Saturday 26 October 2013

മൂക്കുത്തി സമരം


താഴ്ന്ന ജാതിക്കാര്‍ ഓരോ വിഭാഗക്കാരും അണിയുന്ന ആഭരണത്തിന് ചില രീതികള്‍ ഏര്‍പ്പെടുത്തിയിരുന്ന കാലം.ധരിച്ചിരിക്കുന്ന ആഭരണം കണ്ടാല്‍ തിരിച്ചറിയാം അവര്‍ ഏത് ജാതിയില്‍ പെട്ടവളാണെന്ന്.മൂക്കുത്തി ആഭരണമിടാന്‍ ഈഴവ സ്ത്രീകള്‍ക്ക് അവകാശമില്ലായിരുന്നു.അത് സവര്‍ണ സ്ത്രീകള്‍ മാത്രം അണിയുന്ന ആഭരണമാണ്.ഈ നിയമം ലംഘിച്ച് ഒരു ഈഴവയുവതി ആഭരണം ധരിച്ച് നടന്നു പോകുന്നതു കണ്ടപ്പോള്‍ മൂക്കുത്തി ഊരാന്‍ സവര്‍ണര്‍ ആജ്ഞാപിച്ചു.അവര്‍ അനുസരിച്ചില്ല.ഒട്ടും താമസിച്ചില്ല,ആ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്തു ചവിട്ടിയരച്ചു.രണം ധാരധാരയായി ഒഴുകി.ഇതിനു പ്രതികാരം ചെയ്യാന്‍ പണിക്കരും സംഘവും എത്തിയത് ഒരു കിഴി നിറയെ മൂക്കുത്തിയു മായിട്ടായിരുന്നു.സവര്‍ണര്‍ പണിക്കരുടെ മുന്നില്‍ പത്തി മടക്കി.ആ ഭാഗത്തുള്ള മുഴുവന്‍ ഈഴവ സ്ത്രീകളെയും വിളിച്ചുവരുത്തി മൂക്കുത്തി ഇടുവിച്ചു.സ്ത്രീകളുടെ ആചാരങ്ങളില്‍ മാത്രമല്ല,പുരുഷന്മാരുടെ ആചാരങ്ങളിലും മാറ്റം വരുത്തി.

സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം
നിരവധി പോരാട്ടങ്ങള്‍ക്ക് നേതൃതവം നല്‍കിയ പണിക്കര്‍ അവര്‍ണര്‍ക്ക് വഴിയെ സഞ്ചരിക്കുന്നതിനു തടസ്സം സൃഷ്ടിച്ച ജന്മിമാരെയും മാടമ്പിമാരെയും അടിച്ചൊതുക്കി ക്കളഞ്ഞു.അവരുടെ 'ഹോയ്'വിളിയും അവസാനിച്ചു.ആ പ്രദേശത്തെ അവര്‍ണ വിഭാഗങ്ങള്‍ക്ക് സ്വതന്ത്രമായി വഴിനടക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു.

നിരവധി സമരങ്ങള്‍ക്കും പീഡിത ജനതകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി അക്ഷീണം പ്രയത്‌നിച്ച പണിക്കര്‍ക്ക് തിരുവിതാംകൂര്‍ മഹാരാവ് വീരശ്രൃംഘല അണിയിച്ചു.മുറജപത്തിന്റെ മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന സാളഗ്രാമം കായംകുളം കായലില്‍ വെച്ച് ആക്രമികള്‍ തട്ടിയെടുത്തു.ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്ക് മാത്രമാണ് ആക്രമികളെ നേരിട്ട് സാളഗ്രാമം തിരിച്ചെടുക്കുവാന്‍ കഴിഞ്ഞത്.അങ്ങനെയാണ് സന്തുഷ്ടനായ രാജാവ് വീരശ്രൃംഘല നല്‍കിയത്.

0 comments:

Post a Comment