Sunday 24 March 2013

ജാതി വ്യവസ്ഥ - By Abhi Asokan

ജാതി വ്യവസ്ഥ എന്ന അടിമത്വത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാനും സാംസ്കാരിക പുരോഗതിയിലേക്കുള്ള മാര്‍ഗം തുറക്കുവാനും കാരണമായ പ്രസ്ഥാനങ്ങളില്‍ മുന്‍പന്തിയിലായിരുന്നു S.N.D.P എന്ന മഹാപ്രസ്ഥാനം.ഈഴവ ശിവനെ പ്രതിഷ്ടിച്ചുകൊണ്ട് ശ്രീനാരായണ ഗുരു തുടങ്ങിവച്ച സാമൂഹ്യ വിപ്ലവം ജാതിവ്യവസ്ഥയുടെ അന്ത്യത്തിലാണ് കലാശിച്ചത്.കുമാരനാശാനെയും,DR: പല്പ്പുവിനെപ്...പോലെയും ഉള്ള മഹാനായ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനം.ഗുരുവിനെ സ്മരിക്കുകയും സന്ധ്യക്ക്‌ വിലക്കുവച്ചാല്‍ ഗുരു വചനങ്ങളില്‍ തുടങ്ങുന്ന പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നവരാണ് ഇന്നും ഭൂരിപക്ഷം ഈഴവരും.സന്ഘടിച്ചുശക്തരാകുവാന്‍ ഒരു ജനതയോട് ആഹ്വാനം ചെയ്യുമ്പോളും ജാതി പറയരുതെന്നും ചോദിക്കരുതെന്നും ആഹ്വാനം ചെയ്ത പ്രസ്ഥാനം.കള്ള് ചെത്ത്‌ കുളതൊഴിലാക്കിയ വിഭാഗത്തിന്റെ നാശത്തിനു കാരണമാകുന്നതും അതേ മദ്യം തന്നെയെന്നു മനസിലാക്കി "മദ്യം ഉണ്ടാക്കരുത്,കൊടുക്കരുത്,കുടിക്കരുത്" എന്ന് ധീരമായി പറഞ്ഞ പ്രസ്ഥാനം.ഈഴവരുടെയും,മറ്റു പിന്നോക്ക വിഭാഗക്കരുടെയും വിദ്യാഭ്യാസത്തിലും,സാംസ്കാരിക പുരോഗതിക്കും S.N.D.P യുടെ നിലപാടുകളും മദ്യ വര്ജ്ജനവും കാരണമായി എന്നത് തീര്‍ച്ചയാണ്.

ഈ മഹാപ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?നിലപാടുകലെന്താണ് ?

S.N.D.P യുടെ പ്രഘ്യാപിത ആധാര്‍ഷങ്ങളില്‍ നിന്നും യോഗം വ്യതിചലിച്ചിരിക്കുന്നു.യോഗം SEMETIC മതങ്ങളുടെത് പോലുള്ള ചട്ടക്കൂടിലേക്ക്‌ മാറാന്‍ ശ്രമിക്കുന്നു.വഴികാട്ടി എന്ന നിലയില്‍ നിന്നും ഗുരുവിനെ ദൈവമാക്കി മാറ്റിയിരിക്കുന്നു.വോട്ട് ബന്കാക്കുവാനും സ്വാര്ത്വ താല്പര്യങ്ങല്‌ക്കുമായി സംഘടനയെ ഉപയോഗിക്കുന്നു.ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള കൃത്യമായ PLANNINGന്റെ ഭാഗമായി കൊണ്ടുവന്ന ആശയമാണ് 'ധ്യാനം'.ധ്യാനത്തിന്റെ പ്രാരംഭ ഘട്ടമായി മഞ്ഞ വസ്ത്രങ്ങളും മഞ്ഞ ചരടുകളും വിതരണം ചെയ്യുന്നു.സമൂഹത്തില്‍ പ്രത്യേക വിഭാഗമാണ്‌ എന്നാ ധാരണ ഉണ്ടാക്കാന്‍ ഇത് കാരണമാകും. തുടങ്ങുന്നത് ഗുരു കവിതകളിലാണ്.പ്രഭാഷണത്തില്‍ ഊന്നിപ്പറയുന്ന കാര്യം ഗുരു ദൈവത്തിന്റെ അവതാരമാണ്.അന്ധമായി ഗുരു ഭക്തിയില്‍ വീഴുന്നവരെ എളുപ്പം വോട്ട് ബന്കാക്കി മാറ്റാന്‍ കഴിയും.ഇതാണ് അതിന്റെ ലക്ഷ്യവും.ഗുരു പ്രതിമകളെ കൂട്ടിലിടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെ.
ജാതി പറയരുത് എന്ന ഗുരു വചനത്തിന്‍ വിരുദ്ധമായി 'ഈഴവനാണ്‌'എന്ന സ്വത്വ ബോധം ഉണര്‍ത്താന്‍ യോഗം കിണഞ്ഞു ശ്രമിക്കുന്നു.ഗുരുവിന്റെ ആധര്‍ശതിനു കടകവിരുധമാനിത്.പണ്ടത്തെ നാസി ജര്‍മനിയില്‍ ഹിറ്റ്ലര്‌ ഉപയോഗിച്ച തന്ത്രവുമായി ഇതിനെ താരതമ്യം ചെയ്യാം.ഇന്ന വര്‍ഗത്തില്‍ പെട്ടവനാണ് എന്ന് പറയുക,വര്‍ഗത്തില്‍ അഭിമാനിക്കുക,ചരിത്രത്തിലെ ചില സംഭവങ്ങളെ മാത്രം എടുത്തു കാണിക്കുക എന്നിവയൊക്കെ ഹിറ്ലരുടെയും തന്ത്രങ്ങലായിരുന്നു.ഫാസിസ്റ്റു തത്വശാസ്ത്രതിലെക്കണോ യോഗത്തിന്റെ പോക്കെന്ന് സംശയമുണ്ട്‌.

എന്താണ് ഈഴവ രാഷ്ട്രീയത്തിന്റെ പരിണിത ഫലങ്ങള്‍?

ഈഴവര്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നവരാണ് അതാണ്‌ ചരിത്രം.ജാതിചിന്ത വളര്‍ത്തുന്നതിന്റെ ഖട്ടങ്ങളിലോന്നാണ് ഈഴവന്‍ വോട്ട് ചെയ്യുക എന്ന ആശയം.ആരാണ് സ്ഥാനാര്തിയെന്നോ,യൊഗ്യതകലൊ നോക്കാതെ ജാതി നോക്കി ചെയ്യുക.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകളുടെ ഏകീകരണം നടന്നുവെന്നതും അതിന്റെ ഫലമായി LDF തിരുക്കൊചിയില്‍ ശക്തമായി പിടിച്ചുനിന്നുവെന്നും നിരീക്ഷകര്‍ പറഞ്ഞു കഴിഞ്ഞല്ലോ.അതിന്റെ മുക്യകാരണവും ഈഴവനായ മുഖ്യമന്ത്രി എന്ന വികാരം ആയിരുന്നു.ഇതിന്റെ അടുത്ത ഘട്ടം യോഗം പറയുന്ന ആളുകള്‍ക്കുമാത്രം വോട്ട് ചെയ്യുക എന്ന രീതിയില്‍ സമുതായതെ തളച്ചിടുന്ന തരത്തില്‍ എത്തിക്കുക എന്നതാണ്.ചുരുക്കത്തില്‍ യോഗത്തിന്റെ നേതാക്കള്‍ക്ക് കേരള രാഷ്ട്രീയം നിയന്ത്രിക്കാന്‍ കഴിയാവുന്ന രീതിയില്‍ എത്തിക്കുക അതാണ്‌ ലക്‌ഷ്യം.

കുമാരനാശാന്റെയും,DR :പല്പ്പുവിന്റെയും,സഹോദരന്‍ അയ്യപ്പന്റെയും സ്ഥാനത്ത് ആരാണിന്നു നേതാക്കള്‍ എന്താണ് അവരുടെ പ്രവര്‍ത്തന ചരിത്രം.S.N.D.P യുടെ ജില്ലാതലം മുതലുള്ള നേതാക്കളുടെ ചരിത്രം പരിശോധിക്കുക ഒരു കാര്യം വ്യക്തമായി കാണാം.നേതാക്കള്‍ ഭൂരിഭാഗവും അബ്കാരികാലോ ,മുതലാളിമാരോ ആണ്.ഇവര്‍ ഇവരുടെ ബിസിനസ്സിനു കുടപിക്കാനായി യോഗത്തെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഒരുചെറിയ സംഭവത്തിലൂടെ തന്നെ ഇക്കാര്യം വ്യക്തമാകും.കുറച്ചുകാലം മുന്‍പ് മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കേരള പോലീസ് ഒരു സാമാന്യ തന്ത്രം നടപ്പിലാക്കി.ബാരുകള്‍ക്ക് സമീപം പോലീസിനെ നിര്‍ത്തുക.എന്നാല്‍ ഫലപ്രതമായ ഈ നിര്ധേശതിനെതിരെ ആദ്യം പരസ്യമായി പ്രതികരിച്ചതും സമ്മര്‌ധം ചെലുത്തിയതും S.N.D.P യുടെ ഉന്നതസ്ഥാനതിരിക്കുന്ന ഒരു അബ്കാരി മുതലാളി ആയിരുന്നു.

ഗുരുവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിയാണ് S.N.D.P സ്ഥാപിച്ചത്.ഈഴവരുടെ സംഘടന എന്നതലത്തില്‍ തളച്ചിടാതെ മറ്റു വിഭാഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിക്കുകയും ജാതി രഹിത സമൂഹത്തിനു വേണ്ടി S.N.D.P പ്രവതിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.അതാണ്‌ ഗുരു സ്വപ്നം കണ്ടതും.

മുംബൈയിലിരുന്നു ഇത് ടൈപ്പ് ചെയ്തശേഷം കണ്ണ്കളടക്കുമ്പോള്‍ ഒരു കാഴ്ച തെളിഞ്ഞു വരുന്നു.മന്മാറഞ്ഞുപോയ പിതൃക്കളുടെ ഓര്‍മ്മക്കായി തെളിച്ചുവചിരിക്കുന്ന വിലക്കുകലാനത്.അത് ശബ്ധിക്കുന്നപോലെ തോന്നുന്നു.കാതില്‍ മുഴങ്ങുന്നത് ഒരു ഘനഗംഭീര ശബ്ദം.

"മാറ്റുവിന്‍ ചട്ടങ്ങളെ

അല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെ താന്‍"

Link : https://www.facebook.com/groups/jagatgurushreenarayangurudev/permalink/493328957400991/

0 comments:

Post a Comment