SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Thursday 31 October 2013

സ്ത്രീ ശാക്തീകരണം ശ്രീ നാരായണനിലൂടെ

സ്ത്രീ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍കും , വിപ്ലവങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട് . സ്ത്രീ വെറും ഒരു ഭോഗവസ്തു എന്നനിലയില്‍നിന്ന്‍ സമൂഹത്തില്‍ പുരുഷനൊപ്പം നില്‍ക്കുന്ന ഘടകം എന്ന നിലയിലേക്ക്  ഇന്നുയര്‍ന്നു കഴിഞ്ഞിരിക്കുന്നു . സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി നിരവധിയായ സംഘടനകളും , നിയമങ്ങളും ഇന്ന് നിലനില്‍ക്കുന്നു . സമൂഹത്തില്‍ സ്ത്രീ സമത്വം ഉറപ്പാക്കുന്നതിനായി ത്രിതല പഞ്ചായത്ത് ഭരണ സംവിധാനത്തില്‍ വനിതകള്‍ക്ക് അമ്പതു ശതമാനം സംവരണം കേരളസര്‍ക്കാര്‍ നടപ്പിലാക്കിയതും അതിന്‍പ്രകാരം വീടിന്‍റെ ഇരുണ്ട ചുവരുകള്‍ക്കുള്ളില്‍നിന്ന് അധികാരത്തിന്‍റെ സുവര്‍ണ്ണശോഭയിലേക്ക് സ്ത്രീകള്‍ എത്തിപ്പെടുന്നതും നാം കണ്ടു കഴിഞ്ഞു . സ്ത്രീകള്‍ക്ക് നേരെയുള്ള ഗാര്‍ഹികപീഡനങ്ങള്‍ തടയുന്നതിനായുള്ള നിയമം ഭാരതസര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞു . അങ്ങിനെ എല്ലാതലത്തിലും സമൂഹത്തില്‍ തുല്യശക്തിയായി നില്‍ക്കുന്ന സ്ത്രീയെയാണ് ഇന്ന് നമുക്ക് കാണുവാന്‍ കഴിയുക . അവര്‍ക്ക് പ്രചോദനമേകികൊണ്ട് ഭരണസംവിധാനവും , നിരവധിയായ സംഘടനകളും . ഇതൊക്കെ തന്നെയുണ്ടെങ്കിലും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ എങ്കിലും സ്ത്രീകള്‍ക്ക് സാമൂഹിക അസമത്വങ്ങളെ നേരിടേണ്ടിവരുന്നു എന്ന ദു:ഖ സത്യവും വിസ്മരിക്കുന്നില്ല .


സ്ത്രീ സമത്വം ഇന്ന് ഈ തലത്തില്‍ എത്തി നില്‍ക്കുന്നതിനുപന്നില്‍ ഒരുപാട് മഹത് വ്യക്തികളുടെ ത്യാഗപൂര്‍ണ്ണമായ പരിശ്രമവും , നിര്‍ലോഭ പിന്തുണയും ഉണ്ട് എന്നതാണ് വാസ്തവം . സ്ത്രീ സമത്വവും , വിദ്യാഭ്യാസവും ഒരു പ്രഖ്യാപിത അജണ്ടയായി ഐക്യരാഷ്ട്രസഭ പോലും സ്വീകരിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തന്നെ സ്ത്രീ സമത്വത്തിനും സ്ത്രീ സമൂഹത്തിന്റെ നാനാമുഖ പുരോഗതിക്കും വേണ്ടി യത്നിച്ച മഹാപുരുഷനാണ് ഭഗവാന്‍ ശ്രീനാരായണ ഗുരുദേവന്‍ .
ജാതിമത വര്‍ണ്ണവ്യത്യാസങ്ങള്‍ തിമിര്‍ത്താടിയ 18 , 19 നൂറ്റാണ്ടുകളില്‍ ,സമൂഹത്തില്‍ യാതനാപൂര്‍ണ്ണമായ ജീവിതമാണ് സ്ത്രീകള്‍ക്ക്‌ അനുഭവിക്കേണ്ടിവന്നത് . സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അവര്‍ണ്ണയെന്നോ , സവര്‍ണ്ണയെന്നോ ഭേദം ഉണ്ടായിരുന്നില്ല . എല്ലാവിധ അവകാശങ്ങളുടെയും സര്‍വ്വാധികാരികള്‍ എന്ന് സ്വയംപ്രഖ്യാപനം നടത്തി സമൂഹത്തെ അടക്കിവാണിരുന്ന സവര്‍ണ്ണമേധാവിത്വം സ്ത്രീയെ ഒരു ഭോഗവസ്തു എന്നതിനപ്പുറം യാതൊരുവിധ പരിഗണനയും നല്‍കിയിരുന്നില്ല . പുരുഷനെ യഥാവിധി പരിചരിക്കുന്നതിനും , അവന്‍റെ കാമ പൂര്‍ത്തീകരണത്തിനുള്ള വസ്തു എന്നതിനപ്പുറമുള്ള ഒരു ജീവിതവും ലോകവും സവര്‍ണ്ണ സമൂഹത്തില്‍ അവള്‍ക്കു പ്രപ്യമായിരുന്നില്ല . ബഹുഭാര്യാത്വം അന്തസ്സായി കണ്ടിരുന്ന ബ്രാഹ്മണന്‍ നാടുനീളെ സംബന്ധം ചെയ്ത്  വീടും കുടുംബവും മറന്നു ജീവിച്ചപ്പോള്‍ നിശബ്ദയായി കണ്ടുനില്‍ക്കാനെ അവള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ . മറിച്ച് സ്ത്രീയാണ് ഇത്തരം ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ( സംശയത്തിന്‍റെ പേരില്‍പോലും ) ക്രൂരമായ ശാരീരികവും , മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുമായിരുന്നു . സ്മാര്‍ത്തവിചാരം നടത്തി പടിയടച്ച് പിണ്ഡം വയ്ക്കപ്പെടുന്ന സ്ത്രീകള്‍ അടിമച്ചന്തകളില്‍ വില്‍ക്കപ്പെടുകയോ , വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയോ ചെയ്യുമായിരുന്നു  എന്നുകൂടി അറിയുമ്പോഴേ ചിത്രം പൂര്‍ത്തിയാകൂ . ആ കാലഘട്ടത്തില്‍ നായര്‍ സമുദായത്തില്‍പെട്ട സ്ത്രീകളുടെ ആഡ്യത്വം അവര്‍ക്ക് എത്ര പുരുഷന്മാര്‍ സംബന്ധക്കരായി ഉണ്ടായിരുന്നു എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നുവെന്ന് ചരിത്രം പറയുന്നു .സമൂഹത്തിലെ സുന്ദരിയാ സ്ത്രീകളെ 'ദേവദാസി ' ആയി വാഴിക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു . സുന്ദരിയായ സ്ത്രീകളെ ഭോഗിക്കുവാനുള്ള ബ്രാഹ്മണന്റെ ഒരു കുടിലതന്ത്രമായി മാത്രമേ ഈ അനചാരത്തെ കാണാന്‍ സാധിക്കൂ .ഇതിലും വിചിത്രമായ ഒരു ആചാരമായിരുന്നു മണ്ണാന്‍ പേടി , പുലപേടി  തുടങ്ങിയവ . സവര്‍ണ്ണസ്ത്രീകള്‍ രാത്രികാലങ്ങളില്‍ താഴ്ന്ന ജാതിയില്‍പെട്ട പുരുഷന്‍റെ ദൃഷ്ടിയില്‍ പെട്ടാല്‍ അവള്‍ അവന്‍റെ കൂടെ കഴിയണം എന്നതായിരുന്നു നിയമം .  സ്ത്രീയുടെ അഭിപ്രായങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത പുരുഷമേധാവിത്തത്വിന്‍റെ ഉരുക്കുമുഷ്ടിയില്‍ അമര്‍ന്നുപോയ ജീവിതമായിരുന്നു സ്ത്രീയുടേത് . ഈ അസമത്വങ്ങളായിരുന്നു വി ടി ഭാട്ടതിരിപ്പാടിനെയും , ലളിതാംബിക അന്തര്‍ജ്ജനത്തെയും പോലുള്ള ഉന്നത വ്യതിത്വങ്ങളെ സ്വന്തം സമുദായത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചതും .

മേല്‍വിവരിച്ചതിലും  എത്രയോ ദയനീയമായിരുന്നു അവര്‍ണ്ണ സ്ത്രീകളുടെ അവസ്ഥ .  അഭിപ്രയാസ്വാന്തന്ത്ര്യവും അറിവും മാത്രമല്ല നഗ്നത മറയ്ക്കുവാനുള്ള അവകാശം പോലും അവര്‍ണ്ണ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നില്ല . പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ അവളുടെ അവയവങ്ങള്‍ക്ക് കരം കൊടുക്കേണ്ടിവരുന്ന അവസ്ഥ നമുക്ക് ചിന്തിക്കാനെങ്കിലും കഴിയുമോ ? അവര്‍ണ്ണ സ്ത്രീ മേലാള പുരുഷനെകണ്ടാല്‍ മേല്‍മുണ്ടുമാറ്റി ബഹുമാനം പ്രകടിപ്പിക്കണമെന്നതായിരുന്നു അലിഖിത നിയമം .അടിയാള സ്ത്രീയുടെ നഗ്നത ആസ്വദിക്കാന്‍ കണ്ടെത്തിയ മറ്റൊരു തന്ത്രം . അവര്‍ണ്ണന്‍ അവന്‍റെ അദ്ധ്വാനത്തിന്‍റെ ഫലം മാത്രമല്ല അവന്‍റെ വിവാഹം കഴിച്ചുകൊണ്ടുവരുന്ന സ്ത്രീയെപ്പോലും മേലാളന് കാഴ്ച വയ്ക്കണമെന്നായിരുന്നു നിയമം . സന്ത്വം ഭാര്യയെ കാഴ്ചവയ്ക്കെണ്ടിവരുന്ന പുരുഷന്‍റെ നിസ്സഹായാവസ്ഥയെക്കാള്‍ എത്രയോ ദയനീയമാണ് അതിന് വിധേയയാകേണ്ടി വരുന്ന സ്ത്രീയുടെ ദു:രവസ്ഥ .

അറിവുനെടുവാനുള്ള അവകാശം സവര്‍ണ്ണ അവര്‍ണ്ണ ഭേദമില്ലാതെ സ്ത്രീയ്ക്ക് നിഷിദ്ധമായിരുന്നു . സ്ത്രീയുടെ വിദ്യാഭ്യാസം തെറ്റായ ഒന്നായിട്ടാണ് പുരുഷ മേധാവിത്വം കണ്ടിരുന്നത് . ഇതുമാത്രമല്ല സ്ത്രീയുമായി ബന്ധപ്പെട്ടു നിരവധിയായ ആചാരങ്ങള്‍ അക്കാലത്ത് നിലനിന്നിരുന്നു . ശൈശവവിവാഹവും , സതീസബ്രദായവും ഇവയില്‍ പ്രധാനപ്പെട്ടവ തന്നെ . ഇതിനുപുറമേ കുടുംബത്തിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന നിരവധി ചടങ്ങുകള്‍ സ്ത്രീയുമായി ബന്ധപ്പെട്ട്  നിലനിന്നിരുന്നു . കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയവ .

ഈവിധം എല്ലാതലത്തിലും സ്ത്രീ സമൂഹം അടിച്ചമര്‍ത്തപ്പെട്ടിരുന്ന കാലത്താണ് മനുഷ്യമോചന മന്ത്രവുമായി ഭഗവാന്‍ ശ്രീനാരായണന്‍ ഭൂമിയില്‍ അവതാരമെടുക്കുന്നത് . അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുംപെട്ട്  അന്ധത ബാധിച്ച സമൂഹത്തെ കൈപിടിച്ചുയര്‍ത്തണമെങ്കില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീ സമൂഹത്തിന്‍റെ ഉയര്‍ത്തെഴുനേല്പ്പ് അവശ്യം തന്നെയെന്ന് മനസ്സിലാക്കിയ ഗുരു , അവളുടെ മോചനം കേവലം പുരുഷനില്‍ നിന്ന് ഉള്ള വിമോചനം  മാത്രമല്ല മറിച്ച് ജീവിതത്തിന്‍റെ നാനാ തുറകളിലും അവളെ സ്വയംപര്യാപ്തയാക്കുന്ന വിധം അവളില്‍ അറിവും ആത്മബോധവും വളര്‍ത്തിയെടുക്കയാണെന്ന് ഉറപ്പിച്ച് പ്രവര്‍ത്തിച്ചു . ഇപ്രകാരം അവളെ ഉണര്‍ത്തണമെങ്കില്‍ അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് ഉറച്ചുവിശ്വസിച്ച ഗുരുദേവന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി .

1912  ല്‍ ചെറായിയില്‍ നടന്ന ഒരു യോഗത്തില്‍ വച്ച് ഗുരു ഇപ്രകാരം സമൂഹത്തെ ഉപദേശിച്ചു  " സമൂഹത്തില്‍ പുരുഷനുമാത്രമല്ല സ്ത്രീകള്‍ക്കും വിദ്യാഭ്യസം  ഉണ്ടായിരിക്കണം . ഇത്തരം കാര്യങ്ങളില്‍ അവരെ പിറകോട്ട് തള്ളിവിടരുത് " . ഇങ്ങനെ ഉപദേശിക്കുക മാത്രമല്ല ഗുരുചെയ്തത് നാടൊട്ടുക്ക് ആരാധനാലയങ്ങളും അവയോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടു . സ്ത്രീകള്‍ക്കായി പ്രത്യേകം പാഠശാലകള്‍ തുറക്കുന്നതില്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു . ആശ്രമം എന്ന കവിതയില്‍ ഈ ലക്ഷ്യങ്ങള്‍ ഗുരു വളരെ വ്യക്തമായി പറയുന്നുണ്ട് .  ആലുവാ അദ്വൈതാശ്രമാത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്ന പത്രകുറിപ്പില്‍ ഗുരുദേവന്‍ ഇപ്രകാരം പറയുന്നു " ഈ ആശ്രമാത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം താമസിച്ചു പഠിക്കുന്നതിനായി കന്യാമഠം പോലെ ഒരു ധര്‍മ്മപാലന മഠവും അനാഥാലയവും ഉണ്ടാകണം . ധര്‍മ്മപാലന മഠത്തിന്‍റെ ധര്‍മ്മം പെണ്‍കുട്ടികള്‍ക്ക് അവശ്യം ഉണ്ടായിരിക്കേണ്ട സ്വഭാവ ഗുണം , ആചാരം , ഭാഷജ്ഞാനം , ശിശുസംരക്ഷണം , ഗൃഹഭരണം , രോഗശുശ്രൂഷ , തുന്നല്‍പ്പണി ആദിയായ സ്ത്രീകള്‍ക്ക് കൈത്തൊഴിലുകള്‍ അഭ്യസിപ്പിച്ച് അവരെ ഗൃഹലക്ഷ്മികളുടെയും , ബ്രഹ്മചാരികളുടെയും മാതൃകകളാക്കി തീര്‍ക്കുകയാകുന്നു " സ്ത്രീയെ കേവലം അടുക്കളയില്‍ ഒതുക്കാതെ ജീവിതത്തിന്‍റെ നാനാതുറകളില്‍ അവരെ പ്രാപതയാക്കുക എന്ന മഹത്തായ സന്ദേശമായിരുന്നു ഗുരുവിന്‍റെത് .

സ്ത്രീകള്‍ക്കായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ ഗുരു അവരുടെ ഉന്നത വിദ്യാഭ്യാസ വേളയില്‍ താമസിച്ചുപഠിക്കുന്നതിനാവശ്യമായ  വനിതാസദനങ്ങളും നിര്‍മ്മിച്ചുകൊടുത്തു . ൧൯൨൪ ല്‍ ഗുരു തന്‍റെ ഭക്തയായ ഒരു സ്ത്രീയുടെ സഹായത്തോടെ തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ " ശ്രീ നാരായണ വിദ്യാര്‍ഥി സദനം " ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വനിതാസദനമാണ് . ഇതിന്‍റെ ചുവടുപിടിച്ച് ഏറണാകുളത്ത് 'എസ എന്‍ വി സദനം '. ഇവയെല്ലാം സ്ത്രീവിമോചനത്തിനായി ഗുരു നടത്തിയ നിശബ്ദ വിപ്ലവങ്ങള്‍ തന്നെ .

പുരുഷനൊപ്പം വിദ്യാഭ്യസം സ്ത്രീക്ക് പ്രാപതമാക്കിയതിനുശേഷം സാമൂഹികദുരാചാരങ്ങളില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഗുരു നടത്തിയത് . കുടുംബത്തിന് സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന   കേട്ടുകല്യാണം , തിരണ്ടുകല്യാനം , പുടകൊടകല്യാണം , പുളികുടി കല്യാണം തുടങ്ങിയ ആചാരങ്ങളെ നഖശിഖാന്തം എതിര്‍ത്ത ശ്രീ നാരായണന്‍ ഇവ ഒഴിവാക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും , നിര്‍ബന്ധപൂര്‍വ്വം ഉപദേശിച്ചു നിര്‍ത്തലാക്കുകയും ചെയ്തു.
വിവാഹത്തിന് സ്ത്രീയുടെ അഭിപ്രായത്തിനും പ്രാധാന്യമുണ്ടെന്ന് പറഞ്ഞ ഗുരു വിവാഹ സമ്പ്രദായത്തെ അപ്പാടെ പരിഷ്കരിച്ചു. വരനുവേണ്ടി സഹോദരി പുടവകൊടുക്കുന്ന രീതിയില്‍നിന്ന്‍ ബഹുജന സമക്ഷം താലി കെട്ടുന്ന വ്യവസ്ഥിതിയിലേക്ക് വിവാഹത്തെ പരിഷ്കരിച്ചു ഗുരുദേവന്‍ . വിവാഹത്തിനുമുമ്പ് സ്ത്രീയും പുരുഷനും കാണണമെന്നും പരസ്പരം സംസാരിച്ചു മനസ്സിലാക്കണമെന്നും ശ്രീനാരായണ ധര്‍മ്മത്തില്‍ ഗുരു അരുളുന്നുണ്ട് .സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് സന്താനങ്ങളെ വില്‍ക്കുകയും വാങ്ങുകയുംചെയ്യുന്നതുപോലെ ഹീനമാണെന്ന് അരുളിയ ഗുരു  സ്ത്രീധന സമ്പ്രദായവും, ശൈശവവിവാഹവും നിര്‍ത്തലാകണമെന്ന് പറയുകയും അതിന്‍റെ ദൂഷ്യവശങ്ങള്‍ സാധാരണക്കാരനെ പറഞ്ഞുമനസ്സിലാക്കുകയും ചെയ്തു . ബഹുഭാര്യാത്വമാണ് കുടുംബത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രധാന വിഷയമെന്ന് മനസ്സിലാക്കിയ ഗുരു ബഹുഭാര്യത്വം കര്‍ശനമായി നിയന്ത്രിച്ചു. ഇങ്ങനെ ഒക്കെ പറയുക മാത്രമല്ല ഗുരു ചെയ്തത് ,ആ മഹാത്മാവ്‌ ജനങ്ങളുടെ ഇടയില്‍ സഞ്ചരിച്ച് അനാചാരങ്ങളെ അകറ്റി നിര്‍ത്താന്‍ അവരെ ഉപദേശിച്ചു.

ശ്രീനാരായണന്‍ തുടങ്ങിവച്ച ആചാര പരിഷ്കാരങ്ങള്‍ സ്ത്രീകളില്‍ ആത്മവിശ്വാസം വളര്‍ത്തി . വീടാം കൂട്ടിലെ തത്തകള്‍ എന്ന നിലയില്‍  നിന്ന് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷയും വീടിന്‍റെ നാഥ എന്ന പദവിയുടെ അലങ്കാരവും ആയിത്തീര്‍ന്നു. ഒരു സ്ത്രീ എപ്രകാരം കുടുംബത്തിന്‍റെ ഐശ്വര്യം ആകണമെന്ന് അവളെ ബോധ്യപ്പെടുത്താന്‍ ' ഭാര്യധര്‍മ്മം ' എന്നാ മഹത്തായ സൃഷ്ടി സ്ത്രീ സമൂഹത്തിന് സമര്‍പ്പിച്ചു ശ്രീ നാരായണ ഗുരു .

ഇപ്രകാരം കേരള സമൂഹത്തിലെ സമസ്തമേഖലകളിലും പുരുഷനൊപ്പം എത്തിച്ചേരുവാന്‍ സ്ത്രീയെ പ്രാപ്തയാക്കിയത്തില്‍ ശ്രീ നാരായണന്‍റെ പങ്ക് വളരെ വലുതാണ്‌ . ഗുരുവിന്‍റെ ഈ ആചാര പരിഷ്കാരങ്ങള്‍ തന്നെയാണ് മന്നത്ത് പദ്മനാഭനെയും, വി ടി ഭട്ടതിരിപ്പാടിനെയും , അയ്യന്‍കാളിയെയും , പണ്ഡിറ്റ്‌ കറുപ്പനെയും മുന്നോട്ട് നയിച്ചത് . കേരള സമൂഹത്തില്‍  ശാസ്ത്ര ,സാങ്കേതിക, വ്യവസായ , വിദ്യാഭ്യാസ മേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റം ഗുരുദേവന്‍ തുടങ്ങിവച്ച വിപ്ലവത്തിന്‍റെ തുടര്‍ച്ച മാത്രം ...

ബിനു കേശവന്‍
Couresy : http://www.gurudevan.net/

തിരസ്‌കാരങ്ങളെ ഹാരമായണിഞ്ഞ സ്വാമി അനന്ദതീര്‍ത്ഥ


സാമൂഹ്യ പരിഷ്‌കരണ രംഗത്ത് ഒരു ഒറ്റയാള്‍ പട്ടാളമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്‍.സമൂഹത്തില്‍ കാണപ്പെടുന്ന അനീതികളോട് സ്വാമി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചിട്ടുള്ളത്.

നാരായണഗുരുവിന്റെ ശിഷ്യനായിത്തീര്‍ന്ന സ്വാമിയെ പൂര്‍ണമായി ഉള്‍ക്കൊള്ളുവാനുള്ള വിശാല മനസ്‌കത പലര്‍ക്കം ഇല്ലാതെ പോയി.പേരിലുള്ള ജാതി സൂചനപോലും ദയവില്ലാതെ എതിര്‍ത്ത സ്വാമി ആനന്ദ തീര്‍ത്ഥ ജന്മംകൊണ്ട് സവര്‍ണ കുടുംബത്തിലായിരുന്നു.ഒരു പൂര്‍വാശ്രമത്തിലെ സവര്‍ണ പശ്ചാത്തലമാണ് പലയിടങ്ങളിലും സ്വാമിയെ അനഭിമതനാക്കിയത്.1928ല്‍ അക്കാലത്തെ ഉന്നത വിദ്യാഭ്യാസം നേടി ഗുരുവിനെ ശരണീകരിച്ച അനന്ദ ഷേണായിയെ സ്വാമി ആനന്ദ തീര്‍ത്ഥനാക്കി മാറ്റിയത് നാരായണ ഗുരുവായിരുന്നു.

അയിത്ത ജനങ്ങളോടൊപ്പമുള്ള സഹവാസവും അവരോടൊപ്പമുള്ള മിശ്രഭോജനവും മുന്നേറ്റങ്ങളും കണ്ട് സവര്‍ണ സമൂഹം സ്വാമിക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയുണ്ടായി.സവര്‍ണ മേലാളരുടെ അവഗണനയെ ഒരു അംഗീകാരമായാണ് അന്ന് സ്വാമി സ്വീകരിച്ചത്.

പാലക്കാട് ശബരി ആശ്രമത്തില്‍ നിന്നും പട്ടിക ജാതിക്കാരുരേയും കൂട്ടി കല്ലേക്കുളങ്ങളര ക്ഷേത്രത്തിലേക്കു പോയ സ്വാമിയെ സവര്‍ണര്‍ വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചു.ആ മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോഴും ക്ഷതം സംഭവിച്ചത് ശരീരത്തിനു മാത്രമായിരുന്നു.സ്വാമിയെ സംബന്ധിച്ചിടത്തോളം ആ മര്‍ദ്ദനം മനസ്സിന് കനത്ത പ്രചോദനമായി തീരുകയാണ് ചെയ്തത്.

മഹാത്മജിയെ കാണുന്നതിനായി സബര്‍മതിയിലേക്ക് കാല്‍ നടയായി സഞ്ചരിച്ച സ്വാമി പട്ടിക ജാതി ജനങ്ങളുടെ ചേരി പ്രദേശങ്ങളിലായിരുന്നു പലപ്പോഴും അന്തിയുറങ്ങിയിരുന്നത്.പൊതുവേ ദരിദ്രരായിരുന്ന അവര്‍ സവര്‍ണരെ ഭയന്ന് സ്വാമിജിക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കിയിരുന്നില്ല.കടുത്ത വിശപ്പും ദാഹവും പട്ടിണിയും ശരീരത്തെ തളര്‍ത്തുമ്പോഴും സാമൂഹ്യ അവഗണനക്കെതിരെ ആഞ്ഞടിക്കുവാനുള്ള ഊര്‍ജം സംഭരിക്കുകയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

സവര്‍ണ ഹിന്ദു സമുദായത്തെ ഹൃദയം കൊണ്ട് വര്‍ജിച്ച അദ്ദേഹം പിന്നോക്ക -ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായിട്ടാണ് അധികകാലം ജീവിച്ചിരുന്നത്.ഗുരുദേവന്റെ സന്ദേശങ്ങളില്‍ നിന്നും വലിയ 
സാമൂഹ്യ വെളിച്ചം ഉള്‍ക്കൊണ്ട് സ്വാമി ഗാന്ധിജിയില്‍ നിന്നും ഗുരു സന്നിധിയിലേക്ക് നടന്നടുക്കുകയായിരുന്നു.

സ്വാമിയുടെ നിശ്ചയദാര്‍ഢ്യത്തിലും ആത്മാര്‍ത്ഥതയിലും നാരായണ ഗുരുവിന് മതിപ്പുണ്ടായിരുന്നു.ഗുരു ധര്‍മ്മം പ്രചരിപ്പിരിപ്പിക്കുവാന്‍ സര്‍വഥാ യോഗ്യനായി തോന്നിയതു കൊണ്ടാണ് ഗുരു അനന്ത ഷേണായിക്ക് സന്യാസ ദീക്ഷ നല്‍കി ധര്‍മ്മ സംഘത്തില്‍ ചേര്‍ത്തത്.ഇതില്‍ സഹോദര സന്യാസിമാര്‍ക്ക് പലര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.ഗുരുധര്‍മ്മത്തിന്റെ വഴിയില്‍ നിന്നും അണുവിടെ വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത വ്യക്തിത്വമായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥന്റേത്.സ്വാമിയുടെ ഗുരുധര്‍മ്മ പ്രേമം കപടമാണെന്നും അഭിനയമാണെന്നും അഭിപ്രായപ്പെട്ടവരോട് പോലും സ്വാമി സൗമ്യമായാണ് പെരുമാറിയിരുന്നത്.

ധര്‍മ്മ സംഘത്തിന്റെ മഠാധിപതിയായി സ്വാമി ആനന്ദ തീര്‍ത്ഥനെ നിശ്ചയിച്ചിരുന്നു.ഈ നിശ്ചയത്തിലും അത് നടപ്പാക്കുന്നതിലും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവരുടെ കൂട്ടത്തില്‍പ്രമുഖ ഗൃഹസ്ഥ ശിഷ്യരും ഉണ്ടായിരുന്നു.അവരുടെ അഭിപ്രായത്തെ തള്ളിക്കളഞ്ഞ് മഠാധിപതി ആയിരിക്കാന്‍ സ്വാമി ഇഷ്ടപ്പെട്ടിരുന്നില്ല.ആ എതിര്‍പ്പിനെ സ്വാമി തിരസ്‌കാരമായിട്ടല്ല കണ്ടിരുന്നത്.മറിച്ച് അതൊരു അംഗീകാരമയി മനസ്സില്‍ സൂക്ഷിക്കുവാനായിരുന്നു സ്വാമിക്ക് ഇഷ്ടം.

1958ല്‍ ശ്രീനാരായണ ഗുരു ധര്‍മ്മ സംഘം ഒരു കേസിനെ തുടര്‍ന്ന് പബ്ലിക് ട്രസ്റ്റായി രൂപാന്തരപ്പെടുകയുണ്ടായി.ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.ഗുരു തുറന്നിട്ട വഴികളിലൂടെയായിരുന്നു സ്വാമിയുടെ സഞ്ചാരം.ഗുരു ധര്‍മ്മ പ്രചരണമാണ് ധര്‍മ്മ സംഘത്തിന്റെ മുഖ്യലക്ഷ്യമെന്ന് സ്വാമി കണ്ടിരുന്നു.ഗുരുധര്‍മ്മത്തിന്റെ ഉള്‍വെളിച്ചം ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് സ്വാമി ധര്‍മ്മ സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്.ശിവഗിരിയില്‍ നിന്ന് ഉയരുന്ന ജാതിവിരുദ്ധ സന്ദേശം മനുഷ്യകുലത്തിന്റെ നെഞ്ചില്‍ പ്രാണവായു ആക്കി മാറ്റാനായിരുന്നു സ്വാമിയുടെ ശ്രമം.ഇതേ സമയം സ്വാമിക്ക് ശക്തമായ എതിര്‍പ്പും കൂടി വന്നുകൊണ്ടിരുന്നു.സ്വാമി എക്കാലവും ഗുരുവിനോട് ഏറ്റവും അടുത്ത് നില്‍ക്കുവാനാണ് യത്‌നിച്ചിട്ടുള്ളത്.അതിനാല്‍ എതിര്‍പ്പുകളിലൊന്നും സ്വാമി വ്യാകുലനായിട്ടില്ല.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ ലാല്‍ നെഹ്‌റു ശിവഗിരിമഠം സന്ദര്‍ശിക്കുന്നത് സ്വാമി ആനന്ദ തീര്‍ത്ഥ ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റായിരുന്ന കാലത്താണ്. 

സ്വാമിയെ ഒറ്റപ്പെടുത്താനുള്ള കുത്സിത ശ്രമങ്ങള്‍ പല ഭാഗത്ത് നടക്കുമ്പോഴും അചഞ്ചല ചിത്തനായി ഗുരുസന്ദേശത്തിന്റെ വെളിച്ചം പകരുകയായിരുന്നു.ഗുരുവിന്റെ ഗൃഹസ്ഥശിഷ്യന്മാര്‍ കാണിക്ക അര്‍പ്പിച്ച വസ്തുക്കളില്‍ അവകാശമുന്നയിച്ചുകൊണ്ട് പിടിമുറുക്കിയവരുടെ മുന്നില്‍ സ്വാമി ഒറ്റയാള്‍ പട്ടാളമായി ചെറുത്തു നിന്നു.ഗുരു സമ്പാദിച്ചു നല്‍കിയ പുണ്യ ഭൂമികളൊന്നും നഷ്ടപ്പെടുത്തരുത് എന്ന് ഉറച്ച തീരുമാനമെടുത്തിരുന്ന സ്വാമിയെ ശ്രീനാരായണ ധര്‍മ്മത്തിന്റെ പ്രചാരകരായി നില്‍ക്കുന്നവര്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുയുണ്ടായി.ഗുരുധര്‍മ്മം ശിരസ്സേറ്റി നില്‍ക്കുമ്പോഴും അതിനുവേണ്ടി സന്ധിയില്ലാതെ പോരാടുമ്പോഴും ഏല്‍ക്കുന്ന ഏത് മര്‍ദ്ദനവും,ഏത് തിരസ്‌കാരവും സ്വാമി ആനന്ദതീര്‍ത്ഥന് സുഗന്ധഹാരമായിരുന്നു.

ശരീരം മുഴുവന്‍ മര്‍ദ്ദനത്തിന്റെയും വേദനയുടെയും പാടുകള്‍ നിഴലിച്ച് കിടക്കുമ്പോഴും സ്വാമിക്ക് ആരോടും പകയോ വിദ്വേഷമോ തോന്നിയിരുന്നില്ല.ഏറ്റുമുട്ടലുകളെ സത്സംഗമമായും അപമാനങ്ങളെ അപദാനങ്ങളായും ഒറ്റപ്പെടുത്തലിനെ അനുഗ്രഹമായും തിരസ്‌കാരങ്ങളെ അംഗീകാരങ്ങളുമായും സ്വീകരിച്ചിരുന്ന അപൂര്വ വ്യക്തിയായിരുന്നു സ്വാമി ആനന്ദ തീര്‍ത്ഥ.

ധര്‍മ്മ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനം കാലാവധി തീരും മുമ്പ് ഉപേക്ഷിച്ച സ്വാമി പയ്യന്നൂരിലേക്ക് യാത്രയായി.അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത അനുഭവങ്ങളെ ആഭരണങ്ങളായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്,ഗുരുധര്‍മ്മത്തിന്റെ പാതയിലൂടെ സ്വാമി ഏകാകിയായി യാത്ര ചെയ്തു.തിക്താനുഭവങ്ങലെയെല്ലാം മധുരസ്മരണകളായി കാണാനാണ് സ്വാമി ഇഷ്ടപ്പെട്ടിരുന്നത്.ആരോടും പരിഭവമില്ലാതെ തിരസ്‌കാരങ്ങളെ സ്തുതി ഗീതങ്ങളാക്കിക്കൊണ്ടു സ്വാമി ആന്ദ തീര്‍ത്ഥ കാല്‍പ്പാടുകള്‍ മാത്രം ബാക്കിയാക്കി കടന്നു പോവുകയായിരുന്നു.

നവംബര്‍ 21ആം തിയതി സ്വാമിയുടെ സമാധി ദിനം.
1905 ജനുവരി 2നു സ്വാമിയുടെ ജനനം.
(പട്ടികജാതി-വര്‍ഗ്ഗ വികസന വകുപ്പിന്റെ പ്രസിദ്ധീകരണമായിരുന്ന പടവുകളുടെ 2005 ഫെബ്രുവരി ലക്കത്തിലാണ് ഈ ലേഖനം കൊടുത്തിട്ടുള്ളത്)

By : മുത്താന താഹ.

ശ്രീനാരായണ ധര്‍മ്മത്തിന്റെ സാര്‍വ്വകാലിക പ്രസക്തി - By : Dr. N.P. Sheela, ന്യൂയോര്‍ക്ക്‌


 ജാതിയുടെയും മതത്തിന്റെയും വിവിധ കക്ഷിരാഷ്‌ട്രീയങ്ങളുടെയും വിഭിന്ന സംഘടനകളുടെയുമൊക്കെ പേരില്‍ വിഘടിച്ചു നിന്നു പോരാടി ഈ ലോക ജീവിതം പ്രതിനിമിഷം കലുഷ മാക്കിക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിഘട്ടത്തില്‍ ഗുരു ദേവദര്‍ശനത്തിലേക്ക്‌ ഒരു മടക്ക യാത്രയാണ്‌ പ്രതിവിധി.

നമുക്ക്‌ ദര്‍ശനത്തിനോ ആദര്‍ശങ്ങള്‍ക്കോ ക്ഷാമമില്ല. ബുദ്ധനും കൃഷ്‌ണനും, ക്രിസ്‌തുവും നബി തിരുമേനിയും മാര്‍ക്‌സും മുതല്‍ ശ്രീനാരായണ ഗുരുവരെ എത്രയെത്ര ക്രാന്തദര്‍ശികള്‍; എന്തെന്തു തത്ത്വസംഹിതകള്‍. ഒന്നും വേരോടിയില്ല. നാലു വേദങ്ങളും ആറു ശാസ്‌ത്രങ്ങളും പിരിവും ഉള്‍പ്പിരിവുകളുമുള്‍പ്പെടെ എത്രയെത്ര ഉപനിഷത്തുകള്‍ വേറെയും- വിതക്കാരുടെ പിഴവോ മണ്ണിന്റെ പുഷ്‌ടിദോഷമോ അല്ല കാരണം. മനുഷ്യന്റെ ഒടുങ്ങാത്ത ആര്‍ത്തിയും, അഹന്തയും മത്സരബുദ്ധിയും അധര്‍മ്മത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തു ധര്‍മ്മമാകുന്ന ഗോവിന്റെ മൂന്നു കാലുകളും നഷ്‌ടപ്പെട്ടു . ശേഷിക്കുന്നതും അനുദിനം നഷ്‌ടപ്രായമായിക്കൊണ്ടിരിക്കുന്നു. ഈ വികട പരിത:സ്ഥിതിയിലാണ്‌ ഗുരു ദര്‍ശനത്തിന്റെ പ്രസക്തി. ഗുരുവിന്റെ ധര്‍മ്മമാര്‍ഗ്ഗം അതീവലളിതമാണ്‌. പണ്ഡിതനും പാമരനും ഒരു പോലെ ഗ്രാഹ്യമായവ. അവിടത്തെ വചനങ്ങള്‍ ശ്രവിക്കുക.
`ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മ: സര്‍വ്വത്ര വിജയീ
ഭവതു ശ്രേസേ ന്രുണാം'
(ധര്‍മ്മം തന്നെയാണ്‌ പരമമായ ദൈവം, മഹത്തായ ധനവും അതുതന്നെ ധര്‍മ്മം എല്ലായിടത്തും വിജയിച്ചരുളുന്നു. അതു മനുഷ്യര്‍ക്ക്‌ ശ്രേയസ്സ്‌ കൈവരുത്തട്ടെ)

ഈ തത്വം സര്‍വ്വാത്മനാ സ്വീകരിക്കുന്നവര്‍ ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്ന്‌ ഒരിക്കലും വ്യതിചലിക്കയില്ല മനസാ, വാചാ, കര്‍മ്മണാ, ഇതര ജീവജാലങ്ങള്‍ക്ക്‌ ഹാനി വരുത്തുകയുമില്ല.

വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ഒട്ടൊന്നുമല്ല സജ്ജനങ്ങള്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌ ലോകത്തു നടമാടുന്ന സകല ഹീനകൃത്യങ്ങളുടെയും മൂലകാരണം മതമല്ല, മതവിദ്വേഷമാണെന്ന്‌ സൂക്ഷ്‌മ വിചന്തനത്തില്‍ വ്യക്തമാകും. മനുഷ്യരുടെ സാഹോദര്യവും ഈശ്വരന്റെ ഏകത്വവുമാണ്‌ മതങ്ങളെല്ലാം വിളംബരം ചെയ്യുന്നത്‌. അതാണ്‌ `സര്‍വ്വമതസാരവുമേകം' എന്നു ഗുരു ലളിതമായി പറഞ്ഞുവച്ചത്‌ ഒരു ജാതി, ഒരു മതം, ഒരു ദൈവം , മനുഷ്യന്‌ എന്ന സൂക്തം പ്രസിദ്ധമാണല്ലോ മതപ്പോരുകളും മദപ്പോരുകളും കണ്ട ആ യതിവര്യന്‍ സമൂഹ നന്മക്കും സമുദായ അഭിവൃദ്ധിക്കും വേണ്ടി തന്നാലായതെല്ലാം ചെയ്‌തു. എല്ലാക്കാര്യങ്ങളിലും ധര്‍മ്മത്തെ പ്രതിഷ്‌ഠിച്ചു . ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം ഗുരുവിനെ അദ്ധ്യക്ഷനാക്കിയാണ്‌ ഡോ. പല്‍പു മുന്‍കൈ എടുത്തു സ്ഥാപിച്ചത്‌. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ധര്‍മ്മം എന്ന പദവും ശ്രദ്ധേയമാണ്‌.

നിര്‍ഭാഗ്യമെന്ന്‌ പറയട്ടെ ഗുരിവിന്റെ ഭക്തര്‍ തന്നെ
`ധര്‍മ്മം' വേണ്ടത്ര വികലമാക്കിയിട്ടുണ്ട്‌

ഗുരു വിലക്കു കല്‍പിച്ചത്‌ മൂന്നേ മൂന്നു കാര്യങ്ങള്‍ക്കു മാത്രമാണ്‌. `മദ്യം ഉണ്ടാക്കരുത്‌, കൊടുക്കരുത്‌, കുടിക്കരുത്‌'.

എന്റെ അയല്‍വാസിയും നാരായണ ഭക്തയുമായിരുന്ന രമാദേവി - അവര്‍ ഞങ്ങളുടെ എല്ലാവരുടെയും അമ്മയായിരുന്നു-അവര്‍ പറയാറുണ്ട്‌- ജയന്തി ദിവസം നേതാക്കന്മാര്‍ നല്ലപോലെ മിനുങ്ങി വയറ്റില്‍ കള്ളുകുടവും നിറച്ചുകൊണ്ടാണ്‌ പതാക ഉയര്‍ത്തുന്നത്‌; അതിനുശേഷം കള്ളു ചെയ്യുന്ന കെടുതികളെക്കുറിച്ച്‌ തട്ടുതകര്‍പ്പന്‍ പ്രസംഗവും കാച്ചും. എന്നിട്ടൊരു ചിരിയുണ്ട്‌; അര്‍ത്ഥഗര്‍ഭമായ ആ ചിരി പലപ്പോഴും മന:കണ്ണിിറപ തെളിയു ; ജയന്തി ദിനത്തില്‍ വിശേഷിച്ചും .

നമ്മുടെ നാടിന്റെ മാത്രമല്ല, ഇപ്പോള്‍ ലോകമാകമാനം തന്നെ ഒരു വിഹഗവീക്ഷണം നടത്തിയാല്‍ മനസ്സിലാകുന്നത്‌ നമ്മുടെ ജീവിതത്തിലെ ഹൃദ്യഭാവങ്ങള്‍ നിസ്‌തേജമായിക്കൊണ്ടിരിക്കുന്നു .ആദര്‍ശങ്ങളെ മുറുകെ പിടിക്കയും അവയുടെ സാക്ഷാത്‌കാരത്തിനായി സ്വയം സമര്‍പ്പണത്തിന്‌ സന്നദ്ധരാകുകയും ചെയ്യുന്ന യുവതലമുറ ക്രമേണ അപ്രത്യക്ഷമാകുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ ദൃഷ്‌ടിഗോചരമാകുന്നത്‌. ലക്ഷ്യ ബോധമില്ലാതെ അലയുന്ന ഒരു കൂട്ടം ; അവര്‍ക്ക്‌ ദിശാബോധം നല്‍കാന്‍ പ്രാപ്‌തരായ നേതാക്കള്‍ ഇല്ലെന്നേുള്ളതാണ്‌ അതിനു കാരണമായി ഞാന്‍ കാണുന്നത്‌ . (സാമാന്യസ്വഭാവമേ വിവക്ഷയുള്ളു, ആദര്‍ശസമ്പന്നരായ ചെറിയ ന്യൂനപക്ഷത്തെ വിസ്‌മരിക്കുന്നില്ല)

ഇരുട്ടിന്റെ സാന്ദ്രത തിട്ടപ്പെടുത്താനാവാത്ത ഒരു കാലത്താണ്‌ നാരായണ ഗുരു എന്ന സന്യാസിവര്യന്‍ മരുത്വാമലയിലും വേളി മലയിലും വര്‍ഷങ്ങളോളം തപം പുരിഞ്ഞ്‌ ആത്മശക്തിയാര്‍ജ്ജിച്ച്‌ സമുഹ മധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. ഗുരുരിന്റെ അരുവിപ്പുറം പ്രതിഷ്‌ഠ ചരിത്ര പ്രസിദ്ധമാണല്ലോ.

`ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന' മാതൃകാ വ്യവസ്ഥിതിയായിരുന്നു , ഗുരു സ്വപ്‌നം. ആ സ്വപ്‌ന സാക്ഷാത്‌കാരത്തിനായി അദ്ദേഹത്തിന്റെ പിന്‍ മുറക്കാരായ നാം ശ്രമിച്ചില്ലെന്ന്‌ മാത്രമല്ല, ആകാവുന്നത്ര ലജ്ജാകരമായ `കുട്ടീശ്വരവും' ഉണ്ടാക്കിതീര്‍ത്തും. ഇതെഴുതു മ്പോള്‍ ശിവഗിരി സംഭവവും എന്റെ മനസ്സിലുണ്ട്‌. ശാന്തമായി സമാധികൊള്ളുന്ന ഗുരുദേവ സന്നിധിയില്‍ പോലീസിന്റെ നായാട്ടുവരെ നാം കാര്യങ്ങള്‍കൊണ്ടെത്തിച്ചു.

ഇന്നും നാം പ്രായശ്ചിത്തത്തിന്‌ സന്നദ്ധരല്ലെന്നുള്ളതാണ്‌ ഖേദകരമായ വസ്‌തുത. ചേരിതിഞ്ഞ്‌ പരസ്‌പരം ചെളിവാരി യെറിയുന്ന ഏര്‍പ്പാടാണ്‌ ഇപ്പോഴും തുടരുന്നത്‌ വിവേകിതയുടെ ലക്ഷണമ#്‌ല,പ്രത്യുത കൃതഘ്‌നതയുടെ സുനിശ്ചിത ചിഹ്നമാണ്‌ .

ആര്‍ഷഭാരത ഹസംസ്‌കൃതിയില്‍ മതസമന്വയത്തിന്റെയും മതസഹി ഷ്‌ണുതയുടെയും അസംഖ്യം രജതരേഖകളുണ്ട്‌. അദൈ്വത ദര്‍ശനമാകട്ടെ, അതിന്റെ അനശ്വര പ്രഭാവമാണ്‌. പ്രത്യാശാ ഭരിതമായ ഈ ഭൂമിക സര്‍വ്വ മതങ്ങള്‍ക്കും സ്വീകാര്യ മായ സര്‍വ്വമതസമന്വയ സമീക്ഷ ഏകോപിപ്പിക്കാനുള്ള പ്രചോദനമേകുന്നു.

ഗമൂഹത്തിന്റെ ഇരുള്‍ നിറഞ്ഞ്‌ അന്തരാത്മാവിലേക്ക്‌ മനുഷ്യത്വത്തിന്റെ നെയ്‌ത്തിരിയുമായി കടന്നു വന്ന ശ്രീനാരായണ ഗുരു എന്ന യതിവര്യന്‍ അനുഷ്‌ഠിച്ച ത്യാഗ പൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച്‌ അറിയാനും അനുകരിക്കാനുമുള്ള യത്‌നത്തില്‍ നാം എത്രത്തോളം എത്തി നില്‍ക്കുന്നുവെന്ന്‌ ഒരു ആത്മശോധന നടത്താന്‍ ആ ഗുരുവിന്റെ ഡയന്തി ആഘോഷിക്കുന്ന സന്ദര്‍ഭത്തിലെങ്കിലും നാം സന്നദ്ധരാകേണ്ടതാണ്‌. നമുക്ക്‌ പിഴവു പറ്റിയെങ്കില്‍ അത്‌ തിരുത്താനുള്ള ഒരവസരമാക്കി ഇതു മാറ്റേണ്ടതുമാണ്‌ .`ഒന്നും ഗുണപ്പെടാന്‍ പോകുന്നില്ല' എന്ന നൈരാശ്യമാണ്‌ ചെകുത്താന്റെ പണിപ്പുരയിലെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം.

ഗുണപ്പെടാതെ എവിടെപ്പോകാന്‍? ഗുണപ്പെടുത്തണം, അതു നമ്മുടെ ഇച്ഛാശക്തിയെയും തളരാത്ത കര്‍മ്മശേഷിയേയും ആശ്രയിച്ചിരിക്കുന്നു. പ്രത്യാശ കൈവെടിയാതിരുന്നാലെ ഇതു സാധ്യമാകു . ആകയാല്‍ ഒന്നോര്‍ക്കുക, ലോകനന്മക്കായി ഉദ്യമിക്കണമെങ്കില്‍ ത്യാഗബുദ്ധി കൂടിയേ കഴിയൂ.
കര്‍മ്മത്തെ നിര്‍വ്വചിക്കുമ്പോഴൊക്കെയും ഗുരു ധര്‍മ്മത്തിന്‌ ഊന്നല്‍ നല്‍കിയിരുന്നുവെന്ന കാര്യവും വിസ്‌മരിച്ചുകൂടാ. കൂട്ടത്തില്‍ ഈയൊരു സൂക്തവും

സ്വര്‍ണ്ണകാലം കഴിഞ്ഞില്ല
വരുന്നേയുള്ളു കാക്കുവിന്‍
എന്നാലതു വരുത്തേണ്ടത്‌
മനുഷ്യന്റെ കരത്താലെന്നുമോര്‍ക്കുവിന്‍'

Dr. N.P. Sheela, ന്യൂയോര്‍ക്ക്‌
Source : http://emalayalee.com/varthaFull.php?newsId=4670

Wednesday 30 October 2013

അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും

ഹിന്ദുമതത്തിലെ ജാതികളുടെ വേര്‍തിരിവിനും, അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കും എതിരെ വിദ്യാസമ്പന്നരായ യുവാക്കള്‍ അമര്‍ഷം കൊള്ളാന്‍ തുടങ്ങി. പക്ഷേ ഭരണകൂടങ്ങള്‍ പുരോഹിതന്മാരുടെയും യാഥാസ്ഥിതികരുടെയും പിടിയിലായിരുന്നു. ഇതിനെതിരെയുള്ള ആദ്യത്തെ പൊട്ടിത്തെറിയായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. തിരുവനന്തപുരത്തിനു സമീപമുള്ള പ്രശാന്തസുന്ദരമായ അരുവിപ്പുറത്ത് 1888 ശിവരാത്രി ദിനത്തില്‍ നടത്തിയ അരുവിപ്പുറ ശിവപ്രതിഷ്ഠാ വാര്‍ത്ത അറിഞ്ഞ് സവര്‍ണര്‍ ഇളകിവശായി. എന്നാല്‍ താന്‍ "ഈഴവശിവ"നെയാണ് പ്രതിഷ്ഠിച്ചതെന്ന് ആയിരുന്നു ശ്രീനാരായണഗുരുവിന്റെ മറുപടി. കേരള നവോത്ഥാനത്തിന്റെ ഉദ്ഘാടനം ആയിരുന്നു ഈ സംഭവം. ആശയറ്റ് അഭിമാനം തകര്‍ന്ന അശരണരായ സമുദായങ്ങള്‍ക്ക് ആരാധനയ്ക്ക് സൗകര്യവും, അഭിമാനവും നല്‍കിക്കൊണ്ട് ശ്രീനാരായണഗുരു എതിര്‍പ്പിനെ അതിലംഘിച്ച് മുന്നോട്ടുപോയി. ഈ സമയത്താണ് വേദങ്ങള്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ പഠിക്കാവൂ എന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് ചട്ടമ്പിസ്വാമി രംഗത്തിറങ്ങിയത്. ഈ രണ്ടു സ്വാമിമാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യതിന്മകള്‍ക്കും അനാചാരങ്ങള്‍ക്കും വെല്ലുവിളി ഉയര്‍ത്തി. ഇവര്‍ രണ്ടുപേരുടെയും ഗുരുസ്ഥാനീയനായ മറ്റൊരു സ്വാമിയാണ് തൈയ്ക്കാട് അയ്യാഗുരു. സ്വാതിതിരുനാളിന്റെ കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വൈകുണ്ഠസ്വാമി (1809-1851)യാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കും എതിരെ ആദ്യം രംഗത്തിറങ്ങിയ സന്ന്യാസി. ഹിന്ദു യാഥാസ്ഥിതികത്വത്തെയും ക്രിസ്ത്യന്‍ മിഷണറിമാരുടെ മതംമാറ്റത്തെയും അദ്ദേഹം ഒരുപോലെ എതിര്‍ത്തു. ഒടുവില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ചു. തൈയ്ക്കാട് അയ്യാഗുരു സ്വാതിതിരുനാളിനോട് ശുപാര്‍ശ ചെയ്ത പ്രകാരമാണ് വൈകുണ്ഠസ്വാമിയെ ജയില്‍ വിമുക്തനാക്കിയതെന്ന് പറയുന്നു. കേരള സാമൂഹ്യമണ്ഡലത്തില്‍ ഈ കാലഘട്ടത്തിനും അതിനുശേഷവും സ്വാധീനം ചെലുത്തിയ സ്വാമിമാരാണ് ആലത്തൂര്‍ സിദ്ധാശ്രമ സ്ഥാപകനായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി (1852-1929), വടക്കേ മലബാറിലെ വാഗ്ഭടാനന്ദന്‍ (1885-1939) തുടങ്ങിയവര്‍ . ബംഗാളില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ രണ്ടാം അമരക്കാരനായ സ്വാമി വിവേകാനന്ദന്‍ (ആദ്യപേര് നരേന്ദ്രന്‍)ന്റെ 1892ലെ സന്ദര്‍ശനം കേരളചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുമുള്ള പണ്ഡിതന്മാരോട് തര്‍ക്കിച്ചും, ഹിന്ദു യാഥാസ്ഥിതികരോട് നീരസം പ്രകടിപ്പിച്ചും, രാജാക്കന്മാര്‍ക്ക് ഉപദേശം നല്‍കിയും യാത്ര തുടര്‍ന്ന ഇരുപത്തി എട്ടുകാരനായ നരേന്ദ്രന്‍ എന്ന സന്ന്യാസി മൈസൂറില്‍ വച്ച് ഡോ. പല്പുവിനെ കണ്ടു. ആ കൂടിക്കാഴ്ചയിലാണ് കേരളത്തിലെ അയിത്തത്തെപ്പറ്റിയും, താണജാതിയില്‍പ്പെട്ട പാവങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും വിവേകാനന്ദന്‍ അറിഞ്ഞത്. ആധ്യാത്മികമാകുന്ന കൈപ്പിടിയിലൂടെ മാത്രമേ ഇന്ത്യയെ ഉയര്‍ത്താനും താഴ്ത്താനും കഴിയൂവെന്നും സമൂഹം അംഗീകരിക്കുന്ന ഒരു സന്ന്യാസിവര്യനെ കേന്ദ്രമാക്കി സംഘടന രൂപീകരിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും വിവേകാനന്ദന്‍ പല്പുവിന് ഉപദേശം നല്‍കി. ഇതാണ് ശ്രീനാരായണഗുരുവിനെ അധ്യക്ഷനാക്കി പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിക്കാന്‍ ഡോ. പല്പുവിന് പ്രേരകമായത്. ഡോ. പല്പു പറഞ്ഞ നാട് നേരില്‍ കാണണമെന്ന് വിവേകാനന്ദന് തോന്നി. അങ്ങനെയാണ് അദ്ദേഹം തീവണ്ടിയില്‍ 1892 ജനുവരിയില്‍ പാലക്കാട് എത്തിയത്. പിന്നീട് കൊച്ചിയിലും, തിരുവനന്തപുരത്തും അദ്ദേഹം സഞ്ചരിച്ചു. ഡോ. പല്പു പറഞ്ഞ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യം ആണെന്ന് വിവേകാനന്ദന് മനസ്സിലായി. ഇവിടം "ഭ്രാന്താലയം" ആയി അദ്ദേഹത്തിന് തോന്നി.

Source : http://www.dutchinkerala.com/englishrules.php?id=13

എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും

മലയാളി മെമ്മോറിയല്‍ , വിവേകാനന്ദന്റെ കേരള സന്ദര്‍ശനം, ഡോ. പല്പു മഹാകവി കുമാരനാശാന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനം, നായര്‍ സമുദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ ചിന്താഗതി, അധസ്ഥിത നേതാവ് അയ്യന്‍കാളിയുടെ പ്രവര്‍ത്തനം, നമ്പൂതിരി സമുദായത്തില്‍ പുതിയ ചിന്താഗതിക്കാരായ യുവാക്കളുടെ പ്രവര്‍ത്തനം തുടങ്ങിയ പല കാരണങ്ങളാലും ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. ഈ സംഘടനകളുടെ പ്രവര്‍ത്തനം കേരളസമൂഹത്തെ കൂടുതല്‍ ചലനാത്മകമാക്കി. 1903 മേയ് 15ന് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം രൂപംകൊണ്ടതാണ് സാമുദായിക സംഘടനകളില്‍ പ്രധാനം. 1904ല്‍ അരുവിപ്പുറത്ത് കൂടിയ യോഗത്തില്‍ ശ്രീനാരായണ ഗുരുവാണ് അധ്യക്ഷത വഹിച്ചത്. ഡോ. പല്പുവും മഹാകവി കുമാരനാശാനും ആയിരുന്നു ഇതിന്റെ നേതൃനിരയില്‍. കേശവനാശാന്‍ പരവൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ "സുജാനാ നന്ദിനി"യും, മയ്യനാട്ടുനിന്നും സി.പി. കുഞ്ഞുരാമന്‍ (1911) പ്രസിദ്ധപ്പെടുത്തിയ "കേരളകൗമുദിയും ശ്രീനാരായണ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ചു. നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന താലികെട്ട്, കല്യാണം, തിരണ്ടുകല്യാണം, സംബന്ധം, പുലകുളി തുടങ്ങിയവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1914 ഒക്ടോബര്‍ 31ന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് (നായര്‍ സര്‍വീസ് സൊസൈറ്റി) നിലവില്‍ വന്നു. 1917ല്‍ കെ. അയ്യപ്പന്‍ , ചെറായില്‍ "സഹോദരസംഘ"ത്തിന് രൂപം നല്‍കി. ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ നമ്പൂതിരി യുവാക്കള്‍ നേതൃത്വം കൊടുത്ത യോഗക്ഷേമ പ്രസ്ഥാനം (1908) നമ്പൂതിരിസമുദായത്തെ പരിവര്‍ത്തനങ്ങളിലേക്ക് നയിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലുള്ള പ്രവര്‍ത്തനം സാമുദായ നേതാക്കളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ തുടങ്ങി. മലബാറില്‍ അയിത്തത്തിനെതിരെ ആദ്യസമരം നടന്നത് കോഴിക്കോട്ടായിരുന്നു. മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍, കോഴിക്കോട്ട് തളിയല്‍ ക്ഷേത്രത്തിലെ നിരത്തുകളില്‍ സഞ്ചരിച്ച് താണജാതിയില്‍പ്പെട്ടവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തെ 1917ല്‍ ചോദ്യം ചെയ്തു. ഈ സംഭവം അയിത്തത്തിനെതിരെയുള്ള ജനവികാരം ശക്തമാക്കി.

Source : http://www.dutchinkerala.com/englishrules.php?id=14

വ്യാശാശ്രമം -- ശ്രീനാരായണ ഗുരുവിന്‍റെ കാലടികളിലൂടെ "മലയാള സ്വാമി "

ശ്രീ നാരായണഗുരുവിന്‍റെ കാലടികളെ പിന്തുടര്‍ന്ന് , ഗുരുവിന്‍റെ അടുത്ത ശിഷ്യനായ , സിദ്ധ ശിവലിംഗ ഗുരുവില്‍നിന്നു സന്യാസദീക്ഷ സ്വീകരിച്ച അസംഗാനന്ദ ഗിരി സ്വാമികള്‍ സ്ഥാപിച്ചതാണ് ആന്ധ്രപ്രദേശിലെ , കാളഹസ്തിക്കടുത്ത് യേര്‍പ്പേട്ടിലെ വ്യാശാശ്രമം. ആന്ധ്രയിലെ പിന്നോക്ക സമുദായങ്ങളുടെയും , സ്ത്രീകളുടെയും സാമൂഹികപുരോഗതിയുടെ നാള്‍വഴികളില്‍ അസംഗാനന്ദ ഗിരി സ്വാമികളുടെയും വ്യാശാശ്രമത്തിന്‍റെയും പങ്ക് വളരെ വലുതാണ്‌ .

കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ 1855 മാര്‍ച് മാസം 27 ആം തീയതിയാണ് വേലപ്പന്‍ എന്ന അസംഗാനന്ദ ഗിരി സ്വാമികളുടെ ജനനം . എങ്ങണ്ടിയൂരിനടുത്തുള്ള പെരിങ്ങോട്ടുകരയിലെ സിദ്ധ ശിവലിംഗ ഗുരുവിന്‍റെ " ശ്രീ നാരായണ ആശ്രമ " ത്തില്‍ നിന്ന് വിദ്യാഭ്യാസം നേടിയ സ്വാമികള്‍ പരമഗുരുവിന്റെ ആശിര്‍വാദത്തോടെ ഭരതമാകമാനം സഞ്ചരിച്ചു . ഒടുവില്‍ ആന്ധ്രപ്രദേശിലെ , തിരുപ്പതിയിലെ തിരുമലകുന്നില്‍ എത്തിച്ചേര്‍ന്ന അസംഗാനന്ദ സ്വാമികള്‍ കുന്നിന്മുകളിലെ " ഗോഗര്‍ഭം " എന്ന സ്ഥലം തന്‍റെ ആസ്ഥാനമായി തിരഞ്ഞെടുത്തു . ഏതാണ്ട് 12 വര്‍ഷത്തോളം അവിടെ തപസ്സും , ആത്മീയ പഠനവുമായി കഴിച്ചുകൂട്ടി . ഒടുവില്‍ കഠിന തപസിലൂടെയും , യോഗയിലൂടെയും ബ്രഹ്മ സാക്ഷാത്കാരം നേടിയ അസംഗാനന്ദ ഗിരി സ്വാമി , ' പരബ്രഹ്മ സാക്ഷാത്കാരം നേടിയ ഒരുവന്‍ , താന്‍ നേടിയ അറിവ് സഹജീവികളുടെ പുരോഗതിക്കായി വിനിയോഗിക്കണം ' എന്ന ശ്രീ നാരായണ ഗുരുദേവന്‍റെ വാക്കുകളെ പിന്തുടര്‍ന്ന് അടിച്ചമര്‍ത്തപ്പെട്ടവന്റെയും, സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാകിയുള്ള പ്രവര്‍ത്തനങ്ങളുമായി ഗോഗര്‍ഭ മലമുകളില്‍ തുടര്‍ന്നു .

യുവ സ്വാമിയുടെ സിദ്ധിയും , മാഹാത്മ്യവും കേട്ടറിഞ്ഞ ജനം ആ സന്നിധിയിലേക്ക് എത്തിചേരാന്‍ തുടങ്ങി . തിരുമല ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരും അസംഗാനന്ദ ഗിരി സ്വാമികളെ ദര്‍ശിക്കാന്‍ തുടങ്ങിയതോടുകൂടി സ്വാമിയുടെ ഖ്യാതി ദൂരെ ദിക്കുകളിലേക്ക് വ്യാപിക്കുകയും ആ സന്നിധിയിലേക്ക് ഭക്തജന പ്രവാഹം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്തു. പേരറിയാത്ത ആ സ്വാമിയെ അവര്‍ " മലയാള സ്വാമി " എന്ന് വിളിച്ചു , പിന്നീടു സ്വാമി ആ പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചു. ഇപ്രകാരം സ്വാമികളുടെ യശസ്സ് വര്‍ദ്ധിക്കുന്നതില്‍ തിരുമലയിലെ യാഥാസ്ഥിതികരായ ബ്രാഹ്മണ പൂജാരിമാര്‍ അസൂയാലുക്കളായിരുന്നു. അവര്‍ സ്വാമികളെ അവിടെ നിന്നും തുരത്തുവാന്‍ തക്കം പാര്‍ത്തിരുന്നു . അപ്പോഴാണ്‌ സ്വാമികള്‍ " ശ്രീ വെങ്കിടേശ്വര പുഷ്പമാല " എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കിയത് . സ്ത്രീകള്‍ക്കും , പിന്നോക്ക സമുദായങ്ങള്‍ക്കും , യഥേഷ്ടം , യഥാവിധി ഈശ്വരനെ പൂജിക്കുവാന്‍ അനുവാദം നല്‍കുന്നതായിരുന്നു ആ പുസ്തകം . ഇത് യാഥാസ്ഥിതിക മനസ്സുകളെ ചൊടിപ്പിച്ചു . അനന്തരഫലമായി തിരുമലയില്‍ നിന്ന് ഒഴിഞ്ഞു പോകുവാന്‍ ആവശ്യപെട്ടുകൊണ്ടുള്ള ഒരു കത്ത് ക്ഷേത്ര ഭരണാധികാരികള്‍ സ്വാമികള്‍ക്ക് നല്‍കി . എന്നാല്‍ അതിനു മുന്‍പ് തന്നെ അവിടം ഒഴിഞ്ഞു പോകുവാന്‍ സ്വാമികള്‍ തീരുമാനിച്ചിരുന്നു .

തിരുമലകുന്നിറങ്ങിയ മലയാള സ്വാമികള്‍ തനിക്ക് അനുയോജ്യമായ ഒരിടം തേടി അന്വേഷണം ആരംഭിച്ചു . ആ അന്വേഷണം ചെന്നവസാനിച്ചത്‌ യേര്‍പ്പെട്ടിലെ കുന്നിന്‍ മുകളിലാണ് . 1926 ഇല്‍ കാളഹസ്തി ഭരണാധികാരി ഈ ഭൂമി സ്വാമികള്‍ക്ക് പതിച്ചുനല്‍കി . അങ്ങിനെ വ്യാശാശ്രമം എന്ന മലയാളസ്വമിയുടെ ആസ്ഥാനം യേര്‍പ്പെട്ടില്‍ ഉയര്‍ന്നു വന്നു .
ആശ്രമരൂപീകരണാനന്തരം അസംഗാനന്ദ ഗിരി സ്വാമികളുടെപ്രവര്‍ത്തനം പരമ ഗുരുവായ ശ്രീനാരായണ ഗുരുദേവന്‍ കേരളത്തില്‍ തുടങ്ങിവച്ച ആത്മീയ ചിന്തകളുടെയും , സാമൂഹിക വിപ്ലവങ്ങളുടെയും ചുവടുപിടിച്ചായിരുന്നു. ബ്രഹ്മവിദ്യ നിഷിദ്ധമായിരുന്ന സ്ത്രീകള്‍ക്കും , പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുമായി അവ പഠിപ്പിക്കുന്ന ചുമതല മലയാള സ്വാമി ഏറ്റെടുത്തു . 1945 നവംബറില്‍ ആത്മീയപഠനാര്‍ത്ഥം ഒരു ബ്രഹ്മവിദ്യ പാഠശാല സ്വാമികള്‍ തുടങ്ങി . ശ്രീനാരായണ ഗുരുദേവന്‍ തുടങ്ങിയ ബ്രഹ്മവിദ്യാലയത്തിന്റെ അതേ രീതിയിലാണ് ഈ പാഠശാലയുടെയും പ്രവര്‍ത്തനം . സ്വാമികളുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്നു പിന്നോക്ക ജാതിക്കാര്‍ മൃഗബലിയും മറ്റും നിര്‍ത്തലാക്കി .
കേരളത്തില്‍ ശ്രീനാരായണ ഗുരുദേവന്‍റെ ആശിര്‍വാദത്തോടെ , ഡോ . പല്‍പ്പുവും, കുമാരനാശാനും നേതൃത്വം കൊടുത്ത് രൂപീകരിച്ച ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍റെ ( s n d p ) മാതൃകയില്‍ 1926 ഇല്‍ മലയാള സ്വാമികള്‍ ' സനാതന ധര്‍മ്മപരിപാലന സേവാ സമാജം ' എന്ന സംഘടനയ്ക്ക് രൂപം നല്‍കി . അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മീയ വിശ്വാസങ്ങളെ വളര്‍ത്തിയെടുത്ത് അവനെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഥമ ലക്‌ഷ്യം . 1927 ല്‍ 'യഥാര്‍ത്ഥ ഭാരതി ' എന്ന പേരില്‍ സ്വാമികള്‍ തുടങ്ങിയ മാഗസിന്‍ വ്യാശാശ്രമത്തിന്റെ ഔദ്യോഗിക ശബ്ദമായി ഇന്നും നിലകൊള്ളുന്നു .
അസംഗാനന്ദ സ്വാമികള്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ച മറ്റൊരു മേഖല സ്ത്രീകളുടെയും , വിധവകളുടെയും സാമൂഹിക പുരോഗതി ആയിരുന്നു . സ്ത്രീകള്‍ക്ക് ബ്രഹ്മവിദ്യ അഭ്യസിക്കുന്നതിനായി ആശ്രമത്തോട് ചേര്‍ന്ന് ഒരു ' കന്യാ ഗുരുകുലം ' സ്ഥാപിച്ചു . വിധവകള്‍ അവരുടെ ഇഷ്ടപ്രകാരം പുന:ര്‍വിവാഹം ചെയ്യുന്നതിനോ , അതല്ലെങ്കില്‍ ഒറ്റയ്ക്ക് താമസിക്കുന്നതിനോ സമൂഹം അനുവാദം നല്‍കണമെന്ന് വാദിച്ച സ്വാമികള്‍ അപ്രകാരം കഴിയുന്ന വിധവകള്‍ക്ക്‌ പുന:രധിവാസത്തിനായി ആശ്രമങ്ങളും , സമാജങ്ങളും ഉയര്‍ന്നുവരണമെന്നും അഭിപ്രായപെട്ടു . സ്ത്രീധനവും , ബഹുഭാര്യാത്വവും ഏറ്റവും നിന്ദ്യമായ കാര്യങ്ങളെന്ന് ഉത്ബോധിപ്പിച്ച മലയാള സ്വാമി സമൂഹത്തില്‍ നിന്ന് വേശ്യാവൃത്തി തുടച്ചുനീക്കുവാനായി പ്രവര്‍ത്തിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു .

സമൂഹത്തിലെ തോട്ടുകൂടായ്മ്ക്കെതിരായി നിശബ്ദ വിപ്ളവം നയിച്ച മലയാള സ്വാമി , പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥയ്ക്ക് പ്രധാന കാരണം , അവരുടെ ശുചിത്വമില്ലായ്മയും, ജീവിത ശൈലിയുമാണെന്ന് അഭിപ്രയാപ്പെട്ടു . അതിനാല്‍ അവര്‍ ഗോവധവും , ഗോമാംസവും വര്‍ജ്ജിക്കണമെന്നും , മദ്യം ഉപയോഗിക്കുന്നത് നിര്‍ത്തി തങ്ങളുടെ കുട്ടികളെ പാഠശാലകളില്‍ അയച്ചു സമൂഹത്തിന് ഉതകുന്ന പൌരന്മാരായി അവരെ വളര്‍ത്തി എടുക്കണമെന്നും സ്വാമികള്‍ അവരെ ഉപദേശിച്ചു . ഇപ്രകാരം അവര്‍ ജീവിച്ചാല്‍ സമൂഹം അവരെ തനിയെ അംഗീകരിച്ചുകൊള്ളുമെന്ന് സ്വാമി വാദിച്ചു .ജാതീയമായ തരം തിരിവുകളില്‍ അത്യന്തം
വിഷണ്ണനായ സ്വാമികള്‍
" ഒരു ദൈവം - പരബ്രഹ്മം
ഒരു മതം - ബ്രഹ്മവിദ്യ

ഒരു ജാതി - മാനവജാതി" എന്ന മഹത്തായ ആശയം ആന്ധ്രയിലെ ജനങ്ങള്‍ക്കുമാത്രമല്ല , ലോകത്തിലെ മുഴുവന്‍ ജനതയ്ക്കുമായി നല്‍കി . " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ശ്രീ നാരായണ ഗുരുദേവന്‍റെ മഹദ് വചനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആശയം എന്നതില്‍ സംശയമില്ല .

ഇപ്രകാരം ആന്ധ്രപ്രദേശിലെ വിശിഷ്യാ രായല്‍സീമ മേഖലയിലെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് നിസ്സീമമായ സംഭാവനകള്‍ നല്‍കിയ ,ശ്രീ നാരായണഗുരുവിന്റെ പിന്‍തലമുറക്കാരനായ മലയാള സ്വാമി എന്ന അസംഗാനന്ദ സ്വാമികള്‍ 1962 ജൂലൈ 12 ന് സമാധിയായി . കേരളത്തില്‍ ഗുരുദേവന്‍ തുടങ്ങിയ സാമൂഹികവും , ആത്മീയവുമായ വിപ്ളവങ്ങളെ, അതേപടി ആന്ധ്രാപ്രദേശിന്റെ മണ്ണില്‍ നട്ടുവളര്‍ത്തിയ സ്വാമികള്‍ തുടങ്ങിയ വ്യാശാശ്രമം ഇന്ന് ഭാരതത്തിലുടനീളം ശാഖകളുള്ള ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആശ്രമത്തിന്‍റെ ഭാഗമായി വാരണാസിയില്‍ ഒരു ' അദ്വൈത വേദാന്ത പഠന കേന്ദ്രം പ്രവര്‍ത്തിക്കുന്നു . കൂടാതെ ആശ്രമത്തിന്‍റെ കീഴില്‍ നിരവിധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , വ്യവസായ സംരഭങ്ങളും പ്രവര്‍ത്തിച്ചുവരുന്നു .
എല്ലാ അര്‍ത്ഥത്തിലും പരമഗുരുവായ ശ്രീനാരായണ ഗുരുദേവന്‍റെ സന്ദേശവാഹകന്‍ ആയിരുന്നു മലയാള സ്വാമികള്‍ എന്ന സദ്ഗുരു അസംഗാനന്ദ ഗിരി .

Source : http://www.gurudevan.net/index.php/sree-narayana-guru/sishyas-disciples-of-sree-narayana-guru/202-2013-09-07-06-20-28

മലയാള സാഹിത്യവും ശ്രീനാരായണ ഗുരുവും - By കോടിയേരി ബാലകൃഷ്ണന്‍


125 വര്‍ഷം മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രതിഷ്ഠയോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തിന് പുതിയ രൂപവും ഭാവവും കൈവരുന്നത്. അന്ന് ശ്രീനാരായണ ഗുരു ചെയ്തത് ഒരു വിപ്ളവ പ്രവര്‍ത്തനമായിരുന്നു. രാജഭരണത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 32-ാമത്തെ വയസ്സില്‍, 1888ല്‍ ശ്രീനാരായണ ഗുരു ഈ ധീരകൃത്യത്തിനായി മുന്നോട്ടുവന്നത്. അധസ്ഥിത ജനവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിനെതിരായുള്ള പ്രതിഷേധമായിരുന്നു അത്. സ്വാമി വിവേകാനന്ദന്‍ ഒന്നേകാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലയാളക്കരയെ നോക്കി ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച പ്രത്യേക സാഹചര്യം നിലനിന്നിരുന്ന കാലത്താണ് ജാതി- മത ഭ്രാന്തുകള്‍ക്കെതിരായി ശ്രീനാരായണ ഗുരു രംഗത്ത് വന്നത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരു, ഒരു ക്ഷേത്രമെന്നല്ല ആ സ്ഥലത്തെ വിശേഷിപ്പിച്ചത്. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നായിരുന്നു. ക്ഷേത്രമെന്നല്ല മാതൃകാ സ്ഥാനം എന്നാണ് ശ്രീനാരായണ ഗുരു എഴുതിവെച്ചത്. തുടര്‍ന്ന് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട ജനങ്ങള്‍ ശ്രീനാരായണ ഗുരുവിനെ വിളിച്ചുകൊണ്ടുപോയി നാനാഭാഗങ്ങളില്‍ ക്ഷേത്രങ്ങളുണ്ടാക്കി. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രവും ശ്രീനാരായണഗുരു മുന്‍കൈയെടുത്താണ് സ്ഥാപിച്ചത്. ജാതീയമായ വിവേചങ്ങളില്ലാത്ത ക്ഷേത്രമായ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാതൃകയാണ് തലശ്ശേരിയില്‍ സ്വീകരിച്ചത്. മുരുക്കുംപുഴയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ പ്രതിഷ്ഠക്ക് പകരം നാല് വാക്കുകളായിരുന്നു എഴുതി വെച്ചത്. ‘സത്യം ധര്‍മ്മം ദയ സ്നേഹം’. ചേര്‍ത്തല കളവന്‍കോട് ക്ഷേത്രത്തിലും വൈക്കത്ത് ഉല്ലല ക്ഷേത്രത്തിലും കണ്ണാടിയാണ് സ്ഥാപിച്ചത്. തൃശൂര്‍ കാരമുക്ക് ക്ഷേത്രത്തില്‍ കെടാവിളക്കാണ് സ്ഥാപിച്ചത്. അങ്ങനെ ഓരോ ക്ഷേത്രനിര്‍മാണത്തെയും തുടര്‍ന്ന് വിശ്വാസികളുടെ പിന്തുണയാര്‍ജ്ജിച്ച ശ്രീനാരായണ ഗുരു പടിപടിയായി ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്തികൊണ്ടുവരാനാണ് ശ്രമിച്ചത്.

1917ല്‍ ശ്രീനാരായണ ഗുരു ക്ഷേത്രനിര്‍മാണത്തെ ഇനി പ്രോത്സാഹിപ്പിക്കരുത് എന്ന നിലപാട് സ്വീകരിച്ചു. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണമെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാക്കാനാണ് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 1928ല്‍ ശ്രീനാരായണ ഗുരു അന്തരിക്കുന്നത് വരെ സാമൂഹ്യമാറ്റത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എന്നാല്‍, ശ്രീനാരായണ ഗുരുവിന്റെ സംഭാവനകള്‍ മലയാളത്തിനും മലയാള ഭാഷക്കും എത്രത്തോളം ഗുണം ചെയ്തു എന്ന് വേണ്ടത്ര ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. മലയാള ഭാഷയും സാഹിത്യവും ഗുരുദേവനും തമ്മിലുള്ള ബന്ധം മലയാളത്തിന് ക്ളാസിക്കല്‍ പദവി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വളരെയധികം പ്രസക്തിയുണ്ട്. ഇത്തരമൊരു വിഷയം ചര്‍ച്ച ചെയയ്പ്പെടുന്ന ഈ വേദിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ ശ്രീനാരായണ ഗുരുവിനെ സമൂഹം വേണ്ടത്ര മനസിലാക്കിയിട്ടില്ല. അദ്ദേഹം മലയാളം സംസ്കൃതം തമിഴ് ഭാഷകളിലായി 70കൃതികള്‍ രചിച്ചിട്ടുണ്ട്. സംസ്കൃതം മലയാളം തമിഴ് എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് പാണ്ഡിത്യമുണ്ടായിരുന്നു. കായംകുളത്തിനടുത്ത് പുതുപ്പള്ളിയില്‍ അദ്ദേഹം സംസ്കൃതത്തില്‍ ഉന്നത പഠനം നടത്തുകയുണ്ടായി. അതുകൊണ്ടുതന്നെ സംസ്കൃത വ്യാകരണത്തിലും വേദാന്തത്തിലും അഗാധമായ പാണ്ഡിത്യം ഉണ്ടാക്കാന്‍ ഗുരുവിന് സാധിച്ചു. ശ്രീനാരായണ ഗുരുവിന്റെ സാഹിത്യ സംഭാവനകള്‍ വിലിയിരുത്തുമ്പോള്‍ രണ്ട് കാര്യങ്ങള്‍ കാണേണ്ടതുണ്ട്. അദ്ദേഹം രചിച്ച കൃതികളാണ് അതിലൊന്ന്. ഗുരുദേവന്റെ ആദര്‍ശങ്ങളെ പിന്‍പറ്റി എഴുതപ്പെട്ട രചനകളും ഇതോടൊപ്പം കാണണം. അതുകൂടി ചേരുമ്പോള്‍ മാത്രമാണ് ഗുരുദേവ സാഹിത്യം സമ്പൂര്‍ണമാവുക. കുമാരനാശാന്‍ മുതല്‍ പ്രൊഫ. എം കെ സാനുവരെ എത്രയോ പ്രഗത്ഭരായ എഴുത്തുകാര്‍ ഗുരുദേവന്റെ ആശയങ്ങളെ കുറിച്ച് എഴുതി. അവരുടെ സംഭാവനകൂടി ഉള്‍ചേര്‍ക്കുമ്പോള്‍ കണ്ണെത്താദൂരത്തേക്ക് പടര്‍ന്ന് കിടക്കുന്ന കടല്‍പോലെയാണ് ഗുരുദേവ സാഹിത്യം എന്ന് പറയേണ്ടി വരുന്നു.

ശ്രീനാരായണ ഗുരു സാഹിത്യസൃഷ്ടികള്‍ നടത്തുന്ന കാലം വളരെ പ്രത്യേകതയുള്ളതാണ്. കുഞ്ചന്‍നമ്പ്യാര്‍ക്ക് ശേഷം ഒരു നൂറ്റാണ്ട്കാലം മലയാള സാഹിത്യ രംഗം ശുഷ്കമായിരുന്നു. ഈ കാലഘട്ടത്തില്‍ ഒരുപാട് കാവ്യ ഗ്രന്ഥങ്ങളുണ്ടായെങ്കിലും ഒട്ടും പുതുമയുള്ളതായിരുന്നില്ല. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് വീണ്ടും സജീവമായി. ‘ഓമനതിങ്കള്‍ക്കിടാവോ” എന്ന ഉറക്കുപാട്ടൊക്കെ എഴുതിയ ഇരയിമ്മന്‍തമ്പിയും മറ്റും ഇക്കാലത്താണ് വരുന്നത്. മലയാളത്തില്‍ ആദ്യമായി നോവലും നാടകവും എഴുതപ്പെട്ടു. ഇങ്ങനെ പ്രതാപം വീണ്ടെടുക്കുന്ന മലയാള സാഹിത്യത്തിന് ദാര്‍ശനികതയുടെ ദിവ്യശോഭ നല്‍കാന്‍ നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് സാധിച്ചു. അദ്ദേഹം പ്രധാനമായും കവിയായിരുന്നു. വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ് ഗുരു ഗദ്യത്തിലെഴുതിയത്. മലയാളകവിതയ്ക്ക് ദിശാബോധം നല്‍കിയ വ്യക്തിയാണദ്ദേഹം. അതോടൊപ്പം പുരോഗമന സാഹിത്യം എന്ന് നാമിപ്പോള്‍ വിശേഷിപ്പിക്കുന്ന സാഹിത്യശാഖയ്ക്ക് വിത്തിട്ടത് അദ്ദേഹമാണ്. കേന്ദ്രസാഹിത്യ അക്കാദമി ഭാരതീയ സാഹിത്യശില്‍പ്പികളെപറ്റി പുറത്തിറക്കിയ പുസ്തകത്തില്‍ ഇക്കാര്യം എടുത്ത് പറയുന്നുണ്ട്. കവിതയിലെ ആശയങ്ങളെ കുറിച്ച് ഗുരുവിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാകവി കുമാരനാശാന്‍ പോലും ഗുരുവിന്റെ കാവ്യസംബന്ധിയായ ഉപദേശങ്ങള്‍ സ്വീകരിച്ചു. കവിതയില്‍ ശൃംഗാരം കടന്നുവരരുതെന്ന് ഗുരു ആശാനെ ഉപദേശിക്കുകയുണ്ടായി. അന്നത്തെ മലയാള കവിതയില്‍ നിറയെ ശൃംഗാരമായിരുന്നു. ഇത് തെറ്റായ മൂല്യബോധം സൃഷ്ടിക്കുമെന്ന് ഗുരുവിന് തോന്നിയിരിന്നു എന്ന് ഇതില്‍ നിന്നും മനസിലാക്കാം.

1935 ഓടുകൂടിയാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായതെന്നാണ് സാഹിത്യ ഗവേഷകരുടെ അഭിപ്രായം. അത് കമ്യൂണിസ്റുകാരുടെ മാത്രം സാഹിത്യമാണെന്ന് പില്‍ക്കാലത്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഗുരു അന്തരിച്ചതിന് ശേഷമാണ് പുരോഗമന സാഹിത്യത്തിന്റെ ഉദയമുണ്ടായത് എന്ന് പറയുമ്പോള്‍ ശ്രീനാരായണ ഗുരുവിന്റെ സംഭാവനകളെ പരിഗണിച്ചില്ല എന്ന തോന്നല്‍ ഉളവാക്കും. യഥാര്‍ത്ഥത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത് ശ്രീനാരായണ ഗുരുവാണ്. ‘കല ജീവിതത്തിന് വേണ്ടി’ എന്നു കരുതിയവരാണ് പുരോഗമന സാഹിത്യകാരന്‍മാര്‍. സമത്വം സാഹോദര്യം സ്വാതന്ത്യ്രം എന്നിവയാണ് അവരെ നയിച്ചത്. ഈ മൂല്യങ്ങള്‍ എക്കാലത്തെയും ഇടതുപക്ഷ മൂല്യങ്ങളാണ്. അതിനാലാണ് പുരോഗമനസാഹിത്യകാരന്‍മാരെ കമ്യൂണിസ്റ് സാഹിത്യകാരന്‍മാരായി മാറ്റി നിര്‍ത്തിയത്. എന്നാല്‍, 1914ല്‍ തന്നെ ശ്രീനാരായണ ഗുരു സമത്വവും സാഹോദര്യവും ഉയര്‍ത്തിക്കാട്ടുന്ന ‘ജാതിനിര്‍ണയം’ എന്ന കൃതി രചിച്ചുകഴിഞ്ഞിരുന്നു. വെറും അഞ്ച് പദ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. പക്ഷെ, ചരിത്രത്തിന്റെ ഭാഗമായി തീര്‍ന്നു ആ ചെറുകൃതി.

‘ഒരു ജാതി ഒരുമതം / ഒരുദൈവം മനുഷ്യന് / ഒരു യോനി ഒരാകാരം / ഒരുഭേദവുമില്ലതില്‍’ എന്ന് അദ്ദേഹം എഴുതി. ‘നരനും നരനും തമ്മില്‍ / സാഹോദര്യമുദിക്കണം / അതിന് വിഘ്നമായുള്ള- / തെല്ലാമില്ലാതെയാക്കണം’. എന്ന കാര്യത്തിലും ഗുരുവിന് സംശയമില്ല. ഈ കൃതികളാണ് മലയാള സാഹിത്യത്തില്‍ പുരോഗമന സാഹിത്യത്തിന് നാന്ദി കുറിച്ചത്. ആശാനെപോലുള്ളവര്‍ ഗുരുദേവന്‍ നല്‍കിയ പതാക ഏറ്റുവാങ്ങുകയാണ് ചെയ്തത്.

സംസ്കൃതത്തില്‍ നല്ല അറിവുണ്ടായിരുന്ന നാരായണ ഗുരു മലയാളത്തിലെഴുതുമ്പോള്‍ ശുദ്ധമലയാളം തന്നെയാണ് പ്രയോഗിച്ചത്. ഏറ്റവും ലളിതമായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഉപനിഷത്തിലെയും മറ്റും ഗഹനമായ ആശയങ്ങള്‍ ഇത്ര ലളിതമായി വ്യാഖ്യാനിച്ചവര്‍ മലയാളത്തില്‍ അധികമില്ല. ലളിതമായി ഒരു കാര്യം അവതരിപ്പിച്ചാല്‍ അത് മോശമാണ് എന്ന് കരുതുന്നവര്‍ ഗുരുവിനെ വായിച്ച് പഠിക്കണം. ഗുരുവിന്റെ ‘അറിവ്’ എന്ന പുസ്തകം ഇതിനുള്ള ഒന്നാംതരം ഉദാഹരണമാണ്. വെറും പതിനഞ്ച് പദ്യശകലങ്ങള്‍. 60വരി മാത്രം. പക്ഷെ, ഓരോ വരിയും ആരംഭിക്കുന്നത് അറിവ് എന്ന വാക്കിലാണ്. ആ കാലത്തെ എഴുത്തുകാര്‍ സംസ്കൃതം കൂട്ടികലര്‍ത്തിയെഴുതി പൊങ്ങച്ചം കാണിക്കാറായിരുന്നു പതിവ്. ശ്രീനാരായണ ഗുരുവാകട്ടെ പച്ചമലയാളത്തിലാണ് ഈ കൃതി എഴുതിയത്. വിവര്‍ത്തന ശാഖക്കും അദ്ദേഹം സംഭാവനകള്‍ നല്‍കുകയുണ്ടായി. തിറുക്കുറള്‍ എന്ന പ്രസിദ്ധമായ തമിഴ് ഗ്രന്ഥം അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.

എഴുതപ്പെട്ട സാഹിത്യ കൃതികളില്‍ മാത്രം ഒതുങ്ങുന്നില്ല ഗുരുദേവന്‍ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍. ഉപദേശങ്ങള്‍ പോലെ അവിടവിടെയായി അദ്ദേഹം കോറിയിട്ട വാക്കുകള്‍ ഭാഷാഭംഗിയും ആശയഗാംഭീര്യവുമുള്ള രത്നങ്ങളാണ്. ഏറ്റവും നല്ല ഒരുദാഹരണം പറയാം. ‘ജാതിഭേദം മതദ്വേഷം / ഏതുമില്ലാതെ സര്‍വ്വരും / സോദരത്വേന വാഴുന്ന / മാതൃകാ സ്ഥാനമാണിത്’ എത്ര ലളിതമായ വാക്കുകളാണിവ. പക്ഷെ, എത്രവലിയ ആശയം. മാതൃകസ്ഥാനം എന്നത് ഈ ക്ഷേത്രമല്ല. ഈ നാടും മാത്രമല്ല. ഈ ലോകം തന്നെയാണ്. അതുപോലെ ആലുവയില്‍ 2-ാം ലോകമതസമ്മേളനം സംഘടിപ്പിച്ചപ്പോള്‍ ഗുരു അതിന്റെ കവാടത്തില്‍ എഴുതിവെച്ചു. ‘വാദിക്കാനും ജയിക്കാനുമല്ല/അറിയാനും അറിയിക്കാനുമാണ്’ എന്ന്.
ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍, എല്ലാവര്‍ക്കും മനസിലാവുന്ന വാക്കുകളില്‍ അതിഗംഭീരമായ ആശയങ്ങള്‍ അതിമനോഹരമായി അവതരിപ്പിക്കാന്‍ മഹാന്‍മാരായ എഴുത്തുകാര്‍ക്കേ സാധിക്കുകയുള്ളു. ശ്രീനാരായണ ഗുരു അത്തരം വലിയ എഴുത്തുകാരുടെ നിലയിലാണ്. മറ്റ് മേഖലകളിലുള്ള ഗുരുവിന്റെ പര്‍വ്വതസമാനമായ ഔന്നത്യം മൂലം അദ്ദേഹത്തിന്റെ സാഹിത്യമേഖലയിലെ സംഭാവനകള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണ്.

http://www.facebook.com/kodiyeri.balakrishnan


[ശ്രീനാരായണ ഗുരുവിനെ പലരും പല തരത്തിലാണ് അറിയുന്നത്. ചിലര്‍ക്ക് അദ്ദേഹം ആത്മീയ പുരുഷനാണ്. മറ്റൊരുകൂട്ടര്‍ക്ക് നവോത്ഥാനത്തിന്റെ പതാകവാഹകനാണ്. ചിലര്‍ക്ക് മഹാനായ എഴുത്തുകാരനാണ്. കടുത്ത വിശ്വാസികള്‍ക്ക് ദൈവവുമാണ്. പക്ഷെ, ദൈവം എന്നത് ഒരു സങ്കല്‍പ്പമാണ്, വിശ്വാസമാണ്. എന്നാല്‍, ഗുരു ഒരു യാഥാര്‍ത്ഥ്യമാണ്. വെറുമൊരു വിശ്വാസത്തേക്കാള്‍ എത്ര ഉയരത്തിലാണ് യാഥാര്‍ത്ഥ്യത്തിന്റെ സ്ഥാനം. അതുകൊണ്ട് ദൈവം എന്ന സങ്കല്‍പ്പത്തേക്കാള്‍ ഉന്നതങ്ങളിലാണ് ശ്രീനാരായണ ഗുരു എന്ന യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്. ]

കെ കേളപ്പന്‍ ( 1890 സെപ്തംബര്‍ 9 - 1971 ഒക്റ്റോബര്‍ 6 )

കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെടുന്ന കെ കേളപ്പന്‍ ഗാന്ധിജിയുടെ തികഞ്ഞ അനുയായി ആയിരുന്നു. ലളിതജീവിതവും ഉയര്‍ന്ന ചിന്തയും അദ്ദേഹത്തെ മാതൃകാപുരുഷനാക്കി.

കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന് ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം -1971 ഒക്റ്റോബര്‍ ആറിന്.

മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് , നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ് തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏങ്കിലും ഗുരുവായൂര്‍, വൈക്കം എന്നിവിടങ്ങളിലെ സത്യഗ്രഹങ്ങളുടെ പേരിലാണ് കേളപ്പജി പ്രശസ്തനായത്, മരിക്കുന്നതിനു അല്പം മുമ്പും അദ്ദേഹം ഒരു ക്ഷേത്രസത്യഗ്രഹം നടത്തി - പെരിന്തല്‍മണ്ണക്കടുത്ത അങ്ങാടിപ്പുറം ക്ഷേത്രത്തില്‍.

ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 1932 സെപ്തംബറില്‍ കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം ജനങ്ങളെയാകെ ഇളക്കിമറിച്ചു. എല്ലാ ജാതിവിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശമനുവദിക്കുന്നതിനായിരുന്നു സമരം. പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട് അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു വഴിതുറന്നു.

അതിനുമുന്പ് 1924 മാര്‍ച്ച് മുതല്‍ വൈക്കത്ത്, പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യഗ്രഹ സമരത്തിലും കേളപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ജയില്‍വാസമനുഭവിച്ചിരുന്നു. ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നു വിളിച്ചിരുന്നു.

കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍. അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം കൊള്ളിക്കാന്‍ പോന്നതാണ്. ഭൂദാന പ്രസ്ഥാനത്തിലും ഹരിജനോദ്ധാരണ പ്രവര്ത്തനങ്ങളിലും നേതൃത്വം നല്ക്കി.

ഗാന്ധിജിയുടെ ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍ കേരള ഗാന്ധി എന്നും വിളിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച് ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍ നേതൃത്വം നല്‍കിയതു കേളപ്പനാണ്.

1931 ഏപ്രില്‍ 13 ന് കോഴിക്കോട്ടു നിന്ന് കാല്‍നടയായി പുറപ്പെട്ട സന്നദ്ധഭട സംഘം പയ്യന്നൂര്‍ കടല്‍പുറത്തുവച്ച് ഏപ്രില്‍ 23 നാണ് ഉപ്പുനിയമം ലംഘിച്ചത്. ഇതോടനുബന്ധിച്ചും കേളപ്പനു ജയില്‍ശിക്ഷ ലഭിച്ചു.

മദ്രാസില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പൊന്നാനി, കോഴിക്കോട്, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന് മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.

അക്കാലത്താണദ്ദേഹം മന്നത്തിനോടും മറ്റുള്ളവരോടും മറ്റുമൊപ്പം നായര്‍ എന്ന ജാതിപ്പേര് വേണ്ടെന്നുവച്ചത്. അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജ്ജനം, ഖാദിപ്രചാരണം, നിയമ ലംഘനം അങ്ങനെ നീങ്ങി അദ്ദേഹത്തിന്‍റെ ജീവിതം. 1929 ലും 1936 ലും മാതൃഭൂമിയുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്. കേളപ്പന്‍ 1954 ല്‍ സമദര്‍ശിയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

ക്ഷേത്രസംരക്ഷണ സമിതി രൂപവത്കരിക്കാന്‍ മുന്‍കൈ എടുത്ത കേളപ്പന്‍ ആദ്യകാലത്ത് അതിന്‍റെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ച. പൊന്നാനി താലൂക്കിലെ തവന്നൂര്‍ റൂറല്‍ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് കേളപ്പനായിരുന്നു.

മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായും, ലോക്സഭാംഗമായും കേളപ്പന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു. ആചാര്യ കൃപലാനി നേതൃത്വം നല്ക്കിയ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു.

ആ പാര്‍ട്ടി ടിക്കറ്റിലാണ് അദ്ദേഹം പൊന്നാനിയില്‍ നിന്ന് ലോക്സഭാംഗമായത്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു. സര്‍വോദയ പ്രവര്‍ത്തകനായി.

പുത്തോട്ട ശ്രീനാരായണ വല്ലഭക്ഷേത്രം (1893 ഫെബ്രുവരി 22 )1068 കുംഭം 10


ഗുരുദേവന്‍ അരുവിപ്പുറം പ്രതിഷ്ട നടത്തിയതിനു 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണു ഇവിടെ പ്രതിഷ്ട നടത്തുന്നത് .1884 -ല്‍ ഇവിടെ ക്ഷേത്രം പണി തുടങ്ങിയെങ്കിലും 9 വര്ഷം കഴിഞ്ഞാണ് പ്രതിഷ്ട നടത്താന്‍ പറ്റിയത് .അന്ന് അമ്പലം പണിയുന്നതിനു മുന്‍പ് ഒരു പ്രവര്‍ത്തി സ്കൂള്‍ ഉണ്ടായിരുന്നു .ഇതു സ്ഥാപിച്ചത് പാപ്പി വൈദ്യര്‍ എന്നാ മഹാനാണ് .അദ്ദേഹം തന്നെയാണ് വല്ലഭ ക്ഷേത്രം സ്ഥാപിക്കാന്‍ തുടക്കം ഇട്ടതും .ശിവ ക്ഷേത്രവും സുബ്രമണ്യ ക്ഷേത്രവും വെവ്വേറെ വേണമെന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശം എങ്കിലും ഗുരുദേവന്റെ നിര്‍ദേശ പ്രകാരം ക്ഷേത്രം ഒന്ന് മതി എന്ന് തീരുമാനിച്ചു .കിഴക്ക് ശിവ പ്രതിഷ്ട നടത്തുകയും പുറകില്‍ ആറാട്ട് ദേവതയായി സുബ്രമന്യനെ സങ്കല്‍പ്പിക്കുകയും,കുംഭ പൂയം കാവടി അഭിഷേകം എന്ന് നിച്ചയിക്കുകയും ചെയ്തു .വൈദ്യരുടെ അപേക്ഷ പ്രകാരം "'ശ്രീനാരായണ വല്ലഭക്ഷേത്രം"" എന്ന് പേരിടുകയും പൂജാതിക്രമങ്ങള്‍ നിച്ചയിക്കുകയും ചെയ്തത് ഗുരുദേവന്‍ ആണ് .പുറകില്‍ തുറക്കാവുന്ന കതകുള്ള ക്ഷേത്രം ഇതു മാത്രം ആണെന്ന് തോന്നുന്നു .കാവടി പൂജക്ക്‌ വേണ്ടി ആണ്ടില്‍ ഒരിക്കല്‍ മാത്രം ഈ വാതില്‍ തുറക്കും .ആറാട്ട് ദിവസം സുബ്രമണ്യ സങ്കല്‍പ്പത്തില്‍ ശിവലിംഗത്തില്‍ പൂജ അര്‍പ്പിക്കുന്നു .പ്രതിഷ്ട സമയത്ത് ചട്ടമ്പി സ്വാമികള്‍ ,പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍ ,കുളവേലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു ."ക്ഷേത്ര ചുറ്റും വിദ്യാലയങ്ങള്‍ വേണം "എന്ന് പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്‍ കൂടി നിന്ന ഭക്ത ജങ്ങളോട് അരുള്‍ ചെയ്തു .ഋഷി വാക്യം ഒരിക്കലും വൃഥാവിലാകില്ലല്ലോ എന്ന് തെളിയിച്ചു കൊണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഒരു നിണ്ടനിര തന്നെ അവിടെ കാണാം .പ്രതിഷ്ട കഴിഞ്ഞു പുറത്തുവന്ന ഗുരുദേവന്റെ തലമുട്ടി "ഇവിടെ മുട്ട് വരില്ല " എന്ന് ഗുരുദേവന്‍ അരുള്‍ ചെയ്തു .അത് സത്യം തന്നെ ആണെന്ന് അവിടെ ചെന്നാല്‍ നമുക്ക് മനസില്‍ ആകും,നല്ല രീതിയില്‍ ആണ് അവിടുത്തെ പ്രവര്‍ത്തനം .sndp ശാഖ 1103 ഭരണം നടത്തുന്നത് ,വൈക്കം സത്യാഗ്രഹന്റെ പരീക്ഷണ ശാല പുത്തോട്ട ശ്രീ നാരായണ വല്ലഭക്ഷേത്രം ആയിരുന്നു.ടി .കെ .മാധവനും .സത്യവൃത സ്വാമികളും ഇവിടെ ഹരിജനങ്ങളെ ക്ഷേത്രത്തില്‍ കേറ്റാന്‍ ശ്രേമം നടത്തി ,അതിനു കുറച്ചു ഈഴവ പ്രമാണിമാര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ,പിന്നിട് അവരെ പ്രമാണിമാര്‍ അവരെ ക്ഷേത്രത്തില്‍ കൈ പിടിച്ചു കേറ്റുകയും ചെയ്തു ,പുതോട്ടയില്‍ പരിക്ഷിച്ചു വിജയിച്ച അതെ സമര മാര്‍ഗം തന്നെയാണ് ടി .കെ .മാധവന്‍ വൈക്കം സത്യാഗ്രഹതിലും സീകരിച്ചത് .














Posted on Facebook by:  Siju Raj

ആമാചാടി തേവന്‍.


ആമാചാടി തേവന്‍.വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ഒരേയൊരു ദളിതന്‍.മറ്റുള്ളവരുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതിയപ്പോള്‍ തേവന്‍ അയിത്ത ജാതിക്കാരനായതിനാല്‍ ചുണ്ണാമ്പു വെള്ളം ദൂരെ നിന്ന് കണ്ണിലേക്കു ചീറ്റിക്കുക യായിരുന്നു.അതോടെ തേവന്റെ കണ്ണ് പൊടിഞ്ഞു.സത്യാഗ്രഹ കാലത്ത് അയ്യങ്കാളി തേവന്റെ വീട്ടില്‍ വന്നിരുന്നു.എറണാകുളം ആലപ്പുഴ കോട്ടയം ജില്ലകള്‍ സംഗമിക്കുന്ന വേമ്പനാട്ടു കായലിലെ ആമാചാടി തുരുത്തിലാണ് തേവന്‍ ജനിച്ചത്‌.വൈക്കം എറണാകുളം റൂട്ടില്‍ പൂത്തോട്ടയില്‍ പാലമുണ്ട്.അതില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാല്‍ ആമാചാടി തുരുത്ത് കാണാം.കോട്ടയം ഭാഗത്ത് അരയന്മാരുടെ ഇല്ലമായ ചെമ്പ് എന്ന സ്ഥലം (സിനിമാ നടന്‍ മമ്മൂട്ടിയുടെ നാട്)എറണാകുളം ഭാഗത്ത് ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണ വല്ലഭ ക്ഷേത്രം .ആലപ്പുഴ ഭാഗത്ത് 13വാര്‍ഡ്‌ വരുന്ന പഞ്ചായത്തായ പെരുമ്പളം ദ്വീപ്.തേവന്റെ അനന്തര തലമുറ പൂതോട്ടയില്‍ ഉണ്ട്

ശ്രീ നാരായണ ദര്‍ശനങ്ങളെ പ്രചരിപ്പിക്കുക

"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി"

"ഒരു ജാതി ,ഒരു മതം , ഒരു ദൈവം മനുഷ്യന്"

" അധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വിജയിക്കുന്നതിനെക്കാള്‍ നല്ലത് ധര്‍മത്തിന്റെ  പാതയിലൂടെ സഞ്ചരിച്ചു പരാജയപ്പെടുന്നതാണ് .

അങ്ങനെ പരാജയ പെടുന്നവരെയാണ് നമ്മുക്കാവശ്യം "

"അവനവന്‍ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം"


ശ്രീ നാരായണ ഗുരുദേവന്റെ സസ്യാഹാര വീക്ഷണം




(കടപ്പാട് : ഗുരുദേവസൂക്തങ്ങൾ Sivagiri Math Publications,Varkkala-695141) 

* മത്സ്യമാംസങ്ങൾ കഴിക്കരുത് അത് അവ ശവക്കറിയാണ് 

*മാംസഭുക്കുകളുടെ ശരീരത്തിൽ തട്ടുന്ന കാറ്റ് പോലും അശുദ്ധം.അങ്ങനെയുള്ളവരുടെ കാറ്റ് ഏൽകുന്നതു തന്നെ നമുക്ക് ഇഷ്ടമില്ല 

*നിങ്ങൾ മാംസം തിന്നാതിരുന്നാൽ മാസമോന്നുക്ക് രണ്ട് ജീവനെ വീതം രക്ഷിക്കാമല്ലോ 


*മാംസം ഭക്ഷിക്കുന്നത് നാക്ക് മുറിക്കേണ്ടുന്നത്ര ഘോരമായ പാപമാണ് 


ചില ഉദരംഭരികൾ സകല പ്രാണികളെയും  ദൈവം നമുടെ  ഉപയോഗത്തിനായികൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു ,നാം അതുകളെ കൊന്നു ഭക്ഷിക്കുന്നത് കൊണ്ട് യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരാവാരം ചെയ്തുകൊണ്ട് വായില്ലാ പ്രാണികളെ വധിച്ചു ഉപജീവിക്കുന്നു . കഷ്ടം ! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായി കൊണ്ടുതന്നെ സർവ്വ പ്രാണികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കിൽ അതുകൾ അന്യോന്യം പിടിച്ചു ഭക്ഷിക്കുന്നതിനും മനുഷ്യർ ചിലപ്പോൾ അതുകളാൽ അപഹരിക്കപ്പെട്ട് പോകുന്നതിനും സംഗതി വരുമായിരുന്നോ ? ഇല്ല.


*പ്രാണികളെ ഭക്ഷിക്കുന്നതിലത്രെ മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കിൽ ക്രൂര ജന്തുക്കളിലല്ലയോ  
അതിമനുഷ്യത്വം സിദ്ധിക്കേണ്ടത്?. ഇങ്ങനെ വരുമ്പോൾ ചില ജീവകാരുണ്യമുള്ള ആളുകള് തന്നെ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നുകൂടുന്നത് ? കൊള്ളാം ഈ അസംഗതികൾ ദൈവത്തിൽ സ്ഥാപിച്ച് പറയുന്നതിനേക്കാളും വലുതായ ഒരു ദൈവദൂഷണം വല്ലതുമുണ്ടോ ?


Swami advocated vegetarianism. So, one of his devotees raised a doubt “Swami, when we drink the milk of the goats and cows, what is wrong in eating their meat?”.
Swami   : Well, Do you have a mother?
Devotee: No, she died recently.
Swami   : Died? What did you do with the dead body? Buried or ate it?



Saturday 26 October 2013

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശനത്താല്‍ ചൈതന്യവത്തായ ചങ്ങരംകുമരത്ത് ക്ഷേത്രം.


തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മിതവാദി സി.കൃഷ്ണനെന്ന ഉല്പതിഷ്ണുവിന്റെ ക്ഷണം സ്വീകരിച്ച് എത്തിയ സാക്ഷാല്‍ ശ്രീ നാരായണ ഗുരുദേവന്‍ തന്റെ സ്വചൈതന്യം ഇവിടെ പരത്തിക്കൊണ്ടാണ് മടങ്ങിയത്. ഗുരുവിന്റെ സഹായിയായആ പ്രാപഞ്ചിക ചൈതന്യവും പേറി ഇതാ ഇവിടെ ഒരു കൊച്ചു ക്ഷേത്രവും ഗുരു താമസിച്ച മുറിയും അതേ പ്രൌഢിയോടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മിതവാദി സി കൃഷ്ണനിലുണ്ടായിരുന്ന നാസ്തിക ആശയങ്ങളും ഗുരുദേവന്റെ ആത്യന്തിക പ്രബഞ്ചസത്യവുമായ ആസ്തിക ദര്‍ശനവും സമ്മേളിക്കുക കൂടി ചെയ്ത ഇടമാണ് ഈ പുണ്യ ഭൂമി. അനന്തതോളം ഏക്കര്‍ ഭൂമിയുടേയും അധികാരത്തിന്റെയും പ്രതാപികളായിരുന്നു തന്റെ തറവാടായ ചങ്ങരംകുമരത്ത്കാര്‍ എങ്കിലും, അജ്ഞാനത്താലുണ്ടായിരുന്ന അനാചാരങ്ങളെ അകറ്റാന്‍ സാക്ഷാല്‍ പരബ്രഹ്മചൈതന്യത്തിന്റെ തന്നെ ഭാഗമായി മാറിയ ഗുരുദേവന്റെ പാദസ്പര്‍ശനത്തോളം വലുതൊന്നും തന്നെ തന്റെ തറവാട്ടിലെയും പ്രദേശത്തിന്റെയും സാംസ്കാരിക സാമൂഹിക ഉന്നതിക്ക് ബദലുണ്ടാവുകയില്ല എന്ന വിശ്വാസത്തിലാണ് സി.കൃഷ്ണന്‍ ഗുരുവിനെ ക്ഷണിച്ചത്. 1918 ജനുവരി 15ന് അങ്ങിനെ ഗുരുദേവന്‍ ഇവിടെ സന്ദര്‍ശിച്ചു. കുടുംബ പരദേവതകളും പിതാക്കന്മാരുടെയും അടക്കം 101 പ്രതിഷ്ഠകളോടെ ഉണ്ടായിരുന്ന "ചങ്ങരംകുമരത്ത് അച്ഛന്‍''ന്റെ അമ്പലം എന്നറിയപ്പെട്ടിരുന്ന ക്ഷേത്രത്തിലേക്ക് ഗുരുവിന്റെ ബ്രഹ്മചൈതന്യം ഗുരുവിന്റെ നേരിട്ടുള്ള സന്ദര്‍ശനത്തിലൂടെ അങ്ങിനെ ലഭ്യമായി.

ചങ്ങരംകുമരത്ത് തറവാട്ടില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കാരണവരായ ഉണ്ണിപ്പാറന്റെ അറിവുകളില്‍ ഗുരുവിന്റെ സന്ദര്‍ശനത്തോടെ തറവാടും പ്രദേശവും ചൈതന്യവത്തായി. ഗുരുവിന്റെ നിര്‍ദ്ദേശത്താല്‍ ആചരിച്ചുവരുന്ന മൃഗബലിയും മറ്റുമുള്ള എല്ലാതരത്തിലുള്ള ഹിംസകളും അവസാനിച്ചു. ചങ്ങരംകുമരത്തിനുണ്ടായിരുന്ന ഭൌതിക പ്രൌഢിക്കൊപ്പം അദ്ധ്യാത്മിക പ്രൌഢിയും ഇതോടെ വന്നു ചേര്‍ന്നു.


ചങ്ങരന്‍കുമരത്തുകാരെ "പാറന്‍'' എന്ന സ്ഥാനപ്പേരിലാണ് പാരമ്പര്യമായി അറിയപ്പെട്ടിരുന്നത്. പാറന്മാരുടെ പരമ്പര ഈ പ്രദേശത്തിന്റെ തന്നെ മനുഷ്യ ചരിത്രത്തിന്റെ വേരുകളാണ് കിഴക്കേ പാറന്‍, പടിഞ്ഞാറെ പാറന്‍, വടക്കേ പാറന്‍ എന്നിങ്ങനെ പാറന്മാര്‍ വളര്‍ന്നു. കിഴക്കേ പാറന്റെ വീട്ടില്‍ ജനിച്ച കുട്ടിയുടെ പേരിടല്‍ കര്‍മ്മം കൂടി ചെയ്ത് ഗുരുദേവന്‍ അവിടത്തെ കാരണവരായ ഗോപാലന്റെ മകന്‍ ഗോവിന്ദന്‍ എന്നും വിളിപ്പേരായി ഗോപി എന്നും ഗുരു നാമകരണം ചെയ്തു. ഗോപി കുതിരപ്പുറത്ത് വിദ്യാലയത്തിലേക്ക് പോയിവരുന്നത് പ്രദേശത്തിന്റെ ആശ്ചര്യകാഴ്ചകളിയൊന്നായിരുന്നെന്ന് ഉണ്ണിപ്പാറേട്ടേന്‍ സ്മരിക്കുന്നു. ഉല്തിഷ്ണു സി. കൃഷ്ണന്റെ ചരിത്രം ഒരുപക്ഷെ കേരളീയ നവോത്ഥാന ചരിത്രത്തോടൊപ്പം നില്‍ക്കുന്നതാണ്. എസ് എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ ബോഡി യോഗത്തില്‍ 9 തവണ അദ്ധ്യത വഹിച്ചു. ഗുരുദേവന്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ ചുമതല സി.കൃഷ്ണനെയാണ് ഏല്പിച്ചത്. ഡോ.പല്‍പ്പുവുമായി ഏറെ അടുത്തു പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്ത സി.കൃഷ്ണന്‍ ഈ ചങ്ങരംകുമരത്ത് തറവാടിന്റെ ചൈതന്യമാണ്.

ഗുരു ഇവിടെ താമസിച്ച മുറിയിലേക്ക് നോക്കുമ്പോള്‍ ഗുരുദേവന്റെ മുഖചൈതന്യം യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്യും. ഇവിടെ ഭൂമിയും വെള്ളവും ആകാശവും ഗുരുവിന്റെ സന്ദര്‍ശനത്താല്‍ ലഭ്യമായ ചൈതന്യം കൈവിട്ടിട്ടില്ല. ഇവിടത്തെ മനുഷ്യമനസ്സുകളിലും ക്ഷേത്ര പരിസരത്തിലും ഗുരുദേവനാല്‍ പകര്‍ന്നു നല്‍കിയ ആത്മീയ ശാന്തിയില്‍ മുഗ്ദമാകുന്നു.

ഈഴവരുടെ ആദ്യത്തെ ശിവക്ഷേത്രം.

കീഴ്ജാതിക്കാര്‍ക്ക് ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് സവര്‍ണര്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല ക്ഷേത്ര പരിസരത്തില്‍ കൂടി സഞ്ചരിക്കുന്നതിനും അനുവദിച്ചിരുന്നില്ല. ഇതിനു പരിഹാരമായി ഈഴവര്‍ക്കുവേണ്ടി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കുവാന്‍ പണിക്കര്‍ തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി ഉത്തര കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മ്മാണവും ആരാധനാ സമ്പ്രദായങ്ങളും ഉത്സവാദി ചടങ്ങുകളും ചോദിച്ചും കണ്ടും മനസ്സിലാക്കി മടങ്ങി വന്നതിനുശേഷം 1853-ല്‍ സ്വദേശമായ മംഗലത്ത് ഇടയ്ക്കാട്ട് മനോഹരമായ ഒരു ശിവക്ഷേത്രം പണിയിച്ചു. മാവേലിക്കര കണ്ടിയൂര്‍ മറ്റത്തില്‍ വിശ്വനാഥന്‍ ഗുരുക്കളാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഈഴവരുടെ വകയായി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ ശിവക്ഷേത്രമാണിത് (ശ്രീനാരായണ ഗുരു അന്ന് ഭൂജാതനായിട്ടില്ല) ഈഴവനായ വേലായുധപ്പണിക്കര്‍ ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നതില്‍ സവര്‍ണരിലെ ജാതിക്കോമരങ്ങള്‍ അരിശം കൊണ്ടു. പക്ഷെ പണിക്കരെ നേരിടാനുള്ള ആത്മബലം അവര്‍ക്കില്ലായിരുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഈഴവരുടെ വകയായ രണ്ടാമത്തെ ക്ഷേത്രം സ്ഥാപിച്ചത് ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലാണ്. ഈഴവര്‍ക്ക് ദേവന്മാരുടെ ക്ഷേത്രങ്ങള്‍ പണിത് ആരാധന നടത്താന്‍ അവകാശമില്ലെന്നും അതിനാല്‍ ഈ നടപടി തടയണമെന്നും കാണിച്ച് സവര്‍ണ പ്രമാണിമാര്‍ ഗവണ്‍മെന്റിന് പരാതി നല്‍കി. പരാതി ദിവാന്‍ജി നേരിട്ടുതന്നെ അന്വേഷിച്ചു. ഈഴവര്‍ ഇതിനുമുമ്പ് ശിവക്ഷേത്രം സ്ഥാപിച്ച് ആരാധന നടത്തുന്നു ണ്ടെന്നുള്ളതിനു തെളിവായി 1853-ല്‍ മംഗലത്ത് വേലായുധപ്പണിക്കര്‍ സ്ഥാപിച്ച ക്ഷേത്രമാണ് ചൂണ്ടിക്കാണിച്ചത്. പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തിന് ദിവാന്‍ജി അനുവാദം നല്‍കി. അരുവിപ്പുറത്തെ ശിവക്ഷേത്രമാണ് മുന്നാമത്തേത്.

മൂക്കുത്തി സമരം


താഴ്ന്ന ജാതിക്കാര്‍ ഓരോ വിഭാഗക്കാരും അണിയുന്ന ആഭരണത്തിന് ചില രീതികള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലം.ധരിച്ചിരിക്കുന്ന ആഭരണം കണ്ടാല്‍ തിരിച്ചറിയാം അവര്‍ ഏത് ജാതിയില്‍ പെട്ടവളാണെന്ന്.മൂക്കുത്തി ആഭരണമിടാന്‍ ഈഴവ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.അത് സവര്‍ണ സ്ത്രീകള്‍ മാത്രം അണിയുന്ന ആഭരണമാണ്.ഈ നിയമം ലംഘിച്ച് ഒരു ഈഴവയുവതി ആഭരണം ധരിച്ച് നടന്നു പോകുന്നതു കണ്ടപ്പോള്‍ മൂക്കുത്തി ഊരാന്‍ സവര്‍ണര്‍ ആജ്ഞാപിച്ചു.അവര്‍ അനുസരിച്ചില്ല.ഒട്ടും താമസിച്ചില്ല,ആ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്തു ചവിട്ടിയരച്ചു.രണം ധാരധാരയായി ഒഴുകി.ഇതിനു പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ മൂക്കുത്തിയു മായിട്ടായിരുന്നു.സവര്‍ണര്‍ പണിക്കരുടെ മുന്നില്‍ പത്തി മടക്കി.ആ ഭാഗത്തുള്ള മുഴുവന്‍ ഈഴവ സ്ത്രീകളെയും വിളിച്ചുവരുത്തി മൂക്കുത്തി ഇടുവിച്ചു.സ്ത്രീകളുടെ ആചാരങ്ങളില്‍ മാത്രമല്ല,പുരുഷന്മാരുടെ ആചാരങ്ങളിലും മാറ്റം വരുത്തി.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം
നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃതവം നല്‍കിയ പണിക്കര്‍ അവര്‍ണര്‍ക്ക് വഴിയെ സഞ്ചരിക്കുന്നതിനു തടസ്സം സൃഷ്ടിച്ച ജന്മിമാരെയും മാടമ്പിമാരെയും അടിച്ചൊതുക്കി ക്കളഞ്ഞു.അവരുടെ 'ഹോയ്'വിളിയും അവസാനിച്ചു.ആ പ്രദേശത്തെ അവര്‍ണ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

നിരവധി സമരങ്ങള്‍ക്കും പീഡിത ജനതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച പണിക്കര്‍ക്ക് തിരുവിതാംകൂര്‍ മഹാരാവ് വീരശ്രൃംഘല അണിയിച്ചു.മുറജപത്തിന്റെ മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന സാളഗ്രാമം കായംകുളം കായലില്‍ വെച്ച് ആക്രമികള്‍ തട്ടിയെടുത്തു.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് മാത്രമാണ് ആക്രമികളെ നേരിട്ട് സാളഗ്രാമം തിരിച്ചെടുക്കുവാന്‍ കഴിഞ്ഞത്.അങ്ങനെയാണ് സന്തുഷ്ടനായ രാജാവ് വീരശ്രൃംഘല നല്‍കിയത്.

പ്രതിഷ്ഠ


ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലശ്ശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു.അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു.150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങ ളുമുണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെ യായിരുന്നു.സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി. 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന പ്രസിദ്ധ തറവാട്ടിലെ വെളുമ്പിയായിരുന്നു വധു.ഈ ദമ്പതികള്‍ക്ക് 7 പുത്രന്മാര്‍ പിറന്നു. തന്റെ മക്കളെ സവര്‍ണരെക്കൊണ്ട് 'കുഞ്ഞ്' എന്ന് വിളിപ്പിക്കും എന്ന ദൃഢനിശ്ചയത്തോടെ അവര്‍ക്ക് കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കഞ്ഞുകുഞ്ഞ്, വെളുത്തകുഞ്ഞ്, കുഞ്ഞുകൃഷ്ണന്‍ എന്നിങ്ങനെ പേരിട്ടു. സാധാരണ സവര്‍ണര്‍ മാത്രമാണ് അവരുടെ പേരുകളുടെ കൂടെ 'കുഞ്ഞ്' ചേര്‍ത്ത് വിളിക്കാറുള്ളൂ.അങ്ങനെ, നേരത്തേ തന്നെ സവര്‍ണ ജനവിഭാഗത്തിന്റെ അനീതികള്‍ക്കെതിരേ പ്രതികരിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ പണിക്കര്‍ നടത്തിയെന്നുതന്നെ ഉറപ്പിക്കാം.
ഒരു കേസ്സിന്റെ ആവശ്യത്തിനായി തണ്ടുവെച്ച ബോട്ടില്‍ കൊല്ലത്തേക്ക് പോകുക യായിരുന്നു പണിക്കരും സംഘവും. കായംകുളം കായലില്‍ എത്തി. സമയം അര്‍ദ്ധരാത്രി. ഒരു കേവു വള്ളത്തില്‍ വന്ന ചിലര്‍ പണിക്കരെ കണ്ട് അടിയന്തിരമായി ചില കാര്യങ്ങള്‍ അറിയിക്കാ നുണ്ടെന്നും പറഞ്ഞു ബോട്ടില്‍ കയറി. അതിലൊ രാള്‍ ഉറക്കത്തിലാ യിരുന്ന പണിക്കരെ മൃഗീയമായി കുത്തി കൊല പ്പെടുത്തി. അങ്ങനെ 1874ല്‍ തന്റെ 49ആമത്തെ വയസ്സില്‍ പണിക്കര്‍ അന്ത്യശ്വാസം വലിച്ചു. (പണിക്കരെ കൊല പ്പെടുത്തിയത്, അപ്പോള്‍ മാത്രം ഇസ്ലാം മതം സ്വീകരിച്ച കിട്ടന്‍ എന്ന ഒരു ഈഴവ നായിരുന്നു. ഇസ്ലാം മതം സ്വീകരിച്ചതുകൊണ്ട് 'തൊപ്പിയിട്ട കിട്ടന്‍' എന്നാണ് അയാളെ വിളിച്ചിരുന്നത്-തെക്കുംഭാഗം മോഹന്‍)

ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.ഒരു പക്ഷെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ചിലപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിയെങ്കിലും പിന്‍ഗാമികള്‍ക്ക് ഒരു മാര്‍ഗ ദീപമായിരുന്നു.പിന്നീടുവന്ന മഹാന്മാര്‍ ആ ദീപത്തിന്റെ പ്രഭ കേരളത്തിലാകെ പരത്തുകയായിരുന്നു.

മനുഷ്യാ, നീ സ്വയം ഈശ്വരനാണ്.


ഒരു നീണ്ട യാത്രയ്ക്ക് ശേഷം വിശ്രമിക്കുകയാണു ഗുരുദേവന്‍. ഒരു ഭക്തന്‍ അടുത്തെത്തി ചെറിയതോതില്‍ സംസാരം തുടങ്ങി. ചാള്‍സ് ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തത്തെക്കുറിച്ച് സൂത്രത്തില്‍ ഗുരുവിന്‍റെ അഭിപ്രായം അറിയുകയാണു ഭക്തന്‍റെ ഉദ്ദേശ്യം. പരിണാമസിദ്ധാന്തവും പ്രപഞ്ചോത്പത്തി സിദ്ധാന്തവും ഗുരുദേവന്‍ അംഗീകരിക്കുന്നുണ്ടോ എന്ന് ഭക്തന്‍ ചോദിച്ചു. ഡാര്‍വിനെ ഉദ്ദേശിച്ച് ഗുരുദേവന്‍ ചോദിച്ചു. "ജീവികളുടെ ഉത്ഭവത്തെക്കുറിച്ച് സായ്പ് എന്താണു പറഞ്ഞിരിക്കുന്നത്?"

"മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്നാണു ഡാര്‍വിന്‍റെ അഭിപ്രായം.“

"ഓഹോ..... സായ്പ് കണ്ടോ കുരങ്ങില്‍ നിന്ന് മനുഷ്യന്‍ ഉണ്ടാകുന്നത്?" എന്നു സ്വതസിദ്ധമായ മറുചോദ്യം ഉന്നയിച്ചതോടെ ചോദ്യകര്‍ത്താവ് മിണ്ടിയില്ല. പിന്നെ ഗുരുവും ഒന്നും പറഞ്ഞില്ല. പരിണാമസിദ്ധാന്തത്തെ ഗുരു അനുകൂലിക്കുന്നില്ലെന്നു വ്യക്തമായെങ്കിലും ജീവന്‍റെ ഉത്പത്തിയെക്കുറിച്ചും പ്രപഞ്ചസൃഷ്ടിയെക്കുറിച്ചും ഗുരു എന്തു പറയുന്നു എന്നറിയാന്‍ അക്കാലത്ത് മിക്കവരിലും ആകാംക്ഷയുണ്ടായിരിന്നു. ഗുരു ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായി ആരോടെങ്കിലും സംസാരിച്ചതായി രേഖകള്‍ കാണുന്നില്ല. ആത്മാനന്ദസ്വാമി എന്ന പേരില്‍ ഗുരുവിന്‍റെ ശിഷ്യനായി മാറിയ രാമപ്പണിക്കര്‍ ഗുരുവിനെ ആദ്യം കണ്ടമാത്രയില്‍ തന്നെ എന്താണു ബ്രഹ്മസൂത്രത്തിന്‍റെ പൊരുള്‍ എന്നു ചോദിച്ചു. "ഇതൊക്കെ അത്ര എളുപ്പം പറയാനൊക്കുമോ?“ എന്നമറുചോദ്യമായിരുന്നു അവിടെയും ഉത്തരം. ഈ ചോദ്യത്തിനു ഉത്തരം വേണമെങ്കില്‍ ചോദ്യകര്‍ത്താവ് ഒന്നു പരുവപ്പെടനം എന്നേ ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഗുരു ഉദ്ദേശിച്ചുള്ളു.

പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വേദം പറയുന്ന വിശദീകരണത്തിലാണു ഗുരുദര്‍ശനവും നില്ക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. ഋഗ്വേദത്തില്‍ പത്താം മണ്ഡലത്തില്‍ 190-)0 സൂക്തത്തിലെ മൂന്നു മന്ത്രങ്ങളില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്നു.

"ഋതം ച സത്യം ചാഭീദ്ധാതപസോധ്യജായത...."

എന്നു തുടങ്ങുന്ന മന്ത്രങ്ങളില്‍ ജഗത്നിയന്താവായ ഈശ്വരന്‍ തപസ്സില്‍നിന്നുണര്‍ന്ന് അന്ധകാരത്തില്‍നിന്നു പഴയപടി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നാണു പറയുന്നത്. അതായത് ഈശ്വരന്‍ തപസ്സില്‍നിന്ന് ഉണരും മുമ്പേ ഈ പ്രപഞ്ചം ഇവിടെ ഉണ്ടായിരുന്നു. തപസ്സില്‍ അലിഞ്ഞപ്പോള്‍ അന്ധകാരമയമായി. വീണ്ടും ഉണര്‍ന്ന് പഴയതുപോലെ ഇവയൊക്കെ സൃഷ്ടിച്ചു എന്നാണു വിവക്ഷ.

ഗുരുദേവന്‍ തന്‍റെ പ്രസിദ്ധകൃതിയായ ബ്രഹ്മവിദ്യാപഞ്ചകത്തില്‍ പ്രപഞ്ച ഉത്പത്തിയെക്കുറിച്ച് ശിഷ്യനു സംശയദൂരീകരണം നടത്തുന്ന മട്ടില്‍ വിവരിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കഥകളിലെ ഭക്തര്‍ സൂത്രത്തില്‍ വന്ന് ഗുരുവിന്‍റെ അഭിപ്രായമറിയാന്‍ ശ്രമിച്ചതുപോലെ സമ്പാദിക്കേണ്ട അറിവല്ല സൃഷ്ടിരഹസ്യം എന്ന് വ്യക്തമാക്കിക്കൊണ്ട് ബ്രഹ്മവിദ്യാപഞ്ചകത്തിന്‍റെ ഒന്നാം പദ്യത്തില്‍ എങ്ങനെയാണു ബ്രഹ്മവിദ്യ നേടാന്‍ ശ്രമിക്കേണ്ടത് എന്ന് ഗുരു പറയുന്നു. "ഇന്ദ്രിയങ്ങള്‍ കാട്ടിത്തരുന്നതെല്ലാം അസത്യമെന്നറിഞ്ഞ് വിരക്തി നേടണം. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിങ്ങനെ ആറു സാധനകള്‍ നല്ലതുപോലെ അഭ്യസിക്കണം. എന്നിട്ട് ബ്രഹ്മസ്വരൂപം സാക്ഷാത്കരിച്ചനുഭവിക്കുന്ന സ്ഥിതിപ്രജ്ഞനായ ഗുരുവിനെ സമീപിക്കണം. അദ്ദേഹത്തെ പ്രണമിച്ച് പ്രസന്നനാക്കിയശേഷം, ഞാനാര്? ഈ പ്രപഞ്ചം എവിടുന്നുണ്ടായി എന്നീ രണ്ട്ചോദ്യങ്ങള്‍ ചോദിച്ചിട്ട് "പ്രഭോ ഈ സംശയങ്ങള്‍ തീര്‍ത്തുതന്നാലും" എന്നപേക്ഷിക്കണം.

"ത്വം ഹി ബ്രഹ്മ നചേന്ദ്രിയാണി ന്‍ മനോ

ബുദ്ധിര്‍ന്ന ചിത്തം വപുഃ"

എന്നു തുടങ്ങുന്ന രണ്ടാം പദ്യത്തില്‍ ഗുരു ശിഷ്യനുവേണ്ടി ബ്രഹ്മവിദ്യ ഉപദേശിച്ചു തുടങ്ങുന്നു. നീ ബ്രഹ്മമാണ്. നീ ഇക്കാണുന്ന ഇന്ദ്രിയങ്ങളല്ല. ഈ മനസ്സും ബുദ്ധിയുമല്ല. ചിത്തവും ശരീരവുമല്ല. ഇവയെ കൂടാതെ പ്രാണന്‍, അഹങ്കാരം എന്നിവയുണ്ടല്ലോ. അതൊക്കെ നിന്‍റെ സ്വരൂപമായ ആത്മാവില്‍ അവിദ്യകല്പിതങ്ങളായ കാഴ്ചകള്‍ മാത്രമാണ്. ഒരു മണ്‍പാത്രത്തില്‍ മണ്ണു എങ്ങനെയോ അതുപോലെ സകല ചരാചരങ്ങളിലും അകവും പുറവും യാതൊന്നു വ്യാപിച്ചിരിക്കുന്നുവോ അതാണു സത്യം എന്ന് മൂന്നാം പദ്യത്തില്‍ വ്യക്തമാക്കുന്നു. ജഗത്തിന്‍റെ പരമകാരണം ബോധവസ്തുവായ ബ്രഹ്മമാണെന്ന് ഗുരു പറയുന്നു. അതില്‍ പൊന്തി മറയുന്ന നാമരൂപങ്ങളാണു ഈ പ്രപഞ്ചവസ്തുക്കളും ദൃശ്യങ്ങളും. ബ്രഹ്മശക്തിയാണു ഈ ജഗത്തിനെ കര്‍മ്മാനുസരണം സൃഷ്ടിക്കുന്നത്. "സര്‍വ്വം ഖലിത്വം ബ്രഹ്മ" എന്ന ഉപനിഷത്ത് വാക്യത്തിലേക്കാണു പിന്നീടുള്ള പദ്യങ്ങള്‍ എത്തുന്നത്. ബ്രഹ്മസാക്ഷാത്കാരം നേടുന്നയാള്‍ക്കേ ഈ പ്രപഞ്ചത്തിന്‍റെ ഉല്പത്തിരഹസ്യവും ജീവികളുടെ ഉത്ഭവരഹസ്യവും അനുഭവിച്ചറിയാന്‍ സാധിക്കൂ എന്ന് സാരം.

മനുഷ്യന്‍ ഇന്ന് പ്രപഞ്ചരഹസ്യം അന്വേഷിക്കുന്നത് ബാഹ്യമായ അലച്ചിലിലൂടെയാണ്. അങ്ങനെ അലയുമ്പോള്‍ കിട്ടുന്ന ഉത്തരം മായാപ്രപഞ്ചത്തിലെ ഈശ്വര ലീലയാകാനേ തരമുള്ളു. അതൊകൊണ്ടാണു കണികാ സിദ്ധാന്തവും തരംഗസിദ്ധാന്തവും ഒടുവില്‍ ക്വാണ്ടം സിദ്ധാന്തവും നിലനില്‍പ്പില്ലാതെ ത്രിശങ്കുവിലാകുന്നത്. ഒടുവില്‍ ശാസ്ത്രം സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ സ്ട്രിംഗ് തിയറിയെ ഉറ്റുനോക്കുകയാണു സത്യമറിയാന്‍. അതൊന്നും ശാശ്വതമാവില്ല എന്ന് കണ്ടറിയാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുത്തെന്നു വരും. എന്തിനാണു സൃഷ്ടിരഹസ്യം അറിയുന്നത് എന്നു ചോദിച്ചാല്‍ മനുഷ്യന്‍റെ ഭൌതിക സൌകര്യങ്ങള്‍ ഉയര്‍ത്തുന്നതിനും സ്വന്തമായി ജീവനെ ഉണ്ടാക്കി ഈശ്വരനൊപ്പം എത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണു എന്നാണു ശാസ്ത്രലോകത്തിന്‍റെ ഉത്തരം. പ്രപഞ്ചശക്തിയോടുള്ള വിധേയത്വമാണു ആദ്യം വേണ്ടത്. അതുതന്നെയാണു ഗുരുവിനെ വണങ്ങി അറിവിനായി അപേക്ഷിക്കണം എന്ന് ആദ്യപദ്യത്തില്‍ ഗുരു പറയുന്നതിന്‍റെ പൊരുള്‍. അല്ലാതെ അന്വേഷണങ്ങള്‍ മരുഭൂമിയിലെ മാന്‍പേട കാനല്‍ ജലം തേടി അലയുന്നതുപോലെയുള്ള വിഫലപ്രയത്നങ്ങളായി മാറും. "മനുഷ്യാ നീ ഈശ്വരനാണ്, നീ അത് സ്വയം തിരിച്ചറിഞ്ഞ് ഈശ്വരത്വം സാക്ഷാത്കരിക്കൂ" എന്നാണു ബ്രഹ്മവിദ്യാപഞ്ചകത്തിലൂടെ ഗുരു ആഹ്വാനം ചെയ്യുന്നത്. മൃതപ്രായരായിക്കിടന്ന മനുഷ്യക്കോലങ്ങളെ ആദ്യം മനുഷ്യരാക്കി അവിടെനിന്ന് ഈശ്വരത്വത്തിലേക്ക് ഉയര്‍ത്തുകയായിരുന്നു ഗുരുദേവന്‍ എന്ന് ഇവിടെ നമ്മള്‍ തിരിച്ചറിയുന്നു. അറിവുതേടുന്ന സത്യമാര്‍ഗ്ഗികള്‍ക്ക് ഇപ്പോഴും ഗുരു പ്രത്യക്ഷസാന്നിദ്ധ്യമാണ്. അല്ലാത്തവര്‍ക്ക് ഗുരു ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ സമാധിയായ ഒരു സന്യാസിയും.

(കടപ്പാട് : സജീവ് കൃഷ്ണന്‍, കൌമുദി)

ഗുരു ദര്‍ശനം - ജോസ് ചന്ദനപ്പള്ളി

ശ്രീനാരായണ ഗുരുവാണ് കേരളത്തിന്റെ സാമൂഹ്യ ബോധത്തെ കീഴ്‌മേല്‍ മറിച്ചത്. മൂര്‍ച്ചയേറിയ യുക്തിയും നര്‍മ്മവും അതിലേറെ കര്‍മ്മശക്തിയും ഇതിനായി അദ്ദേഹം ഉപയോഗിച്ചു. ഈഴവ ശിവനെയും കണ്ണാടിയും അരുവിപ്പുറത്ത് പ്രതിഷ്ഠിച്ച് അദ്ദേഹം വരേണ്യതയുടെയും പൗരോഹിത്യന്റെയും പൂച്ചുകള്‍ പൊളിച്ചു തീണ്ടാപ്പാടുകളെ തന്റെ അപ്രതിരോധ്യജ്ഞാനം കൊണ്ട് അളന്നു തീര്‍ത്തു.

കേരള നവോത്ഥാനത്തിന്റെ പിതാവെന്നറിയ്‌പ്പെടുന്ന ശ്രീനാരായണഗുരു തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തി ഗ്രാമത്തില്‍ വയല്‍വാരത്തു വീട്ടില്‍ മാടനാശന്റെയും കുട്ടിയമ്മയുടെയും ഇളയപുത്രനായി 1856 ആഗസ്റ്റ് 20-ന് (കൊല്ലവര്‍ഷം 1039 ചിങ്ങം 14) ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തുടര്‍പഠനത്തിനായി 20-ാം വയസ്സില്‍ രാമന്‍പിള്ള ആശാന്റെ അടുത്തെത്തി. മൂന്ന് വര്‍ഷം ആശാന്റെ കീഴില്‍ സംസ്‌കൃതം, അദൈ്വത വേദാന്തം, ആയുര്‍വേദം, സാഹിത്യം എന്നിവ അഭ്യസിച്ചു. ഇക്കാലത്താണ് 'ഗജേന്ദ്രമോക്ഷം' എന്ന വഞ്ചിപ്പാട്ട് രചിച്ചത്. തുടര്‍ന്ന് നാട്ടില്‍ എത്തിയ നാരായണന്‍ 1878-ല്‍ ചെമ്പഴന്തിയിലെ കുടിപ്പള്ളിക്കുടത്തിലും 1880-ല്‍ നെടുങ്ങണ്ടയിലെ അഞ്ചുതെങ്ങില്‍ സംസ്‌കൃത അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. 1882-ല്‍ മുറപ്പെണ്ണ് കാളിയെ വിവാഹം കഴിച്ചുവെങ്കിലും ബന്ധം നീണ്ടുനിന്നില്ല. ജീവിത വിരക്തിപിടിപ്പെട്ട നാരായണന്‍ സന്യാസിയായി അലഞ്ഞു തിരിഞ്ഞു നടന്നു.
1884-ല്‍ ചട്ടമ്പിസ്വാമികളുമായും തൈക്കാട് അയ്യാ ഗുരുവുമായും പരിചയപ്പെടുന്നു. ഇവരുടെ ആശയങ്ങള്‍ നാരായണഗുരുവിനെ ഏറെ സ്വാധീനിക്കുകയും അയ്യാഗുരുവിന്റെ കീഴില്‍ യോഗ വിദ്യ അഭ്യസിക്കുകയും ചെയ്തു. മരുത്വാമലയില്‍ ഏകാന്ത തപസ്സ് നടത്തി. തുടര്‍ന്ന് ജനങ്ങള്‍ ഇദ്ദേഹത്തെ 'നാരായണഗുരു' എന്ന് വിളിക്കാന്‍ തുടങ്ങി. 1887ല്‍ തെക്കേ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് ഹിന്ദു ധര്‍മ്മം പ്രചരിപ്പിച്ചു.

താന്‍ നേടിയ ആത്മീയ ശക്തി സാമൂഹിക മാറ്റത്തിനുള്ള മാര്‍ഗ്ഗമായി ഗുരു ഉപയോഗപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും ഗുരു എതിര്‍ത്തു. ജന്തുബലി നിര്‍ത്തലാക്കാന്‍ പ്രവര്‍ത്തിച്ചു. ഈഴവര്‍ക്കിടയിലെ പുളികുടി,'തീണ്ടിക്കുളി, താലികെട്ട്'മുതലായ ദുരാചാരങ്ങളെ അവസാനിപ്പിച്ചു. 1888-ല്‍ നെയ്യാറ്റിന്‍കരയ്ക്കടുത്തുള്ള അരുവിപ്പുറത്ത് നടത്തിയ ശിവപ്രതിഷ്ഠയാണ് ഗുരുവിന്റെ ദൗത്യം വിളംബരം ചെയ്തത്.

ഈ ക്ഷേത്രത്തിന്റെ ചുവരില്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്

1903-ല്‍ മെയ് 15ന് ഡോ. പല്‍പ്പുവിന്റെ സഹായത്തോടെ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ചു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധം തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രമാണ്. 1908 ഫെബ്രുവരി മാസത്തിലായിരുന്നുണ ഇവിടെ പ്രതിഷ്ഠ നടത്തിയത്. എല്ലാ ക്ഷേത്രങ്ങളോടൊപ്പവും വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് ഗുരു ആഹ്വാനം ചെയ്തു. 'വായന ശാലയും വ്യവസായ ശാലയും' നാടിന്റെ നന്മയ്ക്കാവക്യമാണെന്ന് ഗുരു വിശ്വസിച്ചു. 1912-ല്‍ ശിവഗിരിയില്‍ (വര്‍ക്കല) ശാരദാ പ്രതിഷ്ഠനടത്തുകയും 1914-ല്‍ ആലുവയില്‍ അദൈ്വതാശ്രമം സ്ഥാപിക്കുകയും ചെയ്തു. 'ഓം സാഹോദര്യം സര്‍വ്വത്ര' എന്ന ആശയമാണ് ഈ ആശ്രമം മുന്നോട്ട് വയ്ക്കുന്നത്.

ശിവഗിരി ആശ്രമത്തില്‍ വച്ച് 1922-ല്‍ മഹാകവി ടാഗോറും 1925-ല്‍ ഗാന്ധിജിയും ഗുരുദേവനെ സന്ദര്‍ശിച്ചു. 1918-ല്‍ ഗുരു ശ്രീലങ്ക സന്ദര്‍ശിച്ച് തത്വവിചാരം ചെയ്തു.

1915-ല്‍ പുലയവിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി നടത്തിയ മിശ്രഭോജനം ഏറെ കോളിളക്കം സൃഷ്ടിച്ചു. 1920-ല്‍ മദ്യവര്‍ജ്ജന പ്രക്ഷോഭത്തിന് ഗുരുപ്രാരംഭം കുറിച്ചു. 1924-ല്‍ വൈക്കം സത്യാഗ്രഹത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ആലുവയില്‍ സര്‍വ്വമത സമ്മേളനം വിളിച്ചു ചേര്‍ത്ത് മതമൈത്രി പ്രഖ്യാപിക്കുകയും ചെയ്തു. 1915-ല്‍ അദൈ്വതാശ്രമത്തില്‍ ചേര്‍ന്ന ഒരു യോഗത്തിലാണ് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശം ലോകത്തിന് ഗുരു നല്‍കിയത്.

ആത്മോപദേശശതകം, ദര്‍ശനമാല, ജാതിമിമാംസ, നിര്‍വ്വതി പഞ്ചകം, അര്‍ധനാരിക്വര സ്‌തോത്രം, ശിവശതകം, കുണ്ഡലിനിപ്പാട്ട് എന്നിവ ഗുരുവിന്റെ പ്രധാന കൃതികളാണ്. 'സംഘടനകൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ചത് ശ്രീനാരായണ ഗുരുവാണ്.


കേരളത്തിലെ നവോത്ഥാന നായകർ -ശ്രീനാരായണൻ -കേരള നവോത്ഥാനത്തിന്റെ രാജശില്പി

പൂയപ്പിളളി തങ്കപ്പൻ

ലേഖനം

ഭാരതത്തിന്റെ നവോത്ഥാനചരിത്രം സ്പർശിക്കുമ്പോൾ, അതിലുൾപ്പെടുന്ന കേരള നവോത്ഥാന പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ചില സംഗതികൾ കാണാനാകും. ഭാരതത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച്‌ കേരളത്തിൽ വൈകിയാരംഭിച്ച നവോത്ഥാനപ്രക്രിയയുടെ ചരിത്രപരമായ പ്രത്യേകതയാണ്‌ അവയിലൊന്ന്‌. രണ്ടാമത്തേത്‌ ഭാരതത്തിലെ മറ്റു ഭാഗങ്ങളിൽ നടന്ന നവോത്ഥാനസംരംഭങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത്‌ ഉന്നതകുലജാതരായ മഹാനുഭാവന്മാരായിരുന്നെങ്കിൽ, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അവർണ്ണജാതിയിൽ ജനിച്ച ശ്രീനാരായണനായിരുന്നു എന്നതാണ്‌. രാജാറാം മോഹന്റായ്‌ മുതൽ ശ്രീരാമകൃഷ്ണപരമഹംസൻ തുടങ്ങി, വിവേകാനന്ദൻ, ദയാനന്ദ സരസ്വതിവരെയുളള മഹാന്മാരായ നവോത്ഥാനശില്പികൾ, മതപരിഷ്‌ക്കരണപ്രസ്ഥാനങ്ങൾക്കാണ്‌ നേതൃത്വം നൽകിയിരുന്നതെങ്കിൽ, അടിസ്ഥാനപരമായ സാമൂഹിക വിപ്ലവമായിരുന്നു ശ്രീ നാരായണൻ ലക്ഷ്യമിട്ടിരുന്നത്‌; മതപരിഷ്‌ക്കരണധാരകളെ സാമൂഹിക പരിഷ്‌ക്കരണപ്രവർത്തനവുമായി സമന്വയിപ്പിക്കുകയും ചെയ്‌തു അദ്ദേഹം. നവോത്ഥാനനായകരിൽ ആ മഹാത്മാവിനെ വ്യത്യസ്തനാക്കുന്ന ഘടകമാണിത്‌. ആ നിലയിൽ ഭാരതീയ നവോത്ഥാനരംഗത്ത്‌ അനുപമമായ ഒരു സ്ഥാനമാണ്‌ ശ്രീനാരായണനുളളത്‌. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ശ്രീനാരായണനെ പല രൂപങ്ങളിൽ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ പലരും ആ വ്യക്തിത്വത്തിൽ ചാർത്തിയിരിക്കുന്ന ദുർമേദസ്സ്‌ ഭയാനകമാണെന്ന്‌ പറയാതിരിക്കാനാവില്ല.

ശ്രീനാരായണ ദർശനത്തിന്റെ വ്യാഖ്യാതാവും പ്രചാരകനും വിശ്രുതചിന്തകനുമായ നിത്യചൈതന്യയതിയുടെ വാക്കുകൾ ശ്രദ്ധിക്കുകഃ-

“ശ്രീനാരായണനെ പലരും പ്രൊക്രൂസ്‌റ്റിയൻ കട്ടിലിൽ ആക്കിയിരിക്കുന്നു. ഓരോരുത്തരും അവർക്കിഷ്‌ടപ്പെട്ട കുറ്റിയിൽ ശ്രീനാരായണനെ പിടിച്ചുകെട്ടുന്നു.”

പല തത്വചിന്തകന്മാരും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്‌ ചരിത്രത്തിന്റെ തന്നെ വികലമായ ഒരു പ്രതിഭാസമാണ്‌. മറ്റൊരു വൈകല്യവും ഈ രംഗത്ത്‌ സംഭവിക്കാറുണ്ട്‌. അവരുടെ ദർശനങ്ങളുടെ, തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഭാഗമായിരിക്കും കൂടുതൽ പ്രചരിക്കപ്പെടുക. നല്ലൊരളവുവരെ ശ്രീനാരായണഗുരുവിനും ഇതുതന്നെയാണ്‌ സംഭവിച്ചിട്ടുളളത്‌.

ഈഴവ നേതാവ്‌, ഹൈന്ദവ സന്യാസി, സാമൂഹിക പരിഷ്‌ക്കർത്താവ്‌, അദ്വൈതവാദി-ഇങ്ങനെ നാലുതരത്തിൽ ശ്രീനാരായണനെ വിഭജിച്ച്‌, ഇതിൽ തങ്ങൾക്കിഷ്‌ടമായ വിഭാഗത്തിലായിരുന്നു അദ്ദേഹമെന്ന്‌ വ്യാഖ്യാനിക്കുന്നവരുണ്ട്‌. ചിലർ അവരുടെ വാദമാണ്‌ നൂറുശതമാനവും ശരിയെന്നു വിശ്വസിച്ച്‌, അതിനപ്പുറമുളള അഭിപ്രായങ്ങളും അപഗ്രഥനങ്ങളും തികഞ്ഞ തെറ്റാണെന്ന്‌ അച്ചട്ടായി പ്രഖ്യാപിച്ച്‌, മറ്റുളളവരുടെ സഹിഷ്‌ണുതയെ ചോദ്യം ചെയ്യുന്നിടം വരെ ചെന്നെത്തുന്നു.

വാസ്തവത്തിൽ ശ്രീനാരായണനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും പ്രവർത്തനങ്ങളെയും, രേഖപ്പെടുത്തപ്പെട്ടിട്ടുളള സംഭാഷണശകലങ്ങൾ, മറ്റു കുറിപ്പുകൾ, ചില പ്രഖ്യാപനങ്ങൾ-എന്നിവയെയും വസ്തുനിഷ്‌ഠമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാൾക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌; മുൻപറഞ്ഞ നാലുഘടകങ്ങളും, അദ്ദേഹത്തിന്റെ വ്യക്തിത്വവിശേഷണങ്ങളായി കണ്ടെത്താനാവും എന്നതാണ്‌ ആ സത്യം. പക്ഷേ പ്രവർത്തനത്തിന്റെ പരിപക്വാവസ്ഥയിൽ എല്ലാ അതിർവരമ്പുകൾക്കും അതീതനായി യഥാർത്ഥ മനുഷ്യസ്നേഹിയും യഥാർത്ഥ അദ്വൈതിയുമാകാനും അദ്ദേഹത്തിന്‌ കഴിഞ്ഞു എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്‌. അതോടൊപ്പം അവശരും ആലംബഹീനരുമായ ജനവിഭാഗത്തെ ഉദ്ധരിക്കാൻ, ആ വിഭാഗത്തിൽ തന്നെ ജനിച്ച ഒരാൾ ആയുഷ്‌ക്കാലം പ്രയത്നിച്ചു എന്നുളളത്‌ ഭാരതത്തിൽ ശ്രീനാരായണനുമാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്‌. മഹാരാഷ്‌ട്രയിലെ ‘ഗോവിന്ദരാജഫൂലെ’യെ ഇതിന്‌ അപവാദമായി ചൂണ്ടിക്കാണിക്കാമെങ്കിലും ഇത്രയും വ്യാപകമോ, ഗഹനമോ ആയിരുന്നില്ല ഫൂലെയുടെ സേവനത്തിന്റെ വ്യാപ്തി. ശ്രീനാരായണനെ മനുഷ്യസ്നേഹികളായ മറ്റു പല തത്വജ്ഞാനികളിൽനിന്നും അകറ്റി, ഉന്നതമായ ഒരു സ്ഥാനത്തുനിർത്തുന്ന വിഭിന്ന വ്യക്തിത്വവും അതാണ്‌.

ഈഴവ നേതാവ്‌

1903-ൽ പുറത്തിറക്കിയ എസ്‌.എൻ.ഡി.പി. യോഗം ഭരണഘടനയുടെ ആമുഖത്തിൽ “സ്വജാതിയിൽ ഇത്ര യോഗ്യനായ ഒരു മതാചാര്യനെ ലഭിച്ചത്‌ നമ്മുടെ സമുദായത്തിന്‌ ഇപ്പോൾ ഉണ്ടായിട്ടുളള ഭാഗ്യങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുളള ഒന്നാണ്‌.” എന്ന്‌ മഹാകവി കുമാരനാശാൻ, ശ്രീനാരായണനെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. നമ്മുടെ സമുദായമെന്ന്‌ ആശാൻ പറയുന്നത്‌ ഈഴവ സമുദായത്തെയല്ലാതെ മറ്റൊന്നിനെയുമാവില്ലല്ലോ.

1908-ൽ, എസ്‌.എൻ.ഡി.പി. യോഗം വാർഷികത്തിന്‌ അയച്ച സന്ദേശത്തിൽ, “നമ്മുടെ സമുദായത്തിൽ വരുത്തേണ്ട ചില പരിഷ്‌ക്കാരങ്ങൾ”-എന്നു തുടങ്ങി ഗുരുതന്നെ കുറെ കാര്യങ്ങൾ വിവരിക്കുന്നുണ്ട്‌. ഈഴവ സമുദായത്തെയല്ലാതെ, നമ്മുടെ സമുദായമെന്ന്‌ മറ്റൊരു സമുദായത്തെ വിശേഷിപ്പിക്കുകയില്ലല്ലോ.

1911-ൽ ശ്രീനാരായണൻ, ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രം സന്ദർശിക്കുകയുണ്ടായി. അന്ന്‌ ശ്രീനാരായണ ഭക്തന്മാർ നൽകിയ മംഗളപത്രത്തിനു മറുപടി പറയുമ്പോൾ, “നമ്മുടെ സമുദായത്തിൽ ഇപ്പോൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ അഭിരുചി കാണുന്നു” എന്ന്‌ പ്രഖ്യാപിക്കുകയുണ്ടായി.

ഇവയെല്ലാം കണക്കിലെടുക്കുമ്പോൾ, ശ്രീനാരായണൻ സൂചിപ്പിച്ച സമുദായവും, ശ്രീനാരായണനെക്കുറിച്ച്‌ ആശാൻ സൂചിപ്പിച്ച സമുദായവും ഈഴവ സമുദായമല്ലാതെ മറ്റൊരു സമുദായമല്ലെന്ന്‌ വ്യക്തമാണല്ലോ.

ചുരുക്കത്തിൽ 1916-ൽ താൻ ജാതിയും മതവും വിട്ടു എന്നു പറയുന്നതുവരെ ശ്രീനാരായണൻ ഒരു സമുദായ നേതാവായിരുന്നു, ആ സമുദായം ഈഴവ സമുദായവുമായിരുന്നു. ഇത്‌ അപകൃഷ്‌ടമായ ഒരു അവസ്ഥയായിരുന്നു എന്ന്‌ ഈ ലേഖകന്‌ അഭിപ്രായമില്ല. അക്കാലത്ത്‌ അവശതയനുഭവിക്കുന്ന ഒരു സമുദായമായിരുന്നല്ലോ ഈഴവസമുദായവും. ഈ സമുദായത്തേക്കാൾ ദുര്യോഗങ്ങളനുഭവിച്ചിരുന്ന മറ്റു താഴ്‌ന്ന സമുദായങ്ങളുടെ സ്ഥിതി അതിലും ദയനീയവുമായിരുന്നു. അവരെക്കൂടി ഉദ്ധരിക്കുകയായിരുന്നു, ഒരു ഈഴവസമുദായ നേതാവായിരിക്കുമ്പോൾത്തന്നെ ശ്രീനാരായണൻ ചെയ്തത്‌. ഒരു സംഘടിത ശക്തിക്കുമാത്രമേ ഇത്തരം നികൃഷ്‌ട വ്യവസ്ഥിതിയെ തൂത്തെറിയാൻ കഴിയൂ എന്ന സത്യം അദ്ദേഹം ശരിക്ക്‌ മനസ്സിലാക്കിയിരുന്നു. അതിന്‌ സ്വന്തം സമുദായത്തെത്തന്നെ ആദ്യം സംഘടിപ്പിച്ചു. എസ്‌.എൻ.ഡി.പി.യിൽ എല്ലാ സമുദായക്കാർക്കും അംഗത്വം നൽകുന്ന വ്യവസ്ഥയും അദ്ദേഹം തുടങ്ങിവച്ചതാണല്ലോ. ഒരു സമുദായ നേതാവായിട്ട്‌ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത്‌ തന്റെ ആത്യന്തിക ലക്ഷ്യത്തിലേക്കുളള പ്രയാണത്തിൽ താല്‌ക്കാലികമായി അദ്ദേഹം അണിഞ്ഞ ഒരു കഞ്ചുകമായിട്ടു കണ്ടാൽ മതി. താനുദ്ദേശിച്ച ലക്ഷ്യത്തിലെത്തുമ്പോൾ, ഈ ‘താല്‌ക്കാലികങ്ങ’ളെ ധീരമായി ഉപേക്ഷിക്കാൻ ഗുരു മറന്നില്ല. 1916-ലെ പ്രഖ്യാപനത്തിന്റെ പൊരുൾ അതാണ്‌. അതോടെ മനുഷ്യനെ ഒന്നായിക്കാണുന്ന അദ്വൈതത്തിന്റെ പ്രായോഗികതയിലേക്ക്‌ താൻ കടക്കുന്നു എന്ന വിളംബരവുമായിരുന്നു അത്‌. ആ നിലയിൽ സേവനത്തിന്റെ തുടക്കത്തിൽ സ്വീകരിച്ച ഈ നിലപാടിനെ വിലകുറച്ചു കാണാൻ പാടില്ല. അത്യുൽക്കൃഷ്‌ടമായ ഒന്നിനെ വാരിപ്പുണരാനുളള ഒരു താല്‌ക്കാലിക ഉപാധി മാത്രമായിരുന്നു അത്‌. അതേ സമയം ചരിത്രപരമായ ആ വസ്തുത അംഗീകരിക്കാൻ നാം ആർജ്ജവമനസ്‌ക്കരാവുകയും വേണം.

ഹൈന്ദവ സന്യാസി

ഒരു ഹൈന്ദവ സന്യാസിയാണ്‌ ശ്രീനാരായണൻ എന്നു തോന്നാവുന്ന പല പ്രവർത്തനങ്ങളും ആദ്യകാലത്ത്‌ അദ്ദേഹത്തിൽ നിന്നുമുണ്ടായിട്ടുണ്ട്‌.

1092-ൽ, ‘സ്തുത്യാർഹമായ മതപരിവർത്തനം’ എന്ന പേരിൽ ‘വിവേകോദയ’ത്തിൽ കുമാരനാശാൻ ഒരു മുഖപ്രസംഗമെഴുതി. അതിന്റെ ഉളളടക്കമിതായിരുന്നുഃ-

“നെയ്യാറ്റിൻകര, കോട്ടുകാൽ അധികാരത്തിൽ കുറെ ഈഴവർ വിശ്വാസത്തിൽ ക്രിസ്‌ത്യാനികളായിക്കഴിഞ്ഞിരുന്നു. പക്ഷേ, ഗവൺമെന്റ്‌ നിയമിച്ച ക്രിസ്‌ത്യൻ കമ്മീഷൻ ഇവരെ ക്രിസ്‌ത്യാനികളായി അംഗീകരിച്ചില്ല. ഗുരു അവരെ മൂലവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്‌തു വീണ്ടും ഹിന്ദുക്കളാക്കിത്തീർത്തു.”

ഒരു ഹിന്ദു സന്യാസിയെന്ന്‌ ശ്രീനാരായണനെ വിശേഷിപ്പിക്കാവുന്ന വക ഈ സംഭവത്തിൽ തീർച്ചയായുമുണ്ട്‌. പക്ഷേ ശ്രീനാരായണൻ ഹിന്ദു സന്യാസിയായിരുന്നോ? ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ യെന്നും, ‘ഒരു ജാതി, ഒരുമതം, ഒരു ദൈവ’മെന്നും ഉരുവിടുകയും ക്രിസ്‌തുമതത്തിലായാലും ബുദ്ധമതത്തിലായാലും മറ്റേതു മതത്തിലായാലും വിശ്വാസമനുസരിച്ചു ചേരാമെന്ന്‌ പിൽക്കാലത്ത്‌ ഉപദേശിക്കുകയും ചെയ്‌ത ഗുരു എങ്ങനെ ഒരു മതത്തിന്റെ സന്യാസിയായിത്തീരും? മാത്രമല്ല ശിവനെ ആദിവാസിനേതാവെന്നും ശ്രീരാമനെ മറവനെന്നും വിശേഷിപ്പിച്ച ശ്രീനാരായണനെ ഹിന്ദു സന്യാസിയായി കാണാൻ കഴിയുമോ?

അദ്വൈതവാദി

“നാം ശ്രീശങ്കരന്റെ അദ്വൈതത്തെ പിന്തുടരുന്നു” എന്ന്‌ ഗുരുതന്നെ പലപ്പോഴും പറയാറുണ്ടായിരുന്നു. ശങ്കരന്റെ അദ്വൈതത്തെ ഒരു സിദ്ധാന്തമായി സ്വീകരിക്കുകമാത്രമല്ല, പ്രയോഗത്തിൽ അതു കാണിച്ചു കൊടുക്കുകയും ചെയ്തതാണ്‌ ശ്രീനാരായണന്റെ ഏറ്റവും ശ്രേഷ്‌ഠമായ നേട്ടം.

എന്നാൽ, ‘ഈഴവൻ’ എന്ന പദം ഒരു പ്രത്യേക ജാതിയേയോ മതത്തേയോ സൂചിപ്പിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടുളള ശ്രീനാരായണന്റെ സാധൂകരണവും 1916 മേയ്‌ 22-നു ഡോ.പൽപ്പുവിനയച്ച കത്തിൽ, എല്ലാ ജാതിമതവിശ്വാസികൾക്കും ചേരാവുന്ന എസ്‌.എൻ.ഡി.പി. യോഗത്തെ താൻ ഉപേക്ഷിക്കുന്നു എന്നു കുറിക്കുകയും ചെയ്ത ഗുരുവിന്റെ പ്രവൃത്തി, അദ്വൈതചിന്താഗതിക്കുതന്നെ എതിരാണെന്നു തോന്നിയേക്കാം. പക്ഷേ അദ്വൈതത്തെ ഒരു തത്വത്തിൽ നിന്ന്‌ ഒരു പ്രയോഗമാക്കുകയും താഴ്‌ന്നവർഗ്ഗക്കാരെ ഉദ്ധരിക്കാനുളള പ്രക്രിയയുടെ ആധാരമാക്കി അതിനെ സാക്ഷാൽക്കരിക്കുകയും ചെയ്‌ത ശ്രീനാരായണനേക്കാൾ വലിയ അദ്വൈതവാദി കേരളത്തിലെങ്കിലുമുണ്ടായിട്ടില്ല.

സാമൂഹിക പരിഷ്‌ക്കർത്താവ്‌

താഴ്‌ന്ന വർഗ്ഗക്കാരുടെ ഇടയിലുളള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യാൻ ശ്രീനാരായണൻ കുറച്ചൊന്നുമല്ല ശ്രമിച്ചിട്ടുളളത്‌. അർദ്ധകിരാതവും പ്രാകൃതവുമായ വിവാഹസമ്പ്രദായങ്ങൾ അടിമുടി മാറ്റിയത്‌ ശ്രീനാരായണനാണ്‌. വധുവിന്റെ കഴുത്തിൽ താലികെട്ടിയിരുന്നത്‌, താഴ്‌ന്നവർഗ്ഗക്കാരുടെ ഇടയിൽ, വരന്റെ സഹോദരിയാണ്‌ (ശ്രീനാരായണന്റെ വിവാഹവും അങ്ങനെയായിരുന്നല്ലോ). ബ്രാഹ്‌മണർ അവലംബിച്ചിരുന്ന ‘പ്രാജാപത്യം’ എന്ന വിവാഹസമ്പ്രദായം ഈഴവർ തുടങ്ങിയ പിന്നോക്കക്കാർക്കും ഗുരുബാധമാക്കി. സത്യത്തിൽ താഴ്‌ന്ന വർഗ്ഗങ്ങളെ ബ്രാഹ്‌മണവൽക്കരിക്കുകയാണ്‌ അദ്ദേഹം ചെയ്‌തതെന്ന്‌ വേണമെങ്കിൽ പറയാം. പക്ഷേ, അതിനുമപ്പുറം എല്ലാറ്റിനുമതീതമായി, ഏതു വിഭാഗക്കാർക്കും ഏത്‌ ആചാരവും സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യാൻ അവകാശമുണ്ട്‌ എന്ന തത്വം പ്രത്യക്ഷവത്‌ക്കരിക്കയല്ലേ അദ്ദേഹം ചെയ്‌തത്‌. ക്ഷുദ്രദേവതകളെ മാത്രം വച്ചു പൂജിക്കാനും ആരാധിക്കാനും അവകാശമുണ്ടായിരുന്ന ഈഴവർ തുടങ്ങിയ പിന്നോക്കക്കാർക്ക്‌, സാത്വികദേവതകളെ പൂജിക്കാമെന്നുവന്നു. മരണസംബന്ധമായി അപരക്രിയകൾ ബ്രാഹ്‌മണരുടേതിനു തുല്ല്യമാക്കിയതും ശ്രീനാരായണനാണ്‌. (സവർണ്ണരുടെ മൃതശരീരങ്ങൾ മാത്രമേ പണ്ട്‌ ദഹിപ്പിച്ചിരുന്നുളളൂ. താഴ്‌ന്ന വർഗ്ഗക്കാരുടെ മൃതശരീരങ്ങൾ കുഴിച്ചിടാറായിരുന്നു പതിവ്‌. ശ്രീനാരായണനാണ്‌ അത്‌ മാറ്റിയത്‌.) അദ്ദേഹത്തിന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഏതെങ്കിലും ജാതിയിലോ മതത്തിലോ ഒതുങ്ങി നിന്നില്ല. 1920-ൽ മുട്ടത്തുറയിൽ വച്ചു ചേർന്ന സമ്മേളനത്തിൽ പുലയരുടെ അഭ്യുന്നതിക്ക്‌ പല മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകുകയുണ്ടായി. പുലയ സമുദായനേതാവായ അയ്യങ്കാളി എന്നും സ്വാമിയുടെ ഉപദേശം തേടുമായിരുന്നു.

സ്വാമിയുടെ ജീവിതവും സന്ദേശവും ഉയർന്ന സമുദായക്കാർക്കും മാതൃകാപരമാണെന്ന്‌ വി.ടി.ഭട്ടതിരിപ്പാട്‌, മന്നത്തു പത്മനാഭൻ തുടങ്ങിയവരുടെ പിൽക്കാല പ്രസ്താവനകൾ തെളിയിക്കുന്നു.

ഗുരുവിന്റെ കൃതികൾ പഠിക്കുന്ന ഒരാൾക്ക്‌ അദ്ദേഹം അദ്വൈതവാദിയല്ല, ശിവപക്ഷപാതിയാണെന്നു തോന്നാം. ഈശ്വരന്മാരിൽ ശിവനോടും കുടുംബത്തോടുമായിരുന്നു അദ്ദേഹത്തിനു പ്രിയം. സ്തോത്രങ്ങളധികവും ശിവസ്തുതിപരങ്ങളാണ്‌.

ഇങ്ങനെ നോക്കുമ്പോൾ ഗുരു ഇതിലേതെങ്കിലും ഒന്നാണെന്നു തറപ്പിച്ചു പറയാനാവില്ല. ആദ്യം സൂചിപ്പിച്ചതുപോലെ, തന്റെ ലക്ഷ്യ സാക്ഷാത്‌ക്കാരത്തിന്‌ ഇത്തരം വിവിധ രൂപങ്ങൾ ചില ഘട്ടങ്ങളിൽ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ അത്യന്തികമായി, ‘അതാണു ഗുരു’ എന്നു പറഞ്ഞാൽ അബദ്ധമായിത്തീരുന്നത്‌.

നാണുവിൽ നിന്നും നാരായണനിലേക്കും ശ്രീനാരായണഗുരുവിലേക്കുമുളള ആ മഹാപുരുഷന്റെ വളർച്ചയുടെ ഗ്രാഫ്‌ പരിശോധിക്കുന്ന ഒരാൾക്ക്‌, “നമുക്കു ജാതിയില്ല” എന്ന പ്രഖ്യാപനത്തിലെത്തിച്ചേർന്ന ഗുരു, ജാതിക്കും മതത്തിന്നും അതീതനായ, മനുഷ്യസ്‌നേഹിയായ ഒരു വിശ്വമാനവനാണെന്നു കാണാൻ കഴിയും.

പക്ഷേ അദ്ദേഹത്തിന്റെ വിശിഷ്‌ടമായ വ്യക്തിത്വം രൂപപ്പെട്ടതിന്റെ പിന്നിലുളള സേവനചരിത്രം ഇഴപിരിച്ചെടുത്ത്‌ പഠന വിധേയമാക്കാൻ ശ്രമിക്കുന്നവർക്ക്‌ പ്രതിബന്ധമായാണ്‌ ഇന്നു ഭക്തന്മാർ അദ്ദേഹത്തെ എടുത്തു കാട്ടുന്നത്‌. ഏതെങ്കിലും ഒരു സമുദായത്തിൽ ജനിച്ചുപോയതിനാൽ ആ സമുദായത്തിന്റെ ‘പത്തുസെന്റിൽ’ മഹാന്മാക്കളെ ബന്ധിച്ചിടുന്ന ദുര്യോഗം, ജനിച്ച കേവല സമുദായത്തിൽ നിന്നും ശ്രീനാരായണനും അനുഭവിക്കുന്നു. ഈ ‘അവകാശം’ സമ്മതിച്ചു കൊടുത്തുകൊണ്ട്‌ മറ്റുവിഭാഗക്കാർ, ‘ഇതു നമ്മുടെ കാര്യമേയല്ല’ എന്ന ഭാവത്തിൽ മാറിനില്‌ക്കുകയും ചെയ്യുന്നു. മഹാന്മാരുടെ ഈ ദുര്യോഗത്തിൽ, അവർക്ക്‌ ആത്മാവുണ്ടെങ്കിൽ-ഉണ്ടെന്ന്‌ വെറുതെ ഒന്നു സങ്കല്പിക്കുക-അത്‌ എന്തുചെയ്യുമായിരുന്നു?

ശ്രീനാരായണന്റെ പ്രേഷ്‌ഠശിഷ്യനായിരുന്ന നടരാജഗുരു അദ്ദേഹത്തിന്റെ, The word of Guru എന്ന വിഖ്യാതഗ്രന്ഥത്തിൽ ഗുരുവിനെ വിശേഷിപ്പിച്ചിട്ടുളള ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കട്ടെഃ-

Source : http://www.puzha.com/puzha/cgi-bin/generate-article.cgi?channel=magazine&article_xml=archive/guru123.xml&gen_type=printer&work_type=regular