Saturday 3 October 2015

നിത്യസത്യത്തിന്റെ നിദര്‍ശനം

തൃശ്ശൂരില്‍ കോന്തിമേസ്തിരി എന്ന ഒരു ഗുരുദേവ ഭക്തനുണ്ടായിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവനോടൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം,ഗുരുദേവനെ ധരിപ്പിച്ചു.അദ്ധേഹം സമ്മതം മൂളി.നിശ്ചിതദിവസം വൈകിട്ട് ഗുരുദേവന്‍ എത്തിച്ചേര്‍ന്നു.ഫോട്ടോ എടുക്കാന്‍ കുടുംബാംഗങ്ങളും ഗുരുദേവനും നിരന്നപ്പോള്‍ അയല്‍വാസിയായ ഒരാള്‍ അവര്‍ക്കിടയില്‍ കയറി നില്‍പ്പായി.ഇത് കോന്തമേസ്തിരിക്കും കുടുംബത്തിനും ആലോരസമായി തോന്നി.അവര്‍ ഗുരുദേവനെ നോക്കി.അതിക്രമിച്ച് കടന്നുവന്ന ആളിന്‍റെ ഔചിത്യമില്ലായ്മയില്‍ ഗുരുവിനും ഒരു വല്ലായ്മ തോന്നി.ആ ആളിനെ തിരിഞ്ഞു നോക്കി ഗുരുദേവന്‍ പറഞ്ഞു.ആളറിയണമെങ്കില്‍ എഴുതി ഒട്ടണമല്ലോയെന്നു.ഫോട്ടോ കൊണ്ടുവന്നപ്പോള്‍ അയാളെ തിരിച്ചറിയാന്‍ പറ്റുംവണ്ണം മുഖം തെളിഞ്ഞിരുന്നില്ല.ആ ഫോട്ടോ കോന്ത മേസ്തിരിയുടെ വീട്ടില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട് -- നിത്യസത്യത്തിന്റെ നിദര്‍ശനം
കടപ്പാട് : പേരൂര്‍ എസ് പ്രഭാകരന്‍
വിശ്വമഹാഗുരുദേവന്‍

0 comments:

Post a Comment