurudevan was resting under a mango tree when the two presented the concept of Sivagiri pilgrimage. Before giving its his blessings he set out the goals of such a pilgrimage. He said: "Let the pilgrims congregate at the beginning of the Gregorian calendar year. It should be Dhanu 16-17 in Malayalam calendar. Let the pilgrims observe 10 days'self-purification according to Sri Buddha's principles of five purities - body, food, mind, word, deed called as Pancha Dharma.

He ruled that pilgrims could wear yellow clothes - the colour of the garments Sri Buddha wore. Let no one purchase yellow silk because we have recommended yellow garments. Not even new clothes are required on the pilgrimage. A pilgrim can dip a white garment in turmeric water and wear after drying. The pilgrimage should be conducted with simplicity and preferably be accompanied by the chanting of hymns. There should be no shouting and pilgrims should scrupulously avoid trappings of ostentation.

To Govindan Vaidyar and Kitten Writer, Gurudevan counted on his fingers the goals of the pilgrimage, explaining how to achieve them. The goals were the promotion of
1. Education
2. Cleanliness
3. Devotion to God
4. Organization
5. Agriculture
6. Trade
7. Handicrafts
8. Technical training

He advised them to organize a series of lectures on the themes with experts conducting them. The lectures should be listened to attentively. More important, the principles should be put into practice. Success must accompany efforts. Only then will the country and the people benefit. this must be the core purpose of Sivagiri pilgrimage.

Finally, it was decided to start the first pilgrimage from the village of Elavumthitta in Pathanamthitta District. The S N D P unit No.76 of Elavumthitta selected 5 youngsters for the pilgrimage, namely, P.K.Divakara Panicker, P.K.Kesavan, P.V.Raghavan, M.K.Raghavan, S.Sankunni. All the 5 pilgrims wore bright yellow dress, as suggested by Sree narayana Guru. All the way to Sivagiri, they were reciting 'Swaathanthrya gadha' – written by the great poet Kumaranaasan. They were teased with the words 'Manjakkilikal' –meaning yellow birds. They never got provoked, with a smile they moved on. The dominant thought in their mind was the mission to fulfil, will have to reach Sivagiri, a great responsibility bestowed on their shoulders by the Sreenarayana devotees. Their mission was a great success. Today thousands are following the way they have shown.

The Palluruthi event in 1927 was the last anniversary of the Yogam which Gurudevan attended. It was also the last public function Gurudevan attended.

Gurudevan went to Vellur Mutt at Vaikom to rest. There he was taken ill. He went to Alwaye and later to Trichur for treatment. Dr. Krishnan took Gurudevan to Palghat. From there Gurudevan travelled to Madras for treatment.
Death

Guru became seriously ill in September 1928. He remained bedridden for some time. Devotees came in large numbers to have a glimpse. The same year, Gurudevan's birthday was celebrated in many places, mostly in Kerala, Madras, Mangalore, Srilanka and Europe. On 20 September, Guru died.

ചെറായി ഗൗരീശ്വര ക്ഷേത്രം


കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെറായി ഗൌരീശ്വര ക്ഷേത്രം. ഈ ക്ഷേത്രം എറണാ‍കുളം ജില്ലയിലെ ചെറായി ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രം പരിപാലിക്കുന്നത് വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) എന്ന സംഘടനയാണ്. മലയാള പളനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്തെ രണ്ട് ആഴ്ചയും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചയുമായി ആണ് ഈ ഉത്സവം നടക്കുക. 20 മുതൽ 30 ആനകൾ വരെ കാണുന്ന പ്രദക്ഷിണം ഈ ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണമാണ്.

ശ്രീനാരായണഗുരു ദേവനാണ് ഇവിടെ പ്രതിഷ്ഠനടത്തിയത്


ആഞ്ഞിലിത്താനം ശ്രീ നാരായണ പാദുക പ്രതിഷ്ഠ കേഷ്ത്രം


ശ്രീ നാരായണ ഗുരുവിന്റെദ മെതിയടികള്‍ പ്രതിഷടയായി ആരാധിക്കുന്ന
ആഞ്ഞിലിത്താനം ഗുരു മന്ദിരം,ലോകത്ത് പാധുക പ്രതിഷടയുള്ള ഏക കേഷ്ത്രം എന്ന് കരുതപെട്ടുപോരുന്നു.മദ്ധ്യതിരുവിതാംകൂറില്‍ നിന്നു ആറര കിലോമീറ്റര്‍ മാത്രം അകലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം ആണ് ആഞ്ഞിലിത്താനം.

ഈ പ്രതിഷടയുടെ ചരിത്ര വഴികളിലേക്..........

തൃക്കക്കുടി ഗുഹാക്ഷേത്രം തിനടുത്ത് ,കോട്ടുര്‍ എന്നാ പേരുള്ള ഈഴവ കുടുംബം താമസിച്ചിരുന്നു.ആയിടക് കുടുംബത്തില്‍ ബ്രഹ്മരക്ഷസ്സ്‌ന്റെറ ഉപദ്രവം ഉണ്ടായിരുന്നു.അതുകൊണ്ട് തനെ ആ കുടുംബവും നാട്ടുകാരും പല മന്ത്രവിധ്യ’ ഉപ്യോഗ്യ്ച്ചു നോക്കി പക്ഷെ എല്ലാം പരാജയപെട്ടു.അവര്‍ അകെ ആശയക്കുഴപ്പത്തില്‍ ആയി.ഇകാലതാണ് ,നാഗമ്പടം കേഷേത്രത്തില്‍ ഗുരു എത്തി ചേര്ന്ന്ി എന്നാ വിവരം അറിഞ്ഞു ഒരു സംഗം ആളുകള്‍ ഗുരുവിനോട് അവരുടെ ഇടയിലുള്ള പ്രശനം അവതരിപിച്ചു.അങ്ങനെ ഗുരുദേവനോടൊപ്പം അവിടെ ഉണ്ടായിരുന്ന മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ അവിടെ എത്തുകയും മൂന്നു ദിവസം അവിടെ താമസിച്ചു പ്രാര്ത്ഥരനയും പൂജകളും നടത്തുകയും അതോടെ അവിടുത്തെ’ എല്ലാ ഉപദ്രവങ്ങളും പൂര്ണ്ണകമായി ഇല്ലാതാവുകയും ചെയ്തു.

കവിയൂരില്‍ നിന്നു ഗുരുദേവനും , മൂലൂര്‍ എസ് പത്മനാഭ പണിക്കര്‍ ഇലവുംതിട്ടയിലെക് പോകാന്‍ തയ്യാറായി നില്കുകമ്പോള്‍ കോട്ടൂര്‍ കുടുംബത്തിലെ ഗ്രഹനാഥന്‍ ( ശ്രീ രാമനോട് ഭരതന്‍ അവശ്യ പെട്ടപോലെ “പാദുകം ദേഹി രാജേന്ദ്ര!രാജ്യായതെ പാദബുദ്ധ്യാ മമ സേവിച്ചു കൊള്ളാം” ) ഗുരുദേവന്റെ മെതിയടി അവശ്യപെട്ടു അപ്പോള്‍ ഗുരു മനസാല്‍ ഭക്തനു നല്കിഅ.പിനീട് അവര്‍ അത് വിളക് കൊളുത്തി പ്രര്തികന്‍ തുടങ്ങി.,കാലംതരത്തില്‍ മെതിയടി കൊടിഞ്ഞുര്‍ കൃഷ്ണന്റെപ്ര വീട്ടില്‍ എത്തുകയും അവിടെ ആരാധന തുടരുകയും ചെയ്തു.പിനീട് അത് ഇന്നു കാണുന്ന കേഷ്ത്ര സമുച്ചയത്തിന്റെ രൂപത്തില്‍ എത്തി ചേരുന്നു. ഗുരു ദേവന്‍ അന്ന് കുളിച്ചിരുന്ന നീരുറവ ഇപോഴും ഒരു പുണ്യതീര്ഥതമായി കരുതപെടുന്നു.

Wednesday 26 September 2012

ഗുരുദേവ സമാധി


എല്ലാ വർഷവും കന്നി – 5 (സെപ്തംബർ-21) നമ്മൾ ഗുരുദേവന്റെ സമാധിദിനമായി ആചരിച്ചു വരുന്നു.  അതുപോലെ ചിങ്ങമാസത്തിലെ ചതയം നാളിൽ ഗുരുദേവന്റെ ജന്മദിനവും ആഘോഷിക്കുന്നു.  നമ്മുടെ ‘കാലാന്തരം‘  ക്രൈസ്ത്രവവൽക്കരിക്കപ്പെട്ട  കലണ്ടറായി മാറിയപ്പോൾ നമ്മൾ  നമ്മുടെ പൈതൃകത്തെ അവഗണിക്കുന്നുണ്ടോ?   നമ്മുടെ ആഘോഷങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരുന്നതും ആചരിച്ചിരുന്നതും നക്ഷത്രങ്ങളെയും തിഥികളെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു.  ഓരോ മാസത്തിലും വരുന്ന നക്ഷത്രം അനുസരിച്ച്  ജനനദിവസവും മരണദിവസവും നമ്മൾ ഓർമ്മിക്കാറുണ്ട്.   ഒരു മാസത്തിൽ രണ്ടു നക്ഷത്രം വരികയാണെങ്കിൽ,  മാസത്തിലെ ആദ്യം വരുന്ന  നക്ഷത്രം ശ്രാദ്ധദിനമായും, അവസാനം വരുന്ന നക്ഷത്രം  ജന്മദിനമായും എടുക്കുന്നു.  ക്രൈസ്തവവൽക്കരണം രൂഢമായപ്പോൾ നമ്മൾ  ‘പിറന്നാൾ’ പോലും മറന്നുപോയിരിക്കുന്നു.  Date of birth  ആണ് ഇന്ന് എല്ലാവർക്കും  അറിയാവുന്നത്.  ആധുനികതയെ പുണർന്നതുകൊണ്ട് ഫെബ്രുവരി – 29 ന് ജനിച്ച വ്യക്തിക്ക് പിറന്നാൾ ആഘോഷിക്കാൻ കഴിയത്തതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല.  ഗുരുദേവന്റെ  സമാധിദിനം  കന്നി -5നു തന്നെ അനുസ്മരിക്കുന്നതിലും ആധുനികവൽക്കരണം സ്വാധീനം ചെലുത്തിയിരിക്കാം.

ഗുരുദേവന്റെ ഭൌതികശരീരം സമാധി സംസ്കരണം  നടത്തിയത്  ഗുരുദേവന്റെ  അന്ത്യാഭിലാഷമായിരുന്നോ എന്ന കാര്യത്തിൽ എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.  കാരണം, ഒരിക്കൽ സംശയ നിവൃത്തിക്കായി  ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌.   അതിന് ഗുരുവിന്റെ മറുപടി;  “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്ന മറുചോദ്യമായിരുന്നു.  അങ്ങനെ യുക്ത്യാധിഷ്ടിതമായി  സംസാരിക്കാനുള്ള തർക്കശാസ്ത്ര പാടവവും വേദാർത്ഥജ്ഞാനവും ഉണ്ടായിരുന്ന ഗുരുദേവൻ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിക്കാൻ സാധ്യതയില്ല.   ഇതുവരെയും ഈ വിഷയത്തിൽ  തൃപ്തികരമായ ഒരു മറുപടി ലഭിച്ചിട്ടില്ല.  ഗുരുദേവന്റെ ദിവ്യ കളേബരം വിധി അനുസരിച്ച് സമാധി ഇരുത്തി എന്നു മാത്രമെ അറിവായിട്ടുള്ളൂ.



ഭൌതികശരീരം സംസ്കരിക്കുന്നതിനെക്കുറിച്ച് നമുക്ക് എന്തെങ്കിലും ആധികാരികമായ അറിവ് നിലനിന്നിരുന്നോ എന്നുള്ള ഒരു അന്വേഷമാണ് ഈ ലേഖനത്തിനു  കാരണം.  ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.   മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.   കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.   ആറടി മണ്ണ്  സംസ്കാരത്തിന് ഉപയോഗിക്കാമെന്നല്ലാതെ അത് കൈവശപ്പെടുത്താൻ  നമുക്ക് അധികാരമില്ല.   ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടതായിവരും.

 നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി.

 അന്ത്യേഷ്ടി കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  ദാഹസംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തിപ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.

നമ്മൾ ഗുരുദേവനെ ആരാധിക്കേണ്ടത് ഗുരുദേവന്റെ കൃതികൾ മനസ്സിലാക്കുക എന്ന  പൂജയിലൂടെയാണ്.  ഗുരുദേവന്റെ കൃതികളുടെ പഠനം ഒരു തപസ്സായി  കാണണം.   ആത്മസാക്ഷാത്ക്കാരത്തിനുള്ള വഴി ഗുരുദേവന്റെ അനുഭവ കുറിപ്പുകളായി അദ്ദേഹത്തിന്റെ  കൃതികളിൽ  സാംശീകരിച്ചു വച്ചിട്ടുണ്ട്.  ഗുരുക്കന്മാർ  വഴികാട്ടികൾ മാത്രമാണ്.   ഫലം നേടേണ്ടത്  സ്വപ്രയത്നത്താലാണ്.

5000 വർഷം മുമ്പ്  കലിയുഗ ആരംഭത്തിൽ  തന്നെ  വേദം അഥവാ അറിവ്  അന്യാധീനപ്പെട്ടു തുടങ്ങിയതോടെ  ഭാരതം അതിന്റെ അധഃപതനചരിത്രം രേഖപ്പെടുത്തിത്തുടങ്ങിയിരുന്നു.  ഈ ക്ലിഷ്ട സന്ധിയിൽ   വേദനഷ്ടം അവതാരത്തെക്കൊണ്ട് ഇല്ലാതാക്കാം എന്ന കണ്ടു പിടുത്തം പുരാണ രചയിതാക്കളുടെ  പകൽക്കിനാവായിരുന്നു.   ഇന്ന് നമുക്കിടയിൽ പ്രചലിതമായ  പുരാണ കഥകളിൽ  വേദം വീണ്ടെടുക്കുന്ന വിഷ്ണു  അവതാരങ്ങളിൽ (മത്സ്യാവതാരം) ആദ്യത്തേതാകുന്നതും  ഇങ്ങനെയാണ്.    സവർണ്ണ പൌരോഹിത്യ ഗൂഢതന്ത്രം  ഭാരതത്തിൽ  ആധുനിക കാലത്ത് വീണ്ടും പ്രകടമായി.  ജാതിചിന്തയും വർണ്ണ വിവേചനവും  മൂലം ഭാരതത്തിനെ അന്ധകാരത്തിൽ നിന്നും അന്ധകാരത്തിലേയ്ക്ക്  നയിക്കുന്ന ഭരണ കർത്താക്കളുടെ മൂല്യച്യുതിയിൽ  കേരളത്തിനെ  ഒരു ഭ്രാന്താലയമായി  വിവേകാനന്ദനുപോലും തോന്നിപ്പോയതിൽ അതിശയിക്കാനില്ല.         ജാതി ബ്രാഹ്മണന് വേദം, കൂടിയസവർണ്ണന് ഉപനിഷത്തുക്കൾ വരെ, സവർണ്ണശൂദ്രന് ഗീതയും ഭാഗവതവും, ദരിദ്രശൂദ്രന് ഭജനയും ഹരിനാമകീർത്തനവും യക്ഷിപ്പാട്ടും സർപ്പം തുള്ളലും – ഇതായിരുന്നു അടുത്ത കാലം വരെ ഹൈന്ദവപുരോഹിത വർഗ്ഗത്തിന്റെ  രീതി.   അക്കാലത്ത് നമുക്ക് വേദത്തെ  അഥവാ അറിവിനെ  വീണ്ടെടുത്തു തന്ന രണ്ട് അവതാരങ്ങളാണ് ശ്രീനാരായണ ഗുരുദേവനും  ചട്ടമ്പിസ്വാമികളും.  ആ ഋഷിവര്യന്മാർ നമുക്ക്  വീണ്ടെടുത്തു തന്ന അറിവ്  നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഓം സഹനാവവതു സഹനൌഭുനക്തു
സഹവീര്യം കരവാവഹൈ,
തേജസ്വിനാവധീതമസ്തു
മാ വിദ്വിഷാ വഹൈ.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

Sunday 23 September 2012

ശ്രീനാരായണന്റെ ദർശനം

അപദാനസമൃദ്ധമായ ഒരു ഇതിഹാസം വായിച്ചുകഴിഞ്ഞാൽ, ഒരു സാധാരണവായനക്കാരന്റെ ഉള്ളിൽ പെട്ടെന്ന് ഉയരുന്ന ചോദ്യം എന്തായിരിക്കുമെന്ന് വല്ലവരും ചിന്തിച്ചിട്ടുണ്ടോ? ഒരു പുസ്തകം വായിച്ചുതീർത്ത് അതു മനസ്സിലാക്കിയ ഒരാൾ ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമായിരിക്കും അയാൾ തന്നോടുതന്നെ ചോദിക്കുക എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്-'ഈ ഇതിഹാസത്തിലെ കഥാനായകൻ ആരാണ്' എന്ന ചോദ്യം. ഇങ്ങനെ ചോദിക്കുന്നവരുണ്ടാകുമോ എന്നു ന്യായമായും സംശയിക്കാം. ചോദിക്കും; ചോദിച്ചിട്ടുണ്ട്. രാമായണം വായിച്ച ആൾ ചോദിച്ച മുഖ്യമായ ചോദ്യം 'രാമൻ ആരാണ്' എന്നതാണല്ലോ?

ശ്രീനാരായണഗുരുദേവൻ ഒരു മഹത്തായ ഇതിഹാസത്തിലെ കഥാനായകനായിരുന്നു. ആദർശസംസ്ഥാപനംചെയ്തുകൊണ്ട് സമൂഹോത്ഥാപനം നിർവഹിച്ച ശ്രീനാരായണന്റെ അപദാനഗരിഷ്ഠമായ ജീവിതത്തെ ഒരിതിഹാസത്തോട് ഉപമിക്കുന്നത് എത്രയും യുക്തമാണ്. അപ്പോൾ, ശ്രീനാരായണൻ ആരായിരുന്നു എന്ന ചോദ്യം സ്വാഭാവികമായും പൊന്തിവരുന്നു. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണ്. അല്ല വെറുമൊരു അധികാരലോഭിയായ രാജാവാണ് എന്നിങ്ങനെ പലപല ഉത്തരങ്ങൾ കേൾക്കുന്നതുപോലെ ശ്രീനാരായണനെ സംബന്ധിച്ചും പലതരം ഉത്തരങ്ങൾക്കു പഞ്ഞമില്ല. ശ്രീനാരായണൻ തികഞ്ഞ അദൈ്വതിയും മഹാനായ സംന്യാസിയും ആർഷപാരന്പര്യത്തിന്റെ അഭിനവപ്രകാശകനും ഒക്കെയാണെന്ന് ഒരു വിഭാഗം പറയുന്പോൾ, വേറെ കൂട്ടർ അദ്ദേഹത്തെ ഒരു സമൂഹപരിഷ്‌കർത്താവും അനാചാരവിധ്വംസകനും ഒക്കെയായി കാണുന്നു. ഈ അഭിപ്രായവൈവിധ്യത്തിന്റെ നടുവിൽ ആ ഐതിഹാസികമായ ചോദ്യം എത്ര പ്രസക്തമല്ല-ശ്രീനാരായണൻ ആരായിരുന്നു?
ഗുരുദേവൻ അദൈ്വതിയോ സംന്യാസിയോ അല്ലെന്നോ, മറിച്ച്, സമൂഹപരിഷ്‌കർത്താവോ അനാചാരപ്രധ്വംസകനോ, അല്ലെന്നോ ആർക്കും വാദിച്ചു നില്ക്കാൻ സാധിക്കുകയില്ല എന്നെനിക്കു തോന്നുന്നു. അദ്ദേഹം അദൈ്വതിയാണെന്നുള്ളതുകൊണ്ട് അദൈ്വതിമാത്രമാണെന്നും സമൂഹപരിഷ്‌കർത്താവാണെന്നതുകൊണ്ട് സമൂഹപരിഷ്‌കർത്താവ് മാത്രമാണെന്നും അദൈ്വതിയല്ലെന്നും വാദിക്കാൻ പറ്റുമോ? അദൈ്വതി സമൂഹപരിഷ്‌കരണത്തിനു പറ്റാത്ത ആളാണെന്നും, സമൂഹപരിഷ്‌കർത്താവ് അദൈ്വതം മനസ്സിലാക്കാനാവാത്ത ആളാണെന്നും ആരും നിരോധിച്ചിട്ടില്ല. നിരോധിക്കാനൊക്കുകയുമില്ല. ഇങ്ങനെയുള്ള വാദങ്ങളെ ആത്യന്തികവാദങ്ങളെന്ന നിലയ്‍ക്കു തള്ളിക്കളയേണ്ടിവരും. അദൈ്വതിയുടെയും സമൂഹപരിഷ്‌കർത്താവിന്റെയും സങ്കലിതമായ ഒരു സങ്കീർണവ്യക്തിത്വമായിരുന്നു സ്വാമിയുടേത്. പഴയ കാലത്തെ സംന്യാസിമാരെപ്പോലെ സമൂഹജീവിതത്തിൽനിന്ന് അകന്നുകൊണ്ട് സദാ ധ്യാനലോകത്തിൽ കഴിഞ്ഞുകൂടിയ ഒരാളായിരുന്നില്ല നാരായണഗുരു. ഇക്കാലത്തെ രാഷ്ട്രീയപ്രവർത്തകർക്കൊപ്പം ജനങ്ങൾക്കുവേണ്ടി എന്തൊക്കെയോ ചെയ്‌യാനായി ബഹളംകൂട്ടുന്ന ഒരു സമൂഹസേവകനുമായിരുന്നില്ല അദ്ദേഹം. ഇന്നാട്ടിൽ പണ്ടും ഇന്നും പെരുത്തിരിക്കുന്ന ഭിക്ഷാംദേഹികളായ സംന്യാസിമാരിൽനിന്നും രാഷ്ട്രീയപ്രവർത്തകരിൽനിന്നും വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു ശ്രീനാരായണൻ. ഈ നിലപാടിൽനിന്ന് നോക്കിയാലല്ലാതെ അദ്ദേഹത്തിന്റെ മഹിമ കണ്ടെത്തുക പ്രയാസമായിരിക്കും. ഗുരു എന്ന ശീർഷകത്തിൽ പ്രശസ്തമായ കുമാരനാശാന്റെ ആ 'വനമാലാപദ്യത്തിൽ നാരായണഗുരുവിന്റെ ഈ നിസ്തുലമായ വ്യത്യാസത്തെപ്പറ്റി സരസമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. അതിലെ പ്രചാരമാർന്ന ഒരു നാലുവരി ഇതാണല്ലോ:

അന്യർക്കു ഗുണംചെയ്‌വതി
നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മ
തപസ്സും ബലിചെയ്‌വൂ!
സംന്യാസികളില്ലിങ്ങനെ-
യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവ-
രും ശ്രീഗുരുമൂർത്തേ!

'ശ്രീരാമൻ, ശ്രീരാമൻതന്നെ' എന്നു പറഞ്ഞതുപോലെ, 'ശ്രീനാരായണൻ ശ്രീനാരായണൻതന്നെ' എന്നാണ് ഇതിൽ വർണിച്ചിരിക്കുന്ന നിരുപമത്വത്തിന് അർഥം. അദ്ദേഹത്തിന്റെ വാഗ്‌രൂപേണയുള്ള സന്ദേശങ്ങളെയും കർമരൂപേണയുള്ള ജീവിതത്തെയും നിഷ്‌കൃഷ്ടമായി പഠിച്ചാലല്ലാതെ ഈ നിസ്തുലത എന്താണെന്ന് അറിയാൻ സാധ്യമല്ല. സ്വന്തം ജീവിതത്തിൽ ആചരണത്തെയും പ്രചാരണത്തെയും -വാക്കിനെയും പ്രവൃത്തിയെയും - ഭേദമെന്നിയെ സുന്ദരമായി സമ്മേളിപ്പിച്ച ഒരു അസാമാന്യപുരുഷനായിരുന്നു സ്വാമികൾ. ആശാന്റെ പദ്യത്തിൽ വ്യതിരേകരീതിയിൽ വിവരിച്ചതരം വ്യക്തികളുടെ വാക്കിനെ പിന്തുടർന്നാൽ അവരുടെ കർമത്തെയോ, കർമത്തെ പിന്തുടർന്നാൽ അവരുടെ വാക്കിനെയോ കണ്ടെത്തുക പ്രയാസമാണ്. വാഗർഥങ്ങളെ സമന്വയിപ്പിച്ച ഒരു കാവ്യംപോലെ ഗുരുദേവന്റെ ജീവിതത്തിൽ വാക്കർമങ്ങൾ രസാത്മകമായി സമ്മേളിച്ചു.

അദ്ദേഹം എന്നും പറഞ്ഞുകൊണ്ടിരുന്ന വാക്ക് അദൈ്വതവേദാന്തത്തിന്റേതായിരുന്നു - ശങ്കരാചാര്യരിലൂടെ വിശ്വവിജയം നേടിയ വേദാന്തം. പരമമായ ഏകത്വത്തിന്റെ വിളംബരവും നാനാത്വത്തിന്റെ നിഷേധവുമാണ് അതിന്റെ സന്ദേശം. ജീവിതം മിഥ്യയാണെന്നതിന് അർഥം, മിഥ്യയായ നാനാത്വം നിറഞ്ഞതാകയാൽ ജീവിതം മിഥ്യയാണെന്നുമാത്രമത്രേ. അനുഭൂതിയുടെ അനവദ്യമുഹൂർത്തത്തിൽ നാനാത്വങ്ങളെയെല്ലാം വിരമിപ്പിക്കുന്ന അഖണ്ഡസുഖാംഭോധിയിൽ ആത്മാവ് നിമഗ്നമായിത്തീരുന്നതിനെപ്പറ്റി ശ്രീശങ്കരൻ വിവേകചൂഡാമണിയിലും മറ്റും പല തവണ പാടിയിട്ടുണ്ട്. ഇത്തരം സുദുർലഭമുഹൂർത്തങ്ങളിൽമാത്രം മനുഷ്യർ ഏകത്വം അനുഭവിച്ചിരുന്നതിനാൽ മതിയോ? വ്യവഹാരജീവിതത്തിൽ വ്യാപരിക്കുന്പോൾ ഏകത്വം അനുഷ്ഠിക്കപ്പെടേണ്ടതില്ലേ? സാധാരണജീവിതത്തിലുള്ള വൈവിധ്യങ്ങളെയും നാനാത്മകതയെയും കണ്ടില്ലെന്നു നടിച്ച് അനുഭൂതിശരണനായി കഴിയുന്നത് അദൈ്വതത്തോടു നിരക്കുമോ? പട്ടിയെയും ചണ്ഡാലനെയും ഒരുപോലെ കാണുന്നവനാണ് 'ആത്മജ്ഞാനി' എന്ന് ഗീത ഘോഷിച്ചിട്ടുണ്ടെങ്കിലും, സാമാന്യജീവിതത്തിൽ ഈ തത്ത്വം പരിപാലിക്കാൻ കഴിഞ്ഞ സംന്യാസികൾ ഇന്ത്യയിൽ വളരെ കുറവായിരുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് അവർ എല്ലാം മായയാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് അദൈ്വതവേദാന്തത്തെത്തന്നെ കളങ്കപങ്കിലമാക്കിക്കളഞ്ഞു.

ഇത്തരത്തിലുള്ള ജീവിതനിഷേധമല്ല യഥാർഥമായ അദൈ്വതമെന്നും പരമാനുഭൂതിക്കു ചോടെ ജീവിക്കുന്ന സന്ദർഭങ്ങളിൽ എവിടെയെല്ലാം അനൈക്യത്തിന്റെ നിഴൽ പരന്നിട്ടുണ്ടോ അവിടെയെല്ലാം ഐക്യബോധത്തിന്റെ വെളിച്ചം പരത്തേണ്ടതാണെന്നും ശ്രീനാരായണൻ വാദിച്ചു. മായാവാദത്തിന്റെ മറവിൽ അനീതികളെയും അനാചാരങ്ങളെയും തള്ളിക്കളയുന്നതിനോടു ഗുരുദേവൻ യോജിച്ചില്ല. വ്യാവഹാരികജീവിതത്തിലും അദൈ്വതബോധത്തെ ആവുന്നത്ര ഉൾക്കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. ഇവിടെയാണ്, ഇത്രത്തോളവുമാണ്, ശ്രീനാരായണൻ ജീവിതത്തെ അംഗീകരിച്ചത്. ഭാരതീയതത്ത്വചിന്ത ജീവിതനിഷേധാത്മകമാണ് എന്നു വാദിച്ച ഷൈ്വറ്റ്‌സ് റെപ്പോലുള്ള ചിന്തകന്മാർക്കുപോലും ഈ നാരായണമതത്തോട് കലശൽ കൂട്ടുവാൻ കഴിയുന്നില്ലെന്നു വ്യക്തമാണ്.
ശ്രീനാരായണൻ സമൂഹപരിഷ്‌കരണത്തിനിറങ്ങിയത് കേരളത്തിലെ ജാതിഭേദത്തിന്റെ കെടുതി കണ്ടറിഞ്ഞിട്ടാണ്. അദ്ദേഹം അദൈ്വതം തേടിപ്പോയത് ജാതിഭേദത്തെ നിർമൂല്യം നശിപ്പിക്കുവാൻ പര്യാപ്തമായ ഒരു തത്ത്വശാസ്ത്രത്തെ അന്വേഷിച്ചിറങ്ങിയപ്പോഴാണ്. ജാതിവ്യത്യാസം തുടങ്ങിയ ഭേദകല്പനകൾ മനുഷ്യജീവിതത്തെ അപൂർണമാക്കുന്നു. ജീവിതത്തിന്റെ പൂർണതയ്‍ക്കുവേണ്ടി ഉഴറിയപ്പോഴാണ് ശ്രീനാരായണൻ ജാതിഭേദത്തിന്റെ അരാതിയും അദൈ്വതത്തിന്റെ ബന്ധുവും ആയി മാറിയത്. അപൂർണവും അതുകൊണ്ട് അസുന്ദരവുമായ ഒരു ജീവിതത്തെയാണ് അദ്ദേഹം നിഷേധിച്ചത്, മറ്റൊന്നിനെയുമല്ല. നാരായണഗുരു ജനിച്ചതും ജീവിച്ചതും ലോകത്തിലെങ്ങുമുള്ള ജാതിഭേദകൃതമായ അനൈക്യത്തെ ഉച്ചാടനംചെയ്‌യാനായിരുന്നു. ഒരു സവിശേഷലക്ഷ്യം സാധിക്കുന്നതിനുവേണ്ടി ജീവിതം ആകമാനം സമർപ്പിക്കുന്ന ഏകാന്തവ്രതരെ അവതാരങ്ങൾ എന്ന് വിശേഷിപ്പിക്കാമെങ്കിൽ, ആധുനികകേരളത്തിൽ ശ്രീനാരായണാവതാരത്തിന്റെ ഉദ്ദേശ്യം ജാതിഭേദവിപാടനമായിരുന്നു. 'ഒരു ജാതി' എന്നാണ് അദ്ദേഹം കാതലായി പാടിയത്. 'ഒരു മതം, ഒരു ദൈവം മനുഷ്യന്; ഒരു യോനി ഒരാകാരം, ഒരു ഭേദവുമില്ലിതിൽ' എന്നദ്ദേഹം തുടർന്നു പാടിയത് ഈ സന്ദേശത്തിന്റെ വ്യാഖ്യാനം മാത്രമായിട്ടാണ്. മതങ്ങളും ദൈവങ്ങളും വേഷഭൂഷാദികളും എല്ലാം മനുഷ്യരെ തമ്മിലകറ്റുന്നതായി അദ്ദേഹം കണ്ടു. ഇതായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ദർശനമാലയിൽ നിറഞ്ഞുനില്ക്കുന്ന സന്ദേശസൗരഭ്യം ഇതത്രേ. ഇതൊക്കെ മായാകൃതമെന്നു പറഞ്ഞ് കണ്ണടയ്‍ക്കലല്ല അദൈ്വതിയുടെ ധ്യാനവും ധർമവും തപസ്സും. വളരെ വ്യത്യസ്തനായ ഒരു സംന്യാസിയെ ഇത് വരച്ചുകാട്ടുന്നു. ആശാൻ മുൻപദ്യത്തിൽ വരഞ്ഞ ചിത്രം അതാണ്.

ശ്രീനാരായണൻ വേദാന്തം പഠിച്ചിട്ട് ജാതി കണ്ടതല്ല. ജാതി കണ്ടിട്ട് വേദാന്തം പഠിച്ചതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വേദാന്തം പഠിച്ചതിനുശേഷമാണ് ജാതിവ്യത്യാസങ്ങളെ നോക്കിയതെങ്കിൽ ഇതെല്ലാം മായാവിലാസങ്ങളാണെന്ന് ധരിച്ചുവശായി അദ്ദേഹം നിഷ്‌ക്രിയനായിത്തീർന്നുപോയേനേ! വേദാന്തശിക്ഷണത്തിൽ സ്വാമികളുടെ ആദ്യത്തെ ആചാര്യൻ അദ്ദേഹത്തിനു ചുറ്റും ഉരസിമറിഞ്ഞിരുന്ന പാപപാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നന്പൂതിരി നായരെയും, നന്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേർന്ന് പുലയനെയും അകറ്റുകയും അമർത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ ജുഗുപ്‌സാവഹത്വം ശ്രീനാരായണനെ ഐക്യസുന്ദരമായ ഒരു ലോകത്തിന്റെ അന്വേഷകനാക്കി മാറ്റി. അമേരിക്കയിലെ ആദിനിവാസികളോട് സ്‌പെയിനിലെ ഘാതകന്മാർ കാണിച്ച കിരാതപ്രായമായ ദുഷ്ടതകളോട് കിടനില്ക്കുന്ന മഹാപാതകങ്ങൾ ജാതിയുടെ പേരിൽ കേരളത്തിൽ നടന്നിരുന്നുവെന്ന് ആ കാലത്തെക്കുറിച്ച് കുമാരനാശാൻ ഒരിടത്ത് എഴുതിവെച്ചിട്ടുണ്ട്. ആർദ്രമൃദുലങ്ങളും സംവേദക്ഷമങ്ങളുമായ ചില ഹൃദയങ്ങളെ ആഴത്തിൽ മുറിപ്പെടുത്താൻ അത്തരം കാലഘട്ടങ്ങൾക്കു കഴിയും. നാരായണഗുരുവിന്റെ ഹൃദയം ഇങ്ങനെ വ്രണിതമായപ്പോൾ ജാതിയുടെ കുരിശ് ചുമന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ദീർഘധീരമായ പ്രയാണം ആരംഭിച്ചു. ആ പ്രയാണത്തിനിടയിലാണ് അദ്ദേഹത്തിന് അദൈ്വതം കണ്ടുകിട്ടുന്നത്. സത്യം ഏകമാണെന്നും നാനാത്വം മിഥ്യയാണെന്നും ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ അവലംബത്തോടെ ഘോഷിച്ചുനടന്ന അദൈ്വതവേദാന്തത്തിന്റെ തത്ത്വങ്ങൾ തന്റെ ജാതിവിനാശനപരിപാടിയുടെ അധിഷ്ഠാനശിലകളായിരിക്കാൻ കരുത്തുറ്റവയാണെന്ന് ആചാര്യൻ മനസ്സിലാക്കി.

ഇതത്രേ നാരായണഗുരുവിന്റെ അദൈ്വതവാദത്തിന്റെ അടിയിലുള്ള ജീവിതബന്ധം. സാധാരണജീവിതത്തിലെ ദൈ്വതദോഷങ്ങളെ മിഥ്യയെന്നും മായയെന്നും അവിദ്യയെന്നും മറ്റും അപലപിച്ച് അവയെ പരിഹരിച്ചതായി കണക്കാക്കാമെന്ന് സ്വാമികൾ കരുതാതിരുന്നത് ഈ ജീവിതത്തോട് അദ്ദേഹം പുലർത്തിയ സത്യസന്ധത ഒന്നുകൊണ്ടുമാത്രമാണ്. അദൈ്വതത്തിൽ വിശ്വസിക്കുകയും അദൈ്വതം അനുഭവിക്കുകയും ചെയ്‌യുന്ന ഒരു വ്യക്തി വ്യാവഹാരികമണ്ഡലത്തിലുള്ള ദൈ്വതപ്രകടനങ്ങളുടെ ദുഷ്ടഫലങ്ങളും നിരാകരണത്തിനു ശ്രമിക്കണം എന്ന നിർബന്ധമാണ് ശ്രീനാരായണനെ വിശിഷ്ടനും വ്യത്യസ്തനുമായ ഒരു അദൈ്വതാചാര്യനാക്കിത്തീർത്തത്. സമൂഹത്തിൽനിന്ന് അകന്നുകഴിഞ്ഞിരുന്ന അദൈ്വതിയെ സമൂഹസേവകനാക്കുന്ന ഒരു നവീകൃതചിന്ത സ്വാമിയിൽ നാം കാണുന്നു. കേരളത്തിനു വെളിയിൽ ഇതേകാലത്തുതന്നെ സ്വാമി വിവേകാനന്ദനെപ്പോലുള്ള അപൂർവസംന്യാസിമാർ ഈ ലോകസേവനസരണി വെട്ടിത്തെളിയിച്ചുതുടങ്ങിയിരുന്നു.

തന്റെ ആത്മാവ് പ്രാപിച്ചതോ ദർശിച്ചതോ ആയ ആന്തരൈക്യസത്യത്തിന്റെ നിദാനമായ ഏക ചൈതന്യവിശ്വാസം നാടുനീളെ പരത്തി ജനഹൃദയങ്ങളെ അതുകൊണ്ട് ആർദ്രവും സാന്ദ്രവുമാക്കിക്കൊണ്ട് ഏകലോകത്തെ സൃഷ്ടിക്കുക എന്നതായിരുന്നു ശ്രീനാരായണന്റെ പരമലക്ഷ്യം എന്നെനിക്കു തോന്നുന്നു. ആസ്തിക്യവിശ്വാസത്താൽ വിസ്ഫുരിതമായ അദൈ്വതബോധം, അതിന് ആശ്രയമായ ജീവിതാദരം, അതിൽ അധിഷ്ഠിതമായ മനുഷ്യസ്‌നേഹം, അതുകൊണ്ട് പ്രചോദിതമായ സമൂഹസേവനം-ഇതാണ് ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങളുടെ നാലതിരുകൾ.

ജീവിതവ്യാപിയായിരിക്കേണ്ട അദൈ്വതാനുഭൂതിയെ ഏകദേശമാക്കിക്കളഞ്ഞ സംന്യാസികളിൽനിന്നുള്ള വ്യക്തമായ പുരോഗതി ശ്രീനാരായണനിൽ തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുണ്ടായല്ലോ. അതുകൊണ്ടാണ് അദ്ദേഹം ഗുഹയിൽനിന്ന് വെളിയിലേക്കു കടന്ന് പതിതജനസമൂഹങ്ങളുടെ അഭ്യുദ്ധരണത്തിനുവേണ്ടി സ്വജീവിതം സമർപ്പിച്ചത്. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിർത്തതും പൂർണാദൈ്വതത്തിന്റെ പ്രകാശത്തിൽ നിന്നു കൊണ്ടുതന്നെ. അദൈ്വതസിദ്ധാന്തത്തിന്റെ ആചരണത്തിൽ ഇന്നാട്ടിൽ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച് യോഗസംന്യാസത്തിന് അന്തസ്സും ആദരവും വർധിപ്പിക്കുവാൻ ഈ പൂർണാദൈ്വതാനുഷ്ഠാനംകൊണ്ട് സ്വാമികൾക്കു സാധിച്ചു.

മതദർശനങ്ങളിലെ ഏറ്റവും ഉത്‌കൃഷ്ടമായ ഒരു വിചാരമണ്ഡലമാണ് ഏകമതവാദം. വളരെ പഴക്കമുണ്ട് അതിന്. 'സമാനമസ്തു വോമനഃ' എന്നു വൈദികർഷികൾ പാടിയപ്പോൾ 'സമാനാനി സന്തു വോ മതാനി' എന്നുതന്നെയാണ് അവർ ഉദ്ദേശിച്ചത്. 'സത്യത്തെ എവിടെയും കണ്ടാലും അതിനെ ക്രിസ്തുമതമായിക്കണ്ടാലും' എന്ന എറാസ്മസ്സിന്റെ അഭിപ്രായം ഇവിടെ ഓർക്കാം. സ്വന്തം മതത്തെ മറ്റുള്ളവർ ആക്ഷേപിക്കുന്നത് ശരിയല്ലാത്തതുപോലെ മറ്റുള്ളവരുടെ മതങ്ങളെയും ആക്ഷേപിക്കുവാൻ പാടില്ലെന്ന് ഖുർ-ആൻ പ്രഖ്യാപിക്കുന്നു.

ഇത്തരത്തിൽ മതസൗഭ്രാത്രത്തിന്റെ സന്ദേശം എല്ലാ മതാചാര്യന്മാരും പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പിന്നീട് വന്പിച്ച മതപ്പോരുകൾ നടക്കുകയുണ്ടായി. ഇന്ത്യയിലെ ശൈവവൈഷ്ണവകലഹങ്ങളും ഹൈന്ദവ-മാഹമ്മദയുദ്ധങ്ങളും യൂറോപ്പിലെ ക്രൈസ്തവ-മാഹമ്മദസമരങ്ങളും കാത്തൊലിക്ക്-പ്രൊട്ടസ്റ്റന്റ് സംഘർഷങ്ങളും ഓർത്താൽ മതിയല്ലോ. രാഷ്ട്രീയസമരങ്ങളെപ്പോലെയോ കൂടുതലോ സമൂഹജീവിതത്തിനു വിദ്രോഹകരമായിത്തീർന്നു മതകലാപങ്ങൾ. 19-ാം നൂറ്റാണ്ടിന്റെ ഒടുവിൽത്തന്നെ മതസൗഹാർദത്തിനുള്ള സംഘടിതയത്‌നങ്ങൾ സമാരംഭിക്കുകയുണ്ടായി. വിവേകാനന്ദസ്വാമികളുടെ സാന്നിധ്യംകൊണ്ട് പ്രഖ്യാതമായ ചിക്കാഗോവിലെ 'പാർലമെന്റ് ഓഫ് റിലിജിയൻസ്' (1893) ഇത്തരമൊരു ഉദ്യമമായിരുന്നു. 1914-ൽ മതസമാധാനത്തിനുവേണ്ടി ഒരു വിശ്വസമ്മേളനം നടന്നിരുന്നു. 1924-ൽ മതപഠനത്തിന് ഒരു സമിതി രൂപവത്‌കൃതമായി. 1936-ൽ 'വേൾഡ് കോൺഗ്രസ് ഓഫ് ഫെയിത്ത്‌സ്' രൂപംകൊണ്ടു.

ശ്രീനാരായണന്റെ സർവമതസഹോദര പ്രസ്ഥാനം ഇവയിൽ മിക്കതിനും മുൻപാണ് ഉദയംപൂണ്ടത്. വിവേകാനന്ദന്റെയും ആനിബസന്റിന്റെയും (തിയോസഫിക്കൽ സൊസൈറ്റി) മതസൗഹാർദപരിശ്രമങ്ങൾക്ക് എത്രയോ മുൻപാണല്ലോ (1888-ൽ) സ്വാമികൾ അരുവിപ്പുറത്തെ മതദ്വേഷമില്ലാത്ത മാതൃകാസ്ഥാനമായി സങ്കല്പിച്ചത്. നാരായണഗുരുവിന്റെ വചനങ്ങളോ കർമങ്ങളോ മതൈക്യബോധം സംബന്ധിച്ച പരകീയമായ ഒരു കടപ്പാടു തെളിയിക്കുന്നില്ല. സ്വാമിയുടെ മതഭേദനിരാസം അദ്ദേഹത്തിന്റെ ജാതിനിഷേധംപോലെ സ്വാന്തഃപ്രഫുല്ലിതവും നിസർഗമധുരവുമായിരുന്നു. ജാതിഭേദത്തെ എതിർത്ത സ്വാമികളിലൂടെ വർത്തമാനകാലത്തിന്റെ ആവശ്യം പ്രതിധ്വനിച്ചപ്പോൾ മതഭേദത്തെ എതിർത്ത അദ്ദേഹത്തിലൂടെ ഭാവിയുടെ മുഖം പ്രകാശിക്കുകയായിരുന്നു. നാളെ ഇവിടെ ഏകലോകാദർശം വിരിയുന്പോൾ സ്വാമികൾ പ്രസരിപ്പിച്ച ഈ പ്രകാശം അതിനു പ്രചോദനമിയറ്റിയിരുന്നുവെന്നു ചിന്താശാലികൾ സമ്മതിക്കേണ്ടിവരും.

ഗുരുവിന്റെ ഏകമതവ്രതം ഒരു മഹാപ്രസ്ഥാനമായി വളർന്നു. ഈ സന്ദേശം വാക്കിലോ എഴുത്തിലോ മാത്രമായി ഒതുങ്ങിനില്ക്കാതെ സ്വന്തം അനുഷ്ഠാനത്തിലും സമൂഹയത്‌നങ്ങളിലും പടർന്നുകയറുകയുണ്ടായി. പക്ഷേ, ഇവയുടെ എല്ലാം അടിസ്ഥാനം ഉലയാത്ത ആ അദൈ്വതബോധംതന്നെയായിരുന്നു. ആത്മോപദേശശതകത്തിലെ മതൈക്യചിന്തയെ മുൻനിർത്തിക്കൊണ്ട് ഇത് സമർഥിക്കാൻ കഴിയും. ഈ 'ശതക'ത്തിലെ മധ്യഭാഗമാണല്ലോ 'മതമീമാംസ' എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്നത്. സൂക്ഷ്മമായി പറയുകയാണെങ്കിൽ 44, 45, 46, 47, 48, 49 പദ്യങ്ങളടങ്ങിയ ഷട്കം 'പല മതസാരവുമേകം' എന്നാരംഭിക്കുന്ന പദ്യം ഈ ഷട്കത്തിലെ പ്രഥമപദ്യമാണ്. മതമീമാംസാഷ്ടകത്തെ 'ഏകമതോപനിഷത്ത്' എന്നു വിളിച്ചാലും തെറ്റില്ല. ഈ മതസമൈക്യദർശനത്തിന്റെ അടിത്തറ കറതീർന്ന അദൈ്വതദർശനമാണ്. 'ശതക'ത്തിലെ 24-ാം പദ്യം ഇതു വ്യക്തമാക്കാതിരിക്കില്ല:
അവനിവനെന്നറിയുന്നതൊക്കെയോർത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവരവരാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ആത്മസത്യത്തിന്റെ ഐക്യമാണ് എല്ലാ കർമങ്ങൾക്കും അടിസ്ഥാനമായിരിക്കുന്നത്. ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തർഭൂതമായ ഏകമതസാരം. ഇതിനെ കൺമുൻപിൽ കണ്ടുകൊണ്ടാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന് അരുളിച്ചെയ്തത്. അന്യരുടെ സുഖത്തിനുവേണ്ടി പ്രവർത്തിക്കുക എന്ന ആദർശത്തിന്റെ സാക്ഷാത്‌കാരത്തിൽ ആത്മസുഖം ദർശിക്കലാണു യഥാർഥമതബോധം. ശങ്കരാചാര്യരും കൃഷ്ണനും ബുദ്ധനും ക്രിസ്തുവും നബിയും ഇത്തരം ദയാവാരിധികളായിരുന്നുവെന്ന് അനുകന്പാദശകത്തിൽ സ്വാമി വർണിക്കുന്നു:
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകന്പയാണ്ടവൻ!
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധർമമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്‌നമോ?

അനുകന്പയുടെയും പരസേവനത്തിന്റെയും സന്ദേശമായ ഈ മതസാരമാണ് ശ്രീനാരായണധർമം എന്നു പറയപ്പെടുന്നത്.
സഹോദരൻ അയ്‌യപ്പനുമായുണ്ടായ സംഭാഷണത്തിൽനിന്നാണല്ലോ 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു മറ്റൊരു പ്രസിദ്ധമായ തത്ത്വം ഉരുത്തിരിഞ്ഞുവന്നത്. ഇതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു മതം അനാവശ്യമാണെന്നാണ് ഈ വാക്യത്തിന് അർഥമെന്നുവരെ പറയാൻ ചിലർ ധൈര്യപ്പെട്ടിട്ടുണ്ട്. സ്വാമി മതനിഷേധിയായിരുന്നില്ല, മതഭേദനിഷേധിയായിരുന്നു. ഏകമതം ഭിന്നമതങ്ങളുടെ പരമസാരമായ സാമാന്യഘടകമാണ്. അതെന്താണെന്ന് ആത്മോപദേശശതകത്തിൽ വിശ്വമംഗളത്തിനായി സ്വാമി പാടിപ്പരത്തിക്കഴിഞ്ഞതാണ്. സി.വി. കുഞ്ഞുരാമനുമായുള്ള ദീർഘമായ സംഭാഷണത്തിൽ ഈവക കാര്യങ്ങൾ ശങ്കാലേശംപോലും ഉണ്ടാകാത്ത മട്ടിൽ സ്വാമികൾ വിശദീകരിച്ചിട്ടുണ്ട്. അന്നു പറഞ്ഞ ചില വാക്യങ്ങൾ ഇന്ന് അനുസ്മരിക്കുന്നതു കൊള്ളാം: 'എല്ലാ മതങ്ങളുടെയും ഉദ്ദേശ്യം ഒന്നുതന്നെ. സൂക്ഷ്മാന്വേഷണത്തിനു സഹായിക്കുന്ന മാർഗദർശികളാണു മതങ്ങൾ. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്ത്വങ്ങളിൽ അവയ്‍ക്കു തമ്മിൽ സാരമായ വ്യത്യാസങ്ങൾ ഇല്ലെന്നു വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെടുത്തിക്കിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം.'
സ്വന്തം ജീവിതത്തിൽ വളരെ ചെറുപ്പംതൊട്ടുതന്നെ മതസ്​പർധ തീണ്ടാത്ത മട്ടിൽ പ്രവർത്തിക്കാൻ സ്വാമികൾക്കു കഴിഞ്ഞു. അവധൂതനായി പരിവ്രജനംചെയ്തിരുന്ന കാലത്ത് ഏതു വീട്ടിൽനിന്നും സ്വാമി ഭിക്ഷ കൈക്കൊണ്ടു. പിന്നീട് അദ്ദേഹം സംന്യാസിവര്യനായപ്പോൾ എല്ലാ മതങ്ങളിലുംപെട്ടവർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. അരുവിപ്പുറത്തും ശിവഗിരിയിലും ഈ മതൈക്യം സ്വാമി പ്രാവർത്തികമാക്കിത്തീർത്തു. ഈ പരിശ്രമങ്ങളുടെ കിരീടംചാർത്തലായിരുന്നു 1099 (1924-ൽ) ശിവരാത്രിക്കാലത്ത് ആലുവാ മണപ്പുറത്തുവെച്ചു കൂടിയ സർവമതസമ്മേളനം. ചിക്കാഗോവിലെ സർവമതസമ്മേളനത്തിന്റെ മാറ്റൊലി അകലെനിന്നു കേട്ട കേരളം സ്വന്തം ഹൃദയാങ്കണത്തിൽവെച്ച് ശ്രീനാരായണൻ മതസമന്വയസന്ദേശം പ്രതിധ്വനിപ്പിച്ചതു കേട്ടു പുളകമിയന്നു. മതവിരോധത്തിന്റെ കാളിമയിൽ കുറേക്കാലം കഴിഞ്ഞുകൂടിയ ഭാരതം, തന്റെ ചിരന്തന തത്ത്വമഹിമകൾ അയവിറക്കിക്കൊണ്ടിരിക്കുന്പോൾ, നാളത്തെ ഭാരതത്തിന്റെ ജീവിതാദർശമായിരിക്കേണ്ട മതസ്‌നേഹതത്ത്വത്തെ വിളംബരംചെയ്‌യാൻ മുതിർന്നുവന്ന നാരായണഗുരുവിനെ അനുഗ്രഹാശിസ്സുകളോടെ വാഴ്ത്തിയിരിക്കണം.

ശ്രീനാരായണന്റെ ഏകലോകദർശനത്തിന്റെ പൊരുളും അദൈ്വതംതന്നെ. ആളായ ആളെല്ലാം ലോകം ഏകമാണെന്നു കണ്ടുമനസ്സിലാക്കാനും മറ്റും നാടുവിട്ടോടുന്ന കാലമാണിത്. നാട്ടിലിരുന്നാൽ ലോകം ഒന്നാണെന്നു മനസ്സിലാക്കാൻ പറ്റുമോ? ഇവർ യാത്ര കഴിഞ്ഞു സ്വന്തം നാട്ടിലും വീട്ടിലും തിരിച്ചെത്തുന്പോഴേക്കും ഇവരുടെ ലോകം സ്വന്തം നാടും വീടുമായി ചുരുങ്ങിപ്പോകുന്നു. എന്നാൽ, സഹ്യാദ്രിക്കും അറബിക്കടലിനും അപ്പുറം ഏറെയൊന്നും സഞ്ചരിക്കുകയോ സഞ്ചരിക്കാൻ ബദ്ധപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വെറും നാടൻസംന്യാസി ഒന്നര നൂറ്റാണ്ടിനുമുൻപ് ഈ കേരളത്തിൽ നിന്ന് ഈ തത്ത്വം ഉദ്‌ബോധിപ്പിക്കുകയുണ്ടായി. ഊടുവഴികളിലൂടെയും വയൽവരന്പുകളിലൂടെയും കാലു കുഴയുവോളം നടന്നുനടന്ന് ഒടുവിൽ വിശ്വഹൃദയത്തിന്റെ രാജബിന്ദു പ്രാപിച്ച അത്ഭുതപുരുഷനാണ് അദ്ദേഹം. കരയും കടലും ആകാശവും താണ്ടി, വിഭിന്ന ജനസഞ്ചയങ്ങളുടെ ആദരപ്രകടനങ്ങൾ ഏറ്റുവാങ്ങി, വിശ്വബോധത്തിന്റെ വേലിയേറ്റത്തിൽപ്പെട്ടു നട്ടംതിരിഞ്ഞ്, നാട്ടിൽ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് അയൽദേശക്കാരുമായി കലഹിച്ച് അണുഭേദനശക്തിയിലൂടെ വിശ്വഭേദനത്തിനുപോലും മടിക്കാത്തവണ്ണം സമരനായകന്മാരായി മാറുന്ന പാശ്ചാത്യ രാഷ്ട്രനേതാക്കളിൽനിന്നു വ്യത്യസ്തമാണ് നാരായണഗുരുവിന്റെ പ്രവർത്തനപരിപാടി. അദ്ദേഹം പിന്തുടർന്ന പാരന്പര്യം പടിഞ്ഞാറ് ഇന്നും വേണ്ടത്ര മനസ്സിലാക്കാൻ മിനക്കെട്ടിട്ടില്ലാത്ത ആത്മസംസ്‌കാരത്തിന്റേതാണ്. ഹതവിധിയെന്നു പറയട്ടെ, ഈ ആത്മസംസ്‌കാരം ഇന്നു പാശ്ചാത്യരെന്നതുപോലെ ഏതു കിഴക്കിനും അജ്ഞാതമായി കഴിയുന്നു.

'മനുഷ്യന് ഒന്നും അന്യമല്ല' എന്ന വാദത്തിന്റെ പരകോടിയിലെത്തുന്ന അനുഭൂതിയാണ് അദൈ്വതബോധം. ലോകത്തിലെ ഏറ്റവും ദൂരം കൂടിയ യാത്ര ആ ബോധത്തിലേക്കുള്ള യാത്രയാണ്. ആ യാത്ര നടത്താൻ ഒരു മില്ലിമീറ്റർ പോലും സഞ്ചരിക്കേണ്ടതില്ലെന്ന വൈരുധ്യത്തിൽ ഉറച്ചുനില്ക്കുന്നു ഭാരതത്തിലെ ഋഷികളുടെ സഞ്ചാരവിദ്യ. ഉപനിഷത്തുകൾ അതിനെ 'ദേവയാനം' എന്നു വിളിച്ചു. സത്യമാണ് അതിന്റെ വഴി. അടഞ്ഞുപോയ ഈ മാർഗം തുറന്നുകാട്ടാൻ മുതിർന്നു ശ്രീനാരായണൻ. ബാഹ്യജീവിതത്തോടുപോലും കൂടുതൽ അടുക്കുന്നതിനുവേണ്ടി അവർ ബാഹ്യജീവിതത്തിൽനിന്ന് അകന്നുകഴിഞ്ഞു. ഇതും വൈരുധ്യംതന്നെ! അവനവനെ മനസ്സിലാക്കാത്തവൻ ലോകത്തെ മനസ്സിലാക്കുവാൻ അർഹനല്ലെന്ന്, ആ പാരന്പര്യത്തിന്റെ പാവനത മുഴുവൻ ഉൾക്കൊള്ളാൻ ഗുരുദേവനു കഴിഞ്ഞു.

നാല്പതു കൊല്ലംമുൻപു പടിഞ്ഞാറ് അഭിനയിക്കപ്പെട്ട ഒരു ഏകലോകനാടകത്തിന്റെ തമാശ ഇപ്പോൾ ഓർമവരുന്നു. അതിൽ പ്രത്യക്ഷപ്പെട്ട് അഭിനയിച്ച നടൻ, അമേരിക്കയിൽ പ്രസിഡന്റ് പദത്തിനുവേണ്ടി മത്സരിച്ചു തോറ്റ്, ഒടുവിൽ ഏകലോകം കാണാമല്ലോ എന്നു കരുതി 1942 ആഗസ്ത് 26-ാം തീയതി ന്യൂയോർക്കിൽനിന്ന് ഒരു ബോംബർ വിമാനത്തിൽ കയറി മുപ്പതിനായിരത്തിലധികം നാഴിക സഞ്ചരിച്ച്, നാല്പത്തൊന്പതു നാൾകൊണ്ടു ലോകം ദർശിച്ചു തിരിച്ചുവന്ന് ഏകലോകം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു ധാരാളം പണം സന്പാദിച്ചു പിന്നീട് നിര്യാതനായ വെൻഡൽ വില്കി ആയിരുന്നു. ഇന്ന് ആ വില്കി എവിടെ?

ശ്രീനാരായണന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന പ്രശാന്തമായ പ്രബോധനം ഇത്തരത്തിൽ നൈമിഷികമായ ഒരു മസ്തിഷ്‌കചാപല്യത്തിന്റെ വീർപ്പടങ്ങലായിരുന്നില്ല. ഹിമാലയംപോലെ ഉയർന്നും ഹിന്ദുസമുദ്രംപോലെ പരന്നും കിടക്കുന്നുവെന്നു പറഞ്ഞാൽപ്പോലും മതിയാകാത്ത ഒരു സത്യാനുഭവത്തിന്, ഭാരതത്തിൽ ഇടയ്‍ക്കിടെ ഉണ്ടാകാറുള്ള അനുസ്​പന്ദനങ്ങളിൽ ഒന്നായിരുന്നു അത്. വിമാനത്തിൽ കയറിപ്പോകാതെയും പുസ്തകങ്ങൾ വായിച്ചു പ്രബന്ധങ്ങൾ രചിക്കാതെയും അത് പ്രാപിക്കാൻ സാധിക്കുമെന്ന് ശ്രീനാരായണഗുരു തെളിയിച്ചുകാട്ടുകയുണ്ടായി.ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ആത്മീയാനുഭവം നേടാൻ എത്രയോ എളുപ്പമാണെന്നാണ് ഇങ്ങനെ തെളിയിക്കപ്പെട്ടത്. പക്ഷേ, ക്ലേശങ്ങൾ തീരെ ഇല്ലെന്നും പറഞ്ഞുകൂടാ. വിമാനം കയറേണ്ടതുണ്ട്, ഇവിടെയും. അതു ധ്യാനത്തിന്റെ വിമാനമാണെന്നുമാത്രം. അതിലേറി യാത്ര തുടർന്നുപോകാൻ കഴിയുന്ന ഒരാൾക്കു സ്വദേശം ഭുവനത്രയം ആയിത്തീരുന്നു.
നമ്മുടെ ലോകസേവനപരിപാടികൾക്കെല്ലാം യഥാർഥമായ അധിഷ്ഠാനം, അന്തർജീവിതത്തിന്റെ അഗാധവിശുദ്ധിയിൽനിന്ന് ഉറവെടുക്കുന്ന ഏകതാനുഭൂതിയല്ലാതെ മറ്റൊന്നുമല്ലെന്നാണ്, സംശയാലുക്കളുടെ ഈ പ്രമത്തയുഗത്തിൽ ശ്രീനാരായണൻ വെളിപ്പെടുത്തിയത്. സ്വകീയം മാത്രമായ ഒരു മൺപുറ്റിൽ ഒളിഞ്ഞിരുന്ന് ധ്യാനമെന്ന ആവരണംകൊണ്ടു സ്വയം മൂടിയിരുന്നാൽ ലോകദുഃഖത്തിന്റെ പരിശാന്തിക്കുവേണ്ടി പ്രവർത്തിക്കാനാവില്ലെന്നു മുഗ്ധമതികൾ പ്രവചിച്ചതിനെ ഈ ഗ്രാമീണസംന്യാസി ഒട്ടും ഒച്ചപ്പാടില്ലാതെ തിരുത്തിക്കാണിച്ചു. സമാധി അനുകന്പയുടെ പരമകാഷ്ഠയാണ്. സഹജീവികളെ സ്‌നേഹിക്കുവാനും അവരുടെ ദുഃഖങ്ങളിൽ സഹതപിക്കാനും അവർക്കു സുഖം എത്തിക്കുവാനുള്ള ദയാവിലാസം നടത്തുവാനും സർവോപരി ലോകത്തെ മുഴുവൻ ഒറ്റയായി പ്രേമിക്കുവാനും, നമുക്കുള്ള ഏകാന്തമായ പ്രചോദനം അദൈ്വതബോധം മാത്രമാണെന്നു ഘോഷിക്കുവാൻ ഗുരുദേവൻ എല്ലാവർക്കും നവധൈര്യം നല്കി. ജാതിഭേദവും മതദ്വേഷവും - ഇന്നും

കേരളത്തിന്റെ ശരീരം മുഴുവൻ ചിരങ്ങുപോലെ ബാധിച്ചിരിക്കുന്ന രണ്ടു ദുസ്സഹങ്ങളായ രോഗങ്ങൾ - മാറണമെങ്കിൽ ചികിത്സിക്കുന്ന വൈദ്യന് ഈ ഔഷധം ലഭിച്ചിരിക്കണം. അതില്ലാതെ ഈ രോഗങ്ങൾ ചികിത്സിക്കാൻ ഓടിയെത്തുന്ന കപടവൈദ്യന്മാരുടെ നിശ്വാസവായുവേറ്റു കേരളം എന്ന രോഗി ഇന്ന് ആസന്നമൃത്യുവായിത്തീർന്നിരിക്കയാണ്. ഒരേയൊരു ഔഷധമേ ഉള്ളൂ- സ്‌നേഹമാണ് അത്. സമൂഹസേവകരിലും രാഷ്ട്രീയനേതാക്കളിലും മതപുരോഹിതന്മാരിലും പരമസംന്യാസിമാരിലും അതിന്റെ ഉറവകൾ ഇന്നു വറ്റിവരണ്ടുപോയിരിക്കുന്നു. ഇന്നു നമുക്ക് ഏറ്റവും അടുത്തുള്ള അനശ്വരവിമലമായ സ്‌നേഹസ്മൃതി ഈ ഏകലോകദ്രഷ്ടാവിൽനിന്ന് ഉയർന്നുവരുന്നു. ആ ആചാര്യൻ ദർശനങ്ങൾകൊണ്ടൊരു മാലയുണ്ടാക്കി. ദർശനമാലയിൽനിന്നു മധ്യമണിപോലെ തൂങ്ങിക്കിടക്കുന്ന ആശയം ഇതാണ്-'ഏകമേവാദ്വിതീയം.' ഏകലോകം എന്നത്, കലഹിച്ചു നശിക്കാൻ നിശ്ചയിച്ച മനുഷ്യരുടെ മുൻപിൽ പ്രത്യക്ഷപ്പെടുന്ന ആ മഹാസത്യത്തിന്റെ മന്ദഹാസമായി ഞാൻ കാണുന്നു.(1964, 83)

(ഇന്ത്യയും ചിന്തയും എന്ന പുസ്തകത്തില്‍ നിന്ന്)