Tuesday 12 May 2020

ഭക്തഹൃദയത്തിലെ എല്ലാ ചിന്തകളും വേദനകളും അറിയുന്ന ഭഗവാൻ ശ്രീനാരായണഗുരുദേവൻ


ഗുരുദേവന്റെ ജീവിത സായാന്ഹത്തിൽ നിരന്തരം പരിചരിക്കാൻ നിന്ന ഒരു ശിഷ്യൻ ആയിരുന്നു കേശവൻ വേദാന്തി ...വലിയ വേദാന്ത പണ്ഡിതനും ..തർക്ക വിദഗ്ധനും ആയിരുന്നു ആ യുവാവ് . തൃപ്പാദ ങ്ങളെ സേവിക്കാൻ വിനീത ദാസനെ പ്പോലെ പെരുമാറിയിരുന്ന കേശവൻ , വാദ പ്രദി വാദങ്ങളിൽ ശൂരനായ ഒരു പ്രതിയോഗി പ്പോലെ ആണ് ഗുരുവിനോടു പെരുമാറിയിരുന്നത് .

ഒരു ദിവസം ഗുരുവും കേശവനും തമ്മിൽ വാദം നടക്കുമ്പോൾ , പെട്ടെന്നു കേശവൻ കുനിഞ്ഞ മുഖവും ആയി ആ വേദി വിട്ടു . ഇതു കണ്ടുനിന്ന ശ്രീ പഴമ്പള്ളി അച്യുതൻ കേശവന്റെ അടുത്തു ചെന്ന് ഇങ്ങനെ ചോദിച്ചു

.."എന്താ മിസ്റ്റർ , ഇന്നു വാദത്തിൽ തോറ്റു പോയതു കൊണ്ടാണോ സങ്കടപ്പെട്ടു നിൽക്കുന്നത്?"


അതിനു മറുപടി ആയി കേശവൻ ---- "' നിങ്ങൾക്കു ഭ്രാന്തുണ്ടോ ഹേ ? തൃപ്പാദങ്ങളുമായി ചർച്ചകൾ നടത്തുന്നത് എനിക്കു ജയിക്കാൻ ആണെന്നാണോ നിങ്ങളുടെ വിചാരം ?""

പഴമ്പള്ളി.അച്യുതന്റെ മറുപടി ..അങ്ങനെ ധരിച്ചിട്ടില്ല , നിങ്ങളുടെ സങ്ക ടത്തിന്റെ കാരണം അന്വേഷിചെന്നേ ഉള്ളൂ .""....

കേശവൻ "എനിക്കിന്നു വീട്ടിൽ പോകണം , അവിടെ ചെന്നിട്ടു അത്യാവശ്യം ഉണ്ട് ..വാദത്തിനിടയിൽ ഞാൻ അതോർത്തു . 
ഒരു മിനിറ്റു കഴിഞ്ഞില്ല ,

തൃപ്പാദങ്ങൾ ചോദിക്കുകയാണ് " കേശവനു വീട്ടിൽ പോകണം അല്ലേ ? "

എന്ന് ..എന്റെ വിചാരങ്ങളെ വായിക്കുന്ന ഒരാളോടു ഞാൻ വാദിക്കുന്നതെന്തിനു ? 

ഇതിനു മറുപടി ആയി അച്യുതൻ .".വാദിക്കണം എന്നു ഞാൻ പറഞ്ഞോ? .. സങ്കടത്തിനു കാരണം ചോദിച്ചു എന്നേ ഉള്ളൂ .".

കേശവന്റെ മറുപടി ഇങ്ങനെ" ...അതു പറയാം ഇതു പോലുള്ള പുണ്യ നിമിഷങ്ങളിലും നശിച്ച ഗൃഹചിന്ത വലിഞ്ഞു കയറുന്നല്ലോ അതാണു സങ്കടം ".

(തെയ്യാറാക്കിയത് : ശ്രീശാന്തം ഗവേഷണ വിഭാഗം )

(അവലംബം 
ഗ്രന്ഥം : ശ്രീനാരായണ ഗുരു സ്മരണകൾ 
ഗ്രന്ഥകാരൻ :പഴമ്പള്ളി അച്യുതൻ )

0 comments:

Post a Comment