Tuesday 30 May 2017

ആശാന്‍റെ സ്മരണകളുറങ്ങുന്ന ചെമ്പകത്തറ സംരക്ഷിക്കണം..

.
കടയ്ക്കാവൂരിലെ ആശാന്റെ ചെമ്പകത്തറയിലുള്ള രണ്ട് ചെമ്പക മുത്തശ്ശിമാർക്ക് വയസ് ഇരുനൂറ്റി അമ്പതിനോട് അടുത്ത് വരും. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള അരിയിട്ടകുന്നിലെ ചെമ്പകത്തറയിൽ ആശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് ചെറുതുണ്ടുകളിൽ കവിതകൾ ചൊല്ലി,പിന്നെ ,എഴുതി ചുരുട്ടി അവ കാറ്റിൽപ്പറത്തുമായിരുന്നു. ഇക്കാര്യം ആശാൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചെമ്പകച്ചുവട്ടിലിരുന്ന് പടിഞ്ഞാറേക്ക് നോക്കിയാൽ അറബിക്കടലും കുന്നിനും കടലിനും ഇടയിൽ നിരനിരയായി നിൽക്കുന്ന കല്പകവൃക്ഷങ്ങളും കാണാം.തെക്കോട്ട് നോക്കിയാൽ അഞ്ചുതെങ്ങ് കായലും, സഹ്യന് സാദൃശ്യമായ കുന്നുകളും കൊണ്ട് പ്രകൃതിരമണീയമാണ് ഇവിടം.മൂടും കാർമുകിലാലകാ ലതിമിരം വ്യാപിച്ചുമായുന്നിതാ, കാടും കായലുമീക്കടൽ ത്തീരകളും സഹ്യാദ്രി കൂടങ്ങളും എന്ന ആശാൻ വരികൾ ഈ പ്രകൃതിരമണീയതയെ വർണിക്കുന്നതാണ്. സാഹിത്യചർച്ചകൾക്കും കവിതാലാപനത്തിനും യുവകവികളും സാഹിത്യ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്. എന്നാൽ ചെമ്പകത്തറ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെന്നാണ് ആശാൻ സ്നേഹികളുടെ പരാതി. തുറസായ സ്ഥലമായതിനാൽ രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവിടം വേദിയാകുമോയെന്നാണ് അവരുടെ ആശങ്ക.
ആശാൻ സ്മാരകമായി സംരക്ഷിക്കണം
അംഗൻവാടി, മങ്കുഴി മാധവൻ മെമ്മോറിയൽ എൽ.പി സ്കൂൾ, ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂൾ, ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് എന്നിവയ്ക്ക് സമീപമുള്ള ചെമ്പകത്തറ ആശാൻ സ്മാരകമായി സംരക്ഷിക്കണമെന്നാണ് ആശാൻ സ്നേഹികൾ ആവശ്യപ്പെടുന്നത്.
പ്രധാന ആവശ്യങ്ങൾ
*ചെമ്പകങ്ങൾക്ക് ചുറ്റുമുള്ള മതിൽ പുതുക്കിപ്പണിയണം *ഇവിടെ പൂച്ചെടികൾ വച്ചു പിടിപ്പിക്കണം
*ആഡിറ്റോറിയം വൈദ്യുതീകരിക്കണം
*സംസ്കൃത പാഠശാല സ്ഥാപിക്കണം

https://www.facebook.com/photo.php?fbid=1346277432134025&set=gm.1430930593640818&type=3&theater

0 comments:

Post a Comment