Saturday 10 September 2016

ആലുവാ അദ്വൈതാശ്രമത്തില്‍ നിന്ന് ഗുരുപുറപ്പെടുവിച്ച വിളംബരം---1916 പ്രബുദ്ധകേരളം മാസിക.

''നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങ
ള്‍ കഴിഞ്ഞിരിക്കുന്നു.എന്നിട്ടും ചില പ്രത്യേകവര്‍ഗ്ഗക്കാര്‍ 
നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിവിചാരിച്ചും പ്ര
വര്‍ത്തിച്ചും വരുന്നതായും,അതുഹേതുവാല്‍ നമ്മുടെവാ 
സ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെ
ന്നും അറിയിക്കുന്നു.നാം ഒരുപ്രത്യേക മതത്തിലോ ജാതി
യിലോ ഉള്‍പ്പെടുന്നില്ല.വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗ
ത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പി 
ന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമ
ത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂവെന്നും മേലും 
ചേര്‍ക്കുകയുള്ളൂവെന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്ന
തുമാകുന്നു.ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേ
ക്കായിപ്രസിദ്ധം ചെയ്തിരിക്കുന്നു.''"
ഈഴവരടക്കമുള്ള അവര്‍ണ്ണര്‍ വായിച്ചറിയാന്‍ വേണ്ടി
യല്ല"നാം ജാതിഭേദംവിട്ടിരിക്കുന്നു"എന്നവിളംബരം ഗു
രു പുറപ്പെടുവിച്ചത്.മനകളിലുംരാജകൊട്ടാരത്തിലും വ 
രേണ്യവര്‍ഗ്ഗക്കാരിലും മാത്രം പ്രചാരത്തിലുണ്ടായിരുന്ന
"പ്രബുദ്ധകേരള"ത്തില്‍ പ്രസിദ്ധീകരിച്ചത് ജാതിഹിന്ദുക്കള്‍ 
മാത്രം വായിച്ചറിയാനുംഅന്നത്തെനാടുവാഴിത്ത ഭരണവ
ര്‍ഗ്ഗവിഭാഗങ്ങളെക്കൂടി നവോത്ഥാനത്തിന്‍റെ ദാര്‍ശിനിക 
വീക്ഷണത്തില്‍ കടന്നുവരുന്നതിന് സാധ്യമാക്കുന്ന വ്യക്ത
മായലക്ഷ്യബോധത്തോടെയുമായിരുന്നു.ശ്രീനാരായണഗു
രുവിനാല്‍ രൂപംകൊണ്ട നവോത്ഥാനത്തിന്‍റെ ചരിത്രപ
ശ്ചാത്തലമെന്തെന്ന് ധാരണചെയ്യാത്തതുകൊണ്ടാണ് എല്ലാ
വരും ജാതിബന്ധങ്ങളില്ലാതെ ജീവിക്കാന്‍ ശ്രമിക്കണമെന്ന 
അര്‍ത്ഥത്തില്‍സന്ന്യാസിമാരും,പണ്ഡിതന്മാരും,രാഷ്ട്രീയ 
നേതാക്കളുംഗുരുവചനത്തെ തെറ്റായി ചിത്രീകരിക്കാനിട
വന്നത്.കന്നി 5ന് സംസ്ഥാനതലത്തിലുള്ള ശതാബ്ദിയാഘോ 
ഷങ്ങള്‍ പൊടിപൊടിക്കാനുള്ള തിരിക്കിലാണിപ്പോള്‍ കേ 
രളത്തിലെ മന്ത്രിമാരുംസാംസ്ക്കാരികവകുപ്പും.ശ്രീനാരാ
യണഗുരുവിനെ ആധുനിക കേരളത്തിന്‍റെ ശില്‍പിയും ന 
വോത്ഥാനനായകനുമായി അംഗീകരിക്കാന്‍ നമ്മുടെസാം 
സ്ക്കാരികവകുപ്പും മന്ത്രിമാരും,ഇന്നിപ്പോള്‍ ഗുരുവിനെ 
നെഞ്ചിലേറ്റി അമിതാവേശവും മത്സരബുദ്ധിയും പ്രകടിപ്പി
ച്ച് നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ രംഗത്തുവ
ന്നിരിക്കുന്ന രാഷ്ട്രീയനേതാക്കളും തയ്യാറാകുമോ?ആയിര
ത്താണ്ടുകളായി നിലനിന്നുവന്ന ഹിന്ദുമതനീതിശാസ്ത്രത്തി
നെതിരെ പരസ്യമായി നിയമലംഘനം നടത്തുകയും ചരി
ത്രത്തെ ഉഴുതുമറിച്ചുകൊണ്ടുള്ള നവോത്ഥാനപ്രവര്‍ത്തന
ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തശ്രീനാരായണഗുരു
വിനെയും അടിസ്ഥാനവര്‍ഗ്ഗത്തിന്‍റെ മോചനത്തിനായി ജാ
തിസംരക്ഷകരായ നാടുവാഴിഭരണവര്‍ഗ്ഗത്തോട് യുദ്ധപ്ര
ഖ്യാപനം നടത്തിയ കേരളത്തിന്‍റെ വീരസന്താനമായ മഹാ
ത്മാഅയ്യ ങ്കാളിയുടേയും പേരില്‍ നമ്മുടെ സാംസ്ക്കാരിക
കേരളത്തില്‍ എന്തുകൊണ്ട്ഇതുവരെ ഒരു സര്‍വകലാശാല
യുണ്ടായില്ലെന്ന ചോദ്യമിപ്പോളുയര്‍ന്നുവരുകയാണ്.?തമി
ഴും സംസ്കൃതവും ചേര്‍ത്ത് പുതിയ ഒരു ജാതിഭാഷയുണ്ടാ
ക്കി ദേവഭാഷയില്‍ മനോഹരമായ ബ്രാഹ്മണ്യസാമൂഹ്യക്ര
മം ഒരുവര്‍ണ്ണസിദ്ധാന്തമായി നടപ്പിലാക്കിയ ആചാര്യന്‍റെ 
പേരിലും ജാതിഭാഷയെസംരക്ഷിച്ച് സാഹിത്യപ്രവര്‍ത്തന
ങ്ങള്‍ നടത്തിയ ഭാഷാസംസ്ക്കാര സാമ്രാജ്യവാദികളായ മ 
ഹാരഥന്മാരുടെപേരിലുംനമ്മുടെനാട്ടിലിപ്പോള്‍സര്‍വകലാ
ശാലകളുണ്ടെല്ലോ.
ഗുരുവിളംബരത്തിലെ ഓരോവരിയും സുചിന്തിതമായആ
ശയം സ്ഫുരിക്കുന്നതാണ്.1916ല്‍ ഒരുഹിന്ദുമതപ്രസിദ്ധീ
കരണമായി ആരംഭിച്ച പ്രബുദ്ധകേരളത്തിലൂടെ ഗുരു അ
ന്നത്തെ നാടുവാഴികളെ രഹസ്യമായി അറിയിച്ചതെന്താണ്? 
ശ്രീനാരായണഗുരു വേദം പഠിച്ചിട്ടുണ്ടെന്ന്അന്നത്തെ തിരുമേ
നിമാരും തമ്പുരാക്കന്മാരും പറയും .വേദം എന്നാല്‍ ബ്രാഹ്മ
ണരും തമ്പുരാക്കന്മാരും ത്രിനേത്രം തുറന്ന് വാമൊഴിയായി 
തലമുറകളിലേക്ക് പരമ്പരാഗതമായി പകര്‍ന്നു നല്‍കുന്നരഹ
സ്യ ഭാഷാഗണിതവേദമെന്നാണര്‍ത്ഥം.നാം ഒരുപ്രത്യേകമത
ത്തിലോ ജാതിയിലോ ഉള്‍പ്പെടുന്നില്ലെന്ന് അവര്‍ണ്ണജാതിയില്‍
പ്പെട്ട ഒരു വ്യക്തിപറയുകയും അതനുസരിച്ച് ജീവിക്കുകയും 
ചെയ്യുന്നുണ്ടെങ്കില്‍ അയാള്‍ തമ്പുരാക്കന്മാര്‍ മാത്രമറിയുന്ന 
ജാതികളുണ്ടാക്കിയ ഭാഷയുടെ ഗണിതതന്ത്രവിദ്യാരഹസ്യം
അന്വേഷിച്ചറിഞ്ഞവനാണെന്ന് വ്യക്തം.നാടുവാഴിത്തരാജഭ
രണത്തിന്‍റെ ആസ്തിത്വത്തെ ചോദ്യംചെയ്തുകൊണ്ട് നവോ 
ത്ഥാനസന്ദേശങ്ങളാല്‍ പ്രചോദിതരായി ജീവത്തായ ഒരു സ
മൂഹം കേരളത്തിന്‍റെ മണ്ണില്‍ ചവിട്ടുറപ്പിക്കാന്‍ തുടങ്ങിയ 
പശ്ചാത്തലത്തില്‍ ഗുരു അന്നത്തെതമ്പുരാക്കന്മാരോട് പ്രബു
ദ്ധകേരളത്തിലൂടെ ആശയസംവേദനം ചെയ്തതിന് ഏറെ ച
രിത്രപ്രാധാന്യമുണ്ട്.ഒരു ജാതിയിലും മതത്തിലും ഉള്‍പ്പെടാ
ത്തവരാണ് ആലുവ അദ്വൈതാശ്രമത്തിലെ തന്‍റെ ശിഷ്യസം 
ഘത്തിലേക്ക് കടന്നുവരുന്നതെന്ന ഗുരുവിന്‍റെ പദപ്രയോഗ
ത്തില്‍ മുഴുവന്‍ ശ്രീനാരായണീയരും ഉള്‍പ്പെടുമെന്ന അര്‍ത്ഥ
ത്തിലാണ് വായിച്ചെടുക്കേണ്ടത്.നാടുവാഴിത്തം ആയിരത്താ
ണ്ടുകളായി രഹസ്യമായി സൂക്ഷിച്ചുപോരുന്നതെല്ലാം പര
സ്യമാക്കിക്കൊണ്ടുള്ള ഒരു വമ്പിച്ച ബഹുജനമുന്നേറ്റംനാടു 
വാഴിത്തത്തിനെതിരെ ആസന്നമായിരിക്കുന്നുവെന്ന മുന്നറി 
യിപ്പുകൂടി നല്‍കുന്നതാണ് ഗുരുവചനം.നാടുവാഴികളായ 
മനുഷ്യവംശജരുടെ മനോഭാവത്തില്‍ മാറ്റമുണ്ടായാല്‍ മാത്ര
മേ ജാതിപീഢനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ട മര്‍ത്ത്യര്‍ക്കും 
സംരക്ഷണവും സമാധാനജീവിതവുമുണ്ടാകൂ എന്ന് ചിന്തി
ക്കാന്‍ കഴിയുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് ചരിത്രം 
കടന്നുവരുന്നത്.സംഘടിച്ചു ശക്തരാകുക,വിദ്യകൊണ്ട് സ്വ 
തന്ത്രരാകുക എന്നത് ഒരു വ്യക്ത്യാധിഷ്ഠിതസന്ദേശമല്ല,ജാ
തിബോധത്തോടെ സംഘടിച്ചു ശക്തിയാര്‍ജ്ജിക്കുന്ന സാമൂ 
ഹ്യാധിഷ്ഠിതസ്വാതന്ത്ര്യത്തെക്കുറിച്ചാണ് ഗുരുവിന്‍റെ ഉ 
ല്‍ബോധനമെന്ന് ബോധ്യപ്പെടേണ്ടതാണ്.വിദ്യകൊണ്ട് സ്വ 
തന്ത്രരാകുന്നതോടെ ജാതിവിവേചനങ്ങളില്‍ നിന്ന് മോചനം
നേടാന്‍ കഴിയുന്ന കാലഘട്ടത്തിലേക്ക് ചരിത്രം കടന്നുവരു
മെന്ന് ഗുരു ദീര്‍ഘദര്‍ശനം ചെയ്യുന്നതായും നമുക്ക് കാണാ
വുന്നതാണ്.ജാതി മേല്‍ക്കോയ്മയും ജാതിചൂഷണവും ജാ
തിവ്യവസ്ഥയില്‍ക്കൂടി സ്ഥാപിതമായിരിക്കുന്ന ജന്മിത്വവും
നിലനില്‍ക്കുന്നിടത്തോളം ജാതീയമായി സംഘടിച്ച് പ്രതി
രോധിക്കാനുള്ള പ്രവണതയും നിലനില്‍ക്കുകതന്നെചെയ്യും.
ജാതിസിദ്ധാന്തങ്ങളും ജാതിവ്യത്യാസങ്ങളും ജനമനസ്സുക
ളില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ്.ശ്രേണീകൃതമാ
യ ജാതിവ്യവസ്ഥയെ സ്ഥാപിക്കുന്നകര്‍മ്മഫലസിദ്ധാന്തം 
ദൈവകല്‍പനകളായി മുപ്പാലില്‍ക്കൂടിരക്തത്തില്‍ കയറ്റി 
വിട്ടിരിക്കുന്നതിനാല്‍ ജാതികളെ ജനമനസ്സുകളില്‍ നിന്ന് ക 
ടപുഴക്കിയെറിയാന്‍ എളുപ്പമല്ല.ശ്രീനാരായണഗുരു ജാതി 
ചിന്തയില്ലാതെ,ജാതിവ്യത്യാസങ്ങളില്ലാതെ ജീവിച്ചത് ജാതി
കളെ സൃഷ്ടിച്ച ഭാഷയുടെ സങ്കേതങ്ങളും ഭാഷയുടെ ഗണിത 
തന്ത്രവിദ്യാരഹസ്യവും കഠിനതപസ്സിലൂടെ തിരിച്ചറിയാന്‍ 
കഴിഞ്ഞതുകൊണ്ടാണ്.സമൂഹംപൂര്‍ണ്ണമായുംജാതിമുക്ത
മാകണമെങ്കില്‍ ജാതികള്‍ ആര്,എന്ന്,എങ്ങിനെ,എന്തിനു
വേണ്ടിയുണ്ടാക്കിയെന്നതിന്‍റെ തന്ത്രവിദ്യാരഹസ്യം പര
സ്യമാക്കപ്പെടുന്നപൊതുവിദ്യാഭ്യാസംവിദ്യാലയങ്ങളില്‍
നടപ്പിലാകണം.അത്തരം അറിവുനേടുന്നതിനുള്ള വിജ്ഞാ 
നവേദികളാണ് ഇപ്പോള്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങ
ളിലൂടെ നമ്മുടെ സാംസ്ക്കാരികകേന്ദ്രങ്ങളില്‍ വളര്‍ന്നുവ
രേണ്ടത്.

0 comments:

Post a Comment