SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday 30 May 2017

സ്വാതന്ത്ര്യം തന്നെ അമൃതം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര

സ്വാതന്ത്ര്യത്തിന്മേല്‍ ഭരണകൂടങ്ങളുടെ അനാവശ്യമായ കടന്നു കൂടലുകള്‍ ഏറുമ്പോള്‍, മതവും ജാതിയും ദേശവും നോക്കി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍,
ഗുരു നിത്യ ചൈതന്യയതിയുടെ "സ്വാതന്ത്ര്യം തന്നെ അമൃതം" ഒരാവര്‍ത്തി എങ്കിലും വായിക്കുന്നത് നന്നാകും. സന്യാസി എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ആളാണന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഡ സ്വര്‍ഗത്തില്‍ തന്നെ ആയിരിക്കും.....വേഷം കേട്ടലിന്‍റെ വിശേഷമല്ല സന്യാസി........
........................................................
"” സ്വാതന്ത്ര്യം തന്നെ അമൃതം"
എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സ്നേഹം സ്നേഹം എന്ന് പറയുകയും, സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ,സ്നേഹമായിരിക്കുകയും ചെയ്യുന്ന ,മനുഷ്യജന്മങ്ങളില്‍ ആധുനിക കാലം നമുക്കു നല്കിയ, പ്രണയ വര്‍ണങ്ങളുടെ പൂന്തോട്ടമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.
“പ്രിയമപരന്‍റെയതെന്‍പ്രിയം ;
സ്വകീയപ്രിയമപരപ്രിയപ്രകാശമാകും നയം”
ജാതി മതം, മനുഷ്യന്‍ ദേശം തുടങ്ങിയ വിഭാഗികമായ ചിന്തകള്‍ക്കതീ തമായി നന്‍മയുടെ പ്രിയങ്ങളെ പ്രിയമാക്കി, പ്രകാശമാക്കിമാറ്റുന്ന നാരായണഗുരുവിന്‍റെ നയങ്ങളെ നിത്യവസന്തമാക്കി നൂറിലേറെ പുസ്തകങ്ങളിലൂടെ, നിത്യ നമുക്ക് നല്കിയിരിക്കുന്നു. അതില്‍ ഒന്നിലൂടെ നമുക്കല്പം നടക്കാം.
“ ഈ ലേഖകന്‍ തന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇരുപത്തിനാലു വര്‍ഷം സ്വരാജ്യമായി സ്നേഹിച്ചത് അഖണ്ഡഭാരതത്തെയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കാളും നീലഗിരിയേക്കാളും ഡല്‍ഹിയെക്കാളും എല്ലാം ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്നത് കറാച്ചിയേയും ലാഹോറിനെയും ആയിരുന്നു. അത്രയ്ക്ക് സ്നേഹം ഞാന്‍ ഡാക്കക്കും കൊടുക്കുന്നുണ്ട്. ....എന്‍റെ ദേശഭക്തി എവിടെ? ”
എന്താല്ലേ?
1947 ന് മുമ്പ് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ജനിച്ച എല്ലാമനുഷ്യരും ഒരു ദേശക്കാരായിരുന്നു. ദേശഭക്തിയും ഒന്നായിരുന്നു. മൂന്ന് കൊടിയുടെ കീഴില്‍ മൂന്ന് ഭരണാധികാരികള്‍ മൂന്നായി ഭരിക്കുന്നതുകൊണ്ടുമാത്രം ഇന്നലെ വരെയുള്ള ദേശഭക്തിയെ ചുരുക്കാന്‍ കഴിയുമോ?
അതിനാല്‍ നിത്യ ചോദിക്കുന്നു.
“അതുകൊണ്ട് ഈ ഭൂമണ്ഡലത്തെ ഒന്നായി ഒരു ദേശമായി കണ്ട് സ്നേഹിക്കുന്നതല്ലേ കുറേക്കൂടി സത്യസന്ധമായിരിക്കുന്നത്?''
ആകെ ലോകത്തെ ഒരു ദേശമായി കണക്കാക്കാനും എല്ലാചാരാചരങ്ങളിലേയ്ക്കും സ്നേഹത്തിന്‍റെ നീരൊഴുക്ക് നിര്‍മ്മിക്കുന്നതുമായ നയം തന്നെയാണ് സ്വകീയപ്രിയമപരപ്രിയമാക്കുന്ന പ്രകാശപൂര്‍ണ്ണമായ നയവും.
ഇങ്ങനെയുള്ള ഒരു നയം മാനവിക സംസ്കൃതിയ്ക്ക് കരുണീയമാണെന്ന തോന്നലെങ്കിലും ജനിക്കാന്‍ കഴിഞ്ഞാല്‍, നാം പ്രകൃതിയുടെ പൂന്തോട്ടത്തിലെ ശലഭങ്ങളായി പരിണമിക്കും.
സ്നേഹത്തെ ക്രയവിക്രയങ്ങളില്‍ നിന്നും മാറ്റിനിറുത്തി ഹൃദയത്തെ ശുദ്ധീകരിക്കുവാന്‍ ഈ നയം നമ്മെ പ്രാപ്തരാക്കും.
നമ്മുടെ രാജ്യത്ത് നടമാടുന്ന ഒരുപാടേറെ അപ്രിയങ്ങളിലൂടെ നടന്നുനീങ്ങി, സ്വാതന്ത്ര്യമെന്നാല്‍ എന്തെന്ന് നമ്മുടെ ബോധമണ്ഡലങ്ങളിലേയ്ക്ക് ഉണര്‍വ്വിന്‍റെ ജീവന്‍ പകര്‍ന്നുനല്‍ക്കുന്ന പ്രണയരഹസ്യങ്ങളുടെ മനോഹരമായ വരമൊഴിയാണ്
“സ്വാതന്ത്ര്യം തന്നെ അമൃതം'' എന്ന ഈ ലേഖന പരമ്പര.
ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മനുഷ്യാവസ്ഥയുടെ വരുംവരായ്മകളെ കവടിനിരത്തി കണ്ടുപിടിക്കുമെന്നും, അതു പണം കൊടുത്തു വാങ്ങാന്‍ കഴിയുമെന്നു കരുതുന്നതും ദൈവനിഷേധമാണെന്ന് ദൈവ വിശ്വാസിക്കെങ്കിലും തോന്നേണ്ടുന്ന ഒന്നല്ലേ? ഇത്തരം കപടതകളിലേയ്ക്കല്ല വഴിനടക്കേണ്ടതെന്ന് നിത്യ അടിവരയിട്ട് പറയുന്നു.
“മകള്‍ക്ക് ഒരു വരനെ കിട്ടാനില്ലാതെ വ്യസനിച്ചു നടക്കുന്ന അച്ഛനമ്മമാര്‍ സൗകര്യത്തിന് വന്ന ഒരാള്‍ക്ക് മകളെ കൊടുത്തു സ്ത്രീധനവും കൊടുത്ത് വിടുന്നു. അവന് സിഫിലിസ് ഉണ്ടോന്ന് നോക്കിയോ,
അവളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന് സന്താനോത്പദന ശേഷിയുണ്ടോയെന്ന് നോക്കിയോ ഇതെല്ലാം പരിശോധി ച്ച് നോക്കിയതിന് ശേഷമേ വിവാഹം നടത്താവൂ എന്നനിയമംകര്‍ശനമാക്കേണ്ടിയിരിക്കുന്നു.”
സ്വതന്ത്ര ഇന്ത്യയുടെ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നോക്കികാണുന്ന ഒരു സമീക്ഷയുണ്ട് ഈ പുസ്തത്തില്‍.
ഓരോ വായനകരന്‍റെയും അഹംബോധത്തെ, ആധുനിക ചരിത്രത്തിന്‍റെ നല്ല പാഠങ്ങളിലേയ്ക്ക് ഈ സമീക്ഷ നമ്മെ കുട്ടികൊണ്ട് പോകും.
1936 മുതല്‍ 96 വരെയുള്ള ഭാരത ചരിത്രത്തിന്‍റെ സമ്പൂര്‍ണ്ണമായ വീക്ഷണം. ഈ സമീക്ഷ ഓരോ ചരിത്ര വിദ്യാര്‍ത്ഥിക്കും വാക്കുകള്‍ക്കതീതമായ വര്‍ത്തമാന കാലത്തിന്‍റെ വ്യകരണമാകുമെന്ന് തീര്‍ച്ച.
ചരിത്രം പഠിക്കാത്തവന്‍ വിദ്യര്‍ത്ഥിയല്ലന്നും ,വിദ്യര്‍ത്ഥിയല്ലാത്തവന്‍ മനുഷ്യനല്ലന്നും ഉള്ള താത്വിക ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ട് നിങ്ങള്‍ ഓരോരുത്തരെയും ഈ തീര്‍ഥയാത്രയിലേയ്ക്ക് എത്തിച്ചേരണമെന്നു പ്രതീക്ഷിക്കട്ടെ?
ദശാവതാര കഥകളില്‍ മൂന്നാമത്തെ അവതാരമാണല്ലോ വരാഹം. വെള്ളത്തിനടിയില്‍ ആണ്ടുപോയ ഭൂമിയെ മഹാവിഷ്ണു വരാഹമായി അവതരിച്ച് കൊമ്പുകളില്‍ കോര്‍ത്ത്‌ ഉയര്‍ത്തി എടുത്ത കഥ ഏവര്‍ക്കും അറിവുള്ളതാണല്ലോ.
പക്ഷേ , ഞാനിനി പറയാന്‍ പോകുന്ന കഥ ചരിത്രത്തിന്‍റെ ഭാഗമാണ്.
മദ്ധ്യകാലത്ത് വിസ്മൃതിയിലേയ്ക്ക് ആണ്ടുപോയ ഭാരതീയ ഉപനിഷത്തുകളെ ലോകസമക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ട് അവതാര പുരുഷന്മാര്‍ ഉണ്ട്. അതില്‍ ഒരാള്‍ മുസല്‍മാനും മറ്റൊരാള്‍ ക്രിസ്ത്യാനിയും ആയിരുന്നു എന്നത് ചരിത്രത്തിന്‍റെ നിയോഗം ആയിരിക്കാം. ഇത് മതചിന്തകളില്‍ മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
ഈ ചരിത്രത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഗുരു നിത്യയുടെ വാക്കുകളിലേയ്ക്ക് നമുക്ക് കടന്നുചെല്ലാം
“ഇന്ത്യയില്‍ 1008 ഉപനിഷത്തുകള്‍ ഉണ്ടെന്ന് പറഞ്ഞുപോരുന്നുണ്ടെങ്കിലും മദ്ധ്യകാലത്ത് ഭാരതീയര്‍ക്ക് തീരെ നഷ്ട്ടപ്പെട്ടുപോയ ഈ ഉപനിഷത്തുകളില്‍ 60 ഉപനിഷത്തുകള്‍ ഇപ്പോള്‍ തിരികെ കിട്ടിയത് ജര്‍മ്മനിയില്‍ നിന്നുമാണ്....
ഔറംഗസീബിന്‍റെ (മുഗള്‍ സാമ്രാജ്യംത്തിന്‍റെ അവസാനചക്രവര്‍ത്തി) സഹോദരന്‍ ദാറാ ,ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്കു തര്‍ജ്ജമ ചെയ്തു. അതില്‍ കുപിതനായ ഔറംഗസീബ്‌ പട്ടാളത്തെ കാശ്മീരില്‍ അയച്ച് തന്‍റെ സഹോദരനെ വധിക്കുകയാണ് ചെയ്തത്.
എന്നാലും ദശോപനിഷത്തുക്കള്‍ ഉള്‍പ്പെടെയുള്ള 60 ഉപനിഷത്തുകള്‍ സ്ലേഗല്‍ എന്ന ജര്‍മ്മന്‍ സാഹസികന്‍ കണ്ടെത്തി അവ ജര്‍മ്മനിക്ക് കൊണ്ടുപോയി. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിരുന്ന ഈ ഉപനിഷത്തുകള്‍ അയാള്‍ക്ക് പ്രയോനപ്പെട്ടില്ലങ്കിലും ആ ഭാഷ പഠിച്ച് ജര്‍മ്മന്‍ ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്യാന്‍ സ്ലേഗല്‍ കരുതിയിരുന്നു.
സ്ലേഗല്‍ ജര്‍മ്മനിയില്‍ എത്തിയപ്പോള്‍ അയാളുടെ കുറ്റകരമായ ചില സാഹസികതകള്‍ കാരണം ജര്‍മ്മന്‍ സര്‍ക്കാര്‍ അയാളെ തടങ്കലില്‍ വെച്ചു. അന്ന് തടങ്കലില്‍ സ്ലീയര്‍ മാര്‍ക്കകര്‍ എന്ന താവുകാരന്‍ ഉണ്ടായിരുന്നു......
സ്ലീയര്‍ മാര്‍ക്കകര്‍ എന്ന ജര്‍മ്മന്‍കാരന്‍ പേര്‍ഷ്യന്‍ ഭാഷ പഠിക്കുകയും തനിക്കു കിട്ടിയ ദാറയുടെ ഉപനിഷത്ത് വിവര്‍ത്തനങ്ങള്‍ ഷോപ്പന്‍ ഹോവറിനു കൊടുക്കുകയും ചെയ്തു.
പിന്നീട് പോള്‍ ഡോയ്സന്‍ ഇംഗ്ലിഷില്‍ പരിഭാഷപെടുത്തി......”
ഓരോ വായനയും അവസാനിക്കുമ്പോള്‍ ,ഏകമായിരിക്കുന്ന ലോകത്തെ ഏകമാണെന്ന് കരുതുവാന്‍ കഴിയുന്ന ശക്തിയുണ്ടാകണം. സ്വാതന്ത്ര്യമെന്നത് ശാരീരികമായ ഒന്നുമാത്രമല്ല. മാനസികമായ അടിമത്വത്തിന്‍റെ ക്രൂരമായ വിത്തുകളെ മുളപ്പിക്കുവാനുള്ള ഫലഭൂയിഷ്ഠമായ നിരത്താകരുത് നമ്മുടെ ഹൃത്ത്.
15 അദ്ധ്യായങ്ങളും 149 പേജും മാത്രമുള്ള ഈ പുസ്തകം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അറിവുകളെ തൊട്ടുണര്‍ത്തുമെന്നത് സംശയാതീതമയ ഉണര്‍വ്വുതന്നെയാണ്...
രഘു കെ വണ്ടൂര്‍

ഗുരുദേവനും ആരാധനയും


ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ -
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
ഗുരുദേവനെ ഈശ്വര ഭാവത്തിൽ ആരാധിക്കുന്നതിനെ അപലവിക്കുന്ന സാമൂഹ്യനീതി വാദികൾ അന്നും ഇന്നും ഏറെയുണ്ട്. അവരിൽ ചിലരുടെ അഭിപ്രായം " ശ്രീനാരായണൻ" ഒരു സാമൂഹിക പരിഷ്കർത്താവാണ് എന്നാണ്.
മറ്റുചിലർകാട്ടെ "നാരായണ ഗുരുസ്വാമി" ഒരു സ്വതന്ത്ര ചിന്തകനും നിരീശ്വരവാദിയും യുക്തിചിന്തകനുമാണ്. ഇനി വേറെ ചിലരാകട്ടെ "നാരായണ ഗുരുസ്വാമി"യെ ഒരു സമുദായ നേതാവായ സാമൂഹ്യ വിപ്ലവകാരിയായി ചിത്രീകരിച്ചിരിക്കുന്നു. മറ്റു ചിലർക്ക് ശ്രീനാരായണഗുരു കൊടിയഭൗതീകാചാര്യൻമാത്രമാണ്. ഇവരൊക്കെത്തന്നെയും തങ്ങളുടെ വാദഗതിക്ക് ഉപോദ് ബലകമാകുമെന്ന തരത്തിൽ തികച്ചും ഉപരിപ്ലവവും ബാലിശമുമായ യുക്തികളും നിരത്തിവയ്ക്കും. അതാണേറ തമാശ.ഇവർ വാദിക്കും 'ഗുരുസ്വാമികൾ ആദ്യമാദ്യം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ട് അവസാനം കണ്ണാടിയാണ് സ്ഥാപിച്ചത്.നിന്നെക്കാൾ വലിയ ദൈവമില്ല അതിനാൽ ക്ഷേത്രങ്ങൾ ആവശ്യമില്ല, കണ്ണാടി പ്രതിഷ്oയുടെ അർത്ഥം അതാണ്. അതുകൊണ്ട് ക്ഷേത്രവും സ്തോത്രവുമൊന്നും ഇനി വേണ്ട' ഗുരുദേവന്റെ ഫോട്ടോയോ ,വിഗ്രഹമോ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവരെ നോക്കി പറയും "ഗുരുസ്വാമി പറഞ്ഞിട്ടുണ്ട് എന്നെ പൂജിക്കരുത്. ആരാധിക്കരുത് ഞാൻ ദൈവമല്ല എന്ന് അതിനാൽ സ്വാമിയുടെ ഫോട്ടോ വച്ച് പൂജിക്കുന്നതും ആരാധിക്കുന്നതും സ്വാമി കൽപ്പനയ്ക്കു വിപരീതവും അന്ധവിശ്വാസവും അനചാരവുമാണ്... ഇങ്ങനെ അവരവരുടെ വാസനയ്ക്കൊത്തവണ്ണം പൊള്ളയായ നീതി വാദങ്ങളുടെ ഒരു പരമ്പരതന്നെ പടച്ചുവിടാൻ ഈ ഉപരിപ്ലവ വാദികൾക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല.
പരിഷ്കൃതനായ ഈ ആദർശ വാദിയെ പിന്നീട് നാം കാണുന്നത് ഒരു മുന്നാംകിട സാദാരാഷ്ട്രീയക്കാരന്റെ ശവകുടീരത്തിനു മുൻപിലായിരിക്കും അയാളവിടെ പുഷ്പമാല്യം ചർത്തി പുഷ്പാർച്ചന ചെയ്ത് പ്രണാമവും അഭിവാദനവും അർപ്പിക്കും. ശവകുടീരത്തെ ചുറ്റി പ്രദക്ഷിണം ചെയ്ത് വികാരനിർഭരതയോടെ ശോകഗാനങ്ങൾ മുഴക്കും ആദർശസൂക്തങ്ങളും ആലപിക്കും.മൺമറഞ്ഞ നേതാവിനെ വിശ്വജേതാവും ലോകനേതാവുമായി വാഴ്ത്തിപ്പാടും വർഷംതോറും മുറതെറ്റാതെ ഇതൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും.
ഈ ആദർശ വാദികൾ രാഷ്ട്രീയ നേതാക്കളുടെ ശവകുടീരങ്ങളെ ഇപ്പോൾ സമാധിമണ്ഡപങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കേൾക്കുന്നില്ലേ! പി.ടി. ചാക്കോ സമാധി, മന്നംസമാധി, ശങ്കർ സമാധി, എ.കെ.ജി.സമാധി, രാജീവ് ഗാന്ധി സമാധി, അയ്യൻകാളി സമാധി, ഇന്ദിരസമാധി, എന്നൊക്കെ.അങ്ങനെയും ഒരു സ്ഥാനക്കറ്റം! പാവം. സമാധി എന്നതിന്റെ താല്പര്യമറിഞ്ഞിട്ടോ നിരീശ്വരനും സമാധിമണ്ഡപം തീർക്കുന്ന വിരോധാഭാസാദർശം!
എന്താണീ സമാധി! ജീവിച്ചിരിക്കുമ്പോൾയോഗികൾ നേടുന്ന അവസ്ഥയാണ് സമാധി. അതൊരിക്കലും ശവകുടീരമല്ല. ബുദ്ധിയുടെ സാമ്യാവസ്ഥയാണ് സമാധി. ജീവാത്മാപരമാത്മാ ഐക്യം നേടി തുരീയമെന്ന നാലാമത്തെ അവസ്ഥയെ പ്രാപിക്കുമ്പോൾ സമാധ്യാവസ്ഥ.
ഇത് തന്നെയാണ് ഈശ്വരസാക്ഷൽക്കാരവും. ഗുരുദേവൻ ഏതാണ്ട് മുപ്പതാമത്തെ വയസ്സിൽ സമാധിയായി എന്നു പറയാം. ഈ അവസ്ഥയെ പ്രാപിച്ച ജ്ഞാനി ശരീരം വെടിയുന്നതാണ് മഹാസമാധി.
ഗുരുദേവൻ 73-ാം വയസ്സിൽ മഹാസമാധിയായി.എന്നാൽ സ്വതന്ത്രവാദികൾ ഇതൊന്നുമറിയുന്നുമില്ല, അന്വേഷിക്കുന്നില്ല,പഠിക്കുന്നില്ല, ഈ പാവങ്ങളാണ് ജഗത്ഗുരുക്കൻമാരായ മഹാപുരുഷൻമാരുടെ ആരധനാ കേന്ദ്രത്തെനോക്കി മുൻ പറഞ്ഞ ആദർശം പ്രസംഗിക്കുന്നത്! ഈ പരിഷ്കാരഭ്രമത്തെ "ചിന്താദാരിദ്ര്യം " എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
സാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്യം മാനികൾക്ക്മൃതിയേക്കാൾ
ഭയനകം
എന്ന് ഉറക്കെ പാടിയ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായ മഹാകവി കുമാരനാശാനാണ്
" നൂറ് വർഷങ്ങൾക്ക് മുമ്പേ
ആരാധ്യനായ പരദൈവം ശ്രീ നാരായണ ഗുരുദേവൻ തന്നെയാണെന്ന് ഉദ്ബോധിപ്പിക്കുന്നത്. ദൈവസ്വരൂപത്തെ അറിയുവാൻ ആരായുന്നവർക്കേ സാധിക്കു സത്യം വെളിപ്പെട്ടു കിട്ടുകയുള്ളു. ശാസ്ത്രകാരനായി കുമാര
കവിയുടെ സുചിന്തിതമായ അഭിമതമാണ് ഇതെന്ന് നാമറിയേണ്ടതാണ്.
ഏതൊന്നിലും മുമ്പേ നിങ്ങൾ - ഗുരുപാദം നമിപ്പിൻ ജയിപ്പാൻ!
ഗുരു: പാദംനമിപ്പിൻ ജയിപ്പാൻ; ഗുരുപാദം നമിപ്പിൻ ജയിപ്പാൻ;

ആശാന്‍റെ സ്മരണകളുറങ്ങുന്ന ചെമ്പകത്തറ സംരക്ഷിക്കണം..

.
കടയ്ക്കാവൂരിലെ ആശാന്റെ ചെമ്പകത്തറയിലുള്ള രണ്ട് ചെമ്പക മുത്തശ്ശിമാർക്ക് വയസ് ഇരുനൂറ്റി അമ്പതിനോട് അടുത്ത് വരും. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള അരിയിട്ടകുന്നിലെ ചെമ്പകത്തറയിൽ ആശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് ചെറുതുണ്ടുകളിൽ കവിതകൾ ചൊല്ലി,പിന്നെ ,എഴുതി ചുരുട്ടി അവ കാറ്റിൽപ്പറത്തുമായിരുന്നു. ഇക്കാര്യം ആശാൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചെമ്പകച്ചുവട്ടിലിരുന്ന് പടിഞ്ഞാറേക്ക് നോക്കിയാൽ അറബിക്കടലും കുന്നിനും കടലിനും ഇടയിൽ നിരനിരയായി നിൽക്കുന്ന കല്പകവൃക്ഷങ്ങളും കാണാം.തെക്കോട്ട് നോക്കിയാൽ അഞ്ചുതെങ്ങ് കായലും, സഹ്യന് സാദൃശ്യമായ കുന്നുകളും കൊണ്ട് പ്രകൃതിരമണീയമാണ് ഇവിടം.മൂടും കാർമുകിലാലകാ ലതിമിരം വ്യാപിച്ചുമായുന്നിതാ, കാടും കായലുമീക്കടൽ ത്തീരകളും സഹ്യാദ്രി കൂടങ്ങളും എന്ന ആശാൻ വരികൾ ഈ പ്രകൃതിരമണീയതയെ വർണിക്കുന്നതാണ്. സാഹിത്യചർച്ചകൾക്കും കവിതാലാപനത്തിനും യുവകവികളും സാഹിത്യ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്. എന്നാൽ ചെമ്പകത്തറ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെന്നാണ് ആശാൻ സ്നേഹികളുടെ പരാതി. തുറസായ സ്ഥലമായതിനാൽ രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവിടം വേദിയാകുമോയെന്നാണ് അവരുടെ ആശങ്ക.
ആശാൻ സ്മാരകമായി സംരക്ഷിക്കണം
അംഗൻവാടി, മങ്കുഴി മാധവൻ മെമ്മോറിയൽ എൽ.പി സ്കൂൾ, ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂൾ, ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് എന്നിവയ്ക്ക് സമീപമുള്ള ചെമ്പകത്തറ ആശാൻ സ്മാരകമായി സംരക്ഷിക്കണമെന്നാണ് ആശാൻ സ്നേഹികൾ ആവശ്യപ്പെടുന്നത്.
പ്രധാന ആവശ്യങ്ങൾ
*ചെമ്പകങ്ങൾക്ക് ചുറ്റുമുള്ള മതിൽ പുതുക്കിപ്പണിയണം *ഇവിടെ പൂച്ചെടികൾ വച്ചു പിടിപ്പിക്കണം
*ആഡിറ്റോറിയം വൈദ്യുതീകരിക്കണം
*സംസ്കൃത പാഠശാല സ്ഥാപിക്കണം

https://www.facebook.com/photo.php?fbid=1346277432134025&set=gm.1430930593640818&type=3&theater

യതിചരിതം' ഗുരു നിത്യ ചൈതന്യ യതി


നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ......
യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന. പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന് അപൂര്‍വ വ്യക്തികള്‍ ജന്മമെടുക്കുക, അവര്‍ ഒരു കാലത്തെയും സമൂഹത്തെയും എഴുതുകയും നിര്‍മിക്കുകയും ചെയ്യുക എന്നത് ചരിത്രത്തില്‍ വിരളമായിമാത്രം വിരളമായിമാത്രം സംഭവിക്കുന്നൊരു കാര്യമാണ്. നാരായണഗുരുവും ശിഷ്യന്‍ നടരാജഗുരുവും തുടര്‍ന്ന് യതിയും. ഏകലോകം സ്വപ്നംകണ്ട ദാര്‍ശനികരുടെ കാലം ഗുരു നിത്യയുടെ ജീവിതത്തോടുകൂടി ഒരു ഘട്ടം പൂര്‍ത്തിയാക്കുന്നു. ......
ഗുരുവും ശിഷ്യനും എന്ന അധ്യായത്തില്‍ നിഷേധിയായ നിത്യനും കര്‍ക്കശസ്വഭാവിയായ നടരാജഗുരുവും തമ്മിലുള്ള നീണ്ട ബന്ധത്തിന്റെ അന്ത:സംഘര്‍ഷങ്ങള്‍ വിവരിക്കുന്നു.യൗവനത്തില്‍ വീട് വിട്ട് തെരുവിലേക്കിറങ്ങിയ വിദ്യാസമ്പന്നനായ ജയചന്ദ്രന്‍, പില്‍ക്കാലത്ത് ലോകംകണ്ട നിത്യചൈതന്യ യതിയായി മാറിയതിനു പിന്നില്‍ വലിയൊരു ശിക്ഷകന്റെ കൈമുദ്രകളുണ്ട്. നടരാജഗുരുവിലെക്കുള്ള ദൂരം അളന്നുതീര്‍ക്കാന്‍ നിത്യന് ഒരു ജന്മം മുഴുവന്‍ വേണ്ടിവന്നു.
നടരാജഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ജയചന്ദ്രന്‍ എന്ന കോളേജധ്യാപകന്‍ ഒരു സായാഹ്നത്തില്‍ നീലഗിരിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിലെത്തി. നിത്യയുടെ വാക്കുകള്‍ വായിക്കുക. 'ഞാന്‍ ചെല്ലുമ്പോള്‍ അവിടെ നടരാജഗുരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗുരു അടുക്കളയില്‍ ഒറ്റക്കിരുന്ന് ചായ കുടിക്കുകയായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഒരു കപ്പു ചായ എന്റെ നേര്‍ക്കുനീട്ടി. ഞാനത് രണ്ടു കൈയുംനീട്ടി വാങ്ങുകയും ചെയ്തു. അദ്ദേഹം ചോദിച്ചു.'നിങ്ങള്‍ ഒരു ശിഷ്യനാകാന്‍ ഒരുങ്ങിയാണോ വന്നിരിക്കുന്നത്? ഇക്കാലമൊക്കെ നിങ്ങള്‍ ഒരു സന്ന്യാസിയാകാന്‍ തയ്യാറെടുക്കുകയായിരുന്നല്ലോ? ഒരുക്കം ഇനിയും ഇനിയും പൂര്‍ത്തിയായില്ലേ?'.
ഗുരുവിന്റെ ചോദ്യം കുറച്ചു നേരത്തെയായിപ്പോയി. ഇനിയും ഞാന്‍ തയ്യാറായിട്ടില്ല എന്നതാണു വാസ്തവം. ഗുരുവിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി പറഞ്ഞത്, സന്ദേഹം മറച്ചുവെക്കാതെയായിരുന്നു.'എനിക്കതിനെപ്പറ്റി ആലോചിക്കേണ്ടിയിരിക്കുന്നു '.എന്റെ മറുപടി അദ്ദേഹത്തെ വ്രണപ്പെടുത്തിയതുപോലെ തോന്നി. ഗുരു പറഞ്ഞു 'എനിക്കറിയാം,എനിക്കറിയാം നാരായണഗുരുവിനു ആരുമുണ്ടായിരിക്കുകയില്ല. അപ്പോള്‍ ഇക്കാലമത്രയും നിങ്ങള്‍ കാണിച്ച ഉത്സാഹം വെറും വ്യാജമായിരുന്നു.' ഗുരു എന്നെ അപമാനിക്കാനുള്ള ശ്രമമാണെന്ന് മനസ്സിലായി. അവിടെനിന്നും ഓടിപ്പോകാനാണ് തോന്നിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കയ്യിലിരുന്ന ചായ മേശപ്പുറത്തുവെച്ചിട്ട് ഞാന്‍ ഗുരുവിന്റെ കാല്‍ക്കല്‍ എന്നെ സമര്‍പ്പിച്ചു. പെട്ടെന്ന് ഗുരു ശാന്തനായി. അങ്ങനെ എന്റെ സന്ന്യാസ ജീവിതം തികച്ചും അനൗപചാരികമായ രീതിയിലാണ് സംഭവിച്ചത് . അതിനുശേഷം എത്രയോ വര്‍ഷങ്ങള്‍ കടന്നുപോയി. ഞാനെടുത്ത തീരുമാനത്തിന്റെ അര്‍ത്ഥവ്യാപ്തി ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വലുതാണെന്ന് പിന്നീട് ബോധ്യമായി. നടരാജഗുരുവിന് അകവും പുറവും വേറെവേറെ ആയിരുന്നില്ല. കോപവും താപവും സ്‌നേഹവാത്സല്യങ്ങളും നര്‍മബോധവും കാരുണ്യവുമെല്ലാം വളരെ സഹജമായിട്ടായിരുന്നു. ഗുരു ഒരിക്കല്‍പോലും വ്യസനപ്പെടുന്നതായോ ക്ഷമാപണം നടത്തുന്നതായോ ഞാന്‍ കണ്ടില്ല. ഒരു നിമിഷം പോലും പാഴിലാക്കാതെ അദ്ദേഹം ശിഷ്യരുടെ മുഖത്തുനോക്കി അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കും.'ഗുരുതരമായ രോഗത്തിനു ഗൗരവമായ ചികിത്സ ആവശ്യമാണ് ' എന്ന് ഗുരു പറയുമായിരുന്നു. ഒരു ദിവസം ഒരു ദിവസം വായനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തുചെന്നു ഞാന്‍ ചോദിച്ചു:' ഗുരൂ, നമ്മള്‍ തമ്മില്‍ ഏതുതരത്തിലുള്ള ബന്ധമാണുള്ളത്?.
ഗുരു പറഞ്ഞു 'വിദ്യയുടെ സന്ദര്‍ഭത്തില്‍ ഞാന്‍ ഗുരുവും നിങ്ങള്‍ ശിഷ്യനുമാണ്. മറ്റു സാമൂഹ്യസന്ദര്‍ഭങ്ങളില്‍ ഞാന്‍ ഞാനും നിങ്ങള്‍ നിങ്ങളുമായിരിക്കും. പരസ്​പരബാധ്യതകളൊന്നുമില്ലാത്ത രണ്ടു സ്വതന്ത്ര വ്യക്തികള്‍. നിങ്ങള്‍ക്ക് മനസ്സിലാകാത്തതൊന്നും നിങ്ങള്‍ സ്വീകരിക്കരുത്. മനസ്സിലാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണം.അനുസരണയുടെ കാര്യമൊന്നും ഇവിടെയില്ല. എന്നാല്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുക.'ഇരുപത്തിയൊന്നു വര്‍ഷം നീണ്ടുനിന്ന ഗുരുവുമായിട്ടുള്ള എന്റെ വ്യക്തിബന്ധത്തിലും, തുടര്‍ന്നുള്ള ജീവിതത്തിലും ഞാനാ ഉടമ്പടി പരിപാലിച്ചു പോന്നു. യൂണിവാഴ്‌സിറ്റിയില്‍ നിന്നും പാശ്ചാത്യ തത്വചിന്തയിലും ഭാരതീയചിന്തയിലും പഠനം പൂര്‍ത്തിയാക്കി പുറത്തുവന്ന എനിക്ക് ജിയോളോജിയും സുവോളോജിയും പഠിക്കുകയും സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടുകയും അഞ്ചുവര്‍ഷം ഫിസിക്‌സ് അധ്യാപകനായിരിക്കുകയും ചെയ്തിരുന്ന നടരാജഗുരുവില്‍ നിന്ന് തത്വചിന്തയെ സംബന്ധിച്ച് പുതുതായി ഒന്നും ഒന്നും പഠിക്കാനുണ്ടാവില്ല എന്നൊരു മുന്‍വിധി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തോടൊത്തു താമസം തുടങ്ങിയ ആദ്യദിവസംതന്നെ തത്വചിന്തയില്‍ എനിക്കുള്ള അറിവ് വെറും ശൂന്യമാണെന്ന് അദ്ദേഹം ബോധ്യമാക്കിത്തന്നു. സോക്രട്ടീസും പ്ലാറ്റോയും തമ്മിലുണ്ടായിരുന്നതുപോലെ ദര്‍ശനത്തിലും സംവാദത്തിലും സജീവതാല്പര്യമുണര്‍ത്തുന്ന കൂടിക്കാഴ്ചകളാണ് അദ്ദേഹം സ്വാഗതംചെയ്തത്. തുടക്കംമുതലേ അദ്ദേഹം എന്നിലുണ്ടായിരുന്ന ഊതിവീര്‍പ്പിച്ച അഹന്തയും ഞാനണിഞ്ഞിരുന്ന ആധ്യാത്മികമായ ഔദാര്യത്തിന്റെ മുഖംമൂടിയും ശ്രദ്ധിച്ചു. തന്റെ മുമ്പിലെത്തുന്ന കപടനാട്യക്കാരെ നിര്‍ദ്ദാക്ഷിണ്യം ആക്രമിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
ശിക്ഷകനായ ഗുരുവില്‍നിന്ന് പലതവണ നിത്യന്‍ ഓടിയൊളിച്ചു. അകലുംതോറും ഗുരുവിലേക്ക് തിരിച്ചെത്താനുള്ള നിയോഗം നിത്യനെ കാത്തു നിന്നു. ഒരിക്കല്‍ ഗുരുവിനോട് പിണങ്ങി തന്റെ പുസ്തകങ്ങളെല്ലാം പെറുക്കിക്കെട്ടി, യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ മുമ്പില്‍ നമസ്‌കരിക്കാമെന്ന ഉദ്ദേശത്തോടെ അകത്തേക്കുചെന്നു. ഗുരു ഉടനെ അടുത്തുനിന്ന മറ്റൊരു ശിഷ്യനോട്, പോലീസിനെ വിളിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും ഞാന്‍ മോഷ്ടിച്ചിരിക്കുമെന്ന് ഗുരു ആരോപിച്ചു. ഇതെന്നെ വല്ലാതെ കലികൊള്ളിച്ചു.ഞാനെന്റെ സഞ്ചികള്‍ നിലത്തു വലിച്ചെറിഞ്ഞുകൊണ്ട് പറഞ്ഞു 'ഇവിടെനിന്ന് ഒരു സാധനവും എനിക്കാവശ്യമില്ല.' ഞാന്‍ ഗേറ്റു കടന്നു പുറത്തേക്ക് നടക്കവേ അദ്ദേഹം പിന്നാലെവന്ന് വിളിച്ചുപറഞ്ഞു :നിങ്ങള്‍ക്കു ഭ്രാന്താണ്. ശുദ്ധഭ്രാന്ത്.സമൂഹത്തിലേക്ക് ഒരു ഭ്രാന്തനെ പറഞ്ഞുവിടുന്നത് ആപത്താണ്.' ഈ വാക്കുകള്‍ എനിക്കത്ര തമാശയായി തോന്നിയില്ല. ഞാനതുകൊണ്ട് തെരുവിലേക്കുതന്നെ നടന്നു. അപ്പോള്‍ ഗുരു ഓടിവന്നു എന്റെ കൈകളില്‍ കയറിപ്പിടിച്ചിട്ടു പറഞ്ഞു:'നിങ്ങള്‍ പോകാന്‍ തന്നെയാണ് ഭാവമെങ്കില്‍ അതിനുമുമ്പ് നിങ്ങള്‍ക്കുള്ള ശിക്ഷ വാങ്ങിക്കൊണ്ടു വേണം പോകാന്‍.' ഞാന്‍ ശരിയെന്ന സമ്മതഭാവത്തിലങ്ങനെ നിന്നു. ഗുരു എന്റെ വലത്തെ കവിളത്തു രണ്ടു പ്രാവശ്യം അടിച്ചു. ഞാന്‍ ഒരു ത്യാഗിയെപ്പോലെ എന്റെ ഇടത്തെ കവിളും കാണിച്ചുകൊടുത്തു. ഗുരു പിന്നെയും അടിച്ചു. എന്നിട്ട് ഗംഭീരസ്വരത്തില്‍ ,പകുതി അനുഗ്രഹത്തോടെ ഇങ്ങനെ പറഞ്ഞു:'ഞാനിപ്പോള്‍ നിങ്ങളെ അടിച്ചുവിടുന്നതുകൊണ്ട് നാളെ മറ്റാരും നിങ്ങളെ കൈവെക്കാന്‍ ഇടവരാതിരിക്കട്ടെ.'
എന്റെ രോഷമെല്ലാം എവിടെയോ പോയിമറഞ്ഞു. മനസ്സിന് ശാന്തിയും ധന്യതയും അനുഭവപ്പെട്ടു. എങ്കിലും പിന്തിരിയണമെന്നു തോന്നിയില്ല. മൗനത്തിലേക്ക് ഇറങ്ങിപ്പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ ലോകത്തിനുനേരെ വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് ഞാന്‍ ഏകാന്തതയിലേക്ക് ഉള്‍വലിഞ്ഞു.
നീണ്ടൊരു വര്‍ഷത്തെ മൗനത്തിന്റെ നിശബ്ദ പരിണാമത്തിനുശേഷം നിത്യ വീണ്ടും യാത്രക്കൊരുങ്ങി. ഹിമാലയത്തിലേക്ക് പോകാമെന്നാണ് കരുതിയത്. യാത്രതിരിക്കും മുമ്പ് ഒരിക്കല്‍ക്കൂടി നടരാജഗുരുവിനെ പോയിക്കണ്ടു ഗുരുവിന്റെ പാഠങ്ങള്‍ തൊട്ടു നമസ്‌കരിക്കാന്‍ ആഗ്രഹം തോന്നി. 'ഞാനവിടെ ചെന്നപ്പോള്‍ ഗുരു എല്ലാവരുമൊത്ത് കഞ്ഞി കുടിക്കുകയായിരുന്നു. വാതില്‍ക്കല്‍ എന്നെ കണ്ടമാത്രയില്‍ത്തന്നെ ഗുരു ചാടി യെഴുന്നേറ്റ് എന്റെ മുന്നിലേക്ക് വന്നു. ആ പാദങ്ങളില്‍ കുമ്പിട്ട എന്നെ പിടിച്ചെഴുന്നെല്‍പ്പിച്ചു കൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു : 'ഇതാ മുടിയനായ പുത്രന്‍ തിരിച്ചു വന്നിരിക്കുന്നു. ഇതു ചിത്രത്തിലാക്കാന്‍ ഒരു ഒരു മൈക്കലാഞ്ചലോയും ഇല്ലേ?'ഗുരുവില്‍ നിന്നു അകന്നുപോവാന്‍ എനിക്കസാധ്യമായിരുന്നു.... നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ .......

കടപ്പാട് :ശ്രീ സേതുമാധവൻ മച്ചാട്


Friday 26 May 2017

ദിവ്യശ്രീ നിശ്ചലദാസസ്വാമി

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസ ശിഷ്യനായ ദിവൃശ്രീ നിശ്ചലദാസ സ്വാമി

ജനനം : 11-8-1876
മഹാസമാധി : 24-7-1910

🔱താരാപഥം പോലെ നിലകൊള്ളുന്ന
ശ്രീനാരായണ പരമഹംസദേവന്റെ സംന്യാസ ശിഷ്യ പരമ്പരയിൽ ആദ്യകാല ശിഷ്യൻമാരിൽ അധികം ആരും അറിയപ്പെടാതെ പോയ ഒരു ശിഷ്യോത്തമനാണ് "ദിവ്യശ്രി നിശ്ചലദാസസ്വാമികൾ ".
നന്നേ ചെറുപ്പത്തിൽ തന്നെ പരമഹംസന്റെ പാദപൂജ ചെയ്യുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതി.
പിഴവു പറ്റാതെ ഭഗവാന്റെ ശിഷ്യണത്താൽ ആദ്ധ്യാത്മികതയുടെ പടവുകൾ നന്നേ ചെറുപ്പത്തിൽ തന്നെ കീഴടക്കുവാൻ സാധിച്ചു. സ്വാമികൾ മഹാസിദ്ധനും, മഹായോഗിയുമായിരുന്നു.ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, സന്നിധി മാത്രയാലോ രോഗാദി ദുരിതങ്ങളിൽപ്പെട്ട് അലയുന്നഅനേകായിരങ്ങൾക്ക് ആശ്വാസമായിരുന്നു സ്വാമികൾ.
"അരുമാനൂർദേശത്ത് വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ ആളുകൾ സ്വാമിയോടു സങ്കടമുണർത്തിച്ചപ്പോൾ എഴുതിയ പ്രാർത്ഥനയാണ് ആരോഗ്യ പ്രാർത്ഥന ".
കൂടാതെ 24-ൽ പരം കൃതികളും സ്വാമികൾ രചിച്ചിട്ടുണ്ട്.

ആദ്ധ്യാത്മിക ലോകം കണ്ട അത്ഭുത സംഭവ പരമ്പരകളിൽ ഒന്നാണ് സ്വാമികളുടെ മഹാസമാധി. തന്റെ മഹാസമാധി മുൻകൂട്ടി പ്രവചിച്ച ,മഹാസിദ്ധനായിരുന്നു സ്വാമികൾ മഹാസമാധി സമയത്ത് വലിയ തോട്ടത്ത് തെക്കുപടിഞ്ഞാറു ഭാഗത്തുനിന്നിരുന്ന ഒരു ഏഴിലപ്പാലമരം അഗ്രം മുതൽ ചുവട് വരെ രണ്ടായി പിളർന്നു നിലംപതിക്കുകയുണ്ടായി. ഏഴിലം പാലപിളർന്നതിന്റെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പാലയിലേക്കായി. വൃക്ഷം നിലംപതിച്ചു കഴിഞ്ഞ് നോക്കിയപ്പോൾ സ്വാമികൾ മഹാസമാധി സ്ഥനായി കഴിഞ്ഞിരുന്നു.

കേരളത്തിന്റെ ആദ്ധ്യാത്മിക ചരിത്രം ദർശിച്ച അത്ഭുത പുരുഷൻമാരിൽ ഒരാളായിരുന്നു "ദിവ്യശ്രി നിശ്ചലദാസ സ്വാമികൾ " ശ്രീനാരായണ സംന്യാസ്ത ശിഷ്യ പരമ്പരയിലെ അനർഘ കണ്ണിയായിമാറിയ പുണ്യപുരുഷനെ അറിയേണ്ടതു പോല ആരും അറിഞ്ഞില്ല!
ഗുരുദേവരുടെ ശിഷ്യ പരമ്പരയിൽ ആദ്യം മഹാസമാധി പ്രാപിച്ചത്
സ്വാമികൾ ആണെന്നു തോന്നുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് ആത്മിയ മേഖലയിൽ ഉള്ളവർക്ക് ഒരിക്കലും വിസ്മരിക്കുവാൻ പറ്റത്തതാണ് ദിവ്യശ്രി നിശ്ചലദാസസ്വാമികളുടെ പുണ്യനാമധേയം.
ശ്രീനാരായണ ഗുരുദേവന്റെ അനുഭൂതി സമ്പന്നരായ അന്തരംഗ ശിഷ്യന്മാരിൽ പ്രമുഖനായ ഒരു സിദ്ധപുരുഷനായി നമുക്ക് സ്വാമികളെ പ്രണമിക്കാം. നിശ്ചലദാസ സ്വാമികൾക്കുണ്ടായിരുന്ന ഗുരുദേവ ഭക്തിയും ആത്മജ്ഞാനവും ശ്രീനാരായണ ശിഷ്യ പരമ്പരയ്ക്കും ഗുരുദേവ പാതയിലെ ആദ്ധ്യാത്മ സാധകർക്കും പ്രകാശം ചൊരിയുമാറകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🔱

ശാന്തം നിശ്ചലദാസം തം
അരി പുരേശ്വരവാസിനം
നാരായണാത്മജം ശിഷ്യം
വന്ദേ തം ചരണാംബുജം

കടപ്പാട് : സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം

നാരായണഗുരുകുലം

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു.

(1) വിവാഹം തടയരുത്.

(2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം.

(3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം.

ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍ ആഗ്രഹിക്കുന്നവരോട് അവിവാഹിതരായി കഴിയാനോ, വിവാഹിതരാണെങ്കില്‍ വിവാഹബന്ധം ഉപേക്ഷിക്കുവാനോ ആരും നിര്‍ബന്ധിക്കാറില്ല. ന്യൂജര്‍സി, ബല്‍ജിയം എന്നീ ഗുരുകുലങ്ങളിലെ അധിപന്മാര്‍ വിവാഹിതരാണ്. എന്നിരുന്നാലും നാരായണഗുരുകുലം ഹിന്ദു മതത്തിലെ മഠം, ആശ്രമം എന്നെല്ലാം പറഞ്ഞുപോരുന്നതിനോട് സമമായിരിക്കുകയാല്‍ ഗുരുകുലത്തിന്റെ ഭരണപരമായ ആവശ്യത്തിനും, അദ്ധ്യാത്മജ്ഞാനത്തിന്റെ അനുസ്യൂതമായ നിലനില്പിനും സഹായകമായിരിക്കുന്നതിനുവേണ്ടി ഗുരുവിന്റെ പരമ്പരയെ തെരെഞ്ഞെടുക്കുന്നത് എപ്പോഴും ലൗകികബന്ധം ഉപേക്ഷിച്ച് സന്ന്യാസ ജീവിതം സ്വീകരിച്ചിട്ടുള്ള ത്യാഗികളില്‍ നിന്നായിരിക്കും. ഇതു നാരായണഗുരു രചിച്ച ആശ്രമം എന്ന കൃതിയില്‍ ഗുരുതന്നെ എടുത്തു പറഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. ഈ അടിസ്ഥാനത്തിലാണ് ശ്രീ. ജോണ്‍സ്‌പീയേഴ്‌സ്, സ്വാമി മംഗലാനന്ദ, നിത്യ ചൈതന്യയതി, മുനി നാരായണ പ്രസാദ് എന്നിവരെ നടരാജഗുരു അനുക്രമം തന്റെ ശിഷ്യപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചു ഗുരുകുലത്തിന്റെ ഭാവി ഭരണത്തിന് അധികാരവും അവകാശവുമുള്ളവരാക്കിത്തീര്‍ത്തത്.

1923-ല്‍ എല്ലാ കുടുംബബന്ധങ്ങളും ഉപേക്ഷിച്ചു ത്യാഗിയായി വന്നു നീലഗിരിയില്‍ ഗുരുകുലം സ്ഥാപിച്ചു നടത്തിപ്പോന്ന നടരാജ ഗുരുവിന്റെ ത്യാഗത്തെ അംഗീകരിച്ചുകൊണ്ട് 1926-ല്‍ നാരായണഗുരു അദ്ദേഹത്തിനു പീതാംബരം നല്കുകയുണ്ടായി. ഗുരുകുലത്തിന്റെ സ്ഥാപനത്തിനുശേഷം നാലുവര്‍ഷം കഴിഞ്ഞു തൃശ്ശൂരില്‍വച്ച് രജിസ്റ്റര്‍ ചെയ്ത സന്ന്യാസി സംഘമായ ശ്രീനാരായണ ധര്‍മ്മ സംഘമുണ്ടാക്കിയപ്പോള്‍ നടരാജഗുരുവിനെ ടി സംഘത്തിന്റെ ഉപദേഷ്ടാവായിക്കൂടി നാരായണഗുരു ഉദ്ദേശിച്ചിരുന്നു. നാരായണഗുരു വിഭാവനം ചെയ്തിരുന്ന ഏകലോകത്തിന്റെ സംസൃഷ്ടിക്കുവേണ്ടി ആധുനികമായ ശാസ്ത്രവിജ്ഞാനം നേടുവാനും, അദ്ധ്യയന സമ്പ്രദായം മനസ്സിലാക്കുവാനും വേണ്ടി നാരായണഗുരുതന്നെ പണവും അനുഗ്രഹവും നല്കി നടരാജഗുരുവിനെ പാരീസിലുള്ള സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിനായി അയച്ചിരുന്നു. നടരാജഗുരു പാരീസില്‍ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് 1928 സെപ്റ്റംബര്‍ മാസത്തില്‍ നാരായണഗുരു മഹാസമാധി പ്രാപിച്ചത്. അതിനുശേഷം സൊര്‍ ബോണില്‍ നിന്നും 'ഡിലിറ്റ്' ബിരുദം നേടി ഇന്‍ഡ്യയില്‍ മടങ്ങി വന്ന നടരാജഗുരു ഇന്‍ഡ്യയിലും പുറത്തുമായി ഒട്ടേറെ ഗുരുകുലങ്ങള്‍ സ്ഥാപിക്കുകയും, നാരായണഗുരുവിന്റെ തത്ത്വചിന്തയെ ഇംഗ്ലീഷില്‍ ഭാഷ്യം ചെയ്തും വ്യാഖ്യാനിച്ചും അനേകം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗുരുനാരായണ ദാര്‍ശനിക സാഹിത്യം രചിയ്ക്കുകയും ചെയ്തിട്ടുണ്ട്.

നാരായണഗുരുകുലത്തിന്റെ കേന്ദ്രം വര്‍ക്കല ശ്രീനിവാസപുരത്തു സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ ഫേണ്‍ഹില്‍, ബൊളാരെ (ബാംഗ്ലൂര്‍) ചെറുവത്തൂര്‍, ഏങ്ങണ്ടിയൂര്‍, ഈറോഡ്, എരിമയൂര്‍, ആലത്തൂര്‍, വൈത്തിരി, തോല്‍പ്പെട്ടി, പെരിയ, തലശ്ശേരി, പെരിങ്ങത്തൂര്‍, മലയാറ്റൂര്‍, മുറിഞ്ഞകല്‍, മദ്രാസ്, ഓച്ചിറ, ഇടപ്പള്ളി, തൃപ്പൂണിത്തുറ, പാലക്കാഴി (മണ്ണാര്‍കാട്) കൊട്ടേക്കാട് (പാലക്കാട്) എന്നിവിടങ്ങളിലും ഗുരുകുലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിദേശങ്ങളിലുള്ള പ്രധാന ഗുരുകുലങ്ങള്‍ അമേരിക്കയിലെ പോര്‍ട്ട്‌ലണ്ട്, വാഷിങ്ങ്ടണ്‍ ഫിജി എന്നിവിടങ്ങളിലാണ്.

ഗുരുധർമ്മ പ്രചരണാർത്ഥം
ശിവഗിരി സേവാസമിതി

ദിവ്യശ്രീ അച്യുതാനന്ദ സ്വാമികൾ

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസശിഷ്യനായ ശ്രീമദ് അച്യുതാനന്ദ സ്വാമി

🌕ജനനം : -
🌑 മഹാസമാധി : 29-11-1943

" അച്യുതനിൽ ഒരു അമ്മയുടെ വാത്സല്യം ഒളിഞ്ഞിരിക്കുന്നു " എന്ന് ഗുരുദേവൻ പറയുമായിരുന്നു . അച്യുതൻ പാകം ചെയ്ത് സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് ഗുരുദേവൻ ഇങ്ങനെ പറഞ്ഞിരുന്നത്. വടക്കൻ പറവൂരിൽ ചക്കരക്കടവിനടുത്താണ് സഹോദരൻ അയ്യപ്പന്റെ ബന്ധുകുടിയായ അച്യുതൻ ജനിച്ചത്.ഗുരുദേവന്റെ കാന്തിക വലയത്തിനുള്ളിൽ അചിരേണ അകപ്പെട്ട ഈ അച്യുതൻ, അച്യുതാനന്ദസ്വാമികൾ എന്ന പേരിൽ ഗുരുദേവ ശിഷ്യത്വം വരിച്ച് ഉലയിൽ കാച്ചിയ പൊന്നുപോലെ പ്രശോഭിതനാകുകയും തുടർന്നങ്ങോട്ട് ' മഹാസമാധിപര്യന്തം ശ്രീനാരായണ പ്രസ്ഥാനത്തിൽ സ്വയം സമർപ്പിതനാവുകയും ചെയ്തു . ശിവഗിരിമഠത്തിന്റെ മൂന്നാമത്തെ മഠാധിപതിയായിരുന്നു സ്വാമികൾ.
1943-നവംബർ മാസം 29 തീയതി ശിവഗിരിയിൽ വച്ച് മഹാസമാധിയായി.

വന്ദേ ഗുരു പരമ്പരാം


കടപ്പാട്  :ശ്രീനാരായണ വചനമൃതം