Saturday 9 May 2015

ആലുവയിലെ ഗുരുവിന്റെ ധ്യനപീടം


ആശ്രമത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ തോട്ടുമുഗം എന്നാ സ്ഥലത്ത് വേലു എന്ന ഒരു ശിഷ്യന്‍ ഗുരുവിനു 40 ഏക്കര്‍ സ്ഥലം ദാനം ആയി കൊടുത്തു .
കൊലക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച വേലു എന്നയാളുടെ ഉടമസ്ടതയില്‍ ആയിരുന്നു ആ സ്ഥലം . ശിക്ഷ കഴിഞ്ഞു പശ്ചാതാപം നിറഞ്ഞ മനസോടെ മടങ്ങി എത്തിയ വേലു പിന്നീടുള കാലം ഗുരുവിനെ പരിചരിക്കാന്‍ മാറ്റി വച്ചു . അദ്വൈതാശ്രമത്തില്‍ ഗുരു കഴിഞ്ഞ കാലത്ത് ധ്യാനിക്കാന്‍ ആയി തെരഞ്ഞെടുത്തത് ഈ കുന്നാണ്‌ . ഇപ്പോളും അവിടെ ഉള്ള ഒരു പാറയില്‍ ആണ് ഏകാന്ത ധ്യാനം നടത്തിയിരുന്നത് . വളരെ പവിത്രതയോടെ കാത്തു സൂക്ഷിച്ച ഈ കുന്നില്‍ ആണ് മിസ്സിസ് പാര്‍വതി അയ്യപ്പന്‍ ശ്രീ നാരായണ സേവിക സമാജം തുടങ്ങിയത് . ഇപ്പോള്‍ ഈ കുന്നിന്റെ പേര് നാരായനഗിരി എന്നാണ് .

0 comments:

Post a Comment