Tuesday 30 May 2017

ഗുരുദേവനും ആരാധനയും


ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ -
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
ഗുരുദേവനെ ഈശ്വര ഭാവത്തിൽ ആരാധിക്കുന്നതിനെ അപലവിക്കുന്ന സാമൂഹ്യനീതി വാദികൾ അന്നും ഇന്നും ഏറെയുണ്ട്. അവരിൽ ചിലരുടെ അഭിപ്രായം " ശ്രീനാരായണൻ" ഒരു സാമൂഹിക പരിഷ്കർത്താവാണ് എന്നാണ്.
മറ്റുചിലർകാട്ടെ "നാരായണ ഗുരുസ്വാമി" ഒരു സ്വതന്ത്ര ചിന്തകനും നിരീശ്വരവാദിയും യുക്തിചിന്തകനുമാണ്. ഇനി വേറെ ചിലരാകട്ടെ "നാരായണ ഗുരുസ്വാമി"യെ ഒരു സമുദായ നേതാവായ സാമൂഹ്യ വിപ്ലവകാരിയായി ചിത്രീകരിച്ചിരിക്കുന്നു. മറ്റു ചിലർക്ക് ശ്രീനാരായണഗുരു കൊടിയഭൗതീകാചാര്യൻമാത്രമാണ്. ഇവരൊക്കെത്തന്നെയും തങ്ങളുടെ വാദഗതിക്ക് ഉപോദ് ബലകമാകുമെന്ന തരത്തിൽ തികച്ചും ഉപരിപ്ലവവും ബാലിശമുമായ യുക്തികളും നിരത്തിവയ്ക്കും. അതാണേറ തമാശ.ഇവർ വാദിക്കും 'ഗുരുസ്വാമികൾ ആദ്യമാദ്യം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ട് അവസാനം കണ്ണാടിയാണ് സ്ഥാപിച്ചത്.നിന്നെക്കാൾ വലിയ ദൈവമില്ല അതിനാൽ ക്ഷേത്രങ്ങൾ ആവശ്യമില്ല, കണ്ണാടി പ്രതിഷ്oയുടെ അർത്ഥം അതാണ്. അതുകൊണ്ട് ക്ഷേത്രവും സ്തോത്രവുമൊന്നും ഇനി വേണ്ട' ഗുരുദേവന്റെ ഫോട്ടോയോ ,വിഗ്രഹമോ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവരെ നോക്കി പറയും "ഗുരുസ്വാമി പറഞ്ഞിട്ടുണ്ട് എന്നെ പൂജിക്കരുത്. ആരാധിക്കരുത് ഞാൻ ദൈവമല്ല എന്ന് അതിനാൽ സ്വാമിയുടെ ഫോട്ടോ വച്ച് പൂജിക്കുന്നതും ആരാധിക്കുന്നതും സ്വാമി കൽപ്പനയ്ക്കു വിപരീതവും അന്ധവിശ്വാസവും അനചാരവുമാണ്... ഇങ്ങനെ അവരവരുടെ വാസനയ്ക്കൊത്തവണ്ണം പൊള്ളയായ നീതി വാദങ്ങളുടെ ഒരു പരമ്പരതന്നെ പടച്ചുവിടാൻ ഈ ഉപരിപ്ലവ വാദികൾക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല.
പരിഷ്കൃതനായ ഈ ആദർശ വാദിയെ പിന്നീട് നാം കാണുന്നത് ഒരു മുന്നാംകിട സാദാരാഷ്ട്രീയക്കാരന്റെ ശവകുടീരത്തിനു മുൻപിലായിരിക്കും അയാളവിടെ പുഷ്പമാല്യം ചർത്തി പുഷ്പാർച്ചന ചെയ്ത് പ്രണാമവും അഭിവാദനവും അർപ്പിക്കും. ശവകുടീരത്തെ ചുറ്റി പ്രദക്ഷിണം ചെയ്ത് വികാരനിർഭരതയോടെ ശോകഗാനങ്ങൾ മുഴക്കും ആദർശസൂക്തങ്ങളും ആലപിക്കും.മൺമറഞ്ഞ നേതാവിനെ വിശ്വജേതാവും ലോകനേതാവുമായി വാഴ്ത്തിപ്പാടും വർഷംതോറും മുറതെറ്റാതെ ഇതൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും.
ഈ ആദർശ വാദികൾ രാഷ്ട്രീയ നേതാക്കളുടെ ശവകുടീരങ്ങളെ ഇപ്പോൾ സമാധിമണ്ഡപങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കേൾക്കുന്നില്ലേ! പി.ടി. ചാക്കോ സമാധി, മന്നംസമാധി, ശങ്കർ സമാധി, എ.കെ.ജി.സമാധി, രാജീവ് ഗാന്ധി സമാധി, അയ്യൻകാളി സമാധി, ഇന്ദിരസമാധി, എന്നൊക്കെ.അങ്ങനെയും ഒരു സ്ഥാനക്കറ്റം! പാവം. സമാധി എന്നതിന്റെ താല്പര്യമറിഞ്ഞിട്ടോ നിരീശ്വരനും സമാധിമണ്ഡപം തീർക്കുന്ന വിരോധാഭാസാദർശം!
എന്താണീ സമാധി! ജീവിച്ചിരിക്കുമ്പോൾയോഗികൾ നേടുന്ന അവസ്ഥയാണ് സമാധി. അതൊരിക്കലും ശവകുടീരമല്ല. ബുദ്ധിയുടെ സാമ്യാവസ്ഥയാണ് സമാധി. ജീവാത്മാപരമാത്മാ ഐക്യം നേടി തുരീയമെന്ന നാലാമത്തെ അവസ്ഥയെ പ്രാപിക്കുമ്പോൾ സമാധ്യാവസ്ഥ.
ഇത് തന്നെയാണ് ഈശ്വരസാക്ഷൽക്കാരവും. ഗുരുദേവൻ ഏതാണ്ട് മുപ്പതാമത്തെ വയസ്സിൽ സമാധിയായി എന്നു പറയാം. ഈ അവസ്ഥയെ പ്രാപിച്ച ജ്ഞാനി ശരീരം വെടിയുന്നതാണ് മഹാസമാധി.
ഗുരുദേവൻ 73-ാം വയസ്സിൽ മഹാസമാധിയായി.എന്നാൽ സ്വതന്ത്രവാദികൾ ഇതൊന്നുമറിയുന്നുമില്ല, അന്വേഷിക്കുന്നില്ല,പഠിക്കുന്നില്ല, ഈ പാവങ്ങളാണ് ജഗത്ഗുരുക്കൻമാരായ മഹാപുരുഷൻമാരുടെ ആരധനാ കേന്ദ്രത്തെനോക്കി മുൻ പറഞ്ഞ ആദർശം പ്രസംഗിക്കുന്നത്! ഈ പരിഷ്കാരഭ്രമത്തെ "ചിന്താദാരിദ്ര്യം " എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
സാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്യം മാനികൾക്ക്മൃതിയേക്കാൾ
ഭയനകം
എന്ന് ഉറക്കെ പാടിയ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായ മഹാകവി കുമാരനാശാനാണ്
" നൂറ് വർഷങ്ങൾക്ക് മുമ്പേ
ആരാധ്യനായ പരദൈവം ശ്രീ നാരായണ ഗുരുദേവൻ തന്നെയാണെന്ന് ഉദ്ബോധിപ്പിക്കുന്നത്. ദൈവസ്വരൂപത്തെ അറിയുവാൻ ആരായുന്നവർക്കേ സാധിക്കു സത്യം വെളിപ്പെട്ടു കിട്ടുകയുള്ളു. ശാസ്ത്രകാരനായി കുമാര
കവിയുടെ സുചിന്തിതമായ അഭിമതമാണ് ഇതെന്ന് നാമറിയേണ്ടതാണ്.
ഏതൊന്നിലും മുമ്പേ നിങ്ങൾ - ഗുരുപാദം നമിപ്പിൻ ജയിപ്പാൻ!
ഗുരു: പാദംനമിപ്പിൻ ജയിപ്പാൻ; ഗുരുപാദം നമിപ്പിൻ ജയിപ്പാൻ;

0 comments:

Post a Comment