SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Sunday, 18 January 2015

സ്വര്‍ഗ്ഗത്തിന്റെ സഹായം

'സ്വയം സഹായിക്കാത്ത ആരെയും സ്വര്‍ഗ്ഗം സഹായിക്കില്ല' (സോഫോക്ലിസ്) സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ച് ഒരുഭക്തന്‍ നിരന്തരം ദൈവത്തോട് സംശയം ചോദിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ദൈവം അവനുമുമ്പില്‍ പ്രത്യക്ഷനായി പറഞ്ഞു നിനക്കു ഞാന്‍ നരകം കാണിച്ചുതരാം എന്ന്. അവര്‍ നരകത്തിലെ ഒരു മുറിയില്‍ കയറി. ഒരു വലിയ പാത്രം നിറച്ച് പായസം വച്ചിരുന്നു. അതിനു ചുറ്റും ഇരിക്കുന്ന മനുഷ്യരുടെ കൈകളില്‍ ഒരോ തവിയുമുണ്ടായിരുന്നു. എന്നാല്‍ തവി അവരുടെ കൈയ്യില്‍ ബന്ധിച്ചിരുന്നതിനാല്‍ കൈമുട്ട് മടക്കി അവര്‍ക്ക് പായസം കഴിക്കാന്‍ സാധിക്കാതെ...

പിറന്ന കുലമല്ല കര്‍മ്മമാണ് ജാതി

(ശ്രീനാരായണ ജ്ഞാനസമീക്ഷാഗ്രൂപ്പ്) 'ബ്രാഹ്മണ-ക്ഷത്രിയ വൈശ്യന്മാരുടേയും ശൂദ്രന്മാരുടേയും കര്‍മമങ്ങളെ അവരവരുടെ സ്വാഭാവിക ഗുണങ്ങള്‍ക്കനുസരിച്ചാണ് വേര്‍തിരിച്ചിരിക്കുന്നത്' (ഗീത 18-41) ഈ ലോകത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെല്ലാം വ്യത്യസ്ഥ സ്വഭാവികളാണ്. മനുഷ്യരുടെ സ്വഭാവസവിശേഷതകള്‍ക്കനുസരിച്ച് ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും വൈശ്യരെന്നും ശൂദ്രരെന്നും ഗീത തരംതിരിച്ചിരിക്കുന്നു. ഗുണഭേദമനുസരിച്ചുള്ള സ്വഭാവത്തന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വെവ്വേറെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ട്. ഈ ഗുണങ്ങള്‍ക്ക്...

ക്ഷേത്രം ഈശ്വരമാഹാത്മ്യത്തിന്റെ ഉറവിടമാകണം

<< ഈശ്വരമാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളേയും ശാസ്ത്രതത്ത്വങ്ങളേയും ജനങ്ങളെ ധരിപ്പിക്കുന്നതിന് കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ഉണ്ടാകണം >> 1908 ല്‍ ഗുരു എസ്.എന്‍.ഡി.പി.യോഗത്തിന് നല്‍കിയ നിര്‍ദ്ദേശം..... മതസംബന്ധമായും ആചാരസംബന്ധമായുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ക്ക് ജന്മലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗം തെളിഞ്ഞുകിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവര്‍ അന്ധകാരത്തിലേക്ക് വഴിപ്പെട്ടുപോകും.മനസ്സ് ആകാശംപോലെയാണ്. ഏതൊരു വസ്തുവിനും നിലനില്‍ക്കാന്‍...

അരുവിപ്പുറം പ്രതിഷ്ഠ

സവര്‍ണ-അവര്‍ണ വിവേചനം കൊടികുത്തി വാണകാലമായിരുന്നു അത്. അധഃസ്ഥിതരും അവര്‍ണരും ആക്കപ്പെട്ടിരുന്ന ഈഴവര്‍, പുലയര്‍ തുടങ്ങിയവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനോ ആരാധിക്കാനോ അന്ന് അവകാശം നല്കിയിരുന്നില്ല. സവര്‍ണരെ സ്പര്‍ശിക്കുകയോ സമീപിക്കുകയോ ചെയ്തുകൂടായിരുന്നു. സംസാരത്തിലും സാമീപ്യത്തിലും അടിയകലങ്ങള്‍ പാലിക്കണമായിരുന്നു. തീണ്ടല്‍, തൊടീല്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഇത്തരം അയിത്താചാരങ്ങള്‍ സമുദായശരീരത്തിനു പിടിപെട്ട മഹാരോഗമാണെന്ന് നാരായണഗുരു തിരിച്ചറിഞ്ഞു. ഇതിനുള്ള പ്രതിവിധി തേടുകയായിരുന്നു ഗുരു. കേരള ചരിത്രത്തെ അടിമുടി മാറ്റിമറിച്ച അരുവിപ്പുറം...

രക്ഷിതാക്കളേ.... ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍

'ഇന്ത്യയുടെ സാമ്പത്തികവും ധാര്‍മ്മികവുമായ മോചനം മുഖ്യമായും നിങ്ങളിലാണ് ആശ്രയിച്ചിരിക്കുന്നത്. ഭാരതത്തിന്റെ ഭാവി നിങ്ങളുടെ മടിയില്‍ കിടക്കുന്നു. കാരണം നിങ്ങളാണ് ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നത്. ഭാരതത്തിന്റെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് ധീരരും ഈശ്വരവിശ്വാസമുള്ളവരും ലളിതജീവിതം നയിക്കുന്നവരുമായ സ്ത്രീപുരുഷന്മാരാക്കി വളര്‍ത്തിയെടുക്കാം. അല്ലെങ്കില്‍ അവരെ ലാളിച്ച് വിദേശീയ ആഡംബരവസ്തുക്കളോടുള്ള ഭ്രമത്തില്‍ തളച്ചിട്ടുകൊണ്ട് ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ദുര്‍ബലരാക്കിത്തീര്‍ക്കും'....

ജാതിയും മതവും: ശ്രീ നാരായണഗുരു.

ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച് ഒരു സംഭാഷണം നടന്നു. ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ? സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്. ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ? ആ മറ്ജ്ഹങ്ങളില്‍...

Friday, 9 January 2015

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ"

"നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കതില്പരം ദൈവം നിനക്കിലുണ്ടോ" എന്ന് മഹാകവി കുമാരനാശാന്‍ പാടിയത് കേവലം അധരം കൊണ്ടല്ല മറിച്ച്‌ ഹൃദയം കൊണ്ടാണ്. ഗുരുദേവന്റെ പാവനമായ ജീവിതത്തിന്റെ അരുളും പൊരുളും ഹൃദയത്തില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് ആശാന് ഇത്രയും ആഴമേറിയ വാക്കുകള്‍ കൊണ്ട് "ഗുരുപൂജ " നടത്താന്‍ കഴിഞ്ഞത്. ഗുരുദേവന് മഹത്തായ ഗുരുപൂജ അര്‍പ്പിക്കാന്‍ അവസരമരുളുന്ന ആ മഹാസ്വരൂപത്തിന് മുന്നില്‍ 'തെരുതെരെ വീണു വണങ്ങു' വാനുള്ള അവസരമാണിത്. ആ വീണു വണങ്ങല്‍ കേവലം ശരീരം കൊണ്ടുമാത്രമുല്ലതാവര­ുത്. മനസും ബുദ്ധിയും ചിന്തയും ഹൃദയവും കര്‍മവും എല്ലാം...

ശിവഗിരിയുടെ ചൈതന്യം മാർഗദർശനമേകും തുഷാർ വെള്ളാപ്പള്ളി (വൈസ് പ്രസിഡന്റ് എസ്.എൻ.ഡി.പി. യോഗം )

Posted on: Wednesday, 31 December 2014 തീർത്ഥാടനങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാൽ ശിവഗിരിയിലേക്കുള്ള തീർത്ഥാടനമാകട്ടെ മറ്റു തീർത്ഥാടനങ്ങളിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ്. ഭക്തിയേക്കാളുപരി മനുഷ്യന്റെ ശക്തിയും ദൗർബല്യവും തിരിച്ചറിയാനുള്ള ഒരു യാത്രയായാണ് ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തെ വിഭാവനം ചെയ്തിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോൾ വ്യക്തമാകും. ആത്മീയമായ ഉന്നതിക്കൊപ്പം സമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിടുന്ന യാത്രയാണിത്. സംഘടനയും അറിവും കൊണ്ട് ശക്തമാകാനുള്ള ഗുരുദേവന്റെ സന്ദേശം പ്രായോഗിക പഥത്തിലെത്തിക്കാനുള്ള...

ഗുരുദർശനത്തിന്റെ തനിമ - സ്വാമി ഗുരുപ്രസാദ്

Posted on: Monday, 29 December 2014 82-ാമത് ശിവഗിരി തീർത്ഥാടനം നാളെ മുതൽ ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും മദ്യ വിഷലിപ്തമായ ലോകത്തിലെ ആക്രോശങ്ങളുടെയും കലുഷിതമായ അന്തരീക്ഷത്തിലൂടെ നാം കടന്നുപോകുമ്പോഴാണ് ,ഏക ലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച ശിവഗിരി തീർത്ഥാടനം 82-ാമത് സംവത്സരത്തിൽ എത്തിനിൽക്കുന്നത്. ഈ അവസരത്തിൽ ഗുരുദർശനചിന്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. അതാകട്ടെ, ഓരോ തീർത്ഥാടകനും അനുഷ്ഠിക്കേണ്ടതുമാണ്. ഗുരുദേവൻ ഉപദേശിച്ച ധർമ്മസംഹിതയിൽ വിശ്വസിക്കുന്നവരെല്ലാം അലംഭാവം വെടിഞ്ഞ് കർമ്മനിരതരായേ പറ്റൂ. ആ ധർമ്മസംഹിതയുടെ...

ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന വിപ്ളവകാരി രാധാകൃഷ്ണൻ ആലുംമൂട്ടിൽ

ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിന് മുപ്പതുവർഷം മുൻപ് 1825 ജനുവരി 11-ാം തീയതി ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ കടലോരപ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശ്ശേരി തറവാട്ടിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കർ ജനിച്ചത്. 19-ാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥകൾക്കും അനാചാരങ്ങൾക്കും അനീതികൾക്കും എതിരെ ഒറ്റയ്ക്കു പടപൊരുതി, തന്റെ ജീവിതം തന്നെ താൻ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ബലിയർപ്പിച്ച ഒരു അതുല്യ  വിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1851 ൽ അന്നത്തെ...

Wednesday, 7 January 2015

ശ്രീ നാരായണഗുരുവിന്റെ ജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു

ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്. "ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്ര മഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ...

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ് - Guru Muni Narayana Prasad

ഈയിടെ എന്നോട് വന്ദ്യ വയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണ ഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത'എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്. 'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന...

ഈഴവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ - കെ.സദാനന്ദൻ വൈദ്യർ

ചരിത്രകാരൻ അനശ്വരനല്ല .... അയാൾ ചരിത്രത്തിന്റെ ദ്രിക്സാക്ഷിയുമല്ല . പല ചരിത്രകാരൻ മാരും പലരും ബൗധിക തീവ്രവാദം വഴി കേരളത്തിലെ ഭൂരിപക്ഷ സമുദായമായ ഈഴവ - സമുദായത്തെ പല ചരിത്രവും അടിച്ചേൽപ്പിച്ചു നിഷ് പ്രഭ മാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . നഗമയ്യ - പദ്മനാഭ മേനോൻ - ഡോക്ടർ തഴ്സ്റ്റണ്‍ - ഇ ളംകുളം കുഞ്ഞൻ പിള്ള - കെ സദാനന്ദൻ വൈദ്യർ - തുടങ്ങിയ ചരിത്രകാരൻ 'ചേകവ ചരിത്രത്തെ' കുറിച്ച് വിലപ്പെട്ട അറിവുകൾ പകർന്നു തന്നിട്ടുണ്ട് . ചേകവരുടെ സ്ഥിതി മുൻകാലങ്ങളിൽ തിളക്കമാർന്നതായിരുന്നു. തിരുവിതാംകൂറിന്റെ പിതാവായ...

Tuesday, 6 January 2015

നിത്യചൈതന്യയതി എന്ന സൗരഭ്യം

ആദ്ധ്യാത്മികതയുടെ നിത്യചൈതന്യമായിരുന്നു നിത്യ. പാശ്ചാത്യ പൗരസ്ത്യ തത്വ ചിന്തകളെ സമന്വയിപ്പിച്ച ആദ്ധ്യാത്മിക ഗുരുവായിരുന്നു ഗുരുനിത്യ ചൈതന്യയതി.കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ആത്മീയതയുടെ ഉന്നത ശൃംഗങ്ങളില്‍ എത്തി ലോക ആചാര്യനായി മാറിയ അദ്ദേഹത്തിന്റെ ജീവിതം വിശുദ്ധിയുടേയും സ്‌നേഹത്തിന്റെയും സാക്!ഷിപത്രമാണ്. നവംബര്‍ രണ്ട് അദ്ദേഹത്തിന്റെ ജയന്തി ദിനമാണ്.   ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി (നവംബര്‍...

ജാതിയും മതവും: ശ്രീ നാരായണഗുരു.

ജാതിയുടെ പേരില്‍ നിലനിന്നിരുന്ന പരാധീനതകള്‍ പരിഹരിക്കുന്നതിന് നാരായണഗുരുവിന്റെ കാലത്ത്, ഈഴവ നേതാക്കന്മാര്‍ക്ക്,ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള താല്പര്യമുണ്ടായി . ഇതെപ്പറ്റി സഹോദരന്‍ അയ്യപ്പനും നാരായണ ഗുരുവുമായി ആലുവയില്‍ വച്ച്  ഒരു സംഭാഷണം നടന്നു. ഗുരു: മനുഷ്യന്‍ നന്നായാല്‍ പോരേ, മതം മാറ്റം എന്നാല്‍ അതല്ലേ? സഹോ: മനുഷ്യന്‍ നന്നാകുന്നതിനുള്ള മാര്‍ഗങ്ങള്‍ അധികം കാണുന്നത് ബുദ്ധമതത്തിലാണ്. ഗുരു: ബുദ്ധമതക്കാരെല്ലാം നല്ല മനുഷ്യരാണോ? ബുദ്ധന്റെ ഉപദേശം പോലെ ക്രിസ്തുവിന്റെ ഉപദേശവും നല്ലതല്ലേ? മുഹമ്മദു നബിയുടെ ഉപദേശവും കൊള്ളാമല്ലോ?...

പാപനാശത്തിന്റെ പുണ്യ തീരത്ത്

പാപനാശിനി ഗംഗയാണെന്ന് ഭാരത സംസ്കാ രത്തില്‍ ഒരു വിശ്വാസം നില നില്‍ക്കുന്നുണ്ട്. കേരളത്തില്‍ പമ്പ, ഭാരതപ്പുഴ തുടങ്ങിയ നദിക ളെയും നമ്മള്‍ അങ്ങനെ വ്യാഖ്യാനിക്കാറുണ്ട്. എന്നാല്‍ വര്‍ക്കല പാപ നാശം കടല്തീരത്തിനും ഇത്തരത്തില്‍ ഒരു പ്രത്യേകതയുണ്ട്.  കര്‍ക്കിടക വാവ് ബലി ദിവസം വര്‍ക്കല പാപ നാശം തീരത്ത്‌ ആയിരക്കണക്കിന് ഭക്തര്‍ തങ്ങളുടെ ഉറ്റവര്‍ക്ക് ‌വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യാനും അവരുടെ ശേഷിപ്പുകളും ചിതാ ഭസ്മ വുമെല്ലാം നിമഞ്ജനം ചെയ്യുവാനു മൊക്കെയായി കാശിയിലെന്ന പോലെ...

Sunday, 4 January 2015

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും

ചരിത്രത്തെക്കുറിച്ചു പറയാന്‍ ചരിത്ര പഠനത്തില്‍ ബിരുദവും ഡോക്ടറേറ്റും നേടിയവര്‍ക്കു മാത്രമേ പാടുള്ളൂവെന്നാണ് പൊതുവെയുള്ള ധാരണ. ആദ്യത്തെ എം.ബി.ബി.എസുകാരനെ പഠിപ്പിച്ചത് ഒരു എം.ബി.ബി.എസ്.ബിരുദധാരിയല്ല എന്നതുപോലെത്തന്നെ ആദ്യത്തെ ബി.എ.ഹിസ്ററിക്കാരനെ പഠിപ്പിച്ചതും ബി.എ.ഹിസ്ററിക്കാരനല്ല. ചരിത്രത്തെക്കുറിച്ച് പറയാന്‍ ചരിത്രം അറിയുന്ന ആര്‍ക്കും അവകാശമുണ്ട്. ചരിത്രം എഴുതുന്നതില്‍ ഏറിയപങ്കും ചരിത്രത്തില്‍ വിജയം നേടിയവരാണ്. നമ്മുടെ ചരിത്രമെഴുത്തുകാരില്‍ ബഹുഭൂരിപക്ഷവും ചരിത്രത്തില്‍ വിജയം വരിച്ചവരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണ്....

Page 1 of 24212345Next