Sunday 3 February 2013

അമ്മയുടെ തണല്‍

ചിത്തമാകുന്ന സമുദ്രം സങ്കല്‌പങ്ങളാകുന്ന തിരമാല അടിച്ചുകയറി വികാരമാകുന്ന പതപൊന്തി സദാ ഇളകി മറിഞ്ഞു കൊണ്ടിരിക്കുന്നു. അമ്മേ, അവിടന്ന്‌്‌ യുദ്ധത്തിന്‌ സമുദ്രത്തെപ്പോലും വറ്റിക്കാന്‍ കഴിവുള്ള പെണ്‍കുതിരയുടെ സാമര്‍ത്ഥ്യമുള്ളവളല്ലേ? മനസ്സാകുന്ന ഈ സമുദ്രത്തെ വറ്റിച്ച്‌്‌ സത്യം കാട്ടിത്തന്ന്‌ അമൃതധാര ചൊരിയൂ. ഇളകുന്ന ഈ ചിത്തജലം കാനല്‍ജലംപോലെ ഇല്ലാത്തതാണ്‌. അമ്മേ, ഉള്ളതു തണലാണെന്നറിയിച്ചു ജ്ഞാനാഗ്നി ജ്വലിപ്പിക്കൂ`. (ദേവീസ്‌തവം 9)

സമുദ്രത്തിന്റെ അടിത്തട്ടില്‍ തീജ്വാലവഹിക്കുന്ന ഒരു പെണ്‍ കുതിരയുണ്ടെന്നും അതിന്റെ മുഖത്തുനിന്നും ഉതിരുന്ന തീജ്വാലയാണ്‌ സമുദ്രത്തിലെ ജലത്തെ അധികരിക്കാതെ വറ്റിച്ചുകൊണ്ടിരിക്കുന്നതെന്നും പുരാണകഥ. അല്ലെങ്കില്‍ ഗംഗയും യമുനയും എല്ലാം നിരന്തരം ഒഴുകിയെത്തിയിട്ടും എന്തേ സമുദ്രം നിറഞ്ഞ്‌ കരയിലേക്ക്‌ കടക്കാത്തത്‌ എന്നാണ്‌ പുരുാണയുക്തി. അത്‌ ഒരു കഥ. കഥയില്‍ ചോദ്യമില്ലല്ലോ.....!!

മനസ്സാകുന്ന സമുദ്രത്തിന്റെ അടിത്തട്ടില്‍ അമൂല്യമായ നിധിയുണ്ട്‌. പാലാഴി കടഞ്ഞപ്പോഴല്ലേ അമൃതം ലഭിച്ചത്‌. മനസ്സാകുന്ന ആ സരസ്സ്‌ വറ്റിച്ചാല്‍ അവിടെ പരമസത്യത്തെ ദര്‍ശിക്കാം. ജ്ഞാനാഗ്നിയിലേ അത്‌ വറ്റിക്കാന്‍ സാധിക്കുകയുള്ളൂ. ജ്ഞാനത്തിന്റെ ഉറവിടും അമ്മ...ജഗതീശ്വരിയാണ്‌. അ ജഗതീശ്വരി അനുഗ്രഹിച്ച്‌ എന്നില്‍ ജ്ഞാനാഗ്നി ജ്വലിപ്പിക്കട്ടെ എന്ന്‌ താല്‌പര്യം.....


(ശ്രീനാരായണ ജ്ഞാനസമീക്ഷ)

https://www.facebook.com/groups/sreenarayananjanasameksha3/

0 comments:

Post a Comment