SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Saturday, 14 February 2015

ജീവിതമാണു പഠിക്കേണ്ടത്..!!

(ദുബായിയിൽ നിന്നു പ്രസിദ്ധീകരിച്ച ദൈവദശകം രചനാശതാബ്ദി സ്മരണിക“മഹസ്സി“ൽ നൽകിയ ലേഖനം) കലുഷിതമായ സമകാലത്തിന്റെ ആകുലതകൾക്ക് സാന്ത്വനം തിരയുമ്പോൾ സ്വാഭാവികമായും നാം ചെന്നെത്തി നിൽക്കുക ശ്രീനാരായണ ഗുരുവിനു സമീപമാകും. അതുകൊണ്ടുതന്നെയാണു ഗുരുവിന്റെ പ്രസക്തി കാലദേശഭേദമെന്യേ മുമ്പെന്നേത്താക്കാൾ ഇന്നു വർദ്ധിച്ചിരിക്കുന്നത്, ഗുരുചൈതന്യം കൂടുതൽ കൂടുതൽ ചർച്ചചെയ്യപ്പെടുന്നത് . കാലത്തിന്റെ ഭാവപ്പകർച്ചകളിൽ ലോകമൊരു രക്ഷകനെത്തിരയുകയുമാകാം. പക്ഷെ, കേരളത്തിന്റെ ഈ നവോത്ഥാന നായകനെ, നാം വേണ്ടവിധത്തിൽ ഉൾക്കൊണ്ടോ എന്നതിൽ...

ദൈവത്തെ എവിടെ ദര്‍ശിക്കാം

'ഈ സ്‌തോത്രങ്ങളും സങ്കീര്‍ത്തനങ്ങളും ജപമാലകളും വലിച്ചെറിയുക. വാതിലടഞ്ഞ, ഇരുളടഞ്ഞ ഈ ശൂന്യതയില്‍ നീ ആരെയാണ് ആരാധിക്കുന്നത്? കണ്ണുതുറക്കുക. നിന്റെ ദൈവം ഇവിടെയില്ല.' (ഗീതാഞ്ജലി, ടാഗോര്‍) പണംകൊടുത്ത് ഈശ്വരാനുഗ്രഹം വാങ്ങാം എന്ന് തെറ്റിദ്ധരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. അവര്‍ ഒരിക്കലും ദൈവത്തെ അറിയുന്നില്ല. ഈശ്വരന്‍ നിന്ദിതരും പീഡിതരും നിസ്വരുമായവരുടെ കൂടെയാണ് എന്ന ക്രിസ്തുവചനം ഇവിടെ ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും. ദൈവത്തെ ഒരു വേലക്കാരന്റെയോ, ക്വട്ടേഷന്‍ സംഘത്തലവന്റേയോ ഒക്കെ റോളിലാണോ നാം അവരോധിച്ചിരിക്കുന്നത്...

രസപ്പടം എടുക്കാമോ...?

ആദ്യത്തെ ഗുരുദേവ പ്രതിമ സ്ഥാപിക്കപ്പെട്ടത് തലശ്ശേരിയിലെ ജഗനാഥ ക്ഷേത്രാങ്കണത്തിലാണ്. ഇത് ഗുരു സശ്ശരീരനായിരുന്ന കാലത്ത് ഇറ്റലിക്കാരനായ പ്രൊഫ. തവറലി എന്ന വിദഗ്ധ ശില്പിയെക്കൊണ്ടാണ് പണിതീര്‍ത്തത്. ഈ പ്രതിമാ നിര്‍മ്മാണത്തിനായി ശില്പിക്കു കൊടുക്കുവാന്‍ ഗുരുവിന്റെ ഒരു ഫോട്ടോ വേണമായിരുന്നു. അങ്ങനെ പ്രതിമാ നിര്‍മമാണ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ശേഖരന്‍ എന്ന ഫോട്ടോഗ്രാഫര്‍ തലശ്ശേരിയില്‍നിന്നും ശിവഗിരിയിലെത്തി. ശാരദാമഠത്തിനു സമീപത്തെ മാവിന്‍തണലില്‍ വിശ്രമിക്കുകയായിരുന്നു അപ്പോള്‍ ഗുരു. ഗുരു: എവിടുന്ന്?ശേഖരന്‍: തലശ്ശേരിയില്‍നിന്ന്. പ്രതിമയുണ്ടാക്കുന്നതിനായി...

കല്പന ധിക്കരിച്ച മദ്യപാനിക്കുണ്ടായ അനുഭവം

(ടി.സി. കേശവന്‍ വൈദ്യര്‍ എഴുതിയത്) 1080 ല്‍ സ്വാമിതൃപ്പാദങ്ങള്‍ വൈക്കം താലൂക്കില്‍ വടയാറ്റുദേശത്ത്, കുന്നേല്‍ ശേഖരപ്പണിക്കന്റെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അവിടെ ഒരു ഈഴവന്‍ ധാരാളം കള്ളുകുടിച്ചുകൊണ്ട് ചെന്നു. സ്വാമി അവനോട് ' നീ കള്ളുകുടിക്കുമോ ' എന്ന് ചോദിച്ചു. കുടിക്കും എന്ന് അവന്‍ മറുപടി പറഞ്ഞു. ' എന്നാല്‍ മേലാല്‍ കുടിക്കരുത് ' എന്ന് സ്വാമി പറയുകയും അവന് അല്പം മുന്തിരങ്ങ കൊടുക്കുകയും ചെയ്തു. അതുകൊണ്ട് അവന് മദ്യത്തിലുള്ള ആഗ്രഹം ശമിച്ചില്ലെന്നു മാത്രമല്ല കല്പന ധിക്കരിക്കണം എന്നുവിചാരിച്ച് അവന്‍ അന്ന് നല്ലപോലെ മദ്യപിക്കാന്‍ തീര്‍ച്ചയാക്കി...

ഒരിക്കല്‍ സ്വാമികള്‍ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുന്ന സമയത്ത് ഒരു പരിചാരകന്‍ കുറച്ച് ചക്കച്ചുള കൊണ്ടുവന്നു സമര്‍പ്പിച്ചു... ഗുരുദേവന്‍: എന്താണത്...? പരിചാരകന്‍: കുറച്ച് ചക്കച്ചുളയാണ് സ്വാമീ... ഗുരുദേവന്‍: കുഴയോ വരിക്കയോ..? പരിചാരകന്‍: വരിക്ക, നല്ല ചക്കയാണ്... ഗുരുദേവന്‍: വരിക്ക നമുക്ക് വേണ്ട, കുഴയില്ലേ...? പരിചാരകന്‍: ഉണ്ട്: ഗുരുദേവന്‍: അതാണെങ്കില്‍ കഴിക്കാം... പരിചാരകന്‍ കുഴച്ചക്ക കൊണ്ടുവന്നു. അത് ഭക്ഷിക്കുന്നതിനിടയില്‍ ഗുരുദേവന്‍ പറഞ്ഞു..."കുഴച്ചക്ക തിന്നാന്‍ ക്ഷമ വേണം, വിഴുങ്ങിയാല്‍...

Page 1 of 24212345Next