SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Saturday, 23 July 2016

സന്ന്യാസം ത്യാഗം മാത്രമല്ല

<< അല്‌പാഹാരിയും വികാരങ്ങളെ അടക്കിയവനായും ജീവിക്കുന്നതു മാത്രമല്ല സന്ന്യാസം. കാരണം ഇത്രയും സാധിച്ചതുകൊണ്ടുമാത്രം ഒരാള്‍ സന്ന്യാസിയാകില്ല. മുമ്പ്‌ സൂചിപ്പിച്ചത്‌ സാമാന്യനിയമമാണ്‌. സന്ന്യാസം അതിലും ഉപരിയായ ഒന്നാകുന്നു......(കുണ്ഡികോപനിഷത്ത്‌ 4-5) ഒരു സന്ന്യാസിയെപ്പറ്റിയുള്ള കഥ പറയട്ടേ... ഉത്തരപ്രദേശിലെ ശ്രീവല്ലഭ വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരമുള്ള കഥയാണ്‌. ഒരു ആചാര്യന്റെ പുരാണപ്രവചനങ്ങളിലും ധ്യാനത്തിലും പങ്കുകൊള്ളാന്‍ നാടിന്റെ നാനാ ഭാഗത്തിനുന്നും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. ഒരുദിവസം അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയെ ഒരു മോഷണക്കുറ്റത്തിന്‌...

പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം

തൃശ്ശൂരിൽ കാഞ്ഞാണിക്ക് തെക്ക് ഭാഗത്ത്‌ ആണ് പെരിങ്ങോട്ടുകര.തൃശ്ശൂരിൽ നിന്നും കണ്ടശാം കടവിലേക്ക് പോകുന്ന വഴിക്കാണ് കാഞ്ഞാണി.ഇ പ്രദേശത്ത് ആദ്യം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആളായിരുന്നു കാരാട്ട് പറമ്പിൽ കെ.എസ് കൃഷ്ണൻ.അദ്ദേഹം അരിമ്പൂർ വില്ലേജിലെ ഉദ്യോഗസ്ഥനായിരുന്നു.എന്നാൽ ഉദ്യോഗം രാജിവെച്ച ശേഷം ഒരു വലിയ പലചരക്കുകട തുടങ്ങി.ഒരിക്കൽ പീടികയിലേക്ക്‌ സാധനങ്ങൾ വാങ്ങാൻ അദ്ദേഹം കൊച്ചിയിലേക്ക് പോയി.തിരിച്ചു വരുന്ന സന്ദർഭത്തിലാണ് ഗുരുടെവനും കുമാരനാശാനും മുത്തകുന്നം ക്ഷേത്രത്തിൽ വിശ്രമിക്കുന്ന വിവരം അറിയുന്നത്.കൃഷ്ണൻ...

മഹാസമാധി ദിനത്തിൽ ഭൈരവൻ സ്വാമിക്കുണ്ടായ പ്രത്യക്ഷ അനുഭവം

തൃപ്പാദങ്ങൾ മഹാസമാധി പ്രാപിച്ച സമയത്ത് തൃപ്പാദശിഷ്യനും സിദ്ധ പുരുഷനുമായിരുന്ന ശ്രി ഭൈരവൻ ശാന്തികൾ അരുവിപ്പുറത്ത് ഗുരുദേവ ചിത്രത്തിനു മുന്നിൽ  കർപ്പുരാരാധന നടത്തി ഗുരുപൂജ നിർവ്വഹിച്ചു. (സിദ്ധപുരുഷനായ)സ്വാമികൾക്ക്തൃപ്പാദങ്ങളുടെ മഹാസമാധിയെ കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. മഹാസമാധിയായതിൽ സ്വാമികൾ ഏറെ ദു:ഖിച്ചു.അന്ന് സ്വാമികൾ ഉപവാസമെടുത്തു. രാത്രി ഉറങ്ങാൻ സാധിച്ചില്ല. ഗുരുദേവസ്മരണയോടും പ്രാർത്ഥനയോടും കൂടി സ്വാമികൾ സമയം ചിലവഴിച്ചുരാവേറെ ചെന്നപ്പോൾ ഗുരുദേവൻ്റെ ദിവ്യദർശനം സ്വാമികൾക്ക് ലഭിച്ചു. " " " വിഷമിക്കേണ്ട. നാമൊരിടത്തും പോയിട്ടില്ല....

നമ്മുടേതും ബുദ്ധമതം തന്നെ ~ ശ്രീ നാരായണ ഗുരു

സിലോണില്‍ ഒരു കമ്പനിബ്രോക്ക൪ സംഭാഷണത്തിനിടയില്‍ താ൯ ബുദ്ധമതക്കാരനാണെന്നു പറയുകയും സ്വാമികളുടെ മതം ഏതാണെന്ന് അന്വേഷിക്കുകയും ചെയ്തു. സ്വാമി : നമ്മുടേതും ബുദ്ധമതം തന്നെ. സ്വാമി തന്നെ പരിഹസിക്കുകയാണോ എന്നു ബ്രോക്ക൪ സംശയിച്ചു. അദ്ദേഹം ചോദിച്ചു : അതെങ്ങനെ ? സ്വാമി : നിങ്ങള് ബുദ്ധന്‍റെ പര്യായങ്ങള് കേട്ടിരിക്കുമല്ലോ. "ഷഡഭിജ്ഞോ ദശബലോ അദ്വയവാദീ വിനായകഃ" എന്ന്. ബ്രോക്ക൪ - ഉവ്വ്. സ്വാമി : നാം അദ്വയവാദി ആയതുകൊണ്ടു തന്നെയാണു നമ്മുടേതും ബുദ്ധമതമാണെന്നു പറഞ്ഞത്. ബ്രോക്ക൪ സന്തുഷ്ടനായി. - സി.ആ൪. കേശവ൯ വൈദ്യ൪, ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ...

Friday, 22 July 2016

ആത്മോപദേശശതകം : നാരായണഗുരു

ആസ്വാദനം: ഷൗക്കത്ത്-----------------------------------------------വേദം എന്നാല്‍ അറിവു് എന്നാണര്‍ത്ഥം. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം എന്നും. അറിഞ്ഞറിഞ്ഞുവരുംതോറും അറിവില്ലായ്മയുടെ ലോകം വെളിപ്പെട്ടുവരുന്ന ഒരു പ്രപഞ്ചമാണത് . അവിടെ അറിയാന്‍ ഇറങ്ങിത്തിരിച്ചവര്‍ എല്ലാ അടവും അടക്കി പ്രണമിച്ചു നില്ക്കും. സര്‍വ്വസമര്‍പ്പണത്തിന്റെ ആ വിശുദ്ധവഴിയാണ് വേദാന്തത്തിന്റെത് . വിചാരംചെയത് ശുദ്ധിവന്ന ബോധത്തില്‍ പ്രകാശിക്കുന്ന അറിവിന്റെ വെളിച്ചമാണത് . ചിന്തയും വിചാരവും ഒരു വഴിമാത്രമാണവിടെ. അതു ലക്ഷ്യമായതോടെയാണ് വേദാന്തം വരട്ടുവേദാന്തമായി അധഃപതിച്ചത് .വാദത്തിന്റെയും...

Sunday, 17 July 2016

യോഗ മതേതരം അല്ല, അല്ല, അല്ല....! എന്തുകൊണ്ട്...?

യോഗ യോഗം എന്നൊക്കെ പറഞ്ഞാല്‍ കൂടിച്ചേരല്‍ എന്നാണു അര്‍ത്ഥം. ഇംഗ്ലീഷ് ഭാഷയില്‍ UNION എന്നുള്ള വാക്കിനു എന്താണോ അര്‍ത്ഥം അത് തന്നെയാണ് യോഗയുടെ അര്‍ത്ഥവും. സനാതന ധര്‍മ്മം അനുസരിച്ച് ആത്മാവും (Consciousness) പരമാത്മാവും (Universal Consciousness) ഒന്നാണ് എങ്കില്‍ കൂടി ശരീരമാകുന്ന ഉപാധി നിമിത്തം ഇത് രണ്ടായി കാണപ്പെടുന്നു; അഥവാ തോന്നുന്നു. മനസ്സിനെ നിയന്ത്രിച്ച് ബുദ്ധിയെ ഏകാഗ്രമാക്കി "ഞാന്‍" എന്നുള്ള ശരീര ബോധത്തെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു വിലസുന്ന പരമാത്മബോധത്തില്‍ ലയിപ്പിച്ച് അഥവാ വിലയം പ്രാപിച്ച് ബ്രഹ്മത്തെ അറിഞ്ഞു ബ്രഹ്മമായി തീരുവാന്‍...

ഗുരുദേവൻ ആരായിരിന്നു?

“ഹിന്ദുമതം” എന്നതു് വിദേശികളുടെ ഭാരതത്തിന്‍റെ ദാർശനികതയെക്കുറിച്ചുള്ള അറിവില്ലായ്മയും ഭാരതീയ ഭാഷകളെക്കുറിച്ചുള്ള അറിവില്ലായ്മയും, ആ ഭാഷകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകേടും ചേർന്നുണ്ടാക്കിയ ഒരു തെറ്റാണു്. ഇതു് തെറ്റെന്നതിലും കൂടുതലായി മനഃപൂർവ്വമായി ചെയ്താണുന്നതാണു വാസ്ഥവം. അതിനെ എതിർത്തില്ലാ എന്ന തെറ്റു് ഭാരതീയരായ നമ്മുടെ പൂർവ്വികരുടേതു തന്നെ. കൂടാതെ അതിനെത്തന്നെ ഖണ്ഡങ്ങളാക്കി, ബുദ്ധമതം, ജൈനമതം, ശൈവമതം, ശക്തി മതം, വൈഷ്ണവമതം എന്നെല്ലാം പേരുകൾ നല്കിയതിനെയും എതിർത്തില്ല എന്നതും നമ്മുടെ പൂർവ്വികരുടെ മറ്റൊരു തെറ്റ്. ആ തെറ്റുകളെയെല്ലാം...

“നമുക്ക് ജാതിയില്ല” – ഗുരുദേവ വിളംബരത്തിനു നൂറു വയസ്സ്.

ശ്രീനാരായണഗുരുവിന്‍റെ ഈ മഹനീയ വിളംബരത്തെ ഉള്‍ഘോഷിച്ചു കൊണ്ട് ഗുരുദേവവിശ്വാസികള്‍ ആഘോഷങ്ങള്‍ നടത്തുമ്പോഴും അതിനിടെ ചില ഭിന്നസ്വരങ്ങളും ഞാനീയിടെ കേള്‍ക്കുകയുണ്ടായി. അതില്‍ അധികാരമോഹങ്ങലോടെ ഗുരുദേവനെ കാവിയണിയിച്ചു ഒരുപകരണമായി കൂടെ നിറുത്താന്‍ ശ്രമിച്ചവരും ശ്വാസ-നിശ്വാസങ്ങളില്‍പ്പോലും ഗുരുദേവനെ സ്വന്തം ദൈവമായി കൊണ്ടുനടക്കുന്നതായി അവകാശപ്പെടുന്നവരും അടുത്തകാലത്തായി ജാതിസ്നേഹം മൂത്തുപോയി ഇവരുടെ താങ്ങുകാരായി മാറിയ ചിലരുമൊക്കെയുണ്ട്.അവരുടെയൊക്കെ വാദഗതിക്കുപോല്‍ബലമായി ജന്മഭൂമി ദിനപ്പത്രത്തില്‍ വന്ന ഒരു...

ഗുരു ഭക്തിയുടെ മൂര്ത്തിമത് ഭാവം എന്ത് ??

ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍...

''നമുക്ക് ജാതിയില്ല'' അറിയുവാനും അറിയിക്കുവാനും

പരബ്രഹ്മ സ്വരൂപനായ ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളുമൊക്കെ ഇന്ന് കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു എന്നുള്ളത് ഏറെ സന്തോഷകരമായ അനുഭവമാണ്. ഗുരുവിന്റെ ദാർശനിക ചിന്താധാരകളും തത്വദർശനവുമെല്ലാം തന്നെ വരികളിലൂടെയും വരികൾക്കിടയിലൂടെയും വ്യാഖ്യാനിച്ചും വിവർത്തനം ചെയ്തും മലയാളിയുടെ മനസ്സിലേയ്ക്ക് തിരമാലകൾ പോലെ സന്നിവേശിപ്പിക്കാനുള്ള ശ്രമത്തെ എസ്സ്.എൻ.ഡി.പി യോഗം ഉപാധിരഹിതമായി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. കുടുംബയൂണിറ്റുകളിലൂടെയും, സ്വയംസഹായസംഘങ്ങളിലൂടെയും, വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും എല്ലാം തന്നെ കഴിഞ്ഞ രണ്ടു ദശകങ്ങളായി...

ഗുരുസ്വാമിയും കോമരവും...!

ചെങ്ങന്നൂര്‍ ക്ഷേത്രത്തിന് അടുത്ത് ഒരിക്കല്‍ ശ്രീ നാരായണ ഗുരുദേവന്‍ വിശ്രമിയ്ക്കുന്നു... ഗുരുദേവന്‍ അവിടെ വന്നതറിഞ്ഞ് ഗുരുവിനെ കാണുവാനും സംസാരിക്കുവാനുമായി പലരും അടുത്ത് കൂടി.അതേ സമയം പല്ലുകളെല്ലാം കൊഴിഞ്ഞ ഭീമാകായനായ ഒരു കോമരം ക്ഷേത്രത്തില്‍നിന്നും ഉറഞ്ഞ് തുള്ളി അവിടെയെത്തി. കോമരത്തെ കണ്ടപ്പോള്‍ പലരും ഗുരുവിന്റെ അടുത്ത് നിന്നും അങ്ങോട്ടുപോയി; ഗുരുദേവന്‍ അത് ശ്രദ്ധിക്കാതെ ആല്‍ത്തറയില്‍ തന്നെ വിശ്രമിക്കുകയും ചെയ്തു...!.തന്നെ വകവയ്ക്കാതെ ഒരാള്‍ മാത്രം ആല്‍ത്തറയില്‍ ഇരിക്കുന്നത് കണ്ട്, കോമരം തുള്ളിക്കൊണ്ട്‌...

നൂറ്റാണ്ടിന്റെ പ്രസംഗം - സ്വാമി ഗുരുപ്രസാദ്

ഇന്നേക്ക് നൂറ് സംവത്സരംമുമ്പുള്ള ഇതേദിവസം, അതായത് 1916 ജൂലൈ 16ന് പുറത്തിറങ്ങിയ സ്വദേശാഭിമാനി പത്രത്തില്‍ ശ്രീനാരായണഗുരുദേവന്റെ ഒരു പ്രസംഗം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അന്നും ഇന്നും എന്നും സമൂഹത്തില്‍ ഏറെ പ്രസക്തമായി നില്‍ക്കുന്ന ആ ചരിത്രപ്രസിദ്ധമായ പ്രസംഗഭാഗം ഇന്നത്തെ തലമുറയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി ഉദ്ധരിക്കാം. "മനുഷ്യരില്‍ ഗുണകര്‍മപാകം അനുസരിച്ച് ചാതുര്‍വര്‍ണ്യം കല്‍പ്പിക്കാം. എന്നാല്‍, ഇപ്പോള്‍ കാണുന്ന മനുഷ്യനിര്‍മിതമായ ജാതിവിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ത്ഥകരവുമാണ്....

Page 1 of 24212345Next