Sunday 12 January 2020

ആരെങ്കിലുംനന്നാവട്ടെ
കൊല്ലം പരവൂരിൽ വൈരഭൻ എന്നൊരു വലിയ സമ്പന്നർ ഉണ്ടായിരുന്നു. പിൽക്കാലത്തു വലിയ പണ്ഡിതനും എഴുത്തുകാരനുമൊക്കെയായിത്തീർന്ന അദ്ദേഹം അക്കാലത്തു സ്വന്തമായി ഒരു അച്ചുക്കൂടം സ്ഥാപിച്ചു.
കേരള ഭൂഷണം എന്നായിരുന്നു ആ അച്ചുകൂടത്തിന്റെ പേര്. അവിടെ നിന്നാണ് 1892-ൽ സുജനാനന്ദിനി എന്ന പത്രം അദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നത്. അതോടെ പരവൂർ കേശവനാശാൻ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധനായിത്തീർന്നു.
ഗുരുദേവനിൽ വലിയ ഭക്തിയും വിശ്വാസവും ഉള്ള ആളായിരുന്നു ആശാൻ. ഗു രുദേവസന്ദേശങ്ങൾ പ്രയോഗത്തിൽ വരുത്തുവാനും തന്റെ പത്രത്തേയും അച്ചു കൂടത്തോളം പരമാവധി അദേഹം ഉപയോഗിച്ചിരുന്നു. സമുദായിക ഉന്നമനം ആശാന്റെ മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു. അതിനായി ഈഴവ സമാജം സഭയുണ്ടാക്കി വേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ഊർജ്ജിതപ്പെടുത്തുകയും ചെയ്തു.
ഗുരുദേവന്റെസമ്മതം വാങ്ങി പരവൂരിൽ വച്ച് സമാജത്തിന്റെ ഒരു പൊതുയോഗം ആശാൻ വിളിച്ചു കൂട്ടാൻ നിശ്ചയിക്കയുണ്ടായി.ആ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്നതിനു വേണ്ടി ഗുരുദേവനെ ആ ശാൻ ക്ഷണിച്ചു.ഈഴവരെ മാത്രമല്ല സമുദായികമായും', സാമൂഹികമായും, വിഷമതകൾ അനുഭവിച്ചു വരുന്ന മറ്റുള്ളവരെയും യോഗത്തിൽ സംബന്ധിപ്പിക്കണമെന്ന് ഗുരുദേവൻ പ്രത്യേകം നിർദ്ദേശിച്ചു.
അപ്പോൾ ആശാൻ ഇങ്ങനെ പറഞ്ഞു.
"ഈഴവരേക്കാൾ ഉയർന്ന ജാതിക്കാർ യോഗത്തിനു വരികയില്ല. ഈഴവരെക്കാൾ താഴ്ന്ന ജാതിക്കാരെ സംബന്ധിപ്പിക്കാൻ ഈഴവർ സമ്മതിക്കുകയുമില്ല."
അതു കെട്ടിട്ടുഗുരുദേവൻ പറഞ്ഞു.
"ആരെങ്കിലും നന്നാവട്ടെ അതു കണ്ട് മറ്റുള്ളവരും അനുകരിക്കട്ടെ."
അങ്ങനെ 1904 സെപ്റ്റംബർ 14-ാം തീയതി പരവൂരിൽ വെച്ചു സമാജത്തിന്റെ യോഗം നടന്നു. ആ യോഗത്തിൽ ഗുരുദേവൻ തന്നെയായിരുന്നു അദ്ധ്യക്ഷപദം അലങ്കരിച്ചിരുന്നത്.'അപരിഷ്കൃതമായ ആചാരങ്ങൾ ബഹിഷ്ക്കരിക്കണമെന്നും വിവാഹ സമ്പ്രദായത്തിൽ പരിഷ്കൃതമായ രീതി നടപ്പിൽ വരുത്തണമെന്നും ഗുരുദേവൻ ആജ്ജാപിച്ചു.
' പരവൂരിലുള്ളവർക്കു പുറമേ അന്യനാട്ടിൽ നിന്നു വന്നെത്തിയവരും ആ യോഗത്തിൽ സംബന്ധിച്ചിരുന്നു. ഗുരുദേവന്റെ സാന്നിദ്ധ്യവും കല്പനയും അവർക്കു എന്തെന്നില്ലാത്ത ആത്മവിശ്വാസമാണ് നല്കുകയുണ്ടായത്. സമുദായത്തിന്റെ ഏകീകരണത്തിനും മുന്നേറ്റത്തിനും ആ യോഗത്തിലൂടെ വലിയ പ്രേരണയും പ്രചോദനവം നല്കിയ പരവൂർ കേശവനാശാനെ ജനങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു.
ഗുരുദേവൻ ആശാനെ അഭിനന്ദിക്കയും അനുഗ്രഹിക്കയും ചെയ്ത ശേഷം അവിടെ നിന്നും ശിവഗിരിയിലേക്ക് മടങ്ങി.
 - മങ്ങാട് ബാലചന്ദ്രൻ..
📚ഗുരുദേവ കഥാസാഗരം

Image may contain: 1 person, beard and closeup

0 comments:

Post a Comment