Friday 15 November 2019

ചരിത്ര സത്യങ്ങൾ തെറ്റായി വ്യാഖ്യനിച്ച് ശ്രീനാരായണ ഗുരുവിന്റെ മഹത്വം ദിശമാറ്റുന്നു ...

കേന്ദ്രത്തിന്റെ CBSC സ്കൂളുകളിൽ പത്താം ക്ലാസ്സിലെ ഉപ പാo പുസ്തക മായ " രാജൻ തുവ്വാര യുടെ - ചട്ടമ്പിസ്വാമികൾ ജീവിതവും സനേ ശവും ".....
തു ശുരിലെ കറന്റ് ബുക്സ് ഇറക്കിയ പുസ്തകം .. കേന്ദ്ര സിലബസിൽ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാർത്ഥികളും പഠിക്കുന്നു .... സ്കൂളുകളിൽ പഠിപ്പിക്കുന്നു ശ്രീനാരായണ ഗുരുവിന്റെ മഹത്വം എവിടെയെല്ലാം ദിശമാറ്റി മറ്റുള്ള വരെ മഹത്വമൽക്കരിക്കുവാൻ ബോധപൂർവ്വം കാട്ടുന്നത് ... ഇത് ശ്രീനാരായണിയർ എതിർത്തു പരാജയ പ്പെടുത്തണം ....
ഈ പുസ്തകത്തിലെ ശീനാരായണ ഗുരു (പേജ് 36 - 40.. ) ('പൂർണ്ണമായി താഴെ നൽകുന്നു )
1882 ലാണ് നാണു വാശാൻ എന്ന് വിളിക്കപ്പെട്ടിരുന്ന ഉല്പതിഷ്ണു വായ ഒരു ഈഴവ യുവാവ് സംസ്കൃത പoനം കഴിഞ്ഞ് സ്വദേശമായ ചെമ്പഴന്തിയിൽ തിരിച്ചെത്തിയത് .നാണുവാശാൻ തികഞ്ഞ ബ്രഹ്മചാരി യെപ്പോലെ യാ ണ് അപ്പോൾ ജീവിച്ചിരുന്നത് .കടുത്ത വൈരാഗിയെ പോലെ ആശാൻ ജീവിക്കുന്നത് കണ്ടപ്പോൾ ചില ബന്ധുക്കൾ. അദ്ദേഹത്തെ വിവാഹ ബന്ധത്തിൽ കൊണ്ടു ചാടിക്കുവാൻ ശ്രമിച്ചു
നാമമാത്രമായി അങ്ങനെ യൊരു മംഗല്യചടങ്ങു നടത്തുവാൻ അവർക്ക് കഴിഞ്ഞു വെങ്കിലും നാണു വിനെ ഗൃഹസ്ഥാശ്രമിയാക്കുവാൻ ഒരു തരത്തിലും സാധിച്ചില്ല .യോഗശാസ്ത്രം ,വേദാന്തം എന്നിവ പഠിക്കുവാനായിരുന്നു നാരായണ ഗുരുവിന്റെ ആഗ്രഹം തന്റെ മനസ്സിലിരിപ്പ് അദ്ദേഹം അഭൂതയ കാംക്ഷിയുംചങ്ങാതിയുമായ പൊടിപ്പറമ്പിൽ നാരായണപിള്ളയെ അറിയിച്ചു നാരായണ ഗുരുവിന് മാർഗ്ഗോപദേശം ചെയ്യുവാൻ ചട്ടമ്പി സ്വാമി കളെയാണ് നാരായണ പിള്ള കണ്ടെത്തിയത് .
അണിയുർ ക്ഷേത്രത്തിൽ വെച്ച് യാദൃച്ഛിക മായാണ് ചട്ടമ്പി സ്വാമികൾ നാരായണ ഗുരുവിനെ കണ്ടു മുട്ടിയത് .ആത്മവിദ്യക്കു വേണ്ട എല്ലാ യോഗ്യതകളുമുള്ള ആ യുവാവിനെ സ്വാമികൾക്ക് വലിയ ബോധ്യമായി .ചട്ടമ്പി സ്വാമികൾ നാരായണ ഗുരുവിനെ വാമന പുരത്തുള്ള തന്റെ താവളത്തിലേക്ക് ക്ഷണിച്ചു .
വാമനപുരത്തെത്തിയ നാണു വാശാൻ ( അങ്ങനെയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് ) സ്വാമികളുടെ ഒരു സന്തത സഹചാരിയായി മാറി .ചാട്ടമ്പി സ്വാമി കളുടെ വേദാന്ത ജ്ഞാനവും വിവിധ വിദ്യകളിലാർജ്ജിച്ച അറിവിന്റെ വ്യാപ്തിയും നാരായണ ഗുരുവിനെ അതി ശയിപ്പിച്ചു .അദ്ദേഹം ചട്ടമ്പി സ്വാമി ക ളു ടെ ആരാധകനായി മാറി .ആത്മവിദ്യ യാർജ്ജിക്കുവാനും ആത്മ സാക്ഷാൽ ക്കാരത്തിലെത്തുവാനും താൻ ചവിട്ടി ക്കയറിയ ജ്ഞാന മാർഗ്ഗത്തിന്റെ പടികൾ സ്വാമികൾ ശ്രീനാരായണനു വിശദികരിച്ചു കൊടുത്തു .നാരായണന് അദ്ദേഹം ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു .യോഗാഭ്യാസം വഴി ആ സിദ്ധി ഉൾക്കൊള്ളുവാൻ നാരായണന് അനായാസം സാധിച്ചു .യോഗ സംബന്ധമായ പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കുവാനും ദൃഢീകരിക്കുവാനും നാരായണനു അധികം അദ്ധാനിക്കേണ്ടി വന്നില്ല ചില ദിവസങ്ങളിൽ ചട്ടമ്പിയും നാരായണനും തൈക്കാട് താമസിച്ചിരുന്ന അയ്യാവു സ്വാമികളെ ചെന്നു കണ്ടു ചട്ടമ്പിയെ പ്പോലെ നാരായണ ഗുരുവും അയ്യാവു വിന്റെ ശിഷ്യത്വം സ്വികരിച്ചു .
അയ്യാവു സ്വാമി യി ലുണ്ടായ ചില മാറ്റങ്ങൾ ചട്ടമ്പിക്കും നാരായണ നും ദഹിച്ചില്ല .രസപാക പ്രക്രിയ ഉപയോഗിച്ച് സ്വർണ്ണ മുണ്ടാക്കുവാനുള്ള വിദ്യ അന്വേഷിക്കുന്നതിന്റെ തിരക്കിലായിരുന്നു അയ്യാവു .വേദാന്ത വിഹായസ്സിൽ ഉയർന്നു വന്ന പക്ഷി രാജന്റെ കണ്ണുകൾ ഭൂമിയിലെ ജീർണ്ണിച്ച നാറിയ ഉച്ചിഷ്ടമായ സ്വർണ്ണത്തിൽ പതിഞ്ഞപ്പോൾ ചട്ടമ്പിയും നാരായണനും അയ്യാവു വിന്റെ ആശ്രീ തത്വം ഉപേക്ഷിച്ച് സ്ഥലം വിട്ടു.
തുടർന്ന് ചട്ടമ്പിസ്വാമികളും നാരായണ ഗുരുവും തെക്കൻ പ്രദേശങ്ങളിലേക്ക് ഒരു പദയാത്ര നടത്തി .സിദ്ധന്മാരെ പൂജിച്ചും വിജനമായ സ്ഥലങ്ങളിൽ ഏകാന്ത ധ്യാനം നടത്തിയുമുള്ള അവരുടെ യാത്ര മരുത്വാമല മുതലായ പ്രദേശങ്ങൾ വരെ നീണ്ടു ചെന്നു .നഗരങ്ങളോ ജനനിബിഡമായ വ്യാപാര കേന്ദ്രങ്ങളോ അവരെ ആകർഷിച്ചില്ല .പ്രകൃതി രമണിയ മായ പ്രദേശങ്ങളായിരുന്നു അവർക്കിഷ്ടം .അത്തരം പ്രദേശങ്ങളിലാണ് ഈശ്വരചൈതന്യ മുള്ളതെന്ന് അവർ വിശ്വസിച്ചു .
കായ്കനികൾ ഭക്ഷിച്ചും അരുവികളിൽ നിന്നും വെള്ളം കോരി ക്കുടിച്ചും ഹിംസ ജന്തു ക്കളുമായി സഹവസിച്ചും ജീവിച്ച ആയോഗിവര്യന്മാർ ആത്മസത്തയുടെ ഉ ത്തുംഗത്തെ സുക്ഷ്മമായി ദർശിച്ചു .ഗുഹാന്തരങ്ങളിലും വനപ്രദേശങ്ങളിലും ബാഹ്യലോക ബന്ധമില്ലാതെ തപോവ്യത്ത രായി ക്കഴിഞ്ഞ ആകാല ഘട്ടത്തിലാണ് ആ ഗാധമായ ആത്മബോധം അവർക്ക് അനുഭവിക്കുവാൻ കഴിഞ്ഞത് .തെക്കൻ ദിക്കുകളിൽ ഇവരുടെ പാദ സ്പ ർ ശ മേൽക്കാത്ത ഭു ഭാഗങ്ങളില്ലായിരുന്നു .ജ്ഞാനലബ്ധിക്കും മനു ഷ്യനെ മനുഷ്യനായി കാണുവാനും മഹനീയ മായ ആശയങ്ങളെ ദൃഢീകരിക്കുവാനും ഈ തീർത്ഥയാത്രയിലുടെ അവർക്കു സാധിച്ചു
ഈ പദയാത്ര കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവേ നെയ്യാറിന്റെ വറ്റി വരണ്ട ഒരു പ്രദേശത്തു കുടെ നടക്കുവാൻ അവർ തീരുമാനിച്ചു .അപ്രകാരം കുറച്ചു ദുരം മുന്നോട്ടു ചെന്ന പ്പോൾ അരുവിപ്പുറം എന്ന ഒരു സ്ഥലത്ത് അവർ എത്തിച്ചേർന്നു .അതി മനോഹരമായ പ്രകൃതി ലാവണ്യം പ്രസരിക്കുന്ന ആ സ്ഥലം അവരെ വല്ലാതെ ആഗ്ലാദിപ്പിച്ചു .
ഏതു വിധത്തിലുള്ള സാധനയ്ക്കും പറ്റിയ ഒരിടമാണ തെന്ന് അവർക്കു തോന്നി .ആ സ്ഥലം തന്റെ ഭാവി പ്രവർത്തനങ്ങൾക്കുള്ള ഇടമാക്കുവാൻ നാരായണ ഗുരു നിശ്ചയിച്ചു .അദ്ദേഹം ഏറെക്കാലം അരുവിപ്പുറത്ത് തപോ നിരതനായി കഴിഞ്ഞു .എന്നാൽ ചട്ടമ്പി സ്വാമികൾ ഇടയ്ക്കിടെ തിരുവനന്തപുരത്തിനും നെടുമങ്ങാട്ടേക്കും സഞ്ചരിച്ചു കൊണ്ടിരുന്നു .
ചട്ടമ്പിസ്വാമികൾക്ക് തിരുവനന്തപുരത്ത് ഇതിനിടയിൽ രണ്ടു ശിഷ്യന്മാരെ ലഭിച്ചു .നാരായണ ഗുരുവിന്റെ സഹപാഠികളായ പെരുനല്ലി കൃഷ്ണൻ വൈദ്യർ .വെളുത്തേരി കേശവൻ വൈദ്യർ എന്നിവർ .ഈ ഈഴവ യുവാക്കൾ ചട്ടമ്പിയുമായി സൗഹൃദം സ്ഥാപിച്ചു .നല്ല ശരീര പുഷ്ടിയുണ്ടായിരുന്ന കേശവൻ വൈദ്യർ സ്വാമികളിൽ നിന്ന് ഗുസ്തി മുറകൾ അഭ്യസിച്ചു .കൃഷ്ണൻ വൈദ്യർ സംസ്കൃത കാവ്യങ്ങളും വ്യാകരണവുമഭ്യസിച്ചു .
വിദ്യാസമ്പന്നരും വിനയാന്വിത രൂമായ ഈ ചെറുപ്പക്കാർ സ്വാമിയുടെ ഹൃദയം കവർന്നതിൽ അതിശയിക്കാനില്ല .തിരുവനന്തപുരത്തെത്തുമ്പോൾ ചട്ടമ്പിസ്വാമികൾ വെളിത്തേരിയിലോ പെരുനെല്ലിയിലോ താമസിച്ചു .ചിലപ്പോൾ ശ്രീനാരായണ ഗുരുവും അവിടെ വന്നു ചേരും അതോടെ സർഗ്ഗ സമീക്ഷയുടെ ഒരു കേന്ദ്ര മാ യി അവിടം മാറും .പ്രായം കൊണ്ട് മുതിർന്ന ചട്ടമ്പി ക്കായിരുന്നു അവർ മേധാ സ്ഥാനം നൽകിയത് .
കിട്ടൻ എന്ന് സ്വാമി വിളി ച്ചിരുന്ന കൃഷ്ണ ൻ വൈദ്യരുടെ കാവ്യ മോഹങ്ങൾക്ക് ചിറകുവെപ്പിക്കുവാനായി ചട്ടമ്പി സ്വാമികൾ കവിയുടെ വേഷം കെട്ടി യതായി അദ്ദേഹം തന്നെ ഒരിടത്ത് പറഞ്ഞിട്ടുണ്ട് .കേശവൻ വൈദ്യരെ സ്വാമി ഗുസ്തി മുറകൾ പഠിപ്പി ച്ചിരുന്നതിനാൽ ഇടയ്ക്കിടെ അവർ തമ്മിൽ ഗുസ്തി യിലേർപ്പെടുമായിരുന്നു .ഇക്കാലമെല്ലാം സ്വാമിയുടെ ആഹാരവും വിശ്രമവും മെല്ലാം ഈ ഈഴവ ഭവനങ്ങളിലായിരുന്നു .ഇത് ചില നായർ പ്രമാണി മാർക്ക് ഇഷ്ട പ്പെട്ടിരുന്നില്ല .
എന്നാൽ ചട്ടമ്പിയെ എതിർക്കാനുള്ള കരുത്തും കോപ്പും അവർക്കില്ലായിരുന്നു .ഈ ഈഴവ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടും ഉറങ്ങിയും സാംസ്കാരിക വിനിമയം നടത്തിയും ചട്ടമ്പി സ്വാമികൾ നടന്നു തീർത്തത് കേരളീയനവോത്ഥാന ത്തിലേക്കുള്ള പാതയാണ് .ബുദ്ധി ,ഹൃദ നൈർമ്മല്യം ,കർമ്മ കുശലത ,ആത്മ ത്യാഗം എന്നീ സൽ ഗുണങ്ങളായിരുന്നു കേരളിയ നവോത്ഥാന ത്തിന് അടിത്തറ പാകിയ വിശിഷ്ടോ പാധികൾ
<><>
ചരിത്ര സത്യ ങ്ങ ൾ ദിശമാറ്റുന്നത് വായനക്കാർ ശ്രദ്ധിക്കുക,,,

0 comments:

Post a Comment