SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Wednesday 30 January 2019

ഗുരുവിന്റെ സംഘടനാ സിദ്ധാന്തം (ഗുരുസാഗരം കോട്ടയം പ്രഭാഷണത്തിന്റെ കാമ്പ്)

ശരിയായി യോജിപ്പിക്കപ്പെട്ടത് എന്നതാണ് സംഘടനയുടെ അർത്ഥം. ഒരു ശരീരത്തിന്റെ വിവിധ അവയവങ്ങൾ ഉൾബോധത്താൽ നിയന്ത്രിക്കപ്പെടുന്നതുപോലെയാവണം സംഘടനയുടെ പ്രവർത്തനം. ശരീരിയായിരിക്കുന്ന ഒരാൾക്ക് നന്നായി ജീവിക്കാൻ ബുദ്ധിക്ക് തെളിച്ചം ആവശ്യമാണ്. തെളിഞ്ഞബുദ്ധികൊണ്ട് ഇന്ദ്രിയങ്ങളെയും മനസിനെയും നിയന്ത്രിക്കുന്നവനാണ് വിജയിക്കുന്നത്. ശരീരത്തിലെ ഒരു ചെറുവിരൽ എന്നതിന് തലയുടെ അത്രയും പ്രാധാന്യമില്ലെന്നു വേണമെങ്കിൽ പറയാം. വിരൽ നഷ്ടപ്പെടുന്നതും തല നഷ്ടപ്പെടുന്നതും ഒരുപോലെയല്ലല്ലോ? എന്നാൽ നിങ്ങൾ നോക്കൂ ചെറുവിരലിലെ ഒരു നഖം മുറിഞ്ഞാൽപോലും തല പേടിക്കും. തലയ്ക്ക് നോവും. ആ മുറിഞ്ഞുപോയ ഇടത്തേക്ക് ശരീരത്തിന്റെ മുഴുവൻ കേന്ദ്രങ്ങളും ശ്രദ്ധകൊണ്ടുവരും ശരീരംതന്നെ ഒരു രക്ഷാപ്രവർത്തനം നടത്തും. അതുപോലെയാവണം സംഘടനാനേതാവ്. തന്റെ സംഘടനയിലെ ഏറ്റവും ദുർബലനുപോലും ഒരു പീഡവരുത്താതെ അവനുണ്ടാകുന്ന പീഡപോലും കണ്ടുനോവുന്ന ആർദ്രഹൃദയമാണ് നേതാവിനുണ്ടാവേണ്ടത്. തലച്ചോറിന്റെ നിർദ്ദേശമാണ് അംഗങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. തീയെ പിടിക്ക് എന്ന് തലച്ചോർ പറഞ്ഞാൽ കൈചെന്ന് തീയിൽ പിടിച്ചിരിക്കും. പക്ഷേ, പിടിച്ച കൈക്ക് വേദനിച്ചു എന്നറിഞ്ഞാൽ തലച്ചോർ കൈവലിക്കും. പൊള്ളിയത് കൈക്കല്ലേ എനിക്കല്ലല്ലോ എന്നത് ചിന്തിക്കില്ല. അതുകൊണ്ടുതന്നെ കൈക്കുപൊള്ളുന്ന ഇടത്തേക്ക് ഇറങ്ങിച്ചെല്ലാൻ അതിനെ തല പറഞ്ഞയക്കില്ല. അതാണ് തലയുടെ ജാഗ്രതയും സ്നേഹവും.അതായത് തലച്ചോറും ബുദ്ധികേന്ദ്രവും ഹൃദയവും എല്ലാം ഒറ്റശരീരത്തിലെ ശരീരിയുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ വേണം സംഘടന പ്രവർത്തിക്കാൻ. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി ഇവയെല്ലാം നേടുന്നവർ ലോകനന്മയ്ക്കായി തങ്ങളുടെ ശുചിത്വബോധവും അർപ്പണമനോഭാവവും ഉപയോഗിക്കാൻ ഉണ്ടാക്കുന്ന കൂട്ടായ്മയാണ് ഗുരുവിന്റെ ഭാഷയിലുള്ള സംഘടന. വിദ്യാഭ്യാസം എന്നത് എല്ലാം ഒന്നിൽനിന്നുണ്ടായത് അതിനാൽ എല്ലാം ഒന്നാണ് എന്ന ബോധം നേടലാണ്. ആ ബോധം ഉള്ളിൽ നിലനിറുത്താനുള്ള ആന്തരിക് ശുചിത്വമാണ് ഗുരുവിഭാവനം ചെയ്യുന്ന ശുചിത്വം. എല്ലാം ഒന്നാണെന്ന ആന്തരബോധത്തിലിരുന്നുകൊണ്ട് ഈശ്വരനെ നന്ദിയോടെ സ്മരിക്കുന്നതാണ് ഗുരുവിന്റെ ഭാഷയിലെ ഈശ്വരഭക്തി. അങ്ങനെയുള്ളവർ നല്ലകാര്യങ്ങൾക്കായി ഒത്തുകൂടുന്നു. ഒരു ശരീരത്തിലെ അംഗോപാംഗങ്ങൾ ശരീരമടങ്ങിയ സിസ്റ്റത്തെ എത്ര കാര്യക്ഷമതയോടെ നയിക്കുന്നുവോ അത്രയും ക്ഷമയും ജാഗ്രതയും ദീർഘവീക്ഷണവും അർപ്പണബോധവും വേണം സംഘടനയ്ക്ക്. സംഘടന ഒന്നിനെയും നശിപ്പിക്കാനുള്ള കൂട്ടായ്മയല്ല, പുതിയലോകം സഷ്ടിക്കാനുള്ളതാണ്. ആർക്കും എതിരല്ല, എല്ലാവരുടെയും പൊതുനന്മയാണ് ലക്ഷ്യം വയ്ക്കുന്നത്. വിവേകിയായ മനുഷ്യൻ സംഘടനയ്ക്ക് ബീജാവാപം ചെയ്യുന്നത് സ്വന്തം കുടുംബത്തിലാണ്. കുടുംബമാണ് സാമൂഹ്യസംഘടനയുടെ അടിസ്ഥാനം. അത്രയ്ക്ക് മാതൃകാപരമാകണം സംഘടനാ പ്രവർത്തനം. വിദ്യാഭ്യാസവും ആന്തരിക ശുചിത്വവും ശരിയായ ഈശ്വരഭക്തിയും നിസ്വാർത്ഥതയും മമതയില്ലായ്മയും ലോകവീക്ഷണവും സർവം സോദരബുദ്ധിയും നേതാവിനുണ്ടാവണം. ഒരു ശരീരത്തിലെ അംഗങ്ങൾ ശരീരം എന്ന പൊതുവ്യവസ്ഥയ്ക്ക് തങ്ങളാലാകാവുന്നതൊക്കെയും മടിയില്ലാതെ ചെയ്യുന്നതുപോലെ വേണം അണികൾ. സർവം സോദരബുദ്ധയ എന്നതലത്തിലുള്ളവരാകണം അണികൾ. ബുദ്ധന്റെ സംഘമന്ത്രമാണ് ഗുരു ഇവിടെ നമുക്ക് പരിചയപ്പെടുത്തുന്നത്. ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി. ബുദ്ധിയുടെ തെളിച്ചം നേടലാണ് ആദ്യം വേണ്ടത്. അതാണ് ബുദ്ധം ശരണം. ധർമ്മബോധം നേടലാണ് ധർമ്മം ശരണം. ഇതു രണ്ടുംനേടിയവർ ഒന്നിച്ചുനിന്ന് ലോകഹിതത്തിനു പ്രവർത്തിക്കുന്നതാണ് സംഘം ശരണം. ഇത്തരം ശുദ്ധമായ സംഘടനാ സങ്കല്പത്തെ പ്രാവർത്തികമാക്കാനാണ് മഹാഗുരു രണ്ട് സംഘടനകൾക്ക് രൂപം നൽകിയത്. ഒന്ന് ഗൃഹസ്ഥർക്കും രണ്ടാമത്തേത് സംന്യാസിമാർക്കും. സംന്യാസം ഗാർഹസ്ഥ്യത്തിന്റെ തുടർച്ചയായതിനാൽ സംന്യാസസംഘം ഗൃഹസ്ഥ സംഘത്തിന്റെ വഴികാട്ടികളാവണം. അവർക്ക് പിഴയ്ക്കുന്നത് പറഞ്ഞുകൊടുക്കുന്ന ആചാര്യസ്ഥാനമാവണം സംന്യാസ സംഘം. ഗൃഹസ്ഥരുടെ സംഘം അപരനുവേണ്ടി അഹർന്നിശം പ്രയത്നിക്കുന്നവരുടെ കൂട്ടായ്മയാണ്. അതിന് മനുഷ്യരെ ഭേദഭാവത്തോടെ കാണാനാവില്ല. ഗുരുവിന്റെ പഞ്ചശുദ്ധിയും പഞ്ചധർമ്മവും പാലിച്ചുകൊണ്ട് ലോകജനതയെ ആ മാർഗത്തിലേക്ക് പ്രേരിപ്പിച്ച് നയിക്കുന്നതാവണം. അതിന് ഭൗതികവും ആത്മീയവുമായ ഇടപെടൽ ആവശ്യമാണ്. ആത്മീയ ഉന്നതിക്കുള്ള ഭൗതിക സാഹചര്യം ഉണ്ടാക്കലാണ് ഭൗതികമായ ഇടപെടൽ എന്നുപറയുന്നത്. 
ശരീരത്തിന് മൂന്നവസ്ഥകൾ ഉണ്ട്. സ്ഥൂലമായത് സൂക്ഷ്മമായത് ഇതിന് കാരണമായത്. സ്ഥൂലശരീരമാണ് നാം കാണുന്ന ദേഹം, ബുദ്ധി, മനസ്, ജ്ഞാനേന്ദ്രിയങ്ങളാണ് സൂക്ഷ്മമായത്. ഇതിന് കാരണമായ പരമാത്മ പ്രതിബിംബമാണ് കാരണ ശരീരം. ഇവയുടെ സുസ്ഥിരമായ അവസ്ഥയാണ് ശാന്തഗംഭീരമായ ജീവിതം. അതുപോലെ സംഘടനയ്ക്കുമുണ്ട്. ഭൗതികമായ ഒരു ബാഹ്യരൂപമാണ് സംഘടനയുടെ സ്ഥൂലശരീരം, അതിനെ നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രമാണ് സൂക്ഷ്മദേഹം, അതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്താണോ അതാണ് സംഘടനയുടെ കാരണദേഹം. ഇവമൂന്നും ശരിയാം വണ്ണം പരിപാലിക്കപ്പെടാത്ത സംഘടനകളാണ് വഷളാകുന്നതും നാട്ടുകാരുടെ പരിഹാസപാത്രങ്ങളാകുന്നതും ഗുണ്ടാസംഘങ്ങളായി മാറുന്നതും രാഷ്ട്രീയ ചട്ടുകങ്ങളാകുന്നതുമെല്ലാം...
https://www.facebook.com/groups/agniguru/
Image may contain: 2 people, people standing and people on stage

ശ്രീശക്തീശ്വരം ക്ഷേത്രം കളവംകോടംചേർത്തല


1927 ജൂൺ 14 ന് (1102 ഇടവം 31)പുലർച്ചെയായിരുന്നു കളവംകോടം ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ. ക്ഷേത്ര പുനരുദ്ധാരണത്തിന് സമീപത്തെ നാല് എസ്.എൻ.ഡി.പി ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ കരുണവിലാസിനി യോഗം രൂപീകരിച്ചു. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയ പണിക്കവീട്ടിൽ പത്മനാഭപ്പണിക്കരും കളവംകോടത്തെ കുട്ടൻ വൈദ്യനും ചേർന്ന് കോട്ടയം നാഗമ്പടത്ത് വിശ്രമിക്കുകയായിരുന്ന ഗുരുവിനെ ചെന്ന് കണ്ട് പ്രതിഷ്ഠ നടത്തുന്നതിന് ക്ഷണിച്ചു. ഇനി ക്ഷേത്രങ്ങൾ അല്ല വിദ്യാലയങ്ങൾ ആണ് സ്ഥാപിക്കേണ്ടത് എന്നരുളി ഗുരു അവരെ മടക്കി ,പക്ഷേ ഗുരുദേവൻ വന്ന് പ്രതിഷ്ഠകർമ്മം നിർവ്വഹിച്ചില്ലെങ്കിൽ പണി നടന്ന് കൊണ്ടിരിക്കുന്ന
ക്ഷേത്രത്തിനുള്ളിൽ താൻ ആത്മാഹൂതി ചെയ്യും എന്ന പത്മനാഭ പണിക്കരുടെ നിർബന്ധ ബുദ്ധിക്ക് മുൻപിൽ സ്നേഹബുദ്ധ്യാ വഴങ്ങിയ ഗുരുദേവൻ എത്തിച്ചേർന്ന് കൊള്ളാം എന്ന് അറിയിച്ചു.
പ്രതിഷ്ഠാ ദിവസം ശിവപ്രതിഷ്ഠ വേണമെന്നും ദേവീ പ്രതിഷ്ഠ വേണമെന്നും വ്യത്യസ്ത അഭിപ്രായം വന്നു. ഒരു കണ്ണാടി വാങ്ങിക്കൊണ്ടുവരാൻ ഗുരു അരുളി ചെയ്തു. കണ്ണാടി അളന്ന് നോക്കി അതിൽ ഓംശാന്തി യെന്ന് രേഖപ്പെടുത്താൻ പറഞ്ഞു. രസലേപനം ചുരണ്ടിയെഴുതിയപ്പോൾ ഒംശാന്തി എന്നായി. . അക്ഷരപ്പിശക് തിരുത്തേണ്ടെന്ന് ഗുരു നിർദ്ദേശിച്ചു. ക്ഷേത്രത്തിനുള്ളിൽ കണ്ണാടി പ്രതിഷ്ഠിച്ചു.. ശിഷ്യനായ ബോധാനന്ദ സ്വാമിയോട് സമീപത്തായി ശക്തീശ്വരനെയും പ്രതിഷ്ഠിക്കാൻ ഗുരുനിർദ്ദേശിച്ചു. കണ്ണാടിയുടെ മുന്നിൽ ആയി ബോധാനന്ദ സ്വാമികളെക്കെണ്ട് അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തിച്ചത് കൊണ്ട് തന്നെ കണ്ണാടി പ്രതിഷ്ഠയിലെ "ഒം ശാന്തി " എന്ന് രേഖപ്പെടുത്തിയ ഭാഗം മാത്രമാണ് കാണുവാൻ സാധിക്കു എന്നത് കൊണ്ട് തന്നെ ഗുരു കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ തന്നെയാണ് നടത്തിയിട്ടുള്ളത് എന്ന് നിസംശയം പറയാൻ കഴിയും .
ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവ്വഹിക്കാൻ എത്തുന്നതറിഞ്ഞ് NR കൃഷ്ണൻ വക്കീൽ അദ്ധേഹത്തിന് സമർപ്പിക്കാൻ കുറച്ച് നാണയങ്ങൾ കരുതി വെച്ചു കൊണ്ട് മനസ്സിൽ വിചാരിച്ചു ഗുരു എന്നോട് ചോദിച്ചാൽ മാത്രമേ ഞാൻ ഇവ ഗുരുവിന് സമർപ്പിക്കുകയുള്ളു . പ്രതിഷ്ഠാകർമ്മത്തിന് ശേഷം വിശ്രമിച്ച് കൊണ്ടിരുന്ന ഗുരു അവിടെ ഉണ്ടായിരുന്ന പനച്ചി മരത്തിന്റെ ചുവട്ടിൽ നിന്നിരുന്ന ഒരു കുട്ടിയെ വിളിച്ച് മൂലമന്ത്രവും പൂജാവിധികളും ഉപദേശിച്ച് കൊടുത്തു. കോത്തല സൂര്യനാരായണ ദീക്ഷിതർ എന്ന അദ്ദേഹമാണ് ക്ഷേത്രത്തിലെ ആദ്യ പൂജാരി .ആ പനച്ചി മരം നിന്നിരുന്ന സ്ഥലത്താണ് ഇന്ന് വളരെ മനോഹരമായ ഗുരുമന്ദിരം ഉയർന്ന് വന്നിരിക്കുന്നത് .
ഗുരുദേവൻ നട്ടതാണ് അല്ല ബോധാനന്ദ സ്വാമികൾ നട്ടതാണ് എന്ന് തർക്കമുള്ള ഒരു ഇരു മാവ് ക്ഷേത്ര വളപ്പിലുണ്ട് താഴെ നിന്ന് ഒരു ചുവടും മുകളിലേക്ക് രണ്ട് മാവും ആയി നിൽക്കുന്ന ഈ തേൻമാവിൽ നിന്നും രണ്ട് തരത്തിലുള്ള മാമ്പഴങ്ങൾ ആണ് ലഭിക്കുന്നത് .ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സമൂഹ വിവാഹങ്ങൾ നടക്കുന്നതും ഇവിടെയാണ് . വിവാഹം കഴിഞ്ഞതിന് വധുവരന്മാർ പരസ്പരം ചാർത്തിയ പൂമാലകൾ കൊണ്ട് വന്ന് ഈ മാവിൽ ചാർത്തുന്ന ഒരു രീതിയും കണ്ട് വരുന്നു .
ക്ഷേത്രവളപ്പിലുള്ള വേനൽക്കാലത്ത് പോലും വറ്റാത്ത കിണറിൽ നിന്നാണ് സമീപവാസികൾ ദാഹജലം ശേഖരിക്കുന്നത് .
പ്രതിഷ്ഠാകർമ്മത്തിന് ശേഷം കുരുന്നാത്ത് കടവിൽ എത്തിയ ഗുരു അവിടെ നിന്നുo നേരെ കൃഷ്ണൻ വക്കീലിന്റെ മുല്ലൂർഭവനത്തിൽ എത്തി " നമുക്കായി കരുതി വെച്ചത് തരുക അതോടൊപ്പം അദ്യൈ താശ്രമത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ളതുo കൂടി തരിക" എന്നാവശ്യപ്പെട്ടതനുസരിച്ച് വക്കീൽ സൂക്ഷിച്ച് വെച്ചിരുന്നതും കൂടെ കഴിയാവുന്നത്രയും ഗുരുവിന് കാണിക്കയർപ്പിച്ചു
മുരിക്കുംപുഴ പ്രതിഷ്ഠക്കുശേഷം ആറുവര്ഷത്തിനുശേഷമുള്ള കളവംകോടം പ്രതിഷ്ഠയില് സത്യം ധര്മ്മം ദയ ഇവയെ ഒഴിവാക്കി ഒം ശാന്തി എന്ന് രേഖപ്പെടുത്താന്‍ എന്തായിരുന്നു കാരണം? അതുവരെ വേദാന്തികള്ക്ക് അറിവില്ലായിരുന്ന ഒം എന്ന മന്ത്രസ്വരൂപത്തിന് അതിന്റേതായ അര്ത്ഥമുണ്ട് എന്ന് വെളിവാക്കിക്കൊടു
ക്കാന് ഗുരുവിന് സാധിച്ചു. അരുവിപ്പുറത്തെ സകാരരൂപത്തില് തുടങ്ങിയ ആത്മാന്വേഷണമാര്
ഗ്ഗത്തില് അനുഭവമായിത്തീര്ന്ന എല്ലാറ്റിനെയും ഒന്നൊന്നായി എണ്ണിയെണ്ണി പെരുളൊടുങ്ങുകയായിരുന്നു. ഒം ശാന്തിയില് സത്യം ധര്മ്മം ദയ ഇവയെല്ലാം അര്ത്ഥഗര്ഭമായി അസ്പന്ദമായിത്തീര്ന്നു.
കുംഭമാസത്തിലെ കാർത്തികയ്ക്ക് ആറാട്ട് മഹോൽസവം വരുന്ന രീതിയിൽ ഒമ്പത് ദിവസത്തെ ഉൽസവം നടത്തപ്പെടുന്നു .എല്ലാ ചതയ നാളിലും വിശേഷാൽ പൂജയും സമൂഹപ്രാർത്ഥനയും നടക്കുന്നു.
ചേർത്തല പട്ടണത്തിന് വളരെ അടുത്ത് കിടക്കുന്ന ക്ഷേത്രത്തിലേക്ക് വരുന്നവർ ചേർത്തലയിൽ ഇറങ്ങിയാൽ പ്രെവറ്റ് സ്റ്റാൻഡിൽ നിന്നും KSRTC സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാം
"ശ്രീ നാരായണധർമ്മം വിജയിക്കട്ടെ "
https://www.facebook.com/photo.php?fbid=1735915529836878&set=pcb.1735915733170191&type=3&theater&ifg=1
Image may contain: outdoor

Monday 28 January 2019

നവോത്ഥാനത്തിന്റെ ആദ്യ രക്തസാക്ഷി

1825ൽ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കർ ഗുരുവിന്റെ നവോത്ഥാന വിപ്ളവത്തിന് വഴിയൊരുക്കി രക്തസാക്ഷിയായ മുൻഗാമിയാണ്.
തീണ്ടൽ, തൊടീൽ തുടങ്ങിയ ചാതുർവർണ്യ വ്യവസ്ഥകൾ നിലനിന്നിരുന്ന അന്നത്തെ കാലഘട്ടത്തിൽ, മൃഗതുല്യരായും അസംഘടിതരായും കഴിഞ്ഞിരുന്ന അവർണ സമുദായങ്ങളുടെ പൗരാവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി, അനീതികൾക്കെതിരെ പടപൊരുതിയ ധീരാത്മാവാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ. ഈ ഒറ്റയാൾ പോരാട്ടത്തിൽ, 49-ാം വയസ്സിൽ സ്വന്തം ജീവിതം തന്നെ അദ്ദേഹത്തിന് ബലി കൊടുക്കേണ്ടിവന്നു.
ആലപ്പുഴ ജില്ലയിലെ, കാർത്തികപ്പള്ളി താലൂക്കിന്റെ കടലോര പ്രദേശമായ ആറാട്ടുപുഴ വില്ലേജിലെ ഏറ്റവും സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലായിരുന്നു വേലായുധപ്പണിക്കരുടെ ജനനം.
എല്ലാവർക്കും ആരാധന നടത്താവുന്ന ഒരു ശിവക്ഷേത്രം 1851ൽ ആറാട്ടുപുഴ മംഗലത്തു നിർമ്മിച്ചുകൊണ്ടാണ് വേലായുധപ്പണിക്കർ തന്റെ കർമ്മകാണ്ഡത്തിന് തുടക്കം കുറിച്ചത്. 1852ൽ മാവേലിക്കര കണ്ടിയൂർ മറ്റം വിശ്വനാഥ ഗുരുക്കളെ (അബ്രാഹ്മണൻ) കൊണ്ടാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിച്ചത്. വേലായുധപ്പണിക്കർ ശിവക്ഷേത്രം സ്ഥാപിച്ചതിൽ സവർണരിലെ ജാതിക്കോമരങ്ങൾ അരിശംകൊണ്ടെങ്കിലും വേലായുധപ്പണിക്കരെ എതിർക്കുവാനുള്ള തന്റേടം ആർക്കുമുണ്ടായില്ല.1858ലെ മേൽമുണ്ട് സമരമാണ് ഇതിനുശേഷമുള്ള ഒരു പ്രധാന സംഭവം. അക്കാലത്ത് അവർണ സമുദായത്തിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാൻ അവകാശമില്ലായിരുന്നു. ഒരു തുണ്ട് തുണികൊണ്ട് മാറുമറച്ച് കായംകുളം കമ്പോളത്തിൽ പോയ ഈഴവ യുവതിയുടെ മാറിൽ കിടന്ന തുണി വലിച്ചുകീറിയ സവർണർ അവളുടെ മാറിൽ വെള്ളമൊട്ട് പിടിപ്പിച്ചു വിട്ടു. ഇതറിഞ്ഞ് വേലായുധപണിക്കരും സംഘവും കമ്പോളത്തിലെത്തി ഈ ജാതിക്കോമരങ്ങളെ അടിച്ചു വീഴ്ത്തിയശേഷം മേൽമുണ്ടുകൾ വാങ്ങി വിതരണം ചെയ്തു.
1860ലെ മൂക്കുത്തി സമരമാണ് മറ്റൊരു വഴിത്തിരിവ്. പന്തളത്ത് ഒരു ഈഴവ യുവതി നാട്ടുനടപ്പ് ലംഘിച്ച് മൂക്കുത്തി ധരിച്ചു. കലി കയറിയ സവർണർ ഈ യുവതിയുടെ മൂക്കുത്തി വലിച്ചുപറിച്ച് നിലത്തിട്ട് ചവിട്ടി അരച്ചു. ഇതിന് പ്രതികാരം ചെയ്യാൻ ആറാട്ടുപുഴ വേലായുധപണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ സ്വർണമൂക്കുത്തികളുമായിട്ടാണ്.
1866ൽ കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരം സംഘടിപ്പിച്ചതും ആറാട്ടുപുഴ വേലായുധപ്പണിക്കരായിരുന്നു.
1874 ജനുവരി 8-ാം തീയതി രാത്രിയിൽ ഒരു കേസിന്റെ കാര്യത്തിനായി തണ്ടുവലിക്കുന്ന ബോട്ടിൽ വേലായുധപണിക്കർ കൊല്ലത്തേക്ക് യാത്ര തിരിച്ചതായിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞു. പണിക്കർ നല്ല ഉറക്കത്തിലായി കഴിഞ്ഞിരുന്നു. തണ്ടു വലിക്കാർ ബോട്ട് തുഴഞ്ഞുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു കേവ് വള്ളത്തിലെത്തിെയ ചിലർ പണിക്കരെ ഒരു അത്യാവശ്യകാര്യം അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ബോട്ടിൽ കയറി. ഒരു മോഷണക്കുറ്റത്തിന് പണിക്കർ ശിക്ഷിച്ചു വിട്ടിരുന്ന മുൻ കാര്യസ്ഥൻ തൊപ്പിയിട്ട കിട്ടൻ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ബോട്ടിൽ കയറിയ തൊപ്പിയിട്ട കിട്ടൻ ഗാഢനിദ്ര‌യിലായിക്കഴിഞ്ഞ പണിക്കരുടെ മുന്നിൽ എത്തി. ആ തേജോ രൂപം കണ്ടപ്പോൾ അക്രമി ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത് ആ പുരുഷ കേസരിയുടെ വിരിമാറിലേക്ക് കഠാര കുത്തിയിറക്കി. അങ്ങനെ പ്രശസ്തിയുടെയും കർമ്മശേഷിയുടെയും മൂർദ്ധന്യത്തിൽ 1874ൽ ജനുവരി 9നു ആറാട്ടുപുഴ വേലായുധപണിക്കർ എന്ന വിപ്ളവകാരി രക്തസാക്ഷിയായി.
ആലുംമൂട്ടിൽ എം. രാധാകൃഷ്ണൻ
(ആറാട്ടുപുഴ വേലായുധപണിക്കർ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനാണ് ലേഖകൻ)
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2724449207694042/?type=3&theater&ifg=1

Image may contain: 2 people

സ്വാമി വിശുദ്ധാനന്ദയുടെ പത്മശ്രീ കഴിവിനുള്ള അംഗീകാരം: തുഷാർ വെള്ളാപ്പള്ളി

കൊച്ചി: ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ പുരസ്‌കാരം നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠരിൽ പ്രമുഖനാണ്‌ സ്വാമി വിശുദ്ധാനന്ദ. ഈ അംഗീകാരം ശ്രീനാരായണ ഭക്തർക്ക് നൽകുന്ന പ്രചോദനംകൂടിയാണ്. ഗുരുദേവ ദർശനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്ക് പകർന്നുനൽകാൻ സ്വാമിയുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്. 
കഴിഞ്ഞ വർഷം ശിവഗിരിയിൽ നടന്ന മഹായതിപൂജ, ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം, ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം സ്വാമി വിശുദ്ധാനന്ദയുടെ സംഘാടനമികവിന്റെ ഉദാഹരണങ്ങളാണ്. ശ്രീനാരായണ ഗുരു തപസനുഷ്ഠിച്ച മരുത്വാമലയെ ഗുരുദേവ ഭക്തരുടെ തീർത്ഥാടന കേന്ദ്രമാക്കി മാറ്റിയതിന് പിന്നിൽ സ്വാമിയുടെ നിർണായക ഇടപെടലുകളുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/DanchuDas.D.L.OFFICIAL/photos/a.1698980743574232/2736190123186617/?type=3&theater&ifg=1
Image may contain: 1 person, outdoor and closeup

നിസ്വാർത്ഥ കർമ്മവും മാനവികസ്പർശവും - കെ. ആർ. കിഷോർ

"അപരനുവേണ്ടിയഹർന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു 
കൃപണധോന്മുഖനായികിടന്നു ചെയ്യൂ-
ന്നപജയ കർമ്മ മവന്നു വേണ്ടി മാത്രം"
- ആത്മോപപദേശശതകം- ശ്ലോകം 23
ശ്രീനാരായണ ഗുരു
( അഹർന്നിശം= രാപകൽ, കൃപണത = പിശുക്കു, സങ്കുചിതചിത്തം, കൃപാലു = ദയാലു, അപജയകർമ്മം = തോൽക്കാനുള്ള പ്രവൃത്തി)
അനുകമ്പയുള്ളവൻ അഥവാ ദയാലുവായ ഒരാൾ അപരനുവേണ്ടി യാതൊരു ബുദ്ധിമുട്ടും പ്രകടിപ്പി ക്കാതെ, രാപകലില്ലാതെ നിർലോഭമായി, അനായാസമായി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു.എന്നാൽ, പിശുക്കൻ അഥവാ സങ്കുചിതചിത്തനായ ഒരാൾ മുഖം കുനിച്ചു, അവനവനിലേക്ക് മാത്രം നോക്കി ക്കൊണ്ട് ഇടതടവില്ലാതെ വളരെ പണിപ്പെട്ടുചെയ്യുന്ന പ്രവൃത്തികൾ അവനുവേണ്ടിമാത്രമുള്ളതാണ്. ഇങ്ങനെ സ്വാർത്ഥമായ പ്രവൃത്തികൾ ചെയ്യുന്ന ലുബ്ധന്റെ പ്രവർത്തികൾ അവനെ നാശത്തിലേക്കാണ് നയിക്കുക, എന്നാൽ നിസ്വാർത്ഥമായ കർമ്മങ്ങൾ അമൂല്യങ്ങളായിരിക്കും. ഇതാണ് ഈ ശ്ലോകം പ്രത്യക്ഷമായി പറയുന്നത്.
സാമൂഹികമായ ലക്ഷ്യവും, നേട്ടവും നന്മയുമാകണം എല്ലാ കർമ്മത്തിന്റെയും ആത്യന്തിക ലക്ഷ്യമെന്നും, ആ നേട്ടം കൈവരിക്കാത്തതും നന്മയുളവാക്കാത്തതുമായ കർമ്മങ്ങൾ ക്ഷുദ്രവും, ക്ഷണികവും, ദുർബ്ബലവും ആണെന്നാണ് ഗുരുവിന്റെ ഈ വരികളിലെ വിവക്ഷ.
നിരവധിസങ്കീർണതകളും,വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിച്ചുകൊണ്ടാണ് ജീവിതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതു. ആ ജീവിതപ്രയാണത്തിൽ, എന്ത് ചെയ്യണം, എങ്ങനെപ്രവർത്തിക്കണം, ഏതാണ് ആത്യന്തികമായ കർമ്മഫലം എന്നെയൊക്കെയുള്ള സങ്കീർണ്ണതകൾ മനുഷ്യന്റെ മുന്നിൽ ചോദ്യങ്ങളുന്നയിക്കുമ്പോൾ, സാധാരണ മനുഷ്യൻ അസ്വസ്ഥരാവുക സ്വാഭാവികമാണ്. ഉത്തര ങ്ങൾക്കുവേണ്ടി അന്വേഷണമാരംഭിക്കുന്നവന് ക്രിയാത്മകവും, ഗുണകരവുമായ ഉത്തരങ്ങൾ നൽകു കയാണ് ഗുരു ചെയ്യുന്നത്.
മനുഷ്യനൊരു സാമൂഹിക ജീവിയാണെന്ന വസ്തുതയെ അംഗീകരിക്കാത്ത വ്യക്തിവാദങ്ങൾ കൊണ്ട് ദർശനം രൂപീകരിച്ച നിരവധി വീക്ഷണങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ എല്ലാം സാമൂഹികമായ വീക്ഷണത്തിലൂടെ സമീപിക്കുമ്പോൾ മാത്രമാണ് ഓരോ പ്രവൃത്തിയുടെയും നന്മയും മേന്മയും നിര്ണയിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യത്തി ലാണ് ഗുരുദർശനം വികസിപ്പിക്കുന്നത്.
ഒരുവ്യക്തി, തന്റെസ്വാർത്ഥനേട്ടങ്ങളുടെ ലക്ഷ്യത്തിലേക്കു അനവരതം എത്രയും കഷ്ടപ്പെട്ട് പ്രവർത്തിച്ച്‌ മുന്നേറുമ്പോൾ, ആ നേട്ടങ്ങൾ അയാൾക്ക് മാത്രം, അല്ലെങ്കിൽ അയാളുടെ ഇടുങ്ങിയ ചുറ്റുവട്ടങ്ങളിലേക്കു മാത്രം ചുരുങ്ങിപ്പോവുകയുമാണ്.നന്മയും നേട്ടവും ഗുണങ്ങളും പരസ്പരം പങ്കുവെക്കണമെന്ന സാമൂഹികാടിസ്ഥാനദർശനമാണ് ഗുരു മുന്നോട്ട് വെക്കുന്നത്. ഒരാൾ ചെയ്യുന്ന ഏതുപ്രവർത്തനവും വിശാലമായ ലക്ഷ്യത്തി ലേക്കുള്ള യാത്രയാണെങ്കിൽ, അപരന്റെ നേട്ടമാണതിന്റെ ലക്ഷ്യമെങ്കിൽ, ആ പ്രവർത്തനം എല്ലാവരിലേക്കും വാപിക്കുകയും ഗുണകരമായി ഭവിക്കുകയും ചെയ്യുന്നു. ആ പ്രവർത്തനം എത്ര ചെറുതാണെങ്കിലുംപോലും അത് വിപുലമാവുകയും മനുഷ്യസമൂഹ ത്തിന്റെ മൊത്തത്തിലുള്ള ഗുണത്തിനായി ഭവിക്കുകയും ചെയ്യുന്നു.
എന്നാൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനം എത്രതന്നെ ആത്മാർത്ഥമായാലും, എത്രത്തോളം മനസ്സും ശരീരവും അർപ്പിച്ചാലും, നീണ്ടസമയവും അർത്ഥവും അതിനു വേണ്ടി അർപ്പിച്ചാലും, അതിന്റെ ലക്ഷ്യം നിങ്ങളുടെ സ്വാർത്ഥസുഖം മാത്രമാണെങ്കിൽ, ആ പ്രവൃത്തിയുടെ വ്യാപ്തം കുറയുകയും വികാസം ഇല്ലാതാവുകയും ആ കർമ്മം ആത്യന്തി കമായി പരാജയപ്പെടുകയും ചെയ്യുന്നു. കാരണം, സമൂഹത്തിനു ഗുണകരമല്ലാതെ ഇടുങ്ങിയ താൽപര്യമുള്ള ഏതു പ്രവർത്തിയുടെയും അനന്തരഫലം പരാജയമാണ്.
ഈ ഭൂമിയും പ്രകൃതിയും പ്രപഞ്ചവും ഏതെങ്കിലും വ്യക്തിയുടെ മാത്രം സ്വകാര്യസ്വത്തല്ല. ഈ ഭൂമി, കൃഷിയിടം, വാസസ്ഥലം, കടൽ, പുഴ, തടാകം, വഴികൾ, മലകൾ, പൂങ്കാവനങ്ങൾ ഒന്നും തന്നെ ആരുടേയും സ്വകാര്യ സ്വത്തല്ല. എല്ലാം മനുഷ്യനും ഈഭൂമിയിൽ ജീവിക്കുന്ന ഓരോ ജീവജാലങ്ങൾക്കും കൂടിയുള്ളതാണ്. ഇനിയും ജനിക്കാനും ജീവിക്കാനുമുള്ളതാണ്. ഓരോരുത്തരും വര്ഷങ്ങള്ക്കു മുമ്പേ, ഇതെന്റെയെന്നും അത് നിന്റെയെന്നും പറഞ്ഞു അധികാരമുപയോഗിച്ചു, ബലം പ്രയോഗിച്ചു, കൈവശപ്പെടുത്തിയതാണ്. അങ്ങനെ സ്വകാര്യസ്വത്തിന്റെ ആവിര്ഭാവത്തോടയാണ്, സ്വകാര്യ ജീവിതവും സ്വകാര്യസന്തോഷങ്ങളും സ്വകാര്യസുഖങ്ങളും ആസ്വദിക്കാൻ മനുഷ്യൻ അമിതാസക്ത നാവുന്നതു. അതോടുകൂടി, കരുത്തുള്ളവൻ നേടുകയും,. ദുർബല വിഭാഗം കഷ്ടതകള നുഭവിക്കാനും തുടങ്ങി. ദുർബലന്റെ ദുരിതങ്ങൾക്കറുതി വരുത്താത്ത കർമ്മമാണ്‌ സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടിയുള്ള കർമ്മം. അതിൽ സ്വന്തം വ്യക്തിനേട്ടമേയുള്ളൂ. അതാണ്, സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി ഒരാൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് പരാജയമാവുമെന്നു ഗുരു തീർപ്പു കൽപ്പിക്കുന്നത്. ദുർബ്ബലനും പാർശ്വവത്കൃതനും നിരാലമ്പനും പാവപ്പെട്ടവനും ഈ ഭൂമിയിൽ അവശേഷിക്കുന്നിടത്തോളം കാലം, അവനു വേണ്ടിയല്ലാതെ ഏതെങ്കിലും കർമ്മം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പരാജയമാണ്. മറിച്ച്. അപരനന്മക്കു വേണ്ടിയുള്ള കർമ്മങ്ങൾ എത്ര ചെറുതായാലും അത് മഹത്തരകുമെന്നും ഗുരു പറയുന്നു.
https://www.facebook.com/photo.php?fbid=1831470303632098&set=a.161659353946543&type=3&theater&ifg=1
Image may contain: 1 person

ഗുരു-താമസിച്ച് പഠിച്ച വീട് വാരണപ്പള്ളി

ഗുരുദേവൻ ഉപരിപഠനത്തിനായി താമസിച്ച വാരണപ്പള്ളി തറവാട്വാരണപ്പള്ളി ക്ഷേത്രം 700 വർഷം പഴക്കമുള്ള ചരിത്രം ക്ഷേത്രത്തിന് ഉണ്ട്.ഗുരുദേവൻ ഉപരിപഠനത്തിന് വളരെ മുൻപ് തന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്ന വാരണപ്പള്ളി വീട്ടുകർക്ക് ° - കുടിയാൻമാരായി --- വണ്ണാൻ തട്ടാൻ ആശാരി മൂശാരി തുടങ്ങിയവർ ഉണ്ടായിരുന്നു 'ഇവർക്കും 6മക്കൾക്കുംഭാഗം വച്ചു കഴിഞ്ഞിട്ട് ഇപ്പോൾ ക്ഷേത്രത്തിന് 35 ഏക്കർ സ്ഥലമുണ്ട് അപ്പോൾ ആ വീട്ടുകാരുടെ സ്വത്ത് ഒന്ന് ഊഹിക്കാവുന്നതാണ്.അവിടെ നമ്മൾ എത്തിയാൽ ഗുരു വിന്റെ സാന്നിധ്യം അനുഭവപ്പെടും അത്രയും മൗനഘ നാബ്ദിയാണ് നല്ല തണലും നല്ല കാറ്റും ചെറിയ ക്ഷേത്രം - ശിവൻ -സുബ്രഹ്മണ്യൻ - ഗണപതിക്ഷേത്രത്തിന് ഇടതു വശത്തായി ഗുരുമന്ദിരം - ആദ്യത്തെ ഈ മന്ദിരം ( എന്ന് ക്ഷേത്രക്കാർ പറയുന്നു - കൃത്യമായി അറിയണമെങ്കിൽ ചരിത്രം നോക്കണം) ഗുരുദേവ ഫോട്ടോ - കണ്ണാടി ഇവിടെ ഇരുന്നാണ് ഗുരു വിന് ശ്രീകൃഷ്ണ ദർശനം ലഭിച്ചത് അവിടെയാണ് ഗുരു മന്ദിരം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്🌸 ഗുരുമന്ദിരത്തിനു മുൻപിലുള്ള പഞ്ചസാര മണലിൽ ഇരുന്ന് ധ്യാനിച്ചാൽ - പറഞ്ഞറിയിക്കാൻ പറ്റാത്ത അനന്ദ o ലഭിക്കും🌸 എല്ലാ ചതയദിനത്തിൽ പ്രാർത്ഥന രാവിലെ 10 മുതൽ 12 -30 ഗുരുപൂജ - പിന്നെ പ്രസാദ ഭക്ഷണം -

Image may contain: outdoorImage may contain: tree, sky, outdoor and natureImage may contain: house and outdoorNo photo description available.Image may contain: house and outdoorImage may contain: 1 person, outdoor

🍁

Saturday 26 January 2019

ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റും ആയ ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമികൾക്കു പത്മശ്രീ പുരസ്‌കാരം

ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ ആദ്യ ബാച്ചിൽ പെട്ട സന്യാസി ശ്രേഷ്ഠന്മാരിൽ പ്രമുഖനാണ്‌ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ. ഗുരുദേവ വചനങ്ങളും ഗുരു വിഭാവനം ചെയ്ത ജീവിത രീതികളും ഏറ്റവും ലളിതമായി ഗുരുഭക്തരിലേക്കു എത്തിക്കുന്നതിന് സ്വാമികളുടെ നേതൃത്വത്തിൽ ശിവഗിരി മഠം നടത്തുന്ന പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അര്ഹിക്കുന്നു. 2018 ഇൽ ശിവഗിരിയിൽ മഹായതിപൂജ,ഗുരുദേവന്റെ ശ്രീലങ്കൻ സന്ദർശനത്തിന്റെ ശതാബ്ധിയോടനുബന്ധിച്ചു നടത്തിയ ശ്രീലങ്കൻ തീർത്ഥാടനം, ഗുരുദേവസമാധിയുടെ നവതി ആചരണം,ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതിന്റെ നവതി എന്നിവയെല്ലാം ആചരിക്കപ്പെട്ടതു വിശുദ്ധാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് .
ശിവഗിരി മഠാധിപതിയായി സ്ഥാനമേൽക്കുന്നതിനു മുൻപ് തന്നെ ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിക്കാൻ ഇഷ്ടമേഖലയായി കണ്ടിരുന്ന മരുത്വാമലയായിരുന്നു സാമികളുടെ കര്മമണ്ഡലം. മരുത്വാമല ഇന് കാണുന്ന രീതിയിൽ ഗുരുദേവ ദര്ശനങൾ പ്രചരിപ്പിക്കുന്ന പ്രധാന കേന്ദ്രം ആക്കി മാറ്റിയതിൽ വിശുദ്ധനന്ദ സ്വാമികൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ത്യാഗസമ്പൂര്ണമായ കർമ്മരങ്ങളിൽ പ്രവർത്തിക്കുവാൻ സാധിച്ചത് ഗുരുനിയോഗമായി സ്വാമികൾ കരുതുന്നു.

https://www.facebook.com/photo.php?fbid=368446510610588&set=a.111882436266998&type=3&theater

Image may contain: 1 person

Friday 25 January 2019

ഗുരുവിന്റെ മതദര്‍ശനങ്ങള്‍ എങ്ങനെയായിരുന്നു.?


എല്ലാമതങ്ങളും ഒരേ ഒരു ലക്ഷ്യത്തിലേയ്‌ക്കാണ്‌ നീങ്ങുന്നത്‌. ആത്മസുഖമാണ്‌ എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നത്‌. ആ അര്‍ത്ഥത്തില്‍ ലോകത്തിന്‌ ഒരു മതം മാത്രമേയുള്ളൂ. (ഇതാണ്‌ ഗുരുവിന്റെ ഒരു മതസിദ്ധാന്തം, അല്ലാതെ ഹിന്ദുമതമോ, ശ്രീനാരായണ മതമോ അല്ല)
പലതായി തോന്നുന്ന മതങ്ങളുടെ എല്ലാം സാരാംശം ആലോചിച്ചുനോക്കുകയാണെങ്കില്‍ ഏകമാണ്‌ എന്ന്‌ അറിയാന്‍ സാധിക്കും. അതിനാല്‍ മതവൈരാഗ്യമോ കലഹമോ മതപരിവര്‍ത്തനമോ ആവശ്യമില്ല.
മതപരിവര്‍ത്തനത്തെ കുറിച്ച്‌ ചോദിച്ചവരോട്‌ മോക്ഷം അന്വേഷിച്ചാണ്‌ മതപരിവര്‍ത്തനം എങ്കില്‍ എല്ലാ മതത്തിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഹിന്ദുമതത്തിലും അതുണ്ട്‌. പിന്നെ എന്തിനാണ്‌ മതപരിവര്‍ത്തനം എന്ന്‌ ഗുരു ചോദിക്കുന്നു.
ക്രിസ്‌തുമതത്തേയും ഇസ്ലാം മതത്തേയും ഗുരു നിന്ദിച്ചിട്ടില്ല. അവയിലെല്ലാം മോക്ഷമാര്‍ഗ്ഗമുണ്ട്‌. ശിവഗിരിയില്‍ തന്റെ ഒരു സുഹൃത്തായ മുസ്ലീമിന്‌ പള്ളി പണിയിച്ചുനല്‍കാം എന്ന്‌ ഗുരു പറയുകയുണ്ടായി.
മതങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന്‌്‌ വിചാരം ചെയ്‌തറിയാതെ പലതരം വാദങ്ങളുന്നയിക്കുന്ന മന്ദബുദ്ധികളേപ്പോലെ ആവാതിരിക്കുക.
ഒരുമതത്തില്‍ വിവരിക്കുന്ന സത്യാന്വേഷണ മാര്‍ഗ്ഗം അന്യമതസ്ഥന്‌ അപൂര്‍ണ്ണമ്‌ായിതോന്നും. അദൈ്വത സത്യം അറിയാത്തതുകൊണ്ടുള്ള ഭ്രമമാണ്‌ ഇതെന്ന്‌ നാം തിരിച്ചറിയേണ്ടതാണ്‌.
മതങ്ങള്‍ തമ്മില്‍ പൊരുതി ശാശ്വതമായ വിജയം നേടാമെന്ന്‌ ആരും വിചാരിക്കരുത്‌. ഒരു മതത്തേയും യുദ്ധം ചെയ്‌ത്‌ നശിപ്പിക്കാമെന്ന്‌ ധരിക്കരുത്‌.
ചിലര്‍ തന്റെ മതത്തില്‍ എല്ലാവരും ചേര്‍ന്ന്‌ ഒരുമതമായി സമത്വം അംഗീകരിക്കാമെന്ന്‌ വിചാരിച്ച്‌ ചിലതരത്തിലുള്ള വാദങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ബ്രഹ്മനിഠന്മാര്‍ ഇതിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ്‌ വാദകോലാഹലങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നു.
ക്രിസ്‌തുവും കൃഷ്‌ണനും ശിവനും രാമനുമെല്ലാം അതാതുകാലത്തെ ജനസമുദായത്തിന്റെ നേതാക്കളായിരുന്നു.
ഇതെല്ലാമായിരുന്നു ഗുരു പലപ്പോഴായി പറഞ്ഞതും ആത്മോപദേശ ശതകം പോലുള്ള ദാര്‍ശനിക കൃതികളില്‍ വിവരിച്ചിട്ടുള്ളതുമായ ഗുരുവിന്റെ മതസങ്കല്‌പം.

https://www.facebook.com/sreenarayanaguru.in/photos/a.395157290505114/1024930350861135/?type=3&theater
Image may contain: 1 person

ഭയ-വിശ്വാസികളും'.. 'ഗുരു വിശ്വാസിയും'

മനുഷ്യ ജീവന്റെ നിലനില്പിന് ആധാരം., ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്മ്മ, ഈഗോ, ആത്മാവ്, ഭയം എന്നീ എട്ടു ഘടകങ്ങളാണ് എന്ന് നമ്മുക്ക് അറിയാം. ഭയം എന്ന വികാരം സ്ഥൂലമായ നമ്മുടെ ശരീരത്തെ നാശത്തിൽ നിന്നും സംരെക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘സേഫ്റ്റി’ ആയിട്ടാണ് നമ്മളിൽ അന്തർലീനം ചെയ്തിരിക്കുന്നത്. ഭയം ഇല്ലായിരുന്നു എങ്കിൽ അപകടം ആണെന്ന് അറിയാമെങ്കിൽ കൂടി നമ്മൾ തീയിലോ, വെള്ളത്തിലോ, ഓടുന്ന വാഹനത്തിനു മുന്നിലോ ചാടുമായിരുന്നു. ഇത് ഭയത്തിന്റെ ഒരു പൊസിറ്റീവ് സൈഡ്; എന്നാൽ ഭയത്തിനു ഭയാനകം ആയ ഒരു നെഗറ്റീവ് സൈഡ് കൂടി ഉണ്ട് അത് ഭയം കൂടുമ്പോൾ ഉള്ളതാണ്. ഭയം നമ്മുടെ തലച്ചോറിന്റെ പ്രവര്തനത്തെയും വളര്ച്ചയും പ്രതികൂലമായി ബാധിക്കുന്നു എന്നതാണ്അത്. കുട്ടികളിൽ ഇത് വളരെ സാരമായി ബാധിക്കും. ‘എന്റെ കുട്ടി പഠിക്കാൻ മണ്ടനാണ്, ബുദ്ധി ഇല്ല’ എന്നൊക്കെ പറയുമ്പോൾ ഇതൊക്കെ അതിനു കാരണം ആകാം എന്ന് കൂടി ആലോചിക്കുന്നത് നല്ലത്..? ഇത് അറിയാവുന്ന ചില കുബുധികളാണ് ‘പാലിൽ വിഷം’ കലർത്തുന്നത് പോലെ ദൈവ വിശ്വാസത്തിൽ ഭയം കലര്ത്തി പരമ്പരാഗതമായി മനുഷ്യനെ ചൂഷണം ചെയ്തു വരുന്നത്. ഇന്ന് 55% ആള്ക്കാരും ദൈവത്തെ തൊഴുന്നത് 'ഭയ ഭക്തിയോടെ' ആണ്. (കേരളത്തിൽ 55% ക്ഷേത്ര വിശ്വാസികളും 45% ഗുരു വിശ്വാസികളും എന്ന് കരുതപ്പെടുന്നു)എന്തിനാണ് 'ഭക്തിക്കു' ഒരു 'ഭയം'. ദൈവത്തെ സ്നേഹിക്കയല്ലേ വേണ്ടത്?, സ്നേഹത്തിൽ നിന്നും അല്ലെ ഭക്തി ഉണ്ടാകേണ്ടത്. വിശ്വസിക്കുന്ന ദൈവത്തോട് ഭക്തനു ഭയം ഉണ്ടെങ്കിൽ അവനു അതിൽ നിന്നും യാതൊരു ഫലവും കിട്ടില്ല എന്നതാണ് സത്യം. അത് കൊണ്ടാണല്ലോ നമ്മുടെ ഭക്തർ മാറി മാറി ക്ഷേത്രമായ ക്ഷേത്രങ്ങളിൽ എല്ലാം കയറി ഇറങ്ങിയിട്ട് ഫലം ഒന്നും കിട്ടാതെ വരുമ്പോൾ അവസാനം 'ഉം..എല്ലാം ദൈവത്തിന്റെ പരീക്ഷണം' എന്ന് കരുതി സമാധാനിക്കുന്നത്
അമ്മമാർ കുട്ടികളോട് പറയുന്നത് കേട്ടിട്ടില്ലേ 'ദൈവത്തെ തൊഴടാ അല്ലേ ദോഷം കിട്ടും' ദോഷം കിട്ടാതിരിക്കാൻ മക്കൾ തൊഴുന്നു..!! എന്ന് വെച്ചാൽ കുട്ടികളുടെ മനസ്സില് ദൈവം എന്നുവെച്ചാൽ ദോഷം കിനിയുന്ന എന്തോ ഒരു വസ്തു
ഇവിടെ ആണ് ഒരു ഗുരുദേവവിശ്വാസിയുടെ മനസ്സിലെ ശാന്തിയും സാമാധാനവും നമ്മൾ അറിയുന്നത്. ഗുരുവിനെ ആര്ക്കും ഭയമില്ല, ശാന്തമായ ആ കണ്ണുകളിലെ ഊഷ്മളമായ സ്നേഹമാണ് നമ്മളിൽ ഭക്തി ഉണര്തുന്നത്..!! അത് ആരും ഭയപ്പെടുത്തി ഉണ്ടാക്കുന്നതല്ല ആ ചൈതന്യതോടുള്ള നിര്മ്മലമായ സ്നേഹത്തിൽ നിന്നും അറിയാതെ ഉടലെടുക്കുന്നതാണ്. ലോകത്തുള്ള ഭക്തന്മ്മാർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട് ഗുരുവിനെ മനസ്സില് ധ്യാനിക്കുമ്പോൾ കിട്ടുന്ന മനസ്സിന്റെ ശാന്തി മറ്റൊരു ആരാധനാലയത്തിലും കിട്ടില്ല എന്ന്. ശിവഗിരി ഗുരുസമാധിയിൽ ചെന്നിട്ടുള്ളവർക്ക് ഇത് കുറച്ചു കൂടി വ്യെക്തമായിട്ടു അനുഭവിക്കാൻ പറ്റുന്നതാണ്. വിശ്വാസങ്ങൾ മനുഷ്യനെ ഭയപ്പെടുത്തി ഉണ്ടാക്കെണ്ടാതല്ല ഈ ഭയപ്പെടുത്തൽ കാശ് പിടുങ്ങാനുള്ള തന്ത്രങ്ങൾ മാത്രം എന്ന തിരിച്ചറിവ് നമ്മളുടെ ആളുകളില്‍ എങ്കിലും വളര്ത്തുക..!! അതിനായി നിങ്ങൾ ഇത് ഷെയര്‍ ചെയ്യും എന്ന് കരുതുന്നു.


https://www.facebook.com/sreenarayanaguru.in/photos/a.395157290505114/1025966387424198/?type=3&theater
Image may contain: 1 person

വൈദികാചാര്യ കെ.ഗോപാലൻ തന്ത്രികൾ

താന്ത്രിക വിദ്യാവിശാരദനായ ഗുരുദേവ ഭക്തനായിരുന്നു ഗോപാലൻ താന്ത്രികൾ. തന്റെ പതിന്നാലാമത്തെ വയസ്സിൽ തന്ത്രശാസ്ത്രം പഠിക്കാൻ വേണ്ടി ശിവഗിരിയിലെത്തിയ ഗോപാലൻ സ്വാമി തൃപ്പാദങ്ങളുടെ അനുഗ്രാഹാശിസ്സുകളുടെ തണലിൽ വളർന്നു വലുതായ തന്ത്രിമുഖ്യനാണ്. കുട്ടിക്കാലം മുതല്ക്കേ പ്രതികൂല സാഹചര്യങ്ങളുമായി ഏറ്റുമുട്ടി ജീവിതവിജയം കൈവരിച്ച കർമ്മധീരനായിരുന്നു അദ്ദേഹം. സ്വാമിയെ സ്മരിച്ചു കൊണ്ടേ ഏതു കാര്യവും നിർവ്വഹിച്ചിരുന്നുള്ളു എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
താന്ത്രിക വിദ്യാപഠനകാലത്ത് ശിവഗിരിയിലെ അന്തേവാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം." വേദോക്തമായ കർമ്മപരിപാടികൾ അഭ്യസിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് കുമാരനാശാൻ വിവേകോദയത്തിൽ ഒരു പരസ്യം പ്രസിദ്ധം ചെയ്തിരുന്നു. അതനുസരിച്ച് 1088-ൽ (1913) ശിവഗിരിയിൽ എത്തി. പഠിത്തം ആരംഭിച്ചു.കോട്ടയം കുമരകത്തു മൃത്യുഞ്ജയൻ, മലബാറുകാരൻ ബാലകൃഷ്ണൻ, പുരുഷോത്തമൻ ,വേലപ്പൻ മുതലായ എട്ടു പേരായിരുന്നു എന്റെ സതീർത്ഥ്വർ. മാസം അഞ്ചു രൂപാ കൊടുത്താൽ മഠത്തിൻ ഭക്ഷണം കിട്ടും.വേദോക്തമായ കർമ്മ പരിപാടികളായിരുന്നു പഠിപ്പിച്ചിരുന്നത്. തൃപ്പാദങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. 'ശങ്കരൻ പരദേശി എന്നറിയപ്പെടുന്ന ആത്മാനന്ദ സ്വാമികളായിരുന്നു പ്രഥമാദ്ധ്യാപകൻ. അദ്ദേഹം മത പണ്ഡിതനും കാശിയിലെ പല മoങ്ങളിലേയും അധിപനും ആയിരുന്നു.
1073 മേടം 23-നാണ് (1898) ഗോപാലന്റെ ജനനം.കോട്ടയമാണ് ജന്മസ്ഥലം .കുട്ടിയുടെ 5-ാം വയസ്സിൽ മാതവും 12-ാം വയസ്സിൽ പിതാവും വിട്ടുപിരിഞ്ഞു. പിന്നീട് വലിയമ്മാവന്റെ സംരക്ഷണയിലാണ് ഗോപാലൻ വളർന്നത്.വീട്ടിനടുത്തുള്ള സർക്കാർ സ്കൂളിൽ ചേർന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.തുടർന്നു ശിവഗിരിയിലെ തന്ത്ര വിദ്യാലയത്തിൽ ചേർന്നു പൂജാവിധികളും മറ്റും അഭ്യസിച്ചു' 1915-ൽ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി.( ശിവഗിരി തീർത്ഥാ ടനത്തിനു സ്വാമി തൃപ്പാദങ്ങൾ കല്പിച്ചനുവാദം നല്കിയത് കോട്ടയം നാഗമ്പടം മഹാദേവർ ക്ഷേത്ര സന്നിധിയിൽ വച്ചായിരുന്നുവെന്നതാണ് ഈ ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യം)
ഗുരുദേവന്റെ പാദപത്മങ്ങൾ ഭക്തി പുരസ്സരം തുടച്ചു ശുദ്ധി വരുത്തുവാനും ആ തിരുവുടൽ വിശറി കൊണ്ടു വീശിക്കൊടുക്കുവാനും പലപ്പോഴും ഭാഗ്യം സിദ്ധിച്ച ഗുരുദേവഭക്തനാണ് ഗോപാലൻ തന്ത്രികൾ.ഭാവിലോകം ശ്രീ നാരായണ ഗുരുവിനെ സ്മരിക്കുമ്പോൾ ഗോപാലൻ തന്ത്രികളെപ്പോലുള്ള നിസ്തുല ഭക്തരായ അന്തേവാസികളെക്കുടി സ്മരിക്കാതിരിക്കുകയില്ല എന്നത്രേ ഗോപാലൻ തന്ത്രികളുടെ താന്ത്രികാചാര്യനും ശിവഗിരി ശാരദാമഠത്തിലെ മുഖ്യ തന്ത്രി കനുമായിരുന്ന ശങ്കരാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞത്‌. ശ്രീ നാരായണ ഗുരു കാട്ടിത്തന്ന മാർഗ്ഗത്തിലൂടെ സ്വജീവിതം ധന്യമാക്കിയ മഹാത്മാവായിരുന്നു ഗോപാലൻ തന്ത്രികൾ എന്നത്രേ നടരാജഗുരുവിന്റെ അഭിപ്രായം.
ചെറുപ്പകാലം മുതല്ക്കേ അയിത്താചാരങ്ങൾക്കെതിരെ ധീര ധീരം പടപൊരുതിയ ആദർശശാലിയായിരുന്നു ഗോപാലൻ തന്ത്രികൾ കോട്ടയം- തിരുനക്കര റോഡിൽ സ്ഥാപിച്ചിരുന്ന തിണ്ടൽപ്പലകകൾ പിഴുതു ദൂരെക്കളയാൻ ഒരുമ്പെട്ട അദ്ദേഹത്തിന്റെ ജീവനു തന്നെ ഭീഷണികൾ ഉയർന്നിരുന്നു.തന്മൂലം കുറേക്കാലം അംഗരക്ഷകരോടുകൂടി മാത്രമേ ആ യുവ വിപ്ലവകാരിക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി 1924-ൽ നടന്ന ചരിത്രപ്രധാനമായ വൈക്കം സത്യാഗ്രഹത്തിലും അദ്ദേഹം ഒരു പോരാളിയായിരുന്നു.
കോട്ടയം ജില്ലയിലെ 47-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം ചെയ്ത സമുദായ സേവനം പ്രത്യേകം പ്രസ്താവ്യമാണ്.
ഹിന്ദു മതതത്ത്വങ്ങളോട് അതിരറ്റ അഭിനിവേശം പുലർത്തിയിരുന്ന ഗോപാലൻ തന്ത്രികൾ കോട്ടയത്തെ ഹിന്ദു മിഷൻ ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട് .തിരുവിതാംകൂർ ഹിന്ദുമഹാസഭയുടെ മിഷണറി ഇൻസ്പക്ടറായും ഡിസ്ടിക്ട് ഇൻസ്പെക്ടറായും സേവനം അനുഷ്ഠിച്ച കാലത്ത് അദ്ദേഹം ഹിന്ദുമതം വിട്ടുപോയ പലരേയും മതപരിവർത്തനത്തിലൂടെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിട്ടുണ്ട്.
വൈദിക ബ്രാഹ്മണരോടുള്ള ഒരു വെല്ലുവിളി എന്ന നിലയിലാണ് ഗോപാലൻ തന്ത്രികൾ പുണ്ഡ്രവും പൂണൂലും ശിഖയും ധരിച്ചു കൊണ്ട് പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചിരുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നിരർത്ഥകമെന്ന് കരുതിയിരുന്ന സ്വാമി തൃപ്പാദങ്ങൾ ഒരു ദിവസം ചിരിച്ചുകൊണ്ട് ഇങ്ങനെ ചോദിച്ചുവത്രേ "എന്താ കുട്ടിപ്പട്ടർ ,പൂഞ്ഞൂ നൂലിൽ താക്കോൽ കെട്ടുമോ?.......
തന്ത്രികൾ നാഗമ്പടം ക്ഷേത്രത്തിലെ പൂജാരിയായി നിയമിക്കപ്പെട്ടതോടെ, ക്ഷേത്രപരിസരത്തും അകലെമുള്ള വിവാഹകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു പോന്നത് അദ്ദേഹമായിരുന്നു. താൻ 5000-ത്തിലധികം വിവാഹങ്ങളിൽ കാർമ്മികത്വം വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പലരോടും പറയാറുണ്ടായിരുന്നു. നാഗമ്പടം ക്ഷേത്ര സന്നിധിയിൽ അദ്ദേഹം നട്ടുവളർത്തിയ അരയാൽ ഇന്നും പടർന്നു പന്തലിച്ചു നില്പുണ്ട്.നാഗമ്പടം ക്ഷേത്രത്തിന്റെ സർവതോന്മുഖമായ പുരോഗതിക്കു വേണ്ടി ഗോപാലൻ തന്ത്രികൾ ചെയ്ത സേവനങ്ങളുടെ അംഗീകാരമാണ് ക്ഷേത്ര കാര്യാലയത്തിൽ അനാച്ഛാദനം ചെയ്യപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ ഛായാചിത്രം എന്നു കരുതാം.
ഗോപാലൻ തന്ത്രിയുടെ ഗിരുദേവ ഭക്തിയെക്കുറിച്ചും താന്ത്രിക വിദ്യ പ്രവീണ്വത്തെക്കുറിച്ചും നല്ലവണ്ണം മനസ്സിലാക്കിയിരുന്ന ഗുരുനിത്യചൈതന്യയതിയുടെ ഉപദേശപ്രകാരം എഴുതപ്പെട്ട തന്ത്രിയുടെ 'ആത്മകഥാകഥന 'മാണ് " പൂർവ്വകാല സ്മരണകൾ "
ഗോപലൻ തന്ത്രി വിവാഹിതനായത് 1098 മകരം 2-നാണ്. അന്ന് അദ്ദേഹം നാഗമ്പടം ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. പൊൻകുന്നം തകടിയേൽ കുടുംബാഗമായ നാരായണിയമ്മയായിരുന്നു വധു. ആ ദാമ്പത്യബന്ധത്തിൽ അവർക്ക് നാലു സന്താനങ്ങളുണ്ടായി.നാലും ആൺകുട്ടികൾ. മൂത്ത പുത്രൻ കെ.ജി പാർത്ഥിവൻ പോലീസ് ഡിപ്പാർട്ടുമെന്റിലായിരുന്നു ഉദ്യോഗം. അയാൾ 72 -മത്തെ വയസ്സിൽ അന്തരിച്ചു. പിന്നീട് ഉണ്ടായത് ഇരട്ടക്കുട്ടികളാണ്. ജയവിജയന്മാർ. സംഗീത വിദ്വാന്മാരായിരുന്ന ഇവരിൽ വിജയൻ 52-)oവയസ്സിൽ അന്തരിച്ചു.ഇളയ മകൻ കെ.ജി.രാജഗോപാൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ അനുഗ്രഹങ്ങൾ നേടാൻ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ഗോപാലൻ തന്ത്രികൾ.1937-ൽ മുഖം കാണിക്കാൻ എത്തിയ തന്ത്രികളുമായി അവിടുന്ന് ഒരു മണിക്കൂർ സമയം സംസാരിച്ചിരുന്നതായി തന്ത്രികൾ തന്റെ ഡയറിക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നു തന്നെയല്ല, സംഗീതജ്ഞരായ തന്റെ മക്കൾ ജയവിജയന്മാരു സംഗീതക്കച്ചേരി കേട്ട് ആസ്വദിക്കുവാനും മഹാരാജാവ് സന്മമനസ്സുകാട്ടുകയുണ്ടായി.തിരുവനന്തപുരം സ്വാതി തിരുനാൾ മ്യുസിക് അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ ജയ- വിജയന്മാർക്ക് ആന്ധ്രയിൽ പോയി ഉപരിപഠനം നടത്തുവാൻ മഹാരാജാവ് ആയിരം രൂപാ സഹായധനം നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ത ന്തികാചാര്യൻ എന്ന നിലയിലും ഗുരുദേവ ഭക്തൻ എന്ന നിലയിലും തികച്ചും ഭക്തി സാന്ദ്രമായ ജീവിതം നയിച്ചിരുന്ന ഗോപാലൻ തന്ത്രികൾ 1984 നവംബർ 11-ന് ഇഹലോകവാസം വെടിഞ്ഞു.

https://www.facebook.com/sreenarayanaguru.in/photos/a.395157290505114/1176927898994712/?type=3&theater
Image may contain: 1 person, sitting and playing a musical instrument

ഗുരുദേവ കൃതികൾ
വിനായകാഷ്ടകം - കായംകുളത്ത് കുമ്മമ്പിളളി രാമൻപിളളയശാൻ്റെ കീഴിൽ സംസ്കൃതത്തിൽ ഉന്നത പ0നം നടത്തുന്ന കാലത്താണ് ഈ കൃതി എഴുതിയതെന്ന് വിശ്വസിച്ചു പോരുന്നു... ഭുജംഗപ്രയാത വൃത്തത്തിലാണ് ഇതിൻ്റെ രചന
ശ്രീ വാസുദേവാ ഷ്ടകം - ഈ കൃതിയും ഗുരുദേവൻ വാരണപ്പള്ളിയിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് രചിച്ചിരിക്കാനാണു സാധ്യത.വാരണപ്പള്ളി കുടുംബത്തിലെ കാരണവരുടെ അപേക്ഷ പ്രകാരമത്രേശ്രീവാസുദോവഷ്ടകം രചിച്ചത് 'വസന്തതിലകമാണ് വൃത്തം..
വിഷ്ണ്യഷ്ടകം - വിദ്യാഭ്യാസ കാലത്തെ വിഷ്ണുഭക്തിയാണ് ഈ അഷ്ടകരചനയ്ക്കു പിന്നിൽ 'കൃതി ഉപജാതി വൃത്തത്തിലും ഫലശ്രുതി അനുഷ്ടുപ് വ്യത്തത്തിലുമാണ്.
ദേവീസ്തവം - 1887 നും 1897 നും ഇടയ്ക്കാണ് ഇതിൻ്റെ രചനാകാലo കണക്കാക്കുന്നത് .വൃത്തം: പഥ്യ
മണ്ണന്തല ദേവീസ്തവം - തിരുവനന്തപുരത്തുള്ള മണ്ണന്തല ദേവീക്ഷേത്രത്തിൽ 1889 ഗുരുപ്രതിഷ്ഠ നടത്തിയപ്പോൾ എഴുതിയതാണിത്. അഞ്ച് വ്യത്യസ്ത വ്യത്തങ്ങളിലുള്ള ഒരു സ്തുതിയാണ്.
കാളിനാടകം - അറിയില്ല
ജനനീ നവരത്നമഞ്ജരി - 1912-ൽ ശിവഗിരി ശാരദാ മOത്തിന് തറക്കല്ലിടുന്ന സന്ദർഭത്തിൽ ഗുരു എഴുതിയതാണ് ഈ കൃതി: മത്തേഭം ആണ് വൃത്തം.
ഭദ്രകാള്യഷ്ടകം -തിരുവനന്തപുരത്ത് കുളത്തരുള്ള അറ്റുംപുറംദേവി ക്ഷേത്ര സന്ദർശനവേളയിലാണ് ഗുരു ഈ കൃതി എഴുതിയത്.ശാർദുലവിക്രീഡിതം വൃത്തത്തിലുള്ള ഇതിലെ ഭാഷാ പ്രയോഗം കാളിദാസൻ, കാളിദാസൻ, ഭാസൻ തുടങ്ങിയ മഹാകവികളുടെ ശൈലിയെ വെല്ലുന്നു.....
ഷൺമുഖ സ്തോത്രം - അരുവിപ്പുറത്തു വച്ച് 1885-ൽ എഴുതിയതെന്നു കരുതുന്നു .മല്ലികയാണ് വൃത്തം.
ഷൺമുഖദശകം - 1887 നും 97 നും മദ്ധ്യേയാണ് രചനാകാലം. സ്രഗ്ധരയാണ് വ്യത്തം.
ഷാൺ മാതുരസ്തവം - മത്തേഭം വ്യത്തത്തിലുള്ള ഈ സംസ്കൃത കൃതി 1884ലായിരിക്കണം രചിച്ചത്.
സുബ്രഹ്മണ്യ കീർത്തനം - വക്കം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വച്ച് 1888-ൽ എഴുതിയിരിക്കാനാണ് സാധ്യത.
നവമഞ്ജരി - മത്തേഭം ആണ് വ്യത്തം;1884-ൽ രചിക്കാൻ സാധ്യത. ഇതിലെ ശിശുനാമഗുരു എന്ന പ്രയോഗം കുമ്മം പിളളി രാമൻപിള്ള യാശാനെയാണ് ഉദ്ദേശിക്കുന്നത് എന്ന അഭിപ്രായം നിലവിലുണ്ട്.
ഗുഹാഷ്ടകം - ഈ സംസ്ക്യതകൃതി ഗീതി എന്ന വ്യത്തത്തിൽ രചിക്കപ്പെട്ടതാണ്.1884 അടുപ്പിച്ചാണ് രചന .ശങ്കരാചാര്യരുടെ ഗോവിന്ദാഷ്ടകം, ഭീമേശ്വരാഷ്ടകം എന്നീ കൃതികളോട് സാദൃശ്യം.
ബാഹുലേയാഷ്ടകം - സ്രഗ്ധര വ്യത്തത്തിലുള്ള ഈ സുബ്രഹ്മണ്യസ്തുതിയിൽ തcന്ത ശാസ്ത്രവുമായി ഗുരുവിനുളള പരിചയം വളരെ വ്യക്തമാണ്.1887-നിടയ്ക്കാണ് ഇതിൻ്റെ രചന.
ശിവ പ്രസാദ പഞ്ചകം -അരുവിപ്പുറത്തുവച്ച് തൻ്റെ ശിഷ്യനായ ശിവലിംഗസ്വാമികൾക്ക് നൽകുന്ന ഉപദേശമെന്ന നിലയിൽ രചിക്കപ്പെട്ടതാണ് .വ്യത്തം തോടകം.
സദാശിവദർശനം -അരുവിപ്പുറത്ത് കഠിന തപസ്സിനിടെ ഗുരുദേവൻ രചിച്ചതാണ്. പഞ്ചചാമരമാണ് ഇതിലെ വ്യത്തം ശൈലി അന്താദി.
ശിവ ശതകം - സ്വാമി ഭാസ്കരാനാന്ദ എന്ന ഗുരു ശിഷ്യൻ പറഞ്ഞതനുസരിച്ച് ചിന്തിച്ചാൽ മരുത്വാമലയിൽ വച്ചാണ് ഭഗവാൻ ശിവശതകം രചിച്ചത്. മ്യഗേന്ദ്ര മുഖം, അതിൻ്റെ തന്നെ ചില ഉപജാതികൾ, ദ്രുതവിളംബിതം എന്നീ വ്യത്തങ്ങൾ...
അർദ്ധനാരീശ്വര സ്തവം - 1894 ഗുരു അരുവിപ്പുറത്ത് വിശ്രമിക്കുമ്പേൾ ചില ഭക്തർ ഗുരുവിൻ്റെ അടുക്കലെത്തി സങ്കടം ബോധിപ്പിച്ചു. കുറച്ചു നേരം ധ്യാനനിരതനായി ഇരുന്ന ശേഷം ഗുരു ചൊല്ലിയ അഞ്ച് ശ്ശേകങ്ങളാണ് ഈ കൃതി. ശാർദുല വിക്രീഡീ തമാണ് വൃത്തം.
മനനാതീതം - അരുവിപ്പുറത്ത് തപസ്സനുഷ്ഠിച്ച കാലത്താണ് ഈ കൃതിയും ഗുരു രചിച്ചത്.സംസ്കൃത വ്യത്തശാസ്ത്രത്തിൽ പേരു പറഞ്ഞിട്ടില്ലാത്തതും ജസനഭയ എന്ന തരത്തിൽ ഗണം തിരിക്കാവുന്നതുമായ ഒരു വ്യത്തത്തിലാണ് രചന.
ചിജ്ജന്ധ ചിന്തനം -ചിത്തും ജന്ധവും ശിവബോധത്തിൽ വിലീനമായിത്തീരുന്ന അനുഭുതി വിവരിക്കുന്ന കൃതി.തോടകം വൃത്തം: 1881-ൽ എഴുതിയെന്നണ് കരുതുന്നത് ..
കുണ്ഡലിനിപ്പാട്ട് - തമിഴിലുള്ള പാമ്പാട്ടിച്ചിന്തിൻ്റെ ശൈലി പിൻപറ്റിയുള്ള ഒരു ശിവസ്തുതിയാണ് കുണ്ഡലിനിപ്പാട്ട് .അരുവിപ്പുറത്ത് വച്ച് | 887-നും 97-നും മദ്ധ്യേയാകം ഇതിൻ്റെ രചന.
ഇന്ദ്രിയ വൈരാഗ്യം - ഇതും അരുവിപ്പുറം കാലഘട്ടത്തിൽ എഴുതിയതാകനാണ് സാധ്യത .വസന്തതിലകമാണ് വൃത്തം.
ശിവസ്തവം - കൊല്ലത്തുനിന്ന് ആർ.രാമൻ ഉണ്ണിത്താൻ പ്രസീദ്ധികരിച്ചിരുന്ന സ്മൃതി കുസുമാഞ്ജലി എന്ന മാസികയിൽ 1911 ലാണ് ഈ കൃതി ആദ്യമായി വെളിച്ചം കണ്ടത്.നക്കുടകം ആണ് വ്യത്തം
കോലതീരേശസ്തവം - തിരുവനന്തപുരത്തിനടുത്ത് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ 1893-ൽ പ്രതിഷ്ഠ നടത്തിയതിനു ശേഷം ഭക്തരുടെ പ്രാർത്ഥന കേട്ട് രചിച്ചതാണ് ഈ കൃതി. വൃത്തം മദനാർത്ത.
സ്വാനുഭവഗീതി - ഈ സ്വാനുഭവഗീതി (വിഭു ദർശനo) ഒരു ശതകമായിട്ടാണ് ഗുരു വിരചിച്ചത്.ഇക്ക് വിദ്യാ വിലാസിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധപ്പെടുത്തിയിരുന്നു. അരുവിപ്പുറത്ത് വിശ്രമിക്കുന്ന കാലത്ത് കരുവാ കൃഷ്ണനാശാന് പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. ഗീതി വ്യത്തത്തിലുള്ള അന്താദിയാണ് ഈ കൃതി.മലയാളത്തിലെ തിരുവാശകം എന്നാണ് ഇത് അറിയപ്പെടുന്നത് .അമ്യത തരംഗിണി എന്നും ഇതിന് പേരുണ്ട്:.
പിണ്ഡ നന്ദി - 1885-ൽ അരുവിപ്പുറത്ത് വച്ച് ഗുരു രചിച്ചതാണി തെന്ന് തോന്നുന്നു .വസന്തതിലകമാണ് വ്യത്തം.
ജാതി നിർണ്ണയം - 1914-ൽ ആണ് രചിച്ചത് അനുഷ്ടുപ്പ് വ്യത്തം.
ജാതി മീമാംസ _
ജാതി ലക്ഷണം -ജാതി എന്നതിൻ്റെ ദർശനിക വശങ്ങൾ പരിശേധിക്കുന്നതാണ് കൃതി.1914-ൽ രചന. വ്യത്തം അനുഷ്ടുപ്പ്.
സദാചാരം - 1920-ൽ എഴുതിയത്. ഒരു ധനിക ശിഷ്യൻ മദ്രാസ് നഗരത്തിൽ കുറച്ച് ഭുമി ഗുരുവിന് ദാനം ചെയ്തു. പിന്നീട് അത് തിരികെ എടുക്കാൻ ശ്രമിച്ചു: ഈ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ കൃതി
ജീവകാരുണ്യ പഞ്ചകം -ഗുരു ചെറായി സന്ദർശിച്ച അവസരത്തിൽ അച്ചൻ ബാവയ്ക്കു പറഞ്ഞു കൊടുത്ത ശ്ശേകങ്ങൾ' 1914-ൽ രചന.ഉപസ്ഥിതയാണ് വ്യത്തം.
അനുകമ്പാദശകം - 1920-ൽ ഗുരു തൻ്റെ ശിഷ്യനായ ഗുരുദാസിന് പറഞ്ഞു കൊടുത്തതാണ് 'വിയോഗിനിയാണ് വ്യത്തം.
ധർമ്മ: ധർമ്മം മാസികയ്‌ക്കെഴുതിയ മംഗളാശംസ.ധർമ്മം തന്നെയാണ് എല്ലാറ്റിനും വലുത് എന്ന് സാരം.
ആശ്രമം -ആശ്രമധർമ്മത്തിന് ഒരു നിയമാവലി വേണമെന്ന് ഗുരു തൻ്റെ വക്കീലന്മാരായ ശിഷ്യന്മാരോട് ആവശ്യപ്പെട്ടു. അവർക്ക് അതിന് കഴിഞ്ഞില്ല. എങ്കിൽ നിയമം നാം ഉണ്ടാക്കാമല്ലോ എന്നു പറഞ്ഞ് ഗുരു എഴുതിയ ശ്ശോകങ്ങളാണിത്. വ്യത്തം അനുഷ്ടുപ്പ്,
മുനിചര്യാപഞ്ചകം- 1910-ൽ ശിഷ്യൻ ഉണ്ണിപ്പാറൻ (സ്വാമി സച്ചിദാനന്ദ) ഒരു വളളത്തിൽ യാത്ര ചെയ്യുമ്പോൾ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. വൃത്തം പഥ്യ.
ആത്മോപദേശശതകം -ഗുരുവിൻ്റെ എറ്റവും പ്രധാനപ്പെട്ട ദാർശനിക കൃതിയാണിത്.1897-ൽ അരുവിപ്പുറത്തു വച്ചാണ് ഈ കൃതി രചിക്കുന്നത്.ശിവലിംഗ ദാസ സാമി, ചൈതന്യ സ്വാമി, എന്നിവർ എഴുതിയെടുത്തു. അദ്യൈതദർശനത്തെ തൻ്റേതായ രീതിയിൽ ഗുരു ഇതിൽ അവതരിപ്പിക്കുന്നു. ആദ്യം 1 14 ശ്ശേകങ്ങൾ ഉണ്ടായിരുന്നു. പിന്നീട് ആശയങ്ങൾ വിട്ടു പോകാതെ ഗുരു തന്നെ നൂറ് ശ്ശോകങ്ങളാക്കി ചുരുക്കി .വിവേകോദയം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. 1917 ലാണ് പുസ്തക രൂപത്തിലാക്കിയത് .
അദ്വൈത ദീപിക - വസന്തതിലകം വൃത്തത്തിലാണ് രചന.വി വേകോദയത്തിൽ പ്രസിദ്ധീകരിച്ചു.
അറിവ് - ദാർശനിക ലോകത്തേക്ക് ഉൾ വെളിച്ചം വീശുന്ന കൃതി. പരമമായ സത്യത്തെ അറിവായി കണ്ടു കൊണ്ടുള്ള ശാസ്ത്ര ചിന്തയാണിത്. ലോക സാഹിത്യത്തിൽ ഇതിനു തുല്യം മറ്റൊന്നില്ല.,,, ഗീതിയാണ് വ്യത്തം.
ദൈവദശകം - എറെ പ്രചാരത്തിലായ ഗുരു കൃതി. അനുഷ്ടുപ്പ് വൃത്തം.
ദർശനമാല - ഗുരു തൻ്റെ സത്യദർശനം വിശദമായി വെളിപ്പെടുത്തിയ കൃതി. ശിഷ്യനായ വിദ്വാനന്ദ സ്വാമികളുടെ നിർബന്ധമാണ് ഈ രചനയ്ക്ക് കാരണം. നോട്ടു ബുക്കും പെൻസിലും ഉപയോഗിച്ച് ഗുരുവിന് പിന്നാലെ നടന്ന് അദ്ദേഹം ഇത്‌ എഴുതിയെടുത്തു. അവസാന ദിവസം കുറേ ശ്ലോകങ്ങൾ ഒന്നിച്ച് പറഞ്ഞു കൊടുത്തിട്ട് ഇനി എത്രയുണ്ടെന്ന് എണ്ണി നോക്കാൻ പറഞ്ഞു. അവ കൃത്യം 100 എണ്ണം ഉണ്ടായിരുന്നു.പത്ത് ശ്ലോകം വീതം പത്ത് അധ്യയമാക്കാൻ ഗു രു കല്പിച്ചു. എല്ലാം ചേർത്തപ്പോൾ ദർശനമാലയായി.1916 - ൽ രചന. വൃത്തം അനുഷ്ടുപ്
ബ്രഹ്മ വിദ്യാപഞ്ചകം - ശാങ്കര സമ്പ്രദായത്തിലുള്ള അദ്യൈദ ദർശനത്തെ അഞ്ചുശ്ശേകങ്ങളാക്കി ഇതിൽ ചുരുക്കിയിരിക്കുന്നു. ശാർദൂല വിക്രീഡിതമാണ് വൃത്തം
നിർവൃതി പഞ്ചകം -തിരുവണ്ണാമലയിൽ രമണമഹർഷിയെ സന്ദർശിച്ചതിനു ശേഷമാണ് ഇതെഴുതിയത്: വൃത്തം അനുഷ്ടുപ്പ്
ശ്ളോകത്രയീ-സത്യനിർണയത്തിൽ പ്രമാണങ്ങളുടെ പ്രാമാണികതയെ അധികരിച്ച് എഴുതിയത്.വ്യത്തം അനുഷ്ടുപ്പ്.
ഹോമ മന്ത്രം -ആര്യസമാജത്തിലെ ചില പ്രധാന സന്ന്യാസിമാർ ഗുരുവിനെ സന്ദർശിക്കുവാൻ ശിവഗിരിയിൽ എത്തി. വൈദിക ഹോമത്തെക്കുറിച്ച് അവർ ഗുരുവിനോട് സംസാരിച്ചു. നമുക്കൊരു ഹോമം നടക്കിത്തരുമോ, എന്ന് ഗുരു ചോദിച്ചു.,അവർ തയ്യാറായി. പിറ്റോന്ന് ഹോമം തുടങ്ങുന്നതിന് മുമ്പ് ഒരു കടലാസ് കക്ഷണം അവർക്കു നേരെ നീട്ടി. ഈ മന്ത്രം ചൊല്ലി ഹോമം ചെയ്യാമോ എന്ന് ചോദിച്ചു. വൈദിക കർമ്മങ്ങളെ അദ്വൈത ദർശനം കൊണ്ട് തിരുത്തുക എന്ന ഉദ്യേശത്തോടെ ഗുരു രചിച്ച ഹോമ മന്ത്രം ആയിരുന്നു അത്. അവർ ഗുരുവിനെ ഋഷി എന്നു വാഴ്ത്തി.
വേദാന്തസൂത്രം - ഗുരുദേവ ശിഷ്യനായ ഗോവിന്ദനാശാൻ്റെ നോട്ടുബുക്കിൽ നിന്നാണ് വേദാന്ത സൂത്രം കണ്ടെടുത്തത്.ഗുരു ഇവർക്ക് പറഞ്ഞു കൊടുത്ത വേദാന്ത രുപമായിരുന്നു അത്. വേദാന്തത്തെ പുതിയൊരു തരത്തിൽ പുനരവലോകനം നടത്തുന്ന കൃതിയാണിത് ...

https://www.facebook.com/photo.php?fbid=600934606715213&set=gm.704812449641537&type=3&theater&ifg=1

Image may contain: 1 person

സൈബര്‍സേന എസ്.എന്‍.ഡി.പി യോഗത്തിന്‍റെ അവിഭാജ്യ ഘടകം

എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പ്രധാന പോഷക സംഘടനകളിലൊന്നായ സൈബര്‍സേന യോഗത്തിന്‍റെ അവിഭാജ്യ ഘടകം കൂടിയാണ്.യോഗത്തിന്‍റെ വാര്‍ത്തകളും യോഗം നിലപാടുകളും ശരിയായ രീതിയില്‍ സമൂഹത്തിലെത്തിക്കുന്നതിനായി യോഗം നേരിട്ട് രൂപീകരിച്ചരിക്കുന്ന സംഘടന കൂടിയാണ് സൈബര്‍സേന.വിമര്‍ശകരുടെയും ,യോഗത്തെ തകര്‍ക്കാന്‍ നടക്കുന്ന കുലംകുത്തികളുടെയും ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി കൊടുത്ത് യോഗ നേതൃത്വത്തെ സംരക്ഷിച്ചു നിറുത്തുവാനുള്ള ശ്രമങ്ങള്‍ വളരെ ചടുലതയോടെ നിര്‍വ്വഹിച്ചു വരുന്ന സൈബര്‍സേന പ്രവര്‍ത്തകര്‍ എസ്.എന്‍.ഡി.പി യോഗത്തിന് എന്നും അഭിമാനമാണ്.
സൈബര്‍സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പ്രൊഫണല്‍ ടെക്നിക്കല്‍ വിദഗ്ദ്ധരുടെ കൂടെ സഹായത്താല്‍ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം പഠന ക്ളാസ്സുകളും പരിശീലനങ്ങളും നല്‍കുവാന്‍ യോഗ നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.ഗുരുദേവ ദര്‍ശനത്തെ നെഞ്ചിലേറ്റി,അവരവരുടെ തൊഴിലിനും വിദ്യാഭ്യാസത്തിനുമിടയില്‍ സമയം കണ്ടെത്തി എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എന്‍റെ പ്രിയ സഹോദരങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
യോഗ നേതൃത്വത്തിന് എന്നും സംരക്ഷകരായി നിലകൊള്ളുന്ന സൈബര്‍സേനയെ പിരിച്ചു വിട്ടു എന്ന തരത്തിലുള്ള ചില സാമൂഹ്യ കുലദ്രോഹികളുടെ പ്രചാരണത്തില്‍ യോഗം പ്രവര്‍ത്തകര്‍ അകപ്പെട്ടുപോകരുത്.അത്തരക്കാരുടെ ലക്ഷ്യം എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ശക്തിയും കൂട്ടായ്മയും തകര്‍ക്കലാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
തുഷാര്‍ വെള്ളാപ്പള്ളി
വൈസ് പ്രസിഡന്‍റ്
എസ്.എന്‍.ഡി.പി യോഗം
https://www.facebook.com/ThusharVellappallyofficial/photos/a.300317560117258/1387796444702692/?type=3&theater&ifg=1
Image may contain: one or more people and text

അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി

നടരാജഗുരു ഒരിക്കൽ പറയുകയുണ്ടായി !.
"ഞാൻ എത്രയോതവണ വിദേശയാത്ര നടത്തി, ലോകം ചുറ്റി സഞ്ചരിച്ചു ! എത്രയോ ശാസ്ത്രജ്ഞന്മാരുമായും ചിന്തകൻമാരുമായും ഞാൻ ആശയവിനിമയം നടത്തി ! എന്നിട്ട് ഞാനെന്ത് നേടി ?"
നടരാജഗുരു തന്നേ സ്വയം ഉത്തരവും പറഞ്ഞു !
"ഒന്നും നേടിയില്ല, പക്ഷേ നാരായണഗുരു തന്റ കൃതികളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്ന സത്യത്തെ സംബന്ധിക്കുന്ന അവസാന വാക്കുകളുടെ അടുത്ത് എങ്ങും വരാൻ ഒരുശാസ്ത്രജ്ഞനോ ചിന്തകനോ സാധിച്ചില്ല എന്ന സത്യം എനിക്ക് നേരിട്ട് ബോധ്യപ്പെടാൻ ഈ യാത്രകൾ ഉപകരിച്ചു".
ഈ ലോകത്തിൽ ഒരേയൊരു പ്രവാചകൻ മാത്രമേ പറഞ്ഞിട്ടുള്ളൂ... നിങ്ങൾ എന്റെ വചനങ്ങളെ വിമർശനാത്മകമായി പഠിച്ചോളൂ...എന്ന് ആ മഹാഗുരുവിന്റെ ധൈര്യം നമ്മൾ തിരിച്ചറിയണം... അല്ലാതെ നിങ്ങൾ വിശ്വസിക്കൂ എന്നാൽ നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നരകത്തിൽ പോകും എന്നല്ല ഗുരു നമ്മളോട് പറയുന്നത്... ഈ ലോകത്തിനോട്..,
നമ്മുടെ ശാസ്ത്രലോകത്തോട് മഹാഗുരു വിളിച്ചു പറയുന്നു... എന്റെ വചനങ്ങളെ എന്റെ ദർശനത്തെ കണ്ണും അടച്ചു വിശ്വസിക്കേണ്ട വിമർശിച്ചു പടിച്ചോളൂ... എന്ന്....
ലോകത്തിലെ തന്നെ ഏറ്റവും വലിയ, അമേരിക്കയിലെ 4 യൂണിവേഴ്സിറ്റിൽ ഭഗവാന്റെ ദർശനമലയും, philosobhy of Sreenarayana Guru എന്ന വിഷയവും 40 വർഷമായി പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...
ഗുരുവിന്റെ പൂർണ്ണതയെ..., പൂർണ്ണനായ ഗുരുവിനെ ഈ ലോകം തിരിച്ചറിയുന്നു..., പഠിക്കുന്നു...
നമ്മുടെ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കൂടി ചേർക്കുന്നു....
" ഈ ലോകത്തിൽ ഇന്നേവരെ പഠിച്ചവസാനിപ്പിക്കാൻ കഴിയാത്ത ഒരേയൊരു പ്രവാചകൻ മാത്രമേ ഉള്ളൂ... അത് മറ്റാരും അല്ല ശ്രീ നാരായണ ഗുരു ആണ്..
https://www.facebook.com/243867379607143/photos/a.244851592842055/298991904094690/?type=3&theater&ifg=1
Image may contain: 1 person, cloud and sky

ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3

പ്രൊഫ. പി.കെ. ബാലരാമ പണിക്കരുടെ ‘ശ്രീ നാരായണ വിജയം’ സംസ്കൃതകാവ്യം അടിസ്ഥാനമാക്കി ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 2014 മെയ്‌ മാസത്തില്‍ നടത്തിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ‘ത്തിന്റെ ഓഡിയോ കേള്‍ക്കാം, ഡൌണ്‍ലോഡ് ചെയ്യാം.
വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി സുധാനന്ദ എഴുതിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്’ എന്ന കൃതിയും തദവസരത്തില്‍ പാരായണം ചെയ്യപ്പെട്ടു.
ഈ ഓഡിയോ MP3 ഫയലുകള്‍ ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. MP3 ഫോര്‍മാറ്റിലുള്ള ഓഡിയോ മാത്രം തിരഞ്ഞ് ടോറന്റ് വഴി ഡൌണ്‍ലോഡ് ചെയ്യുക. ഓരോ MP3 ഫയലുകളായും ഡൌണ്‍ലോഡ് ചെയ്യാം.

Thursday 24 January 2019

അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍

ഓഗസ്റ്റ്‌ 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും ഉള്‍ക്കൊള്ളിച്ച ചില ചിത്രങ്ങള്‍. ശ്രീനാരായണസ്വാമിയുടെ ആരാധകരായ മറ്റുള്ളവര്‍ക്കും ഈ ചിത്രങ്ങള്‍ ഉപകരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.

അരുവിപ്പുറം ശിവ ക്ഷേത്രത്തിലേക്കും മഠത്തിലേക്കുമുള്ള പ്രവേശന കവാടം
അരുവിപ്പുറം ശിവക്ഷേത്രം
അരുവിപ്പുറം ശിവക്ഷേത്രം
മഠത്തില്‍ ശ്രീ നാരായണ ഗുരുവിന്റെ ചിത്രത്തില്‍ പൂജ അര്‍പ്പിക്കുന്ന സ്ഥലം
എസ് എന്‍ ഡി പി രൂപീകൃതമായത് ഈ പ്ലാവിന്‍ ചുവട്ടിലാണ്.
1928-ലെ എസ് എന്‍ ഡി പി അംഗങ്ങള്‍
ഒരു ചുവരെഴുത്ത്
ആശ്രമ പൂജ ടൈം ടേബിള്‍
ശിവക്ഷേത്രത്തിലെ വഴിപാടുകള്‍
ശ്രീ നാരായണ ഗുരു നെയ്യാറിന്‍തീരത്ത് വിശ്രമിച്ച, ധ്യാനിച്ച ഗുഹ
മന്ദം മന്ദം ഒഴുകുന്ന നെയ്യാര്‍
നെയ്യാര്‍ പാറകളിലൂടെ ഒഴുകി വരുന്നു.
ഗുഹയ്ക്ക് സമീപത്തെ തീര്‍ത്ഥസ്നാനം (കുളികടവ്)
ഗുഹയ്ക്ക് സമീപത്തെ ആല്‍മരം
ആല്‍മരച്ചുവട്ടില്‍ സത്സംഗം
തീര്‍ഥാടകര്‍ക്കായി ക്ഷേത്ത്രത്തിന്റെ വശത്ത് നെയ്യാറിന് അഭിമുഖമായി കെട്ടുന്ന സൗകര്യങ്ങള്‍
വരുന്ന സെപ്റ്റംബര്‍ 5-നു (ചിങ്ങത്തിലെ ചതയം നാള്‍) പണി തീരേണ്ടതാണ് ഈ കെട്ടിടം.