Thursday 28 January 2016

നടരാജന്‍ എന്ന തമ്പി (PART-2)

മേളകോലാഹലങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു രീതിയായിരുന്നു തമ്പിയുടേത്‌,.തനിക്ക് ആഹിതമെന്നു തോന്നുന്നിടത്തും തന്നെ ഹിതമില്ലാത്തിടത്തും സഹകരിക്കാതെ,അഭിപ്രായം പറയാതെ ഒരു കാഴ്ചക്കാരനെപ്പോലെ മാറിനില്‍ക്കുവാനായിരുന്നു അദ്ധേഹം എന്നും ആഗ്രഹിച്ചിരുന്നത്.ഗുരുദേവന്‍ നിര്‍ദേശിക്കും വിധം എന്നാല്‍ തികച്ചും തന്‍റെ നിയന്ത്രണത്തില്‍ ഒരു സ്ഥാപനമായിരുന്നു അദ്ധേഹം മനസ്സില്‍ രൂപം നല്‍കിയത്.അങ്ങനെയാണ് ഗുരുകുല പ്രസ്ഥാനം ഭാവനയില്‍ കണ്ടതും രൂപം നല്കിയതും.തമ്പിയെ ഇത്തരം ഒഴിഞ്ഞുമാറലുകളില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ചില സ്ഥാപനങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് പരിഹരിക്കുവാന്‍ പലപ്പോഴും ഗുരുദേവന്‍ തമ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതെല്ലാം സുത്യര്‍ഹമായി തമ്പി ചെയ്തു തീര്‍ത്തിട്ടുണ്ട്.ദിവസങ്ങള്‍ കഴിയുംതോറും അദ്ധേഹം സ്വന്തം വീട്ടില്‍ നിന്നും അന്യനായിക്കൊണ്ടിരുന്നു.താന്‍ വീട്ടിലുണ്ടെങ്കില്‍ പോലും പൊതുചടങ്ങുകളില്‍ നിന്നും സ്വീകരണങ്ങളില്‍ നിന്നും അദ്ധേഹം സ്വയം ഒഴിഞ്ഞുമാറിനിന്നിരുന്നു.തന്‍റെ മുറിയില്‍ അടച്ചിരുന്നു വായിക്കുകയും ചിന്തിക്കുകയും പതിവായിരുന്നു.ഈ പോക്ക് അദ്ധേഹത്തെ തികച്ചും ഒരു നിരാപേക്ഷികനാക്കി മാറ്റുകയായിരുന്നു.
മെട്രിക്കുലേഷന്‍ ജയിച്ചു കഴിഞ്ഞപ്പോഴേക്കും ഇംഗ്ലീഷ് സാഹിത്യത്തിലെ തലക്കനമുള്ള കൃതികള്‍ എല്ലാം തന്നെ വായിച്ച് ഗ്രഹിച്ചിരുന്നു.ഗുരുദേവന്‍റെ മാര്‍ഗ്ഗം കൈക്കൊണ്ട് വളരെ ചെറുപ്പത്തിലേ തമ്പി മദ്രാസിലും ബംഗ്ലോരിലും എല്ലാം ഹരിജന്‍ ചാളകളില്‍ പോയി ശുചീകരണം നടത്തുകയും അവരെ എഴുത്ത് പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.ഗാന്ധിജിയുടെ ഹരിജനോധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനും ഒന്നര ദശകം മുന്‍പായിരുന്നു ഇത് എന്ന് നാം ഓര്‍ക്കണം.
മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പി.ജി ക്ക് പഠിക്കുന്ന തമ്പിക്ക് ഒപ്പം സതീര്‍ത്ഥ്യനായി സര്‍വ്വേപ്പള്ളി രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു.അന്ന് ഒരു യൂണിവേര്‍സിറ്റിയില്‍ ഒരേ സമയം രണ്ടു പരീക്ഷകള്‍ക്ക് പഠിക്കുവാന്‍ അനുവദിച്ചിരുന്നു.തമ്പി എം.എ യ്ക്കും,എല്‍.ടി യ്ക്കും ഒരുമിച്ചു പഠിച്ചു പാസ്സായി.പരീക്ഷ പാസായപ്പോള്‍ ഒരു ജോലിക്ക് ശ്രമിക്കുവാന്‍ പലരും ഉപദേശിച്ചുകൊടുത്തു.അങ്ങനെ തമ്പി ജോലിക്കായി ശ്രമം തുടങ്ങി.തങ്ങള്‍ക്ക് വളരുവാനും നിലനില്‍ക്കുവാനും നല്ലത് കേരളക്കരയ്ക്ക് പുറത്തുള്ള നാട്ടുരാജ്യങ്ങള്‍ ആണെങ്കിലും തിരിവിതാം കൂറില്‍ തന്നെ നില്‍ക്കാം എന്ന് ഉദ്ദേശിച്ചുകൊണ്ട് സര്‍ക്കാരില്‍ ജോലിക്ക് അപേക്ഷിച്ചു.തന്‍റെ മുത്തശ്ച്ചന്‍ പദ്മനാഭന്‍ പ്ലീഡര്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ വേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാരില്‍ അപേക്ഷ നല്‍കിക്കൊണ്ട് പത്ത് രൂപ ഫീസ്‌ അടയ്ക്കുകയും ചെയ്തു.എന്നാല്‍ പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിച്ചില്ല.പരീക്ഷയ്ക്ക് ഇരിക്കുവാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ അടച്ച ഫീസ്‌ തിരിച്ചുതരുവാന്‍ ആവശ്യപെട്ടുവെങ്കിലും അത് തിരികെ നല്‍കാതെ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയായിരുന്നു.അച്ഛന്റെ ജ്യേഷ്ഠന്‍ വേലായുധന്‍ ബി.എ പരീക്ഷ പാസ്സായി ഒരു ജോലിക്ക് ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ അപമാനിച്ചു.അച്ഛന്‍ പല്‍പ്പു മെഡിസിന് ചേരുവാന്‍ എല്ലാ ടെസ്റ്റ്‌കളും ജയിച്ച് അര്‍ഹത നേടിയെങ്കിലും പഠനാനുമതി ലഭിച്ചില്ല.മദ്രാസില്‍ പോയി പഠിച്ചുപാസ്സായി തിരികെയെത്തി ഇവിടെ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലിയില്‍ പ്രവേശിക്കുവാനായില്ല.ആ നിരാശകളുടെ,അപമാനത്തിന്റെയും ഫലമായി തന്നില്‍ ഏല്‍പ്പിച്ച മുറിവുകളുടെ പരിണിതഫലമാണ് ഇവിടെ ഉണ്ടായ നവോത്ഥാന പ്രസ്ഥാനം.ഡോക്ടര്‍ ചില പത്ര പംക്തികളില്‍ കൂടിയും മറ്റു ചില മഹാന്മാരെകൊണ്ട് ഒളിഞ്ഞും തെളിഞ്ഞും എഴുതിപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്ത ലേഖന പരമ്പരകള്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ തിരുവിതാം കൂറിലെ ജാതി ചിന്തയുടേയും പറ്റി പറയിപ്പിച്ചതും ഭരണകര്‍ത്താക്കളുടെ ചെവികളില്‍ നിരന്തരം എത്തുന്നുണ്ടായിരുന്നു.ഇതെല്ലാം ഇവിടുത്തെ സര്‍ക്കാരിനെയും അവരുടെ ശിങ്കിടികളേയും ഡോക്ടറുടെ ശത്രുക്കള്‍ ആക്കി മാറ്റിയിരുന്നു.പക്ഷെ യഥാര്‍ത്ഥത്തില്‍ അവര്‍ക്കൊന്നും ഡോക്ടറെ ഒന്നും തന്നെ ചെയ്യുവാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ മകന്‍ നടരാജന്‍ ജോലിക്ക് അപേക്ഷിച്ചപ്പോള്‍,ആ പഴയ സന്ദര്‍ഭങ്ങള്‍ അവരോക്കയും മുതലാക്കുകയായിരുന്നു.അതിനോക്കയും ഒരു ക്ഷമ യെങ്കിലും അദ്ധേഹത്തെക്കൊണ്ട് പരയിപ്പിക്കുവാനും അല്ലങ്കില്‍ പിതാവ് പല്‍പ്പു ആവശ്യപ്പെടട്ടെ എന്നും തീരുമാനിച്ചു.പല്‍പ്പുവുണ്ടോ അതിനോക്കയും വഴങ്ങുന്നു ? ആ ജോലി വേണ്ട എന്ന് മകന്‍ എന്നേ തീരുമാനിച്ചിരുന്നു.
കടപ്പാട്: കെ.കെ മനോഹരന്‍
ശിവഗിരി ചരിത്രം

0 comments:

Post a Comment