Saturday 12 September 2015

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്

കന്യകാദാനം :
വധുവിന്‍റെ പിതാവോ പിതൃസ്ഥാനിയോ കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് വന്ന് വധുവിന്‍റെ വലത്തേ കൈപിടിച്ച് വരന്‍റെ വലത്തേ കൈയില്‍
ശുഭേ തിധൌ ധര്‍മ്മ പ്രജാ സമ്പത്തയേ
ഏക വിശംകുലോത്തരണായ
വരസ്യാപിതൃഋണമോചനായച
കന്യകാദാന മഹം കരിഷ്യേ
കന്യാം കനക സമ്പന്നാം
സര്‍വ്വാഭരണ ഭൂഷിതാം
ദാസ്യാമി വിഷ്ണു വേതുഭ്യം
ബ്രഹ്മലോക ചികീര്‍ഷയാ
വിശ്വംഭരാ സര്‍വ്വഭൂതാ
സാക്ഷിണ്യ സര്‍വ്വ ദേവതാ :
ഇമാം കന്യാ പ്രദാസ്യാമി
പിതൃണാo താരാണായ ച "
എന്ന മന്ത്രം ചൊല്ലി സമര്‍പ്പിക്കുക.
സാരം :
1. നല്ല സമയത്ത് സല്‍ഗുണസമ്പൂര്‍ണ്ണരായ പ്രജാസമ്പത്തുണ്ടായി ,വംശത്തിന്റെ പരമ്പരയ്ക്ക് മോചനം ലഭിക്കുന്നതിന് പുത്രത്വം കൊണ്ട് പിതൃക്കള്‍ക്കുള്ള കടം വീട്ടുന്നതിന് വേണ്ടി ഞാന്‍ കന്യാദാനം ചെയ്യുന്നു.
2. സത്യലോക പ്രാപ്തിക്കുള്ള ആഗ്രഹത്താല്‍ വിഷ്ണുവായ നിനക്കായികൊണ്ട് കനകസമ്പന്നയും സര്‍വ്വാഭരണ ഭൂഷിതയുമായ കന്യകയെ ഞാന്‍ ദാനം ചെയ്യുന്നു.
3. ഭൂമി,ജലം,അഗ്നി,വായു,ആകാശം എന്നീ പഞ്ചഭൂതങ്ങളേയും സാക്ഷിയാക്കി ഈ കന്യകയെ പിതൃക്കളുടെ മോചനത്തിനായി പ്രദാനം ചെയ്യുന്നു.
വരന്‍ : ശുഭേ തിധൌ ധര്‍മ്മ പ്രജാ സമ്പത്യാര്‍ത്ഥം സ്വ്രീയമുദ്വഹേ
എന്ന് പറഞ്ഞ് വരന്‍ വധുവിനെ സ്വീകരിക്കുന്നു.പിന്നെ വധു പുരോഹിതന് ദക്ഷിണ നല്‍കി പുഷ്പമാല വാങ്ങി വരന്‍റെ കഴുത്തിലണിയിക്കുന്നു.വരന്‍ പുരോഹിതന് ദക്ഷിണ നല്‍കി മംഗല്യ സൂത്രം വാങ്ങി ;
മംഗല്യ തന്തു നാനേന
മമ ജീവന ഹേതുനാ
കണ്ഠ ബദ്ധനാമി സുഭഗേ
ത്വം ജീവ ശാരദാം ശതം
എന്ന മന്ത്രം ചൊല്ലി വധുവിന്‍റെ കഴുത്തില്‍ ബന്ധിക്കുക.വരന്‍ പുരോഹിതനോട് പുഷ്പമാല വാങ്ങി വധുവിന്‍റെ കഴുത്തില്‍ അണിയിക്കുക.അതിന് ശേഷം പുരോഹിതന്‍ പുഷ്പാര്‍ച്ചന നടത്തി വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍ നേരുക.
അവ്യയന്‍ ശിവനുമാദി ദേവിയും
ദിവ്യനാം ഗുരു മരുക്കള്‍ ദേവരും
ഭവ്യമേകുകയലിഞ്ഞു നിത്യമീ
നവ്യദമ്പതികള്‍ മേലനാകുലം
രമ്യമാം മിഥുനമേ വിവാഹമാം
ധര്‍മ്മപാശമിതു നിത്യമോര്‍ക്കുവിന്‍
തമ്മിലുന്മയോട് നിങ്ങളോടൊപ്പമായ്
ധര്‍മ്മ പീഡകള്‍ പകുത്തു വാഴുവിന്‍
കാണി കലുഷവുമെന്നി സൗഹൃദം
പേണുവിന്‍ ധരയില്‍ നൂറുവത്സരം
പ്രാണനും തനുവുമെന്ന പോലവേ
വാണു നിങ്ങള്‍ പുരുഷാര്‍ത്ഥമേലുവിന്‍
വധൂവരന്മാര്‍ യഥാസ്ഥാനങ്ങളില്‍ ഇരിക്കുക.ഈ സമയത്ത് സമ്മാനദാനം നടത്തുക.അതിന് ശേഷം എല്ലാവരും എഴുന്നേറ്റുനിന്നു " ദൈവദശകം" പ്രാര്‍ത്ഥന ചൊല്ലി വധൂവരന്മാരെ അനുഗ്രഹിക്കുക.വധൂവരന്മാര്‍ വലതുകൈ പിടിച്ച് വിവാഹ വേദിയെ പ്രദക്ഷിണം ചെയ്തു പുറത്തേക്ക് ഇറങ്ങുക .
ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ്
അറന്തക്കാട്,കൊഴുവല്ലൂര്‍,ചെങ്ങന്നൂര്‍

0 comments:

Post a Comment