Sunday 6 September 2015

കൊല്ലം റയില്‍വേ സ്റ്റേഷനില്‍ വച്ചുണ്ടായ ഒരു സംഭവം തൃപ്പാദങ്ങളുടെ ഡ്രൈവര്‍ ജനാര്‍ദനന്‍ വിവരിച്ചത്.


ഒരിക്കല്‍ രാത്രി ഒരു മണിക്ക് തൃപ്പാദങ്ങള്‍ എന്നെ വിളിച്ചു വണ്ടി ഇറക്കുവാന്‍ ആവശ്യപെട്ടു.ഗുരുദേവന്‍ കാറില്‍ കയറുമ്പോള്‍ ഒരു സന്യാസിയേയും കൂട്ടിയിരുന്നു.നേരെ കൊല്ലത്തിന് പോകുവാന്‍ പറഞ്ഞു.കൊല്ലത്ത് ചെല്ലുമ്പോള്‍ നേരെ റയില്‍വേ സ്റ്റേഷനിലേക്ക് പോകുവാന്‍ സ്വാമികള്‍ ആവശ്യപെട്ടു.വണ്ടി സ്റ്റേഷന് അകത്തേക്ക് കയറിയപ്പോള്‍ കൂടെയുണ്ടായിരുന്ന സന്യാസിയോട് എന്തോ പറഞ്ഞു.സന്യാസി സ്റ്റേഷന് ഉള്ളിലേക്ക് പോയി.അല്പം കഴിഞ്ഞപ്പോള്‍ പോലീസ്കാരും മറ്റ് ഉദ്യോഗസ്ഥരും യാത്രക്കാരും വന്ന് സ്വാമികളെ തൊഴുതു നമസ്കരിച്ചു.ഗുരുദേവന്‍ വന്നതറിഞ്ഞ് നിരവധി ആളുകള്‍ പെട്ടന്ന് വാഹനത്തിനു ചുറ്റുംകൂടി.കുറെ കഴിഞ്ഞപ്പോള്‍ ഏതാനും പോലീസ്കാര്‍ ശിവഗിരിയിലെ ഒരു പയ്യനെ ഒരു സഞ്ചി നിറയെ രൂപയുമായി ഗുരുദേവന്റെ അടുത്ത് കൊണ്ട് ഏല്‍പ്പിച്ചു.സന്യാസിയും ഒപ്പമുണ്ടായിരുന്നു.ഞങ്ങളുടെ ചുമതലതീര്‍ന്നു എന്നുപറഞ്ഞു അവര്‍ പിരിഞ്ഞുപോയി.എനിക്കൊന്നും ആദ്യം മനസിലായില്ല.
അന്ന് കോയിലോണ്‍ നാഷണല്‍ ബാങ്കിന്റെ കൊല്ലം ബ്രാഞ്ചിലായിരുന്നു ശിവഗിരിയിലേക്ക് ഒള്ള അക്കൗണ്ട്‌.അച്ചുദാനന്ദ സ്വാമികള്‍ ഒരു പയ്യന്‍ വശം 4000 രൂപയുടെ ചെക്ക് കൊടുത്തുവിട്ടു പണം എടുക്കുവാന്‍.ഒപ്പം ചെക്ക് ബുക്കും കൊടുത്താണ് വിട്ടത്.ചില്ലറ ആവശ്യങ് ഒള്ളതുകൊണ്ട് 100,10,5,1 എന്നീ കണക്കിനുള്ള നോട്ടുകള്‍ കൊണ്ടുവരുവാന്‍ ആണ് ആവശ്യപെട്ടു വിട്ടത്.രൂപ കൊണ്ടുവരുവാന്‍ അന്നത്തെ ഒരു ചണം കൊണ്ടുണ്ടാക്കിയ ഒരു സഞ്ചിയായിരുന്നു കൊടുത്തുവിട്ടത്.പണം എടുത്തു ഒരു പാത്രത്തില്‍ പൊതിഞ്ഞ് സഞ്ചിയിലിട്ടു അതുമായി അയാള്‍ കൊല്ലം പട്ടണം കാണുവാന്‍ അവിടം മുഴുവന്‍ കറങ്ങി നടന്നു.നേരം വൈകിയപ്പോള്‍ ആണ് തിരിച്ചു സ്റ്റേഷനില്‍ വരുന്നത്.പരവൂര്‍ ഭാഗത്തേക്ക് പാളത്തില്‍ പണി നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക് വണ്ടികള്‍ ഒന്നും പോകുന്നില്ല.ഈ പയ്യന്‍ പണവുമായി അങ്ങനെ കറങ്ങിനടക്കുന്നതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വിളിച്ചു ചോദ്യം ചെയ്യുമ്പോള്‍ പണവും ചെക്ക് ബുക്കും കണ്ടു ശിവഗിരിയിലേതു ആണ് എന്ന് മനസിലാക്കി അവിടെ തടഞ്ഞുവൈക്കുകയായിരുന്നു. ഇ കാര്യം സ്വാമി തൃപ്പാദങ്ങള്‍ എങ്ങനെ മനസിലാക്കി എന്ന് ഇനിയും എനിക്ക് അറിവായിട്ടില്ല

ശിവഗിരി ചരിത്രം:കെ.കെ മനോഹരന്‍

0 comments:

Post a Comment