Thursday 24 January 2019

നവമഞ്ജരി – ശ്രീ നാരായണഗുരു (55)

ശിശു നാമഗുരോരാജ്ഞ‍ാം കരോമി ശിരസാവഹന്‍
നവമഞ്ജരിക‍ാം ശുദ്ധീകര്‍ത്തുമര്‍ഹന്തി കോവിദാഃ
നാടീടുമീ വിഷയമോടീദൃശം നടനമാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും
കാടീയുമീകരണമൂടീയെരിപ്പതിനൊരേടീകരിഞ്ഞ നിടില-
ച്ചൂടിദമീയ മയിലോടീടുവാനരുള്‍ക മോടീയുതം മുരുകനേ! 1
രാപായില്‍ വീണുഴറുമാ പാപമീയരുതി-
രാപായിപോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണി-
മാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദി-
നോപാസനേന ചുഴിയില്‍
തീപായുമാറുമധുനാപായമുണ്മതിനു
നീ പാഹി മാമറുമുഖ!
യന്നായി വന്നരികില്‍ നിന്നായിരംകതിര്‍ പ-
രന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറ-
യുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,
നിന്നാമമൊന്നു പിടിവി-
ട്ടെന്നാകിലല്ല ഗതിയെന്നാലുമൊന്നുരുകി-
നിന്നാലവന്നതു മതു.
ണത്താരില്‍മാതണിയുമത്താമരക്കുസുമ-
മൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമര-
വിത്തായ മൂലമുരുകാ,
മത്താപമൊക്കെയുമറുത്താശു മാമയിലി-
ലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ-
നെ സ്ഥായിയോടുമവ നീ.
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു-
രുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പൊഴുതിരുട്ടാറുമെന്തൊരു മി-
രട്ടാണിതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയതിനി-
ട്ടാവി വന്നു മുടിവില്‍
പൊട്ടായി നിന്ന മലമുട്ടായ നീയവന-
മിട്ടാലുമിങ്ങു കൃപയാ.
തണ്ടാരില്‍മാനിനിയിലുണ്ടായ മാരനുമു-
രുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന-
മുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി-
കണ്ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപ-
യുണ്ടാകണം മുരുകനേ.
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണ-
കഞ്ജായ വീണുപണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു
കിം ഞായമീശതനയാ.
കിഞ്ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക-നിഞ്ഞാലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദ-
വുഞ്ജായതേ സഫലമായ്.
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂഡനൊടു
സപ്തിക്കണഞ്ഞു മുറിയില്‍
ശബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നുവരു-
മബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെ
യുക്തിപ്പറുത്തു പലരും
ധിക്തിഗ്മദീധിതി സുദൃക്‌തിക്കുമീ വ്യസന-
മുക്തിക്കു പാലയ വിഭോ!
രീണം മനം വിഷയബാണം വലിച്ചുഴറി
നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക
വേണം ഷഡാനന, വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു
പോണം ഭവാനൊടുമഹം
കാണംബരത്തു പരിമാണം പിടിപ്പതിനു
നീ നമ്മളോടുമൊരുനാള്‍.

0 comments:

Post a Comment