Tuesday 28 November 2017

യഥാർത്ഥത്തിൽ ഗുരു ആരാണ് ???

യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും വിനയത്തിൽ ക്രിസ്തുവും ത്യാഗത്തിൽ ബുദ്ധനും സ്ഥൈര്യത്തിൽ നബിയും പോലെ ഒരായസ്സും വപുസ്സും ബലിയർപ്പിച്ചിട്ടും നമുക്കിന്നും സംശയമാണ് - യഥാർത്ഥത്തിൽ ഗുരു ആരാണ് ???
സാമൂഹിക പരിഷ്കരണം -അയിത്തോച്ചാടനം - തത്വചിന്ത - സാഹിത്യം -സാമ്പത്തിക ശാസ്ത്രം - പ്രകൃതിസ്നേഹം -കാർഷിക ഉദ്ബോധനം -ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം- വ്യവസായം -സംഘടനാപാടവം -വൈദ്യം - വേദം-ജ്യോതിഷം - യോഗ-അതീന്ദ്രിയജ്ഞാനം -അരുൾ - അൻപ് - അനുകമ്പ തുടങ്ങി പ്രാപഞ്ചിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്നേവരെ ഒരു ഋഷിവര്യനും കഴിയാത്ത തനതായ മുദ്രകൾ തൃപ്പാദങ്ങൾ പകർന്നുതന്നു.തൃപ്പാദങ്ങൾ സാക്ഷാൽ പരബ്രഹ്മമാണെന്ന് ഗുരുവിന്റെ സാന്നിദ്ധ്വത്തിൽ തന്നെ ഋഷികവി കുമാരനാശൻ അർത്ഥശങ്കയ്ക്കിടയില്ലാതെ രചിച്ചു നൽകി, ശിവലിംഗദാസ സ്വാമികൾ ദർശിച്ച ഗുരുവിനെ ഓം നമ:ശിവായ ഭാവത്തെ ഗുരുഷഡ്കമായി പകർന്നുതന്നു. സ: ശരീരനായിരിക്കുമ്പോൾ ദൈവമായി ആരാധിക്കുവാൻ തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയ്ക്ക് അനുമതി നല്കി. എണ്ണിയാലൊടുങ്ങാത്ത അത്ഭുത സിദ്ധികൾ സ:ശരീരനായിരിക്കുമ്പോൾ അനുഭവമാക്കി തന്നു. ഇതൊന്നും നാം പഠിക്കാതെ അഥവാ പഠിക്കാൻ മെനക്കെടാതെ ഗുരുവിനെ അവരവരുടെ സങ്കുചിത ഭൗതിക ഭാവത്തിൽ മാത്രം ദർശിക്കുന്നു ....95വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിയുടെ മണ്ണിൽ
എത്തി ഭഗവാനെ നമസ്കരിച്ച വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗേറിന്റെ വാക്കുകൾ നിസ്സാരമായി കാണരുത്. ലോകത്തിന്റെ നാനഭാഗങ്ങളിലും സഞ്ചരിച്ച വിശ്വമഹാകവി ആരെയെല്ലാം ദർശച്ചിട്ടാണ് ശിവഗിരിയിൽ വന്നത്? ശ്രീരാമകൃഷ്ണ പരമഹംസനേയും, വിവേകാനന്ദസ്വാമിയെയും, റൊമൻ റോളണ്ടിനേയും, മഹാത്മഗാന്ധിയെയും, 19, 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പുണ്യാത്മാക്കളെയും, മഹാത്മാക്കളെയും ഒക്കെയും ദർശിച്ച രവീന്ദ്രനാഥ് ടാഗോർ ലോകമഹാഗുരുവിനെ ദർശിച്ച ശേഷം ശിവഗിരിയിൽ വച്ചു എന്താണ്പറഞ്ഞത് ?
"ശ്രീനാരായണപരമഹംസദേവനോട് തുല്യനായഒരാളെയും താൻ ദർശിച്ചിട്ടില്ല ചക്രവാള സീമയേയും ഉലംഘിച്ചു നിൽക്കുന്ന യോഗ നയനങ്ങളും, "ഈശ്വരചൈതന്യം" നിറഞ്ഞ് തുളുമ്പുന്ന മുഖതേജസ്സും തനിക്ക് ഒരു കാലവും മറക്കാനാവില്ലെന്ന്"ഭൂമിയിലെ സ്വർഗ്ഗത്തിൽനിന്നു കൊണ്ട് ലോകത്തോടു പറഞ്ഞു. ഗുരുദേവന്റെ ഈശ്വരീയ ഭാവം തുറന്നു കാട്ടിത്തരുന്ന വാക്കുകൾ ആയിരുന്നു ആ മഹാപുരുഷന്റെ ഹൃദയത്തിൽ നിന്നും മൊഴിഞ്ഞത്.
ടാഗോറിന്റെ കൂടെ വന്ന യൂറോപ്യനായ ക്രിസ്ത്യൻപാതിരി(ചർച്ച് ഓഫ് ഇംഗ്ലണ്ട് ) ആയിരുന്ന സി.ഫ്. ദീനബന്ധുആൻഡ്രൂസ് എന്ന മഹാപുരുഷൻ ഗുരുദേവനിൽ സാക്ഷാൽ ദൈവത്തെയാണ് ദർശിച്ചത്.
"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽകണ്ടു ആ ചൈതന്യ മൂർത്തി ഇന്ത്യയുടെ തെക്കെ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനല്ലാതെ മറ്റാരുമല്ല"
എന്തുകൊണ്ട്, ഞാൻ നവോത്ഥാന നായകനെ നേരിൽ കണ്ടു എന്ന് പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ വിപ്ലവകാരിയെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ സാമൂഹ്യ പരിഷ്ക്കർത്താവിനെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല. "ദൈവത്തെ നേരിൽ കണ്ടു എന്ന് തന്നെ പറഞ്ഞു" തലസ്ഥാന നഗരിയിൽ നവോത്ഥാന നായകൻ എന്ന്
വിളിച്ചു കൊണ്ട് പ്രതിമസ്ഥാപിക്കുന്നു.ദൈവത്തെ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതികളുടെ വാക്കുകളിൽ ഗുരുവിന്റെ ഈശ്വരീയഭാവം നിറഞ്ഞ് തുളുമ്പുന്നു.
അന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന മനുഷ്യ സമൂഹത്തെഉദ്ധരിക്കുവാൻ വേണ്ടി ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം ഭവനത്തിൽ മാടനാശാന്റെയും, കുട്ടിയമ്മയുടെയും പുത്രനായി ദൈവം ശ്രിനാരായണ ഗുരുദേവനായി തിരുഃ അവതാരം ചെയ്തു.
യേശുക്രിസ്തു ദൈവപുത്രനാണെന്നന്നും നബി തിരുമേനി ദൈവത്തിന്റെ പ്രവാചകനാണെന്നും പറഞ്ഞു.
എന്നാൽ തൃപ്പാദങ്ങൾ പറയുന്നു.
"നാമും ദൈവവും ഒന്നായിരിക്കുന്നു
ഇനി നമുക്കു വ്യവഹരിക്കുന്നതിനു പാടില്ല. ഓ.... ! ഇതാ നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു"
ആത്മവിലാസം എന്ന ഗദ്യ കൃതിയിലൂടെ ഗുരുവിന്റെ ദൈവികഭാവം നമുക്ക് മുൻപിൽ ഭഗവാൻ തുറന്നു തരുന്നു. ഗുരുവിന്റെ 73 വർഷക്കാലത്തെ തിരു:അവതാരചരിത്രങ്ങളി
ലൂടെയും 65-ൽ പരം ക്യതികളിലൂടെയും നിർമ്മലമായ മനസ്സോടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ഗുരുദേവന്റെ തിരു:സ്വരൂപം അറിയാൻ സാധിക്കും.
https://www.facebook.com/photo.php?fbid=1077636145711721&set=a.191147274360617.50147.100003960367013&type=3&theater&ifg=1

0 comments:

Post a Comment