Thursday 1 January 2015

ശ്രീനാരായണഗുരു ദൈവവിശ്വാസിയായിരുന്നു.നമുക്ക് ഒരു ദൈവമുണ്ടെന്നുമാത്രമല്ല ആ ദൈവം ലോകരുടെ ആദിമ ഹസ്സാണെന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്.

ശ്രീനാരായണഗുരു ദൈവവിശ്വാസിയായിരുന്നു.നമുക്ക് ഒരു
ദൈവമുണ്ടെന്നുമാത്രമല്ല ആ ദൈവം ലോകരുടെ ആദിമ
ഹസ്സാണെന്നും ഗുരു വെളിപ്പെടുത്തിയിട്ടുണ്ട്.ഗുരുവിന്
ദൈവം വെറുമൊരു സങ്കല്‍പമായിരുന്നില്ല,യാഥാര്‍ത്ഥ്യമാ
യിരുന്നു.ഗുരു നമുക്ക് കാട്ടിത്തരുന്നദൈവം രൂപമുള്ള ഒ
രുചരിത്രപുരുഷനാണ്.അപ്പോള്‍ ദൈവത്തെ ആരാധിക്കു
മ്പോള്‍ നമുക്ക് വ്യക്തമായലക്ഷ്യബോധമുണ്ടാകും.ഇരുപ
താംനൂറ്റാണ്ടില്‍ ദൈവങ്ങളെ തിരിച്ചറിയുക മാത്രമല്ല,സ്വ
ന്തദൈവത്തേയും ജാതിദൈവങ്ങളേയും തിരിച്ചറിഞ്ഞ മ
ഹാപുരുഷനാണ് ശ്രീനാരായണഗുരു.ആയിരത്താണ്ടുകളാ
യി മതഭരണത്തിന്‍റെ ഇരുട്ടറയിലകപ്പെട്ടുപോയ ആദിമഹ
സ്സിനെ മോചിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു
കൊണ്ടാണ് ഗുരു നവോത്ഥാനത്തിന് പ്രാരംഭം കുറിച്ചത്.
നിലവിലുണ്ടായിരുന്ന നീതിശാസ്ത്രനിയമങ്ങളെപരസ്യമാ
യിലംഘിച്ചുകൊണ്ട് ചരിത്രത്തിന്‍റെ ഇരുളില്‍ നിന്ന് അരു
വിപ്പുറത്ത് സ്ഥാപിച്ച ആദിമശിവനാരെന്ന് ഗുരു കാര്യ
കാരണബന്ധത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ഗുരു എഴുതി
യ ദൈവദശകം അക്ഷരപ്രപഞ്ചത്തെ അറിയുന്നഅതീവ
ഹൃദ്യമായഒരു തീര്‍ത്ഥാടനമാണ്.സ്ഥൂലവും സൂക്ഷമവുമാ
യ സകലമാനപ്രപഞ്ചപ്രതിഭാസങ്ങളും അക്ഷര പ്രപഞ്ച
മായി നമുക്കു ചുറ്റും പ്രത്യക്ഷപ്പെട്ടരിക്കുന്നു.നാംകാണു
ന്നതുംകേള്‍ക്കുന്നതും വായിക്കുന്നതുംചിന്തിക്കുന്നതും പ
റയുന്നതും അറിയുന്നതുമെല്ലാംഅക്ഷരപ്രപഞ്ചമാണ്.അ
പ്പോള്‍അക്ഷരങ്ങളാണ് ആദിമധ്യാന്തദൈവമെന്ന് ബോധ്യ
പ്പെടുന്നു.അക്ഷരവിദ്യാസംസ്ക്കാരത്തിന്‍റെ ആദിജീവനാ
രെന്ന് ഗുരുതിരുക്കുറല്‍ഭാഷ്യത്തില്‍വെളിപ്പെടുത്തിയിട്ടു
ണ്ട്."അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനുംലോക
ത്തിന്നേകനാംആദിഭഗവാനാദിയായിടും"ലോകത്തിലാദ്യമാ
യിജന്മംകൊണ്ടസംസ്ക്കാരമാണ്ബുദ്ധസംസ്ക്കാരം.അപ്പോ
ള്‍ ബുദ്ധന്‍ ലോകാരാധ്യനായആദിമദൈവമാണെന്ന് ബോ
ധ്യപ്പെടുന്നു.വേദകാലത്ത് ജാതിദൈവങ്ങളായ പരദൈവ
ങ്ങളെ സൃഷ്ടിച്ച്ത് വിഷലിപ്തമായ അക്ഷരങ്ങള്‍കൊണ്ടാ
ണെന്ന് വ്യക്തമാകുന്നു.അതിസൂക്ഷമായ ആല്‍വിത്തില്‍നി
ന്ന് എങ്ങിനെയാണ് വലിയആല്‍വൃക്ഷമുണ്ടായത് അതു
പോലെയാണ് ബ്രാഹ്മണന്റെ സൂക്ഷമബുദ്ധിയില്‍ നിന്ന്
പരബ്രഹ്മവുംപരദൈവങ്ങളുമുണ്ടായതെന്ന്ഗുരുദര്‍ശനമാ
ലയിലെഴുതിയിരിക്കുന്നു."ധാനദിവ വടോയസ്മാത് പ്രാ
തുരാസീദിദംജഗത്സ ബ്രഹ്മാ ശിവോ വിഷ്ണുഃസപരഃ
സര്‍വ ഏവസഃമൂര്‍ക്കോത്ത് കുമാരന്റ തര്‍ജ്ജമ-
ആരില്‍ നിന്നുലകുണ്ടായി ബീജം തന്നീന്നൊരാലുപോല്‍
അവന്‍ ബ്രഹ്മാ,ശിവന്‍,വിഷ്ണു അവനെല്ലാമവന്‍ പരന്‍
അപ്പോള്‍ ഭാഷാപ്രപഞ്ചത്തിലെ പരദൈവങ്ങളെ സ്തുതി
ച്ചുകൊണ്ടാണ് ഗുരുവിന്‍റെ ദൈവദശകസ്തുതി ആരംഭി
ക്കുന്നത്.തുടര്‍ന്ന്അക്ഷരവിദ്യയുടെആദിജീവനായമഹാദേ
വസാന്നിധ്യത്തിലേക്കുള്ള ചരിത്രപരിണാമമാണ്ദൈവദശ
കത്തിലെ ദാര്‍ശിനികതലം.ആദിമഹസ്സിന്‍ നേരാംവഴികാട്ടി
ത്തുന്ന ഗുരു ദൈവദശകത്തിലെ അവസാനത്ത ഹൃദയ
ഹാരിയായ വരികളില്‍ ലോകൈകവന്ദ്യനുംപ്രാചീനഭാര
തത്തിന്‍റെ ധര്‍മ്മവ്യവസ്ഥാപിതനുമായ മഹാദേവസാന്നി
ധ്യത്തെ അനുഭവപ്പെടുത്തിത്തരുന്നു.
"നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ"
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു ഭഗവാനേ,ജയിക്കുക.
"ജയിക്കുക മഹാദേവാ,ദീനാവനപരായണ,
ജയിക്കുക ചിദാനന്ദാ,ദയാസിന്ധോ,ജയിക്കുക"
"ആഴമേറും നിന്‍മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം"

Posted on Facebook Group by : Cg Dharman

0 comments:

Post a Comment